UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

എയര്‍ ആംബുലന്‍സ്: താത്പര്യപത്രം ക്ഷണിച്ചു



 അവയവദാനങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്താന്‍ എയര്‍ ആംബുലന്‍സ് വേണമെന്നത് ഒരു പൊതു താത്പര്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതിനായി താത്പര്യപത്രം ക്ഷണിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ വാര്‍ഷികവും അവയവദാതാക്കളെ അനുസ്മരിക്കലും അവരുടെ 504 കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എയര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് കമ്പനികളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ അവയവദാനത്തിന് തടസ്സമുണ്ടാകരുത്. ഇനി കമ്പനികളുമായും ഈ രംഗത്തുള്ള വലിയ ആശുപത്രികളുമായും സംസാരിക്കണം. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളൊക്കെ വേഗത്തിലാക്കി എയര്‍ ആംബുലന്‍സ് വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും. ജീവിച്ചിരിക്കെ തന്നെ അവയവദാനം നടത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. എന്തൊക്കെ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവയവദാനത്തിന് അനുകൂലമായ വലിയൊരു മാറ്റം സമൂഹത്തിലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ഡോക്ടര്‍മാരും നൂറുശതമാനവും വിജയപ്പിക്കുന്നുണ്ട്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-അദ്ദേഹം പറഞ്ഞു.

2015, ജൂലൈ 29, ബുധനാഴ്‌ച

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടം


 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അറിയിച്ചു.

ഇത്തരത്തിലുള്ള കാര്യങ്ങളെ സര്‍ക്കാര്‍ തുടര്‍ന്നും സഹായിക്കുമെന്നും, നീലകണ്ഠശര്‍മയുടെ കുടുംബത്തോട് പ്രത്യേകനന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സിസിയുടെ മാതൃകയില്‍ യാഥാര്‍ഥ്യമാക്കും

 
 എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂറ്റ്-റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം ആര്‍.സി.സിയുടെ മാതൃകയില്‍ സ്വയംഭരണസ്ഥാപനമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സൊസൈറ്റി രൂപീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.  

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും ലഭ്യമാക്കും. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ 450 കോടിരൂപ, സംസ്ഥാനസര്‍ക്കാരിന്റെ ഗാരന്റിയിന്മേല്‍, എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പയായി നല്‍കും. സംസ്ഥാന വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുക. 

300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടുഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ 150 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കും. പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി  സ്‌പെഷല്‍ ഓഫീസറെ നിയമിക്കും.  

ആവശ്യമായ ജീവനക്കാര്‍, ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ സന്നിഹിതരായിരുന്ന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെയും ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസറായ ഡോ. വി.പി. ഗംഗാധരനെയും ചുമതലപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും എറണാകുളം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് താമസിയാതെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, പൊതുമരാമത്തുമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.  ഡോ. വി.പി. ഗംഗാധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കുക. തിരുവനന്തപുരം ആര്‍.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ഇവിടെയും ലഭിക്കും. 

2015, ജൂലൈ 13, തിങ്കളാഴ്‌ച

വയനാട് മെഡിക്കല്‍ കോളജ് മെഡിസിറ്റിയായി ഉയര്‍ത്തും


കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഒരു തുടക്കം മാത്രമാണെന്നും മെഡിസിറ്റിയായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജ് ആധുനീക ചികിത്സാകേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ സ്ഥലം മതിയായിരുന്നു. അത് മെഡിസിറ്റിയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 50 ഏക്കറാക്കി ഉയര്‍ത്തിയത്.

മെഡിസിറ്റിയായി ഉയര്‍ത്തുന്നതിനായാണ് 900 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. വയനാടിനെ ഒരു പിന്നോക്കജില്ലയായിരിക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. അതിനായി സര്‍ക്കാരിന് ചില കാഴ്ചപ്പാടുകളുണ്ട്.

