UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Port എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Port എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതി


വിഴിഞ്ഞം കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്നപദ്ധതിയാണ്. ഓരോ സ്റ്റേജിലും ഒരു തർക്കമോ, ആശങ്കയോ ഇല്ലാതെ മുന്നോട്ടു പോകണം. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം വിഴിഞ്ഞം കേരളത്തിൽ അല്ലായിരുന്നു എങ്കിൽ 25 വർഷങ്ങൾക്ക് മുൻപ് യാഥാർത്ഥ്യം ആവുമായിരുന്നു എന്നാണ്. ഇപ്പോൾ തന്നെ വലിയ കാലതാമസം വന്നു കഴിഞ്ഞു, ഇനി തുറമുഖത്തിന്റെ നിർമ്മാണ രംഗത്ത് ഒരു കാലതാമസവും വരാൻ പാടില്ല. കരാർ അനുസരിച്ച് അദാനി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചോദിച്ചിരിക്കുന്നത് 4 വർഷമാണ്‌, അവർ പ്ലാൻ ചെയ്യുന്നത് 2 വർഷം കൊണ്ട് തുറമുഖം പൂർത്തിയാക്കാനാണ്.

2 വർഷത്തിനുള്ളിൽ ഏറ്റവും സുതാര്യമായി, എത്രയും വേഗത്തിൽ അത് യാഥാർത്ഥ്യമാക്കാൻ ആണ് ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനു വേണ്ട എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ സുതാര്യമായി നടത്താനും, പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളും, പരമ്പരാഗതമായി അവിടെ താമസിക്കുന്നവരും അഭിമുഖികരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളും, പരിസ്ഥിതി ആഘാത പഠനങ്ങളും ഈ ഗവൺമെന്റ് വന്നതിനു ശേഷം ഒന്നര വർഷക്കാലം പഠിച്ചതിനു ശേഷമാണ് പദ്ധതിക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം തന്നത്.
മത്സ്യ തൊഴിലാളികളുടെ നഷ്ടങ്ങൾ കണക്കിലെടുത്ത് 220 കോടി രൂപയുടെ പാക്കേജ് പദ്ധതി ചെലവിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. പരമ്പരാഗതമായി വിഴിഞ്ഞത്തെ താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരു പ്രത്യേക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിർമ്മാണത്തിന്റെ ഓരോ സ്റ്റേജിലും പ്രത്യാഘാതങ്ങൾ പഠിക്കുവാനായി വകുപ്പ് ഇവിടെയുണ്ടാകും.

നിർമ്മാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിനും, കേരളത്തിനും, ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന വലിയ നേട്ടമായി മാറും.

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്തും


കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങൾ വികസിപ്പിച്ച് ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സർക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും പൂർത്തീകരിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ 763 കോടി രൂപ ചെലവിൽ മൂന്നുവർഷം കൊണ്ടു പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ചെന്നൈയിലെ മലബാർ പോർട് പ്രൈവറ്റ് ലിമിറ്റഡിനാണു നിർമാണച്ചുമതല. 30 വർഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പ് ഈ കമ്പനിക്കായിരിക്കും. വരുമാനത്തിന്റെ നിശ്ചിതശതമാനം കമ്പനി ഈ കാലയളവിൽ സർക്കാരിലേക്ക് അടയ്ക്കുന്ന രീതിയിലാണു നടത്തിപ്പ് കരാർ.

ശിലാസ്ഥാപനദിവസം‌ തന്നെ പണികളും ആരംഭിച്ച് പൊന്നാനിയിലെ നിർദിഷ്ട വാണിജ്യ തുറമുഖം ചരിത്രത്തിലേക്കു നങ്കൂരമിട്ടു തുടങ്ങി. തുറമുഖത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേദി വിട്ടയുടൻ കരിങ്കല്ല് നിറച്ച ലോറികൾ തുറമുഖ നിർമാണസ്ഥലത്തേക്കു നീങ്ങി. പുലിമുട്ടിനോടു ചേർന്ന ഭാഗത്ത് കല്ലിടുന്ന ജോലിയാണ് ആദ്യദിനം തുടങ്ങിയത്. മലബാറിന്റെ സ്വപ്നപദ്ധതിക്ക് അങ്ങനെ തറക്കല്ലിടൽദിനത്തിൽ‌ തന്നെ ശുഭാരംഭം.


2015, ജൂലൈ 16, വ്യാഴാഴ്‌ച

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും


 വിമാനക്കമ്പനികള്‍ അമിതമായ യാത്രാനിരക്ക് ഈടാക്കുന്നത് മൂലം നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാറിന്റെ കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

വിമാനക്കൂലി വര്‍ധനവിന് എതിരെ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നടപടികളിലേക്ക് കടക്കുന്നത്. കപ്പല്‍ യാത്രക്ക് ദിവസങ്ങളെടുക്കുമെന്നതാണ് യാത്രക്കാരുടെ താല്‍പര്യക്കുറവിന് കാരണമെന്നും പാലോട് രവിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം അറിയിച്ചു.

സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടും വെച്ചിട്ടുള്ള എയര്‍കേരള വിമാനസര്‍വീസിന്  കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി തന്നിട്ടില്ല. എയര്‍ ഇന്ത്യയുടെ ഇടപെടല്‍ കാരണമാണ് പദ്ധതിക്ക് അംഗീകാരം കിട്ടാത്തത്. അവര്‍ മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധന നമുക്ക് ഒരിക്കലും നടപ്പാക്കാനാകില്ല. അന്തര്‍ദേശീയ സര്‍വീസിന് അനുമതി കിട്ടണമെങ്കില്‍ അഞ്ചു കൊല്ലം ആഭ്യന്തരവിമാനസര്‍വീസ് നടത്തി പരിചയവും 20 വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം വേണം. അഞ്ച് വര്‍ഷം ആഭ്യന്തരമേഖലയില്‍ സര്‍വീസ് നടത്തിയാല്‍ 150 കോടി നഷ്ടമുണ്ടാകും.

അഞ്ച് വിമാനങ്ങളെ ഉള്‍പ്പെടുത്തി എയര്‍ കേരള തുടങ്ങുന്നതിനുള്ള പദ്ധതിയാണ് കേരളം മുന്‍ യു.പി.എ സര്‍ക്കാറിന് സമര്‍പ്പിച്ചത്. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഇതു വരെ തീരുമാനമുണ്ടായിട്ടില്ല. മോദി സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തിരക്കേറിയ സമയത്ത് വിമാനനിരക്ക് കുത്തനെ കൂട്ടുന്ന എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികളുടെത് മര്യാദകെട്ട നിലപാടാണ്.

കുറഞ്ഞ നിരക്കിലെ സര്‍വീസുമായി തുടങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസിനെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കണ്ടതെങ്കിലും പിന്നീട് നിരാശയായിരുന്നു ഫലം. അവരും സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല.എന്നാലും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമം തുടരരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂലൈ 15, ബുധനാഴ്‌ച

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും


തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എം.ജി. റോഡിനു കുറുകെ പവര്‍ ഹൗസ് റോഡിനെയും തകരപ്പറമ്പ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടുളള തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക പരിമിതികള്‍ക്കിടയിലും 3397 കോടി രൂപ ചെലവഴിച്ച് 14 ജില്ലകളിലെയും പ്രധാന വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരപ്പറമ്പ് റോഡ് വികസനത്തിന് ഒഴിപ്പിക്കേണ്ടിവന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക ശ്രദ്ധവേണ്ടവര്‍ക്ക് കരുതല്‍ നല്‍കലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂലൈ 9, വ്യാഴാഴ്‌ച

വിഴിഞ്ഞം നിശ്ചയിച്ചരീതിയില്‍ നടപ്പാക്കും; സമ്മതപത്രം യഥാസമയം നല്‍കും


വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും പദ്ധതിയുടെ സമ്മതപത്രം അതിന്റെ സമയത്ത് തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചതല്ലേ. അതിനാല്‍ അക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ അതിന്റേതായ സമയമെടുക്കും. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഉള്ളപ്പോള്‍ ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കും. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ നാഥനില്ലാത്തതാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നില്ല. നീതി ആയോഗുമായി  ബന്ധപ്പെട്ട് പ്രധാനമന്ത്രി ബുധനാഴ്ച ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ആ യോഗത്തില്‍ പങ്കെടുക്കാനാകുമോ എന്നറിയില്ല. ഡല്‍ഹിയില്‍ പോകുമ്പോള്‍ സമയമുണ്ടെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ സാധാരണ നിലയില്‍ കാണാറുണ്ട്. ഏതായാലും വിഴിഞ്ഞം പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി നടപ്പാക്കും. അതിലൊരു ആശങ്കയും വേണ്ട. ഇതിന്റെ പേരില്‍ ആരാണ് തര്‍ക്കമുണ്ടാക്കിയത്. നിങ്ങള്‍ (മാധ്യമങ്ങള്‍) ഉണ്ടാക്കുന്ന തര്‍ക്കമല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് തന്നെയാണോ പദ്ധതി നടത്തിപ്പ് നല്‍കുന്നതെന്ന ചോദ്യത്തിന്, അദാനി ഗ്രൂപ്പ് മാത്രമാണ് ടെണ്ടര്‍ സമര്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

2015, ജൂലൈ 8, ബുധനാഴ്‌ച

വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല


വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
കരാർ സുതാര്യമായിരിക്കണമെന്ന സമീപനമാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുള്ളത്. അദാനിയുടെ ബിജെപി ബന്ധത്തെക്കുറിച്ചു ചില വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടെങ്കിലും പദ്ധതിയെ എതിർക്കുന്ന സമീപനം സുധീരൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹവും ഇതിന്റെ പേരിൽ സർക്കാരിനെ ശ്ലാഘിച്ചിരുന്നു. അദാനി കൂടി പിന്മാറിയാൽ വിഴിഞ്ഞത്തെക്കുറിച്ച് ഇനി പ്രതീക്ഷ വേണ്ട എന്ന വിശ്വാസത്തിലാണു മുഖ്യമന്ത്രി.

