UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, മാർച്ച് 7, വ്യാഴാഴ്‌ച

പിണറായി സര്‍ക്കാര്‍ ജനാധിപത്യകേരളത്തിന് അപമാനം; കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധീരസ്മൃതിയാത്രയുടെ സമ്മേളനത്തിൽ സംസാരിക്കുന്നു, തുടര്‍ന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ ദീപനാളം തെളിയിച്ചു. 

പെരിയയില്‍ കോണ്‍ഗ്രസ് അക്രമികളാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും മരണത്തില്‍ വേദന അനുഭവിക്കുന്ന അച്ഛന്‍മാരുടെയും അമ്മമാരുടെയും അഭിപ്രായം കൂടി ആരാഞ്ഞ് അന്വേഷണം നടത്തേണ്ടതിന് പകരം അന്വേഷണം അട്ടിമറിക്കുകയാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് ഈ സര്‍ക്കാര്‍. കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നതിന് കേരള സര്‍ക്കാര്‍ മറുപടി പറയണം. അന്വേഷണ സംഘം കൃപേഷിന്റയും ശരത്‌ലാലിന്റെയും വീടുകളിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തതാണ് അന്വേഷണ സംഘത്തെ മാറ്റാന്‍ കാരണമായത്. ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിത്.

കേരളത്തിലെ ജനങ്ങളും ശരത്‌ലാലിന്റെയും കൃപേഷിന്റെയും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും എതിര്‍ക്കും. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ട് അതിന്റെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണം. കൊല ചെയ്തവര്‍, ഗൂഢാലോചന നടത്തിയവര്‍, കൂട്ടുനിന്നവര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ എല്ലാവരും നിയമത്തിന് മുന്നില്‍ വരണം.

ഈ നാടിന്റെ ദുഃഖം ഒപ്പിയെടുത്ത് വ്യവസ്ഥാപിതമായ രീതിയില്‍ ജനാധിപത്യ ശൈലിയില്‍ ഉയര്‍ത്തിപ്പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ നിയമവീഴ്ച്ച ഉറപ്പാക്കണം.

ചിതറ കൊലപാതകത്തിൽ സി.പി എം പരിഹാസ്യരായി

കെപിസിസി മീഡിയാ കോർഡിനേഷൻ കമ്മറ്റിയുടെ മാധ്യമശില്പശാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.

രാഷ്ട്രീയ കൊലപാതകം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്.  

വളരെ ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവേണ്ട സമയമാണ് ഇത്.  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം എണ്ണ വില വർദ്ധന എന്നിവയിൽ ജനം വലയുന്നു.

സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കുടുംബങ്ങളെയും ബാധിക്കുന്നതാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയമാകും. ചിതറ കൊലപാതകം വ്യക്തി വിരോധമെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസിനെതിരായി ഉപയോഗിക്കാനുള്ള ശ്രമം പൊളിഞ്ഞ് സിപിഎം പരിഹാസ്യരായി .

സർക്കാർ മാധ്യമങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുതയാണ്, സത്യങ്ങൾ അംഗീകരിക്കാൻ നല്ല മനസ്സു വേണം. 



#CPMTerror 

2019, മാർച്ച് 3, ഞായറാഴ്‌ച

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ജനമഹായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു.  ജവാൻമാരുടെ ജീവന്‍റെ വില പാർട്ടിയുടെ നേട്ടമായി ബിജെപി കണക്കാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കാൻ പ്രധാനമന്ത്രി നിരന്തരം ശ്രമം നടത്തുകയാണ്.  അക്രമ രാഷ്ടീയത്തിന്‍റെ പ്രതീകമായി പിണറായി വിജയൻ മാറി.

2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം

കാസർകോട്ട് കളക്‌ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു
"കൊലക്ക് പിന്നിൽ ഗൂഡാലോചനയുണ്ട്, പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം"    
ഭരണ പരാജയം മറച്ചുവെക്കാനാണ് സി പി എം അക്രമം അഴിച്ചുവിടുന്നത്. കൊലപാതകം നടന്നാൽ ആദ്യം സി പി എം നിഷേധിക്കും അതാണ് സി പി എമ്മിന്‍റെ പതിവ്. മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ ക്രൂരമായാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത്. പീതാബരനെ ബലിയാടാക്കി തലയൂരാനാണ് സി പി എം ശ്രമിച്ചത്. പീതാബരന്‍റെ ഭാര്യയുടെ മൊഴി വന്നതോടെ അത് നടന്നില്ല. 