അതനുസരിച്ച് ആദ്യലക്ഷ്യം മെഡിക്കല്‍ കോളജായിരുന്നു. രണ്ടാമത് വയനാട് റെയില്‍പാതയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും അമ്പത് ശതമാനം വിഹിതം നല്‍കാന്‍ സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗം ഈ റെയില്‍പാത യാഥാര്‍ത്ഥ്യമാവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാമത്തെ ആവശ്യം വയനാട് ബദല്‍ റോഡാണ്. നിലവിലുള്ള റോഡില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ മണിക്കൂറുകളോളം ജനങ്ങള്‍ വഴിയില്‍ കിടക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇത് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വികസനമുന്നേറ്റത്തിന് കാരണം. വയനാട് ജില്ലക്ക് ഇത് മാത്രമല്ല, നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതെല്ലാം വേഗത്തില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും.



സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് ആകെ അഞ്ച് മെഡിക്കല്‍ കോളജ് മാത്രമാണുണ്ടായിരുന്നത്. ഇന്നാല്‍ ഇപ്പോഴത് 16 മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. വയനാട് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്‌നം വന്യമൃഗശല്യമാണ്.

വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഒരിടത്ത് വനസംരക്ഷണവും, മൃഗസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ കൃഷിക്കും, സ്വത്തിനും, ജീവനും വിലയില്ലാത്ത അവസ്ഥയാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ കുറേക്കൂടി ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിനായി സ്ഥലം നല്‍കിയ എം ജെ വിജയപത്മനെ ആദരിച്ചു. 


2015, ജൂലൈ 2, വ്യാഴാഴ്‌ച

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഏകോപനം ഉറപ്പുവരുത്തണം


തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ സാന്നിധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. 

പകര്‍ച്ചവ്യാധികള്‍ കൂടുതലായുണ്ടാകുന്നത് നഗരപ്രദേശങ്ങളിലായതിനാല്‍ മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യനിര്‍മാര്‍ജനത്തിനായി സത്വരനടപടികള്‍ സ്വീകരിക്കണം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതലങ്ങളിലും എം.എല്‍.എ.മാര്‍ മണ്ഡലതലത്തിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും മേയര്‍മാരുടെയും യോഗം ഈ മാസം 7ന് തിരുവനന്തപുരത്ത് ചേരും. ചീഫ് സെക്രട്ടറി എല്ലാ ആഴ്ചകളിലും സംസ്ഥാനത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. 

2015, ജൂൺ 20, ശനിയാഴ്‌ച

ഗ്രാമസഭാകൂട്ടായ്മകളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത നേടണം




തിരുവനന്തപുരം: ഗ്രാമസഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തില്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോര തെളിയിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങണം. പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടി വിലയിരുത്താന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



2015, ജൂൺ 15, തിങ്കളാഴ്‌ച

കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളില്‍ അവസരമൊരുക്കും


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളിലൂടെ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മെഡിക്കല്‍ പഠന മേഖലകള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 11 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. സാമ്പത്തികമായി ഇതുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നില്ല അദേഹം പറഞ്ഞു.

കോട്ടയം  മെഡിക്കല്‍ കോളജില്‍ 10.39 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതുതായി ആരംഭിച്ച 10 പദ്ധതികളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1.50 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഡയാലിസിസ് സെന്ററിന്റെയും 2.79 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജിഎന്‍എം നഴ്‌സിങ് സ്‌കൂളിന്റെയും ഉദ്ഘാടനവും നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, ഫാര്‍മസി കോളേജ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

2015, മേയ് 26, ചൊവ്വാഴ്ച

ആരോഗ്യരംഗത്തെ പുരോഗതി നിലനിര്‍ത്താന്‍ കഴിയണം


ആരോഗ്യരംഗത്തു സംസ്‌ഥാനം െകെവരിച്ച പുരോഗതി നിലനിര്‍ത്താന്‍ കഴിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിംസ്‌ ഗ്രൂപ്പിനു കീഴില്‍ കുടമാളൂരില്‍ നൂതന സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ആരോഗ്യരംഗവും കേരളത്തിന്‌ രാജ്യാന്തര തലത്തില്‍ പ്രശസ്‌തി നേടിത്തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2015, മേയ് 14, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും


ഹരിപ്പാട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുവാറ്റയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ ഒഴികെയുള്ള ജില്ലയിലെല്ലാം ഇതിന് നടപടിയായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുവികാരമുണ്ട്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ ഇ.എസ്.ഐ. കോര്‍പറേഷനില്‍നിന്ന് ഏറ്റെടുത്തത് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്ന കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളും കണ്ണൂരും ചേരുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 മെഡിക്കല്‍ കോളേജുകളാകും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്നത് അഞ്ചെണ്ണം മാത്രമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ആരോഗ്യ സംരക്ഷണത്തിനും ബാധകമാക്കാന്‍ സംസ്ഥാനം മുന്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാറിലും ഇതിനായി സമ്മര്‍ദം ചെലുത്തും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് നബാര്‍ഡ് അനുവദിച്ച 90 കോടി രൂപയുടെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിക്ക് മന്ത്രി  ശിവകുമാര്‍ കൈമാറി.

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

കേരളത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം



ആരോഗ്യസൂചികകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കേരളത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന അംഗീകാരമാണ്, ജീവിതശൈലീരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയ പരസ്പരധാരണയ്ക്കടിസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍, ജീവിതശൈലീ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കേരളസര്‍ക്കാരും ലോകാരോഗ്യസംഘടനയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്. കാരുണ്യബനവലന്റ് ഫണ്ടില്‍നിന്ന് 700 കോടിയിലധികം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 420 കോടി രൂപയും ഇതിനകം ചികിത്സാസഹായത്തിനായി നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നടത്തുക, രോഗനിര്‍ണ്ണയവും ചികിത്സയും ഊര്‍ജ്ജിതപ്പെടുത്തുക, ആരോഗ്യപ്രശ്‌നങ്ങളുടെ സാമൂഹിക നിര്‍ണ്ണയഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുക, അന്തര്‍ദേശീയതലത്തിലുള്ള ചികിത്സാവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് ലോകാരോഗ്യസംഘടനയുമായുള്ള ദീര്‍ഘകാല ധാരണയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്


 സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യരഹിത കേരളത്തിനായി എല്ലാവരും കൂട്ടായി ശ്രമിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ യുനിസെഫിന്റെയും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുബോധം' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ 'സുബോധ'ത്തിന്റെ ലോഗോ മുഖ്യന്ത്രി ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. ലഹരിവസ്തുക്കളോടുള്ള ആസക്തിയാണ് കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും ലഹരി ഒഴിവാക്കുന്നതിലൂടെ അക്രമാന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാകുമെന്നും മുഖ്യപ്രഭാഷണത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. 

2015, ഏപ്രിൽ 8, ബുധനാഴ്‌ച

മലയാളികള്‍ രോഗം വിലയ്ക്കുവാങ്ങുന്നു


ലോകാരോഗ്യ ദിനാചരണം

തിരുവനന്തപുരം: ജീവിതരീതികൊണ്ട് മലയാളികള്‍ രോഗം വിലയ്ക്ക് വാങ്ങുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണ്. എന്നാല്‍ മരുന്നുപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തെ ആകെ മരുന്നുപയോഗത്തിന്റെ പത്ത് ശതമാനവും സംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ലോഗോ മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. അരുവിക്കര പഞ്ചായത്തിനെ സുരക്ഷിതഭക്ഷണം മാതൃകാഗ്രാമമായി ഏറ്റെടുക്കുന്നതായി മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചു. 

