UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

സ്വാശ്രയ കോളേജുകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് സ്വാശ്രയ കോളേജുകള്‍ അനുവദിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും എല്ലാമിപ്പോള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് വളര്‍ച്ച ലക്ഷ്യമിട്ടാണ് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതെന്നും ഈ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂജപ്പുര എല്‍.ബി.എസ് വനിതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ദശാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാക്ഷരതാരംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം പിന്നാക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച അന്തരീക്ഷമൊരുക്കാനാണ് സര്‍ക്കാരിന്റെ പരമാവധി ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍.ബി.എസ് ഇന്‍സ്റ്റിറ്റിയൂട്ട് വളപ്പില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ നിര്‍മിക്കുകയാണെങ്കില്‍ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മള്ളിയൂര്‍ ചൈതന്യഗോപുരം





തിരുവനന്തപുരം: ഭാഗവത കഥാകഥനത്തിലൂടെ നാടിന്റെ ആധ്യാത്മിക ചൈതന്യഗോപുരമായി മാറിയ മഹാത്മാവാണ് മള്ളിയൂര്‍ തിരുമേനിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈശ്വരോപാസനയില്‍ സ്വയം അര്‍പ്പിക്കുകയും അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ആ മഹാപുരുഷന്റെ വിയോഗം നമ്മുടെ നാടിനും സംസ്‌കാരത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു


ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ശവസംസ്‌കാരത്തിന് പോലീസ് ബഹുമതി നല്‍കാന്‍ തീരുമാനിച്ചു.


വോട്ടെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്‌പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്


വോട്ടെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്‌പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്


ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് ദിവസത്തെ വീഡിയോ  ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നേതാവിന്റെ സൗകര്യം  കൂടി അറിഞ്ഞശേഷം ദിവസം സംബന്ധിച്ച് തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ധനബില്ലിന്റെ വോട്ടെടുപ്പില്‍ ഭരണപക്ഷം കള്ളവോട്ട് ചെയ്തെന്ന് പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ആരോപിക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ആരുടെ വോട്ട് ആരാണ് കള്ളവോട്ടായി ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് താന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്‌കൂളുകളില്‍ ഇനി എസ്.പി.ജി


 'കേരളത്തിലും ഒരു കൊച്ച് എസ്.പി.ജിക്ക് ഇന്നു തുടക്കമിടുകയാണ്' - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ മഹാഭൂരിപക്ഷവും സ്‌കൂള്‍ കുട്ടികള്‍ അണിനിരന്ന സദസ്സ് സാകൂതം കാതോര്‍ത്തു. സുരക്ഷാ ഏജന്‍സിയായ എസ്.പി.ജിയുടെ കാര്യമല്ല സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന എസ്.പി.ജിയുടെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ മുഖ്യമന്ത്രി എസ്.പി.ജി പദ്ധതിയുടെ തുടക്കം കുറിച്ചു.

''സുരക്ഷ മാത്രമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു പുതിയ സമൂഹത്തെ അച്ചടക്കത്തിന്റെ പാതയിലൂടെ രാജ്യസ്‌നേഹമെന്ന ലക്ഷ്യബോധം നല്‍കി മുന്നോട്ടു നയിക്കാനുള്ള പ്രസ്ഥാനമാണിത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഏജന്‍സിയെപ്പോലെ ഇതിനും പ്രാധാന്യമുണ്ട്. ജനമൈത്രി പോലീസ് പദ്ധതിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയും കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയവയാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ പദ്ധതികള്‍ നിര്‍ത്തുമോ എന്നു പലരും ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ തുടരേണ്ടത് ജനാധിപത്യ ബാധ്യതയുള്ള ഭരണകൂടത്തിന്റെ ചുമതലയാണ്. ഈ പദ്ധതികളോട് എതിര്‍പ്പില്ലെന്നു മാത്രമല്ല വളര്‍ത്താനുള്ള നടപടികളുമുണ്ടാവും'' - ഉമ്മന്‍ചാണ്ടി ഇതു പറയുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സാക്ഷി.