പ്രാദേശികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ടു പേരും കൊലചെയ്യപ്പെട്ടതെന്ന സി.പി.എം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വളരെയധികം പരിചയസമ്പന്നരായ പ്രൊഫഷണല്‍ സംഘം തന്നെയാണ് കൊല നടത്തിയതെന്ന് രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും. കണ്ണൂരില്‍ സി പി എമ്മിനാല്‍ കൊലചെയ്യപ്പെട്ട പലരുടെയും കാര്യത്തില്‍ ഈ രീതി തന്നെയാണ് എടുത്തിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെ പോലുള്ള ഒരു ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിക്കണം. നിയമലംഘനം ഉണ്ടാകുമ്പോള്‍ നിയമ നടപടി ശക്തമാക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമാണ് ഈ കൊലപാതകള്‍.

സി പി എമ്മിന്റെ സഹിഷ്ണുതയില്ലാത്ത നടപടി കാരണം രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും യു ഡി എഫ് ഒരുക്കമല്ല. കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരുന്നത് വരെ കോണ്‍ഗ്രസ് അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അന്വേഷണത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. എതിരാളികളെ അരിഞ്ഞ് വീഴ്ത്തുന്ന സി പി എമ്മിനെതിരെ ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതികരിക്കണം




#CPMTerror


2019, ജനുവരി 21, തിങ്കളാഴ്‌ച

Prime Minister Narendra Modi's comments on Sabarimala very unfortunate



"The Prime minister's comments on Sabarimala were very unfortunate. We expected that he will propose some solution to solve this issue, but the Prime Minister did not do like that".

"We gave a new affidavit, withdrawing the affidavit filed by the LDF, to protect the interests of the devotees. Our stand is very clear, we are with the devotees and at the same time we are against taking political advantage of the Sabarimala issue,"

"We have no confusion, our stand is not a new stand. We took the stand when we were in power, we withdrawn of the affidavit of the LDF government and we gave affidavit in consultation of all consent people,"

"This is very dangerous. Confidence in the Central government is very important. Ours is a federal system, so Centre and the state government have to work together. We have to respect the democratic principles both ways, in the state relations and the administrative matters,"


2019, ജനുവരി 19, ശനിയാഴ്‌ച

ശബരിമല: രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമം


ശബരിമല വിഷയത്തില്‍ മതസൗഹാര്‍ദ്ദവും ആചാരക്രമങ്ങളും സംരക്ഷിയ്ക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലത്ത് നടത്തിയ പ്രസംഗം തെളിയിക്കുന്നത്. സംഘര്‍ഷം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് യു.ഡി.എഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമെന്നും പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസ്സും യു.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിച്ച അവസരത്തില്‍ യു.ഡി.എഫ്. ഗവൺമെന്റ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ നിലപാടില്‍ നിന്നും ഞങ്ങള്‍ അണുവിട മാറിയിട്ടില്ല. മറിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ എരുതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന ഗവൺമെന്റും സ്വീകരിച്ചത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി വന്നപ്പോൾ അഭിപ്രായ സമന്വയത്തിനോ തുറന്ന മനസ്സോടെയുള്ള കൂടിയാലോചനകളോ നടത്താതെ കോടതിവിധിയുടെ ബാദ്ധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുഖ്യമന്ത്രി മുമ്പോട്ട് പോകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാര കോടതിയിലെ ജഡ്ജിമാര്‍ക്കുപോലും യോജിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായത്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വ്യത്യസ്ഥ വീക്ഷണം ജഡ്ജിമാര്‍ക്ക് പോലും ഉണ്ടായതില്‍ ഈ പ്രശ്‌നത്തിലെ സങ്കീര്‍ണ്ണത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ കാര്യത്തില്‍ വിധി നടപ്പിലാക്കാന്‍ മാത്രമേ ഒറ്റ പോംവഴിയേയുള്ളൂ എന്ന നിലപാട് മുഖ്യമന്ത്രിയും ഗവണ്മെന്റും സ്വീകരിച്ചത് അഭിപ്രായ ഐക്യത്തിന്റെ സാദ്ധ്യതകള്‍ തുടക്കത്തിലെത്തന്നെ കൊട്ടി അടച്ചു. കോടതിവിധി നടപ്പിലാക്കുവാന്‍ ഗവൺമെന്റിന് ബാദ്ധ്യത ഇല്ലേ എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പക്ഷേ ഗവൺമെന്റിന് മറ്റ് നിരവധി ബാദ്ധ്യതകളും കൂടി ഉണ്ട്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്.