2015, മാർച്ച് 3, ചൊവ്വാഴ്ച

അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും


പുതുപ്പള്ളി: അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിടപ്പുരോഗികള്‍ക്കായുള്ള ആശ്വാസകിരണം പദ്ധതിയുടെ വരുമാനപരിധി ഒരുലക്ഷംരൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ സമ്പൂര്‍ണ സാമൂഹ്യപരിരക്ഷാ നിയോജക - മണ്ഡലമാക്കുന്നതിന് ആവിഷ്‌കരിച്ച കരുതല്‍ 2015 പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംസാരശേഷിയില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത്. ബധിരതയുടെപേരില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും കോക്ലിയാര്‍ സര്‍ജറിക്ക് പരിഗണിക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 5000 കോടിയുടെ സാമൂഹ്യസുരക്ഷാധനസഹായം നല്‍കിക്കഴിഞ്ഞു. ആനുകൂല്യംവാങ്ങുന്നവര്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുപകര്‍ന്ന് കൂടുതല്‍പേര്‍ക്ക് സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ സഹായിക്കണം. മാര്‍ച്ച് ഒന്നിനുലഭിച്ച അപേക്ഷകള്‍ക്കുള്ള ധനസഹായം മാര്‍ച്ച് 10നകം വിതരണം ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഒരുകോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. 

2015, ജനുവരി 9, വെള്ളിയാഴ്‌ച

കുഞ്ഞുനന്ദനയ്ക്ക് മുഖ്യമന്ത്രി താങ്ങായി; 'ഒരു ലക്ഷം' ആശ്വാസം



തിരുവനന്തപുരം* ഏഴു വയസ്സുകാരി നന്ദനയുടെ സഹായ അഭ്യര്‍ഥനയ്ക്കു മുന്നില്‍ ചുവപ്പുനാടയുടെ കുരുക്കുകള്‍ തനിയെ അഴിഞ്ഞു. ഒരിക്കല്‍ സഹായം കിട്ടിയെന്ന പരിഗണന റവന്യു അദാലത്തിലെത്തിയ നന്ദനയ്ക്കു സഹായം ലഭിക്കുന്നതിനു തടസ്സമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസ്സലിവു കൂടിയായപ്പോള്‍ ചികില്‍സയ്ക്കായി ചെലവാക്കിയ തുകയുടെ ചെറിയൊരു പങ്ക് സര്‍ക്കാര്‍ സഹായമായി നന്ദനയ്ക്കുലഭിച്ചു. നന്ദനയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കിയാണു ജില്ലാതല റവന്യു സര്‍വേ അദാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. 

ബാലരാമപുരം ശ്രീകലാ ഭവനില്‍ വസന്തകുമാറിന്റെയും അനിതാകുമാരിയുടെയും മകളാണു നന്ദന. തട്ടുകട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണു വസന്തകുമാര്‍ കുടുംബം പോറ്റുന്നത്. നന്ദനയുടെ ഒരു കാലിനു ജന്മനാ ചെറിയ വൈകല്യമുണ്ടായിരുന്നു. വിദഗ്ധ പരിശോധനയില്‍ നന്ദനയെ എല്ല് പൊടിയുന്ന രോഗമാണു പിടികൂടിയിരിക്കുന്നതെന്നു ബോധ്യമായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി ഭേദമാക്കാന്‍ കഴിഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷം രൂപയോളം ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചികില്‍സാസഹായമായി ഒരു ലക്ഷം രൂപ മുന്‍പു ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയില്‍ നന്ദനയെയും ഒക്കത്തേറ്റി വസന്തകുമാര്‍ എത്തിയപ്പോള്‍ ഒരിക്കല്‍ സഹായം കിട്ടിയതാണെന്ന സര്‍ക്കാര്‍ ഓഫിസുകളിലെ പൊതുന്യായം മാറ്റിവച്ച് ഒരു ലക്ഷം രൂപ കൂടി മുഖ്യമന്ത്രി 
അനുവദിച്ചു. 

ചികില്‍സാസഹായമായി നല്‍കിയ അഞ്ചു ലക്ഷം രൂപയാണ് ഇന്നലെ നടത്തിയ റവന്യു അദാലത്തില്‍ വിതരണം ചെയ്ത ഏറ്റവും കൂടിയ ധനസഹായം. കാട്ടാക്കട സ്വദേശിക്കാണ് അഞ്ചു ലക്ഷം രൂപ ലഭിച്ചത്. 


