UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

farmers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
farmers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂലൈ 3, വെള്ളിയാഴ്‌ച

കാലവര്‍ഷക്കെടുതി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും


 കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

കുലച്ചവാഴയ്ക്ക് 100 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 3 രൂപയായും, റബ്ബറിന് 300 രൂപയുടെ സ്ഥാനത്ത് 40 രൂപയും, കമുകിന് 150 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 20 രൂപയായും കുറച്ച് ഉത്തരവിറങ്ങി. ഇത് കര്‍ഷകര്‍ക്ക് വളരെ വലിയ ആഘാതമാണ് നല്‍കിയിട്ടുള്ളത്.

ഒരു നല്ലയിനം വാഴവിത്ത് വാങ്ങണമെങ്കില്‍ 20 രൂപയെങ്കിലും ചെലവാകും അത് കൃഷി ചെയ്ത് വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും കുറഞ്ഞത് 150 രൂപയെങ്കിലും കര്‍ഷകന് ചെലവുവരും ഈ സാഹചര്യം നിലനില്‍ക്കെയാണ് നാമമാത്രമായ നഷ്ടം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് കര്‍ഷകരോടുള്ള വിവേചനമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് വിളനഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. സബ്മിഷനില്‍ ആവശ്യപ്പെട്ടു. 

2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ദേശീയ ദുരന്ത പ്രതികരണനിധി മാനുവല്‍ പ്രകാരം പ്രകൃതിക്ഷോപത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ 2012-ലെ ഉത്തരവ് പ്രകാരം നല്‍കിവന്നിരുന്ന നഷ്ടപരിഹാരതുക 2015-ല്‍ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ പുതിയ മാനദണ്ഡപ്രകാരം വെട്ടിച്ചുരുക്കുകയും നഷ്ടപരിഹാരത്തിന് പകരം അടിയന്തിര ആശ്വാസധനസഹായമാക്കി മാറ്റുകയും ചെയ്തിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിരക്കുകള്‍ പ്രകാരമുള്ള തുകയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാനവിഹിതവുമായാണ് കാലവര്‍ഷക്കെടുതിക്ക് നല്‍കിവരുന്നത്. എന്നാല്‍ മാനദണ്ഡനിരക്കുകള്‍ക്ക് എതിരായി ധനസഹായം നല്‍കേണ്ടിവരുമ്പോള്‍ അധികതുക സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വഹിക്കേണ്ടിവരുന്നത്. 

ഇതിനായി കൃഷിവകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിക്കുന്നതിന് കൃഷിവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വരുംകാലങ്ങളില്‍ കാര്‍ഷികവിളകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കാര്‍ഷികവിള ഇന്‍ഷ്യുറന്‍സ് പദ്ധതി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 15, തിങ്കളാഴ്‌ച

റബ്ബര്‍ സബ്‌സിഡി : കേരളത്തെ ഒഴിവാക്കിയത് ഗുരുതരവീഴ്ച



കോട്ടയം: റബ്ബര്‍കര്‍ഷകര്‍ക്കുനല്‍കുന്ന സബ്‌സിഡിയുടെ കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരമൊരുതീരുമാനം റബ്ബര്‍ബോര്‍ഡ് കൈക്കൊള്ളുമെന്ന് കരുതുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച റീപ്ലൂന്റിങ് സബ്‌സിഡിയാണ് ഇപ്പോഴുമുള്ളത്. സബ്‌സിഡി വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2015, മേയ് 31, ഞായറാഴ്‌ച

ആഗസ്ത് 15നകം ഇടുക്കിയിലെ 18,173 പേര്‍ക്ക് പട്ടയം


തൊടുപുഴ: ആഗസ്ത് 15നകം ഇടുക്കി ജില്ലയിലെ 18,173 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ താലൂക്കുകളിലും കളക്ടറേറ്റിലും അപേക്ഷ നല്‍കിയിട്ടുള്ള 1,500 പേരുള്‍പ്പെടെ 9,500 പേര്‍ക്കാണ് പട്ടയം ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 8,673 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തിയെന്നും വിതരണം ആഗസ്ത് 15നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ നാലുമാസം 2,500 പട്ടയംവീതം വിതരണം ചെയ്യുന്നതിനായി സംയുക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസ് പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റംവരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇതോടെ ഈവര്‍ഷം ഏകദേശം 30,000 പേര്‍ക്ക്്് പട്ടയം ലഭിക്കുമെന്നാണ് പ്രഖ്യാപനം. പട്ടയവിതരണം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും പുതിയ സര്‍ക്കാര്‍ ഉത്തരവുകളും നയതീരുമാനങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകണം. ഇവയില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