2019, ജനുവരി 7, തിങ്കളാഴ്‌ച

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും പുതുവത്സരാശംസകൾ


Wishing you a very happy new year. I pray that you are blessed with courage and joy, success and humility, patience and resilience in equal measure. May each day of 2019 be a wonderful one.



#HappyNewYear2019

2019, ജനുവരി 4, വെള്ളിയാഴ്‌ച

ശബരിമലയിലെ പുതിയ വിവാദം സര്‍ക്കാര്‍ ഗൂഡാലോചന


ശബരിമലയിലെ യുവതീപ്രവേശ വിഷയം സംബന്ധിച്ച പുതിയ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണ്.

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് ഗവര്‍മെന്റും മുഖ്യമന്ത്രിയും മുന്‍കൈയ്യടുക്കേണ്ടത്. അതിന് പകരം, ഒരു പക്ഷം പിടിച്ച് , വിഭാഗീതയ വളര്‍ത്തുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇത് സംസ്ഥാനത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ ഒരിക്കലും ഗുണം ചെയ്യില്ല. മറിച്ച് ദോഷമേ ചെയ്യൂ. അതിനാല്‍ ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളം ഇതുവരെ നേടിയിട്ടുളള എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഈ പുതിയ സംഭവങ്ങള്‍. ഒപ്പം, ഇത് ജനങ്ങളെ വ്യത്യസ്ത ചേരികളിലാക്കി , ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

യുഡിഎഫ് ഭരണക്കാലത്തും പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആ പ്രശ്‌നങ്ങളില്‍ ഒന്നിലും പക്ഷം പിടിക്കുകയോ, തര്‍ക്കം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം.




2018, ഡിസംബർ 31, തിങ്കളാഴ്‌ച

ഇതാണോ നിങ്ങളുടെ നവോത്ഥാനപ്രവര്‍ത്തനവും സ്ത്രീസുരക്ഷയും?


കോട്ടയം പാത്താമുട്ടം ആംഗ്ലിക്കൻ പള്ളിയിലെ കരോൾ സംഘത്തെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം ഏറ്റവും പ്രതിഷേധാർഹമാണ്.വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും അതിനെതിരെ നടപടി എടുക്കുന്നതിൽ പോലീസ് ദയനീയമായി പരാജയപ്പെട്ടു.

സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും, സ്വന്തം വീടുകളിലേക്ക് പോലും പോകാൻ തയ്യാറാകാതെ ജനങ്ങൾ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനിൽക്കുകയാണ്. അക്രമത്തിനിരയായ പെൺകുട്ടികൾ പറയുന്ന അവരുടെ അനുഭവങ്ങൾ കേട്ടിട്ട് ഇത് കേരളത്തിൽ തന്നെയാണോ ഈ സംഭവങ്ങൾ നടന്നത് എന്ന് പോലും സംശയിച്ചു പോയി.

അക്രമം നടത്തുന്നതിനു മുൻപ് ആശുപത്രിയിലെത്തി അഡ്മിറ്റ് ആയി എന്ന് കൃത്രിമ രേഖയുണ്ടാക്കി പ്രതികൾ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി ഇതേപ്പറ്റി സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഇതിനുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടിയെടുക്കണം.

ഇതാണോ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നവോഥാന പ്രവർത്തനവും, നിങ്ങൾ ലക്ഷ്യമാക്കുന്ന സ്ത്രീസുരക്ഷയും എന്ന് വനിതാ മതിൽ തീർക്കുന്ന സർക്കാർ മറുപടി പറയണം.

ഈ അനീതിയിൽ പ്രതിഷേധിച്ച് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ബഹുജനങ്ങളുടെ പിന്തുണയോടെ പാത്താമുട്ടം ആംഗ്ലിക്കൽ പള്ളിയങ്കണത്തിൽ നിന്നും കോട്ടയം എസ് പി ഓഫീസിലേക്ക് ജനുവരി നാലിന് നടത്തുന്ന ലോങ്ങ്‌ മാർച്ച് വിജയിപ്പിക്കണം എന്നഭ്യർത്ഥിയ്ക്കുന്നു.