2014, ഡിസംബർ 22, തിങ്കളാഴ്‌ച

അവയവദാനം മഹത്കര്‍മം

അവയവദാനം മഹത്കര്‍മം: ഉമ്മന്‍ ചാണ്ടി  

കോട്ടയം: അവയവദാനമെന്ന മഹത്കര്‍മം ചെയ്യുന്നവരെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓര്‍ഗന്‍ ഡോണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.    
അവയവദാന രംഗത്തു വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ റിബണ്‍- 2014 പുരസ്‌കാരം ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ വിതരണം ചെയ്തു. 

2014, നവംബർ 26, ബുധനാഴ്‌ച

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല


തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊന്നൊടുക്കുന്ന രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

രണ്ടുമാസം വരെ പ്രായമുള്ള താറാവുകള്‍ക്ക് 75 രൂപയും മറ്റുള്ളവയ്ക്ക് 150 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികഗള്‍ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകള്‍ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒന്‍പത് ദിവസത്തേക്കുള്ള കരുതല്‍ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2014, നവംബർ 20, വ്യാഴാഴ്‌ച

വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി

വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായി ഉമ്മന്‍ചണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍േറതാണ് തീരുമാനം.

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും –മുഖ്യമന്ത്രി



512 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു


തിരുവനന്തപുരം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിച്ചതുകൊണ്ട് മാത്രം സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം അവസാനിക്കുന്നില്ളെന്നും അവര്‍ക്ക് സാമൂഹിക, സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ വിദേശമലയാളികളുടെ സഹകരണത്തോടെ കുറേപ്പേര്‍ക്ക് തൊഴില്‍നല്‍കി. വിദേശജോലിക്കായി നൈപുണ്യം നല്‍കാനുള്ള മാര്‍ഗങ്ങള്‍ പുരോഗമിക്കുകയാണ്. കടക്കെണിയില്‍പെട്ട് വീടുംകുടുംബവും നഷ്ടപ്പെടുന്ന ദുരവസ്ഥ ആര്‍ക്കും വരില്ല. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ സുദീപ്, ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗള്‍ഫിലെ നഴ്സിങ് പ്രവേശപരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

പരീക്ഷ പാസാകാന്‍ വേണ്ട മാനസിക, അക്കാദമിക് പരിശീലനമാണ് നല്‍കുക. വ്യക്തിഗത അഭിമുഖത്തിലൂടെ നഴ്സുമാരെ തരംതിരിക്കും. അക്കാദമിക മികവിന്‍െറ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ 512 നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ 450ഓളം പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി.യു.എ.ഇ യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി ഗ്രൂപ്, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളാണ് അഭിമുഖത്തിനായി എത്തിയത്.

നഴ്സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്‍െറ ആശുപത്രികളിലുള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 പേരെയും അല്‍-അബീര്‍, യൂനിവേഴ്സല്‍ ഗ്രൂപ്പുകളിലേക്ക് 100 പേരെ വീതവുമാണ് പരിഗണിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം.

മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം - മുഖ്യമന്ത്രി





തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും രോഗികളുടെ ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടുതലായുള്ള ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ സെക്രട്ടറി കെ. ഇളങ്കോവനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശിച്ചു.

എറണാകുളം കാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക പദ്ധതിപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ 145 പേര്‍ ഉള്‍െപ്പടെ ഇരുനൂറിലധികം രോഗികള്‍ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയതായും യോഗം വിലയിരുത്തി.

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സുകൃതം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ പരമാവധിപേര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപി.എല്‍ കാര്‍ഡുള്ളവര്‍, ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയിലുള്‍പ്പെട്ടവര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും എത്തുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. 

അതേ സമയം കാര്‍ഡില്ലാത്തവരുള്‍പ്പെടെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയും പദ്ധതിയുടെ പരിധിയിലുള്‍പ്പെടും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന കാന്‍സര്‍ സെന്ററുകള്‍.

സംസ്ഥാനത്തെ ജനസംഖ്യയുടെ 47 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.