റബ്ബര്‍ സംഭരണം: ബജറ്റ് പ്രഖ്യാപനത്തില്‍ തുടര്‍നടപടി ഉടന്‍


  റബ്ബര്‍ സംഭരണം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി. റബ്ബര്‍ സംഭരണ ചുമതല വെയര്‍ ഹൗസിങ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ വഴി സംഭരിക്കുന്ന റബ്ബര്‍ വാങ്ങാന്‍ ടയര്‍നിര്‍മാതാക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ജോയിന്റ് പ്ലൂറ്റ്‌ഫോം ഓഫ് ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ കേരളഭാരവാഹികളെ  മുഖ്യമന്ത്രി അറിയിച്ചു. 

റബ്ബര്‍ സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഞായറാഴ്ച പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദേഹം ഈ ഉറപ്പ് നല്‍കിയത്.

2015, ഏപ്രിൽ 15, ബുധനാഴ്‌ച

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍.....


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ഓരോ വിഷുവും മലയാളിക്ക് പച്ചപ്പാർന്ന ഓർമയാണ്. കൃഷിയുടെ താളമാണ് ഈ ഉത്സവത്തിന്. വിത്തെറിഞ്ഞു തുടങ്ങി കണിയൊരുക്കല് വരെയുള്ള ഓരോ പ്രവൃത്തിയിലും കാർഷിക സമര്ദ്ധിക്ക് വേണ്ട പ്രാർത്ഥനയുണ്ട്.

ഈ വിഷുക്കാലം മണ്ണിൽ വിയർപൊഴുക്കുന്ന കർഷകനുള്ളതാകട്ടെ!

കേരളത്തിന്റെ ഹൃദയതാളമായ കൃഷി സംരക്ഷിക്കുവാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സമഗ്ര പച്ചക്കറി വികസനപദ്ധതി കര്‍ഷകര്‍, സ്‌കൂള്‍ കുട്ടികള്‍, വനിതകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുനതിനുള്ള പദ്ധതികളും പതിയെ വിജയത്തിലേക്ക് നീങ്ങി കൊണ്ടിരികുകയാണ്.

2015, മാർച്ച് 16, തിങ്കളാഴ്‌ച

റാണി, ചിത്തിര കായലുകളെ സംസ്ഥാനത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കും

കുട്ടനാട്ടിലെ ചിത്തിരക്കായല്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും വിജയിച്ചു; ചിത്തിരക്കായലില്‍ നൂറുമേനി വിളവ്. കര്‍ഷകജനതയുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്തിരപ്പള്ളിക്കു സമീപം കായല്‍നിലത്തിറങ്ങി മുഖ്യമന്ത്രി പൊന്‍കതിരുകള്‍ കൊയ്‌തെടുത്തു. രണ്ടു പതിറ്റാണ്ടിലേറെ തരിശായിക്കിടന്ന ചിത്തിരക്കായലില്‍ നെല്‍കൃഷി പുനരാരംഭിച്ച ശേഷമുള്ള ആദ്യത്തെ വിളവെടുപ്പാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

വലിയ സംതൃപ്തി നല്‍കുന്ന അഭിമാന മുഹൂര്‍ത്തമെന്നു വിളവെടുപ്പിനുശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ കൂട്ടായ്മയുടെ വിജയമാണിത്-കുട്ടനാട്ടില്‍ കൃഷിക്കു തുടക്കമിട്ട മുരിക്കനെ അനുസ്മരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിവരില്ല. കലക്ടര്‍ കര്‍ഷകമിത്രവും ജനകീയനുമായി മാറി. 