ഒരു സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്‌കൂള്‍ എന്ന നിലയില്‍ സ്റ്റുഡന്‍റ് പോലീസ്‌കേഡറ്റ് പദ്ധതി ഈ വര്‍ഷം 450 സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടുവര്‍ഷ കാലാവധിയുള്ള പദ്ധതിയിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂണിഫോം നല്‍കിയിരുന്നത് രണ്ടായി വര്‍ധിപ്പിച്ചു. പദ്ധതിയില്‍ അച്ചടക്കവും മികവും പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാം പിറന്നാള്‍ കേക്ക് ഉമ്മന്‍ചാണ്ടി മുറിച്ചു. പദ്ധതിയുടെ ഉപജ്ഞാതാവായ കോടിയേരിക്ക് ആദ്യ കഷണം കൈമാറി. കോടിയേരി ആ കഷണം പകുതി മുറിച്ച് ഉമ്മന്‍ചാണ്ടിയുടെ വായില്‍ വെച്ചു. ബാക്കി പകുതി സ്വന്തം വായിലും. കൂട്ടച്ചിരിക്കിടെ വേദിയിലുള്ള കുട്ടികളുടെ കാര്യം ഗതാഗത മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി കേക്ക് മുറിച്ച് അവരുടെ വായിലും വെച്ചു. അപ്പോള്‍ ചെവി പൊട്ടുമാറുച്ചത്തില്‍ പടക്കം പൊട്ടിയത് അതിഥികളടക്കം സര്‍വരെയും ഞെട്ടിച്ചു.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്‌കൂളുകളെ രക്ഷിക്കാനാണ് എസ്.പി.ജി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ് എന്നിവര്‍ ഇതില്‍ പങ്കാളികളാണ്.

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

കേന്ദ്രസഹായം ഉറപ്പാക്കാന്‍ മന്ത്രിമാര്‍ ദല്‍ഹിക്ക്

Imageകൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അടുത്തമാസം 21ന് എല്ലാ മന്ത്രിമാരും ഡല്‍ഹിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാഴ്ച അവിടെ തങ്ങി വിവിധ വകുപ്പുകള്‍ക്ക് കേന്ദ്രത്തില്‍നിന്നും പരമാവധി സഹായം നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സമരം ചെയ്യുന്നതിനല്ല തങ്ങള്‍ ഡല്‍ഹിക്ക് പോകുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമ്പളങ്ങി മോഡല്‍ സുസ്ഥിര കാര്‍ഷിക ഗ്രാമ വികസന പദ്ധതി മറ്റ് ഗ്രാമങ്ങളിലേക്കും വികസിപ്പിക്കുന്നതിന്‌ സംസ്ഥാനസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും. കേന്ദ്ര സര്‍ക്കാരുംസംസ്ഥാന സര്‍ക്കാരും ഒരു പോലെ പ്രവര്‍ത്തിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുാവുക.കേന്ദ്രവും കേരളവുംതമ്മിലുള്ള ഏറ്റുമുട്ടല്‍ നന്നല്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടുവര്‍ഷത്തിനകം കുമ്പളങ്ങി  പാല്‍ എന്ന ബ്രാന്‍ഡില്‍ ശുദ്ധമായ പാല്‍ വിപണിയിലെത്തിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്ത കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുമ്പളങ്ങി ഇമി, പച്ചക്കറി എന്നിവയും നേരിട്ട് വിപണിയിലെത്തിക്കും. മാതൃകയായി രണ്ടു പഞ്ചായത്തുകളില്‍ തുടങ്ങുന്ന പദ്ധതി പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

പൊലീസുകാര്‍ക്ക് ശമ്പളം എ.ടി.എം വഴി ലഭ്യമാക്കും


Imageതൃപ്പൂണിത്തുറ: പൊലീസ്  സേനാംഗങ്ങള്‍ക്ക് എ.ടി.എം. വഴി ശമ്പളം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനകാര്യവകുപ്പുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തൃപ്പൂണിത്തുറ എ.ആര്‍.ക്യാമ്പില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫോപാര്‍ക്കില്‍ ഒരു പുതിയ  പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഐ.ടി.യുംുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചത്.എ.ആര്‍,ക്യാമ്പിനോടനുബന്ധിച്ചുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥയ്ക്ക് പൂര്‍ണ്ണവിരാമവിട്ടുകൊണ്ട് 40  പുതിയ  ക്വാര്‍ട്ടേഴ്‌സ് ഫഌറ്റ് ആണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവിലുള്ള തകര്‍ന്ന 22 ക്വാര്‍ട്ടേഴ്‌സുകള്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയകാലതാമസം നേരിടുന്നത് നമ്മുടെ നാടിന്റെ ശാപമാണ്. സാധാരണ ആവശ്യമായിട്ടു വരുന്ന സമയത്തിന്റെ മൂന്നും നാലിരട്ടിയും അതിലധികം വരെയും സമയമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കണം. അതിനുള്ള അന്തരീക്ഷവും അവസരവും എല്ലാ ഭാഗത്തുനിന്നുള്ള സഹകരണവും ഉണ്ടാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പൊലീസിന്റെ പരിശീലന കാലഘട്ടം സര്‍വീസായി കണക്കാക്കി അതനുസരിച്ച് ശമ്പളം ലഭിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങി അതിവേഗത്തിനു കിട്ടുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ അവസരമൊരുക്കണമെന്ന് മുഖ്യാതിഥിയായിരുന്ന  മന്ത്രി കെ.ബാബു പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടി.എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാന്‍ എം.എല്‍.എ., കെ.എസ്. ജംഗ്പാംഗി ഐ.പി.എസ്,, പി. ചന്ദ്രശേഖരന്‍ ഐ.പി.എസ്, ഐ.ജി.ആര്‍. ശ്രീലേഖ, കമ്മീഷണര്‍ അജിത്കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, നഗരസഭാ പ്രതിപക്ഷനേതാവ് സി,എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഞ്ചിനീയര്‍ കെ.ജി.പ്രതാപ്രാജ് റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. രണ്ടരകോടി രൂപ ചിലവിട്ട് 3 നിലകളില്‍ പണിയുന്നതാണ് പുതിയ കെട്ടിടം.