2018, ഡിസംബർ 10, തിങ്കളാഴ്‌ച

ശബരിമല; സർക്കാർ ചോദിച്ചു വാങ്ങിയ വിധിയിലൂടെ സമാധാനം തകർത്തു

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ ദക്ഷിണ മേഖലാ സമ്മേളനം ഇന്ദിരാഭവനിൽ ഉദ്‌ഘാടനം ചെയ്യുന്നു

ശബരിമല വിഷയത്തിൽ പിണറായി സർക്കാർ ചോദിച്ചു വാങ്ങിയ വിധിയിലൂടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്തു.

ആചാരാനുഷ്ഠാനങ്ങൾ നിർകർഷിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 25,26 അനുസരിച്ചാണ് യുഡിഎഫ് സർക്കാർ കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. എന്നാൽ എൽഡിഎഫ് സർക്കാർ അത് പിൻവലിച്ചു. മറിച്ചായിരുന്നുവെങ്കിൽ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് സുപ്രീം കോടതിയുടെ പൊതുനിലപാടായി മാറുമായിരുന്നു.




2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അമിത് ഷായുടേത് ജനാധിപത്യത്തിനെതിരായ വെല്ലുവിളി


ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എരിതീയിൽ എണ്ണ ഒരുക്കുകയാണ്. സർക്കാരിനെ വലിച്ചു താഴെയിടാൻ അദ്ദേഹത്തിന്റെ ആവശ്യമില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം, ജനാധിപത്യ മാർഗ്ഗത്തിലൂടെ അവർ അത് നോക്കും.

ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.

ശബരിമലയിൽ പോകുന്ന വിശ്വാസികളെ വരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പിണറായി സർക്കാരിന്റെത്. എന്തുവിലകൊടുത്തും യുഡിഎഫ് ഇതിനെ ചെറുക്കും. വിശ്വാസികളെ പോലും അറസ്റ്റ് ചെയ്യുന്നത് അവർ ഇനി അങ്ങോട്ട് പോകാതിരിക്കാനാണ്. ഇക്കാര്യത്തിൽ യുഡിഎഫ് കൈയ്യും കെട്ടി നോക്കി നിൽക്കില്ല. സിപിഎമ്മിന്റെ മുന്നിൽ അടിയറവയ്ക്കാനല്ല ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്തത്.

ബിജെപി ശബരിമലയിൽ അക്രമം കാണിക്കുന്നതിനു പകരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫ്, അതേസമയം അക്രമത്തോട് സന്ധിയുമില്ല.

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ നടത്തിയത്. ശബരിമല വിഷയത്തിൽ നിരപാധികളെ പീഡിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തും.

കേരള കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.പി എൽസേബിയേസ് സ്മാരക പുരസ്‌കാര സമർപ്പണ ചടങ്ങ് കൊച്ചിയിൽ  ഉദ്ഘാടനം ചെയ്യുന്നു.



2018, മേയ് 18, വെള്ളിയാഴ്‌ച

കർണാടക: നരേന്ദ്ര മോദിയും, BJP യും കനത്ത വില കൊടുക്കേണ്ടി വരും.


നമ്മുടെ ജനാധിപത്യ സംവിധാനത്തിനാകെ അപമാനമാണ് കർണാടകയിൽ നടക്കുന്ന സംഭവ വികാസങ്ങൾ. രണ്ടു ദേശീയ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞടുപ്പിനു ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ട അംഗ സംഖ്യയുമായി ഗവർണറെ സമീപിക്കുമ്പോൾ ഭരണഘടനാ ചുമതലയുള്ള അദ്ദേഹം തന്നെ സമീപിക്കുന്നവരെ കേൾക്കാൻ പോലും തയ്യാറാകാതെ തന്റെ രാഷ്ട്രീയം രാജ്ഭവനിൽ പുറത്തെടുത്തത് കേട്ട് കേൾവിയില്ലാത്തതും, രാജ്യത്തിനൊന്നാകെ അപമാനം വരുത്തിയതുമാണ് . ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ നാണം കെടുത്തിയതിനു നരേന്ദ്ര മോദിയും, ബി ജെ പി യും കനത്ത വില കൊടുക്കേണ്ടി വരും.