ചിത്തിരക്കായിലിലെ 325 ഹെക്ടറില്‍ 100 ഹെക്ടറിലാണ് ഇവണ കൃഷിയിറക്കിയത്. ഈ വര്‍ഷം തന്നെ ബാക്കി സ്ഥലത്തും തൊട്ടടുത്തുള്ള റാണി കായലിലും കൃഷി ചെയ്യണം. രണ്ടു കായലുകളെയും കേരളത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കുകയാണു ലക്ഷ്യം. നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉടനെ വില ലഭിക്കാന്‍ മാത്രമായി 300 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതു നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നല്ലതുപോലെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ തെളിവാണ്. നെല്ലിന്റെ സംഭരണവില കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീരയുടെ വരവോടെ നാളികേര മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിത്തിരക്കായല്‍ മാതൃകയില്‍ ജില്ലയില്‍ തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ചിത്തിരക്കായലില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച കര്‍ഷക പ്രമുഖന്‍ ജോസ് ജോണ്‍ വെങ്ങാന്തറയെയും നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി. മോഹന്‍ദാസിനെയും തോമസ് ചാണ്ടി എംഎല്‍എ ആദരിച്ചു. 

2015, മാർച്ച് 6, വെള്ളിയാഴ്‌ച

'നീര'യില്‍ പ്രശ്‌നമില്ല


കൃഷിവകുപ്പും എക്‌സൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കം 'നീര' പദ്ധതിയെ ബാധിച്ചെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യത്തിലൂന്നിയാണ് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് പരമാവധി ഗുണം കിട്ടണമെന്നതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഇതില്‍ ഒരഭിപ്രായം. മറിച്ച്, എക്‌സൈസ് വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആ വകുപ്പും മുന്നോട്ടുെവച്ചു. ഇതൊന്നും പദ്ധതിയെ ബാധിക്കില്ല. നീര നിര്‍മാണത്തിലുള്ള 14 ഫാക്ടറിയുടെ പണി നടന്നുവരികയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2015, മാർച്ച് 3, ചൊവ്വാഴ്ച

രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ളവരുടെ വൈദ്യുതിചാര്‍ജ് സര്‍ക്കാര്‍ വഹിക്കും


നാണ്യവിളകള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരുടെ അധിക വൈദ്യുതിനിരക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്ന വൈദ്യുതി ബോര്‍ഡിന് സാമ്പത്തികഭാരം താങ്ങാനാവാത്തതിനാലാണ് സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പനയില്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

2015, ഫെബ്രുവരി 7, ശനിയാഴ്‌ച

നിറവ്‌ പദ്ധതി പുതുപ്പള്ളിയിലും



മണ്ണ്‌ പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നിറവ്‌ പദ്ധതിയുടെ ഉദ്‌ഘാടനം വാകത്താനത്ത്‌ നിര്‍വ്വഹിച്ചു. 

കൃഷിയിലൂടെ ഗുണകരമായ ജീവിതം നയിക്കുന്നതിന്‌ പുതിയ തലമുറയെ പ്രാപ്‌തമാക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശം. നിറവ്‌ പദ്ധതി കോട്ടയം, പാലക്കാട്‌, തൃശൂര്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലങ്ങളിലാണ്‌ നടപ്പാക്കുന്നത്‌. മണ്ണുപരിശോധനയെ അടിസ്ഥാനമാക്കിയുള്ള വളപ്രയോഗത്തിലൂടെ കിഴങ്ങ്‌ വിളകള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി ഇനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണ്‌ എന്നിവയാണ്‌ പദ്ധതിയിലുള്ളത്‌. പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക സഹായവും കിഴങ്ങ്‌ കൃഷി ചെയ്യുന്നവര്‍ക്ക്‌ നടീല്‍ വസ്‌തുക്കളും നല്‍കും. പദ്ധതിയിലെ കര്‍ഷകരുടെ കൃഷിഭൂമി പരിശോധിച്ച്‌ സൂക്ഷ്‌മ വളപ്രയോഗം നടത്തുന്നതിനുള്ള സഹായവും ലഭ്യമാക്കും.