2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സൈനിക ആശ്രിതരുടെ നിയമനം ഉടന്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സേവനത്തിനിടെ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിയില്‍ അര്‍ഹതയുള്ളവര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 2011ലെ സിവില്‍-മിലിറ്ററി ലൈസണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈനികരുടെ ആശ്രിതര്‍ എന്ന നിലയില്‍ നാല് വര്‍ഷത്തിനിടെ 33 പേര്‍ക്ക് നിയമനം നല്‍കി. പ്രകൃതി ദുരന്തങ്ങളും തീവ്രവാദ ഭീഷണിയും ഫലപ്രദമായി നേരിടാന്‍ സൈന്യത്തിന്റെ സഹകരണം സംസ്ഥാനത്തിന് അത്യാവശ്യമാണ്. ശബരിമലയിലെ പാലം നിര്‍മാണത്തിലും തേക്കടി, കുമരകം ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലും കരസേനയുടെയും നാവികസേനയുടെയും  സേവനം എടുത്തു പറയേണ്ടതാണ്. ദുരന്തമുണ്ടാകുമ്പോള്‍ ഏത് വിദൂരമേഖലയിലും സേവനത്തിന് സന്നദ്ധരായെത്തുന്ന നാവികസേനയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു.


റെഡ്‌ക്രോസ് നഴ്‌സുമാരുടെ സേവനം പ്രശംസനീയം



കോട്ടയം: ജീവിതം മുഴുവന്‍ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് നഴ്‌സുമാര്‍ മാനവസ്‌നേഹത്തിന് പുതിയ മാനംനല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് നഴ്‌സസ് സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പിള്ളയുടെ ശിക്ഷയിളവ്: തീരുമാനം എ.ജി.യുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം





കൊട്ടാരക്കര:മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പ്രായാധിക്യത്തിന്റെ പേരില്‍ ജയില്‍ശിക്ഷയില്‍ ഇളവുനല്‍കുന്നത് അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജി.യുടെ റിപ്പോര്‍ട്ട് ഇതുവരെ തന്റെ കൈവശം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് പിള്ളയെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരിക്കാം. പക്ഷേ എന്റെ കൈയില്‍ കിട്ടിയിട്ടില്ല. അത് പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ നേതാവും ഘടകകക്ഷിയുടെ അധ്യക്ഷനുമാണ് പിള്ള. മുഖ്യമന്ത്രിസ്ഥാനമേറ്റശേഷം ഇതുവരെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് സന്ദര്‍ശിക്കാനെത്തിയത്. രാഷ്ട്രീയകാര്യങ്ങളും ആരോഗ്യകാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൂരനാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് മുഖ്യമന്ത്രി പിള്ളയുടെ വാളകത്തെ വീട്ടിലെത്തിയത്. അരമണിക്കൂറോളം സന്ദര്‍ശനം നീണ്ടു. അടച്ചിട്ട മുറിയിലായിരുന്നു സംഭാഷണം.


എന്നാല്‍ ശിക്ഷയില്‍ ഇളവുവേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം പ്രതികരിച്ചു. സര്‍ക്കാരില്‍നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് എനിക്ക് അഭിപ്രായമില്ല.
നീതി കിട്ടേണ്ടിയിരുന്നത് കോടതിയില്‍ നിന്നാണ്. അത് കിട്ടിയില്ല.

ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്ക് ഉചിതമായ സ്മാരകം പണിയും

പതാരം (കൊല്ലം):മലയാളഭാഷയ്ക്ക് അഭിമാനകരമായ സംഭാവനകള്‍ നല്‍കിയ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭാഷാപണ്ഡിതനും മലയാള മഹാനിഘണ്ടുകാരനുമായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ജന്മശതാബ്ദി ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതുതരത്തിലാവണം സ്മാരകമെന്നതു സംബന്ധിച്ച് സാംസ്‌കാരികവകുപ്പുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലയാളത്തിന്റെ മഹാശക്തിയായ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ സംഭാവനകള്‍ നിലനില്‍ക്കുന്നു. അദ്ദേഹത്തെപ്പോലെ മഹത്തായ സംഭാവനകള്‍ ഭാഷയ്ക്ക് നല്‍കിയിട്ടുള്ളവരാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.