മണിപ്പൂർ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സഖ്യം രൂപീകരിക്കുയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ്സിനെ മറികടന്നു ഗവർണറുടെ സഹായത്തോടെ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല. ആ സാഹചര്യം നില നിൽക്കുമ്പോഴാണ് കർണാടകയിൽ ഗവർണറുടെ ഇത്തരമൊരു നടപടി. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ആർക്കും നേടാനാകാത്ത സാഹചര്യം വരുമ്പോൾ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് കീഴ് വഴക്കമാണ്. എന്നാൽ കോൺഗ്രസ്സും, ജനതാദൾ സെക്കുലറും ചേർന്ന് കേവല ഭൂരിപക്ഷത്തിനേക്കാൾ അംഗ സംഖ്യയുമായി ഗവർണറെ സമീപിച്ചപ്പോൾ അവസരം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുന്നതാണ്. ഇത്തരം നീക്കങ്ങളിലൂടെ അധികാരത്തിൽ ഇരിക്കുന്നവർ നമ്മുടെ രാജ്യത്തെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്.

അവകാശവാദം ഉന്നയിച്ച ബി ജെ പിക്ക് ഏഴു ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകുന്നതിന് പകരം 15 ദിവസം നൽകി കൊണ്ട് കുതിര കച്ചവടം നടത്താനാണ് ഗവർണർ മൗനാനുവാദം നൽകിയത്. തങ്ങളുടെ ചൊൽപ്പിടിയിൽ ഉള്ള ഒരു ഗവർണർ ഉണ്ടെങ്കിൽ ജനങ്ങളുടെ വോട്ടും, തിരഞ്ഞെടുപ്പ് സംവിധാനവുമെല്ലാം നിഷ്പ്രഭമാക്കാമെന്ന സ്ഥിതിയാണ് കർണാടക നമ്മളെ പഠിപ്പിക്കുന്നത്. ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ഇതിനെതിരെ അതിശക്തമായി പ്രധിഷേധിക്കേണ്ടതാണ്.



2017, മേയ് 25, വ്യാഴാഴ്‌ച

വിഴിഞ്ഞം കരാര്‍: കാലാവധി നീട്ടിയത് വ്യവസ്ഥ പ്രകാരം.


  • വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ല, 
  • കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് ഏകപക്ഷീയമായല്ല. 
അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണത്തിന് എടുക്കുന്ന സമയവും കാലാവധിയില്‍ ഉള്‍പ്പെടും. 30 വര്‍ഷം എന്നുള്ള കരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി. ഇപ്പോഴത്തെ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനി തന്നെ മുടക്കണം. 40 വര്‍ഷ കരാറില്‍ 15 വര്‍ഷം മുതല്‍ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാം. അതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം വരുമാനം ലഭിക്കും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല.

വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാള്‍ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുളച്ചിലിന് എസ്റ്റിമേറ്റോ ടെന്‍ഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകും.  വിഴിഞ്ഞം പദ്ധതി നടപ്പിലായത് 25 കൊല്ലത്തിനിടയിലെ അഞ്ചാമത്തെ പരിശ്രമത്തിലാണെന്നും വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു കമ്പനിയെ ലഭിച്ചത്. തുറമുഖം വന്നു കഴിയുമ്പോളുള്ള നേട്ടം പ്രവചനാതീതമാണ്. കൊളംബോയോടും വിദേശ രാജ്യങ്ങളിലെ മറ്റ് തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറും. 

കരാറിലേര്‍പ്പെട്ടതില്‍ കുറ്റബോധമില്ല, അഭിമാനമേ ഉള്ളു. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ എന്തും നേരിടാന്‍ തയ്യാറാണ്. ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ല. കരാര്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു പരിശോധന എത്രയും പെട്ടന്ന് വേണം.






2017, മേയ് 17, ബുധനാഴ്‌ച

കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ചത് ക്രൂരമായ നടപടി


സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ പി.ജി. ഫീസ് വര്‍ദ്ധനക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ച സംഭവത്തിൽ  മുതിർന്ന നേതാക്കൾ ഇടപെട്ട ശേഷമാണ്  മർദ്ദനമേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായത്.  ഇത് വളരെ ക്രൂരമായ നടപടിയാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഭവം രാഷ്ട്രീയ പ്രേരിതമാണ്, നിയമസഭയില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കും.  



(കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും പ്രതിഷേധിച്ചു.)







2017, ഏപ്രിൽ 25, ചൊവ്വാഴ്ച

സെന്‍കുമാറിന് നീതി ലഭിച്ചു


സെന്‍കുമാറിന് നീതി ലഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. പുറ്റിങ്ങല്‍ അപകടത്തിന്മേലുള്ള നടപടി ക്രമങ്ങള്‍ എല്ലാം പുര്‍ത്തീകരിച്ചതാണ്.