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും


ഇടുക്കിക്ക് ആവേശമായി പട്ടയവിതരണം
പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തും:
വിതരണംചെയ്തത് 2383 പട്ടയം;
പത്തുചെയിന്‍ മേഖലയിലുള്ളവര്‍ക്കും പട്ടയം നല്‍കും


രാജാക്കാട്: സാങ്കേതിക-നിയമക്കുരുക്കില്‍പ്പെട്ട് പതിറ്റാണ്ടുകളായി കിടക്കുന്ന പട്ടയവിതരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജാക്കാട്ട് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള തടസ്സങ്ങള്‍ ഘട്ടങ്ങളായി പരിഹരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിനില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉടന്‍ പട്ടയം നല്‍കുന്നതിന് നടപടിയെടുക്കും-അദ്ദേഹം പറഞ്ഞു.

പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദ്യം 30,000 രൂപ പരിധിയുണ്ടായിരുന്നത് ഒരു ലക്ഷമാക്കി. ഇത് വീണ്ടും ഉയര്‍ത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനാവൂ. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് അവരുടെ കൈവശഭൂമിക്കെന്നപോലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും പട്ടയം അനുവദിക്കുന്നതിന് നടപടിയെടുക്കും. അടത്തുതന്നെ മറ്റു പഞ്ചായത്തുകളിലും സര്‍വ്വേനടത്തി പട്ടയവിതരണം തുടര്‍പരിപാടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജലവിഭവ മന്ത്രി പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ 2016 പേര്‍ക്കും മറ്റു വിഭാഗങ്ങളിലായി 367 പേര്‍ക്കുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രഖ്യാപിച്ച ചികിത്സാസഹായങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

2015, ജനുവരി 20, ചൊവ്വാഴ്ച

കടങ്ങള്‍ എഴുതിത്തള്ളുന്നത് ഗുണം ചെയ്യില്ല; വേണ്ടത് ചെറുകിട വായ്പാപദ്ധതി


 തിരുവനന്തപുരം: പ്രത്യേക പ്രോത്സാഹന പദ്ധതിയോടു കൂടിയ ചെറുകിട വായ്പകളാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ബാങ്കിങ്, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തതാ പ്രശ്‌നം മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കും. ബാങ്കിന്റെ നിഷ്‌ക്രിയാസ്തി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 4, ഞായറാഴ്‌ച

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം


തിരുവനന്തപുരം: സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കാരും റബ്ബര്‍ കര്‍ഷകരും ടയര്‍ കമ്പനികളും റബ്ബര്‍ ബോര്‍ഡും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച മാത്രം ടയര്‍ കമ്പനികള്‍ 2,400 ടണ്‍ റബ്ബര്‍ സംഭരിച്ചു. വില 130.45 രൂപയായി കുതിച്ചു കയറി. അന്താരാഷ്ട്രവിപണിയിലേതിനേക്കാള്‍ മികച്ചവിലയാണ് ഇപ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വില ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബറിന്റെ വിലത്തകര്‍ച്ച മൂലം സര്‍ക്കാര്‍ ഡിസംബര്‍ 18ന് ടയര്‍ കമ്പനികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചിരുന്നു. അന്നത്തെ വില 115 രൂപയായിരുന്നു. യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വില്പന നികുതി ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റബ്ബര്‍ സംഭരണത്തിലും വിലയിലും മുന്നേറ്റം ഉണ്ടായത്. സാധാരണഗതിയില്‍ 1000- 1500 ടണ്‍ റബ്ബര്‍ സംഭരിക്കുന്ന സ്ഥാനത്താണ് രണ്ടാം തീയതിമാത്രം 2,400 ടണ്‍ റബ്ബര്‍ 130.45 രൂപയ്ക്ക് സംഭരിച്ചത്. 

കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന കോടികള്‍ ചെലവഴിച്ച് റബ്ബര്‍ സംഭരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനിന്നു. റബ്ബറിന്റെ വിലയിടിവ് തടയാന്‍ പ്രധാനപ്പെട്ട ഉത്പാദകരാജ്യങ്ങളെല്ലാം പലതരം നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ റബ്ബര്‍ പാക്കേജ് വിജയിക്കുന്നതിന്റെ പ്രതിഫലനമാണ് വിപണിയില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെതുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍. സംസ്ഥനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം റബര്‍ സംഭരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണംലഭിച്ചു. 

പ്രാദേശിക റബര്‍ ഡീലര്‍മാരില്‍നിന്ന് പദ്ധതി പ്രകാരം 12 പ്രധാന ടയര്‍ കമ്പനികളാണ് റബര്‍ ശേഖരിക്കുന്നത്. കമ്പനികള്‍ക്ക് നികുതിയിനത്തില്‍ അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 

പദ്ധതി നടപ്പാക്കിയതോടെ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 130.45 രൂപയായി കൂടിയിരുന്നു. ഡീലര്‍മാര്‍ക്കുള്ള തുകയായ 1.5 രൂപ കഴിച്ച് 129 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ടയര്‍ കമ്പനികള്‍ സജീവമായി പദ്ധതിയില്‍ പങ്കാളികളായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നീര കാര്‍ഷിക കേരളത്തിന് ഉണര്‍വേകും

നീര കാര്‍ഷിക കേരളത്തിന് ഉണര്‍വേകും


വാകത്താനം: നീര കാര്‍ഷിക കേരളത്തിന്റെ മുഖഛായതന്നെ മാറ്റുമെന്നും വലിയ കാര്‍ഷിക വിപ്ലവമാണ് നീരയുടെ ഉല്‍പാദനത്തോടുകൂടി ഉണ്ടാകുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചങ്ങനാശേരി റീജനല്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നീരയുടെ ജില്ലാതല വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നീര ഉല്‍പാദനത്തോടെ കര്‍ഷകന് ഒരു തെങ്ങില്‍നിന്നും ഒരുമാസം കുറഞ്ഞത് 1500 രൂപ ലഭിക്കുമെന്നും ധാരാളം യുവതീ യുവാക്കള്‍ക്കു തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, നവംബർ 30, ഞായറാഴ്‌ച

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ 


തൊടുപുഴ: മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 110 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പാരിഷ് ഹാളില്‍ സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കിസാന്‍ വികാസ് യോജന, സംസ്ഥാനവിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം എന്നിവ കൂട്ടിച്ചേര്‍ത്താണ് പദ്ധതി നടത്തുന്നത്. അലങ്കാരമത്സ്യകൃഷി, സ്വയംതൊഴില്‍ പദ്ധതികളുടെ വിപുലീകരണം, മത്സ്യവിപണന കേന്ദ്രങ്ങളുടെ സ്ഥാപനം, പഞ്ചായത്തുതല കുളങ്ങളുടെ നിര്‍മ്മാണം, ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പ്രോത്സാഹനം തുടങ്ങി നിരവധി പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്്് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് മത്സ്യകര്‍ഷക സംഗമം ഉദ്ഘടനം ചെയ്തു. എല്ലാ ജില്ലകളിലും മത്സ്യകൃഷി വ്യാപിപ്പിക്കുതിനും ആധുനിക മത്സ്യഫാമുകള്‍ തുടങ്ങുന്നതിനുമായി 506 കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന്്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. മത്സ്യസങ്കേതങ്ങള്‍ തുടങ്ങുന്നതിന് 115 ലക്ഷം രൂപയും മത്സ്യമാളുകള്‍ ആരംഭിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതികളും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കും പഞ്ചായത്തുകള്‍ക്കും ഉള്ള ആറു അവാര്‍ഡുകള്‍ക്കുപുറമെ ജില്ലാതലത്തില്‍ വിവിധ വിഭാഗങ്ങളിലായി 44 അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. .

മികച്ച മത്സ്യകര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.

2014, നവംബർ 26, ബുധനാഴ്‌ച

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല


തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊന്നൊടുക്കുന്ന രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

രണ്ടുമാസം വരെ പ്രായമുള്ള താറാവുകള്‍ക്ക് 75 രൂപയും മറ്റുള്ളവയ്ക്ക് 150 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികഗള്‍ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകള്‍ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒന്‍പത് ദിവസത്തേക്കുള്ള കരുതല്‍ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം - മുഖ്യമന്ത്രി

 