ജിഷ കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തുടര്‍ അന്വേഷണമാണ് പുതിയ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നടത്തിയത്. ഇരു അന്വേഷണ സംഘങ്ങളും മികച്ച രീതിയില്‍ അന്വേഷിക്കുകയും ശരിയായ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയിതു. ആദ്യത്തെ അന്വേഷണ സംഘത്തിനോ അന്നത്തെ ഡിജിപിക്കോ ഒരു പിശകും പറ്റിയതായി അന്നത്തെ സര്‍ക്കാരിന് അഭിപ്രായമില്ല.




2017, ഏപ്രിൽ 19, ബുധനാഴ്‌ച

മാർക്​സിസ്​റ്റ്​ പാർട്ടിയുടെ അഹങ്കാരത്തിന്​ കിട്ടിയ തിരിച്ചടി


മാർക്സിസ്റ്റ് പാർട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്തുമാകാം എന്ന എൽ.ഡി.എഫിൻറെ നിലപാടിന് കേരള ജനത നൽകിയ തിരിച്ചടിയാണിത്. സർക്കാറിെൻറ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്.

യു.ഡി.എഫിൻറെ എെക്യവും കെട്ടുറപ്പും തെളിയിച്ച തെരഞ്ഞെുപ്പാണ് മലപ്പുറത്തേത്. 



2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സൗമ്യ വധക്കേസ്: അഭിഭാഷകരുടെ നടപടി വലിയ തെറ്റ്


സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടി പൊറുക്കാനാവാത്ത തെറ്റ്.  കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടത് വലിയ വീഴ്ചയാണ്.

ഇപ്പോൾ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുന്നു. അക്രമം കാണിച്ചാലും പൊതുമുതൽ നശിപ്പിച്ചാലും കേസ് എടുക്കുന്നത് മനസിലാക്കാം എന്നാൽ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുക എന്നാൽ ഇവിടെ പ്രതിഷേധിക്കാൻ അവകാശം ഇല്ല എന്നാണോ? വാ മൂടിക്കെട്ടി പോകണം എന്നാണോ? കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും   ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. കഴിഞ്ഞ അഞ്ചു വർഷം ഇവർ ചെയ്തത് എന്തെന്ന് മറക്കരുത്. ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുത്തു ആണ് മുന്നോട്ടു പോകുന്നതെങ്കിൽ അതിനു  എതിരെയും ശക്തമായീ പ്രതികരിക്കും.

#OommenChandy


2016, ജൂലൈ 4, തിങ്കളാഴ്‌ച

നികുതിയിതര വരുമാനം 239% വർധിച്ചു റെക്കോർഡ് ആയത് ഐസക് മറച്ചു വെച്ചു


ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം യാഥാർഥ്യ ബോധമില്ലാത്തതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം കാഴ്ചപ്പാടുകൾക്കാണ് ഇതിൽ ഐസക് പ്രാധാന്യം നൽകിയിരിക്കുന്നത്. അഞ്ചു വർഷം മുഴുവൻ സർക്കാർ ചെയ്തതു തെറ്റാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഐസക് പറഞ്ഞതു പോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്നു ധവളപത്രത്തിൽ തന്നെയുണ്ട്. നികുതി വരുമാനം കുറഞ്ഞുവെന്നാണ് ഐസക്കിന്റെ ആരോപണം.

സംസ്ഥാനത്തിന്റെ വരുമാനം കണക്കാക്കുന്നത് നികുതി-നികുതിയിതര വരുമാനങ്ങൾ ഒരുമിച്ചുചേർത്താണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 239% വർധിച്ചു റെക്കോർഡ് നികുതിയിതര വരുമാനമുണ്ടായി. അതിനാൽ തന്ത്രപൂർവം ഐസക് അതു കണക്കിൽ നിന്ന് ഒഴിവാക്കി. നികുതി ഇനത്തിലും വർധനയുണ്ട്. ഉദ്ദേശിച്ചത്ര പിരിക്കാൻ കഴിഞ്ഞില്ലെന്നേയുള്ളു. വിഎസ് സർക്കാരിന്റെ നികുതിപിരിവുമായി താരതമ്യം ചെയ്യുമ്പോൾ 92.58% വർധിച്ചു. ലോട്ടറി വരുമാനം 11 ഇരട്ടിയായി. യുഡിഎഫ് സർക്കാർ സ്ഥാനമൊഴിയുമ്പോൾ 1009.3 കോടി രൂപ ശേഷിച്ചിരുന്നെങ്കിലും അതിലേറെ ബാധ്യതയുണ്ടായിരുന്നെന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയവർ‍ ഒരു സർക്കാരിനും മുഴുവൻ ബില്ലുകൾക്കും പണം നൽകിയശേഷം അധികാരമൊഴിയാൻ സാധിക്കില്ലെന്ന് ഓർക്കണം.

2011ൽ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 1963.47 കോടി രൂപയായിരുന്നു ട്രഷറിയിലെ നീക്കിയിരിപ്പ്. എന്നാൽ 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിൽ 7,000 കോടിയുടെ ബില്ലുകളുടെ ബാധ്യത യുഡിഎഫ് സർക്കാരിനുമേൽ വച്ചിട്ടാണ് അന്നു ധനമന്ത്രിയായിരുന്ന ഐസക് പോയത്. ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ അതതു സർക്കാരുകളാണു നടപ്പാക്കാറുള്ളത്. എന്നാൽ അതും യുഡിഎഫിനു കൈമാറി. രണ്ട് ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പാക്കേണ്ടിവന്ന ഏക സർക്കാരായിരുന്നു യുഡിഎഫിന്റേത്.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നു സർക്കാർ കടമെടുത്തതു വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. ഇന്നു നടത്തേണ്ട വികസനപ്രവൃത്തി അടുത്ത വർഷത്തേക്കു മാറ്റിവച്ചാൽ ചെലവ് ഇരട്ടിയാകും. സംസ്ഥാനത്തിന്റെ വരുമാനം കൊണ്ടു മാത്രം വികസനം നടത്താൻ ഒരിക്കലും പറ്റില്ല. യുഡിഎഫ് സർക്കാരിന്റെകാലത്തു 37 ദിവസം മാത്രമാണു വായ്പകളും മുൻപറ്റും എടുത്തത്. കഴിഞ്ഞ ഇടതു സർക്കാരിന്റെകാലത്തു 460 ദിവസം വായ്പകളും മുൻപറ്റും എടുത്തു.

യുഡിഎഫ് കാലത്തു വെറും ആറു ദിവസം വേണ്ടിവന്നെങ്കിൽ വിഎസ് സർക്കാർ 169 ദിവസം ഓവർഡ്രാഫ്റ്റിലായിരുന്നു. യുഡിഎഫ് വന്നപ്പോൾ 19.9 ലക്ഷം പേർക്കായിരുന്നു ക്ഷേമ പെൻഷനെങ്കിൽ ഇറങ്ങുമ്പോൾ അതു 34.4 ലക്ഷം പേർക്കായി. മിനിമം പെൻഷൻ 300 രൂപ എന്നത് 600 രൂപയാക്കി. യുഡിഎഫ് കാലത്തെ മൂലധന ചെലവും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും, ധനക്കമ്മിയും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും മികച്ച സൂചനകളാണെന്ന് ഐസക് തന്നെ ധവളപത്രത്തിൽ സമ്മതിക്കുന്നുണ്ട്.

മൂലധന ചെലവിൽ 153% ആണു വർധന. അടിസ്ഥാന സൗകര്യവികസനത്തിനു സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിനു പരിധിയുണ്ട്. ഇതു കണക്കിലെടുത്താണ് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വികസന പരിപ്രേക്ഷ്യം 2030 തയാറാക്കി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 30,000 രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കാനെടുത്ത തീരുമാനം എൽഡിഎഫ് സർക്കാരും തുടർന്നുപോകുമെന്നാണു പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

Onam Sadya with the children affected by hemophilia




Onam Sadya with the children affected by hemophilia at Cliff house, Thiruvananthapuram. A program organised under the leadership of  Hemophilia Society of Kerala.



2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഓണാഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ജീവനക്കാര്‍ക്കൊപ്പം ഓണസദ്യ കഴിക്കുന്നു

ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സംസ്ഥാന ഓണാഘോഷ പരിപാടിക്ക് തുടക്കമായിരിക്കുന്നു.


ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ജനകീയ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു #Oommenchandy#Onam
Posted by Incfb Soldiers on Wednesday, August 26, 2015

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു (Video)