വിധി കേരളസര്‍ക്കാര്‍ നിലപാടിന് അംഗീകാരം

തൊടുപുഴ: ഉമ്മന്‍ വി. ഉമ്മന്‍ സമിതിയെ നിയോഗിച്ച് പരിസ്ഥിതിലോലപ്രദേശങ്ങളെ പുനര്‍നിര്‍ണയിച്ച കേരളസര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുന്നതാണ് ഹരിതട്രൈബ്യൂണലിന്റെ വിധിയെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ പുനര്‍നിര്‍ണയറിപ്പോര്‍ട്ട് അംഗീകരിച്ച് അന്തിമവിജ്ഞാപനമിറക്കണമെന്ന് ആവശ്യപ്പെട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്ന ജനപ്രതിനിധിയും സംഘടനകളും കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഇ.എസ്.ഐ. പുനര്‍നിര്‍ണയം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാറിനെ ഉടന്‍ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഇടുക്കി ജില്ലാ പ്രത്യേകകണ്‍വെന്‍ഷന്‍ ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ ഏതാനും മാസങ്ങള്‍ക്കകം പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ആദ്യംതന്നെ തള്ളിക്കളഞ്ഞ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ വിധിയില്‍ പരാമര്‍ശിച്ചിട്ടേയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഇ.എസ്.ഐ. പുനര്‍നിര്‍ണയിച്ചുകൊണ്ട് കേരളം നല്‍കിയ ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിനെ ആരും ചോദ്യംചെയ്തിട്ടില്ല. കേരളത്തിനു മാത്രമായി പ്രത്യേക വിജ്ഞാപനമിറക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതോടെ സംസ്ഥാനസര്‍ക്കാരിന്റെ സുതാര്യനിലപാടുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. മറ്റൊരു സംസ്ഥാനവും ഇ.എസ്.ഐ. വിഷയത്തില്‍ കേരളത്തോളം മുന്നേറ്റം കൈവരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ നടപടികളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തവര്‍ അവരുടെ നിലപാടുകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം-മുഖ്യമന്ത്രി പറഞ്ഞു.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല: മുഖ്യമന്ത്രി 

 

മുഹമ്മ (ആലപ്പുഴ) * കുട്ടനാട് പാക്കേജിനു കേന്ദ്രം അനുവദിച്ചു തന്ന തുക നഷ്ടപ്പെടില്ലെന്നും ഇതുസംബന്ധിച്ച ആശങ്കയ്ക്ക് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണത്തിന്റെയും നിലവിലുള്ള ഷട്ടറുകളുടെ നവീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാക്കേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ കേന്ദ്ര കൃഷി മന്ത്രി നവംബര്‍ ആറിനു കുട്ടനാട് സന്ദര്‍ശിക്കുമെന്നും അനുവദിച്ച തുക നഷ്ടമാവില്ലെന്നു കേന്ദ്രജലവിഭവമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രം ചോദിച്ച കുറേ കാര്യങ്ങള്‍ക്കു സംസ്ഥാനം ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകും. 1517 കോടി രൂപ കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ വേണ്ടിവരുമെന്നു സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 1891 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും 1840 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ജോലികള്‍ പലതും ടെന്‍ഡര്‍ ചെയ്യുകയും ഉണ്ടായി. എന്നാല്‍ 390 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിനു കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. 

കുട്ടനാട് പ്രോസ്‌പെരിറ്റി കൗണ്‍സില്‍, ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഇതിനുള്ള പോംവഴി ആരായും. പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 70 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മേയില്‍ പൂര്‍ത്തിയാക്കുമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടനാട് പാക്കേജിന്റെ ഗതിവേഗത്തെക്കുറിച്ചു വിമര്‍ശനമുണ്ടെന്നും കുട്ടനാട് താലൂക്കിലെ 397 ജോലികള്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ 340 ജോലികളോടുമാത്രമേ കരാറുകാര്‍ പ്രതികരിച്ചുള്ളുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, എസി കനാല്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു. 

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും -മുഖ്യമന്ത്രി

 

 

ചെറുതോണി: ജില്ലയിലെ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം കൈവശഭൂമിക്ക് പട്ടയം ഇല്ലെന്നതാണ്. നെടുംകണ്ടത്തുവച്ച് വിതരണം ചെയ്ത പട്ടയത്തിന്റെ ബാക്കി 6000 അപേക്ഷകരുടെ പട്ടയത്തിനുള്ള നടപടി പൂര്‍ത്തീകരിച്ചതാണ്.

എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വന്നപ്പോള്‍ പട്ടയവിതരണ നടപടി മാറ്റിവച്ചു. പുതിയ മാറ്റംകൂടി ഉള്‍പ്പെടുത്തി എത്രയും വേഗം ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

 കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

 

യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.