ഈ സമയത്തു പദ്ധതിക്കു കുരുക്കാവുന്ന ഒന്നും തന്നെ അനുവദിക്കാനാവില്ലെന്നു നേതാക്കൾ പറയുന്നു. സർക്കാരിന്റെ വികസന അജൻഡയ്ക്കു തെളിവായി വിഴിഞ്ഞത്തെ മുന്നോട്ടുവച്ചാണ് അരുവിക്കരയിൽ വോട്ടു തേടിയത്. ജയിച്ചശേഷം അതിൽനിന്നു പിന്നോട്ടുപോകുന്നത് അചിന്തനീയമാണ്. പ്രതിപക്ഷത്തിന്റെ മുന പോയ ആയുധത്തിനു കോൺഗ്രസ് തന്നെ മൂർച്ചയുണ്ടാക്കിക്കൊടുക്കരുതെന്നും നേതാക്കൾ വാദിക്കുന്നു.

ഗൗതം അദാനിയുമായുള്ള കരാർ മന്ത്രിസഭായോഗം അംഗീകരിക്കുന്നതിനു മുമ്പായി ഡൽഹി സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു കേരളത്തിന്റെ ഈ വികസന ആവശ്യത്തെക്കുറിച്ചു വിശദീകരിച്ചിരുന്നു. സംസ്ഥാന താൽപര്യത്തിന് അവർ എതിരല്ലെന്ന സൂചനയാണു ലഭിച്ചത്. കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ പദ്ധതിയെ പിന്തുണയ്ക്കുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു.

Vizhinjam project will be handed over to Adani


Thiruvananthapuram: Kerala Chief Minister Oommen Chandy said on Tuesday that the state government will go ahead with the move to award the Vizhinjam seaport project to Gujarat-based Adani Group, owned by Gautam Adani who is close to Prime Minister Narendra Modi.

Chandy termed the rumours that the Congress High Command has opposed the Kerala government's move as baseless.

BJP leader O. Rajagopal had said that the Chief Minister had told him that government will go ahead with the project. Rajagopal also pleaded with everyone to co-operate irrespective of party allegiance
and made it clear that he will lead a popular uprising if anyone tried to subvert the project.

However, Minister for Ports K. Babu clarified that the there has been no such directive from the High Command.

2015, ജൂൺ 27, ശനിയാഴ്‌ച

വി.എസ്സിന്റെ പ്രവര്‍ത്തനം വിഴിഞ്ഞം അട്ടിമറിക്കാന്‍


 വിഴിഞ്ഞം പദ്ധതിയെ അട്ടമറിക്കാന്‍ അച്ചാരം വാങ്ങിയതു പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുകയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷവും പ്രതിപക്ഷ നേതാവ് ഈ നിലപാട് തുടരുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം 60 വര്‍ഷത്തേക്ക് ഒരു ശതമാനം വരുമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കൂ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നത്. 60 വര്‍ഷം എന്നൊരു കാലാവധി പുതിയ കരാറിലേയില്ല. 

പുതിയ ഇ-ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പങ്കാളി മുതല്‍മുടക്കി നടത്തുന്ന തുറമുഖേതര വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ പത്തു ശതമാനം തുറമുഖ നടത്തിപ്പിന്റെ ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിനു നല്‍കണം. കൂടാതെ, നിര്‍മാണ കാലാവധിയായ നാലു വര്‍ഷത്തിനുശേഷം, തുറമുഖ നടത്തിപ്പിന്റെ പതിനഞ്ചാം വര്‍ഷം മുതല്‍, ഓരോ വര്‍ഷവും മൊത്തവരുമാനത്തിന്റെ 1%, 2%, 3% എന്നീ ക്രമത്തില്‍ ഓരോ വര്‍ഷവും 1% വീതം കൂടുന്ന രീതിയില്‍ 40% വരെ റവന്യൂ വിഹിതം സര്‍ക്കാറിന് നല്‍കണം. അതായത് നാല്പതാം വര്‍ഷം സംസ്ഥാന സര്‍ക്കാറിന് തുറമുഖ നടത്തിപ്പില്‍ നിന്നും 21% വരുമാന വിഹിതം ലഭിക്കും. 

തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് നാലുവര്‍ഷത്തെ നിര്‍മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേക്കാണ്. അതിനു ശേഷം രണ്ടാം ഘട്ട വികസനം പൂര്‍ണമായും പങ്കാളി അവരുടെ മുതല്‍ മുടക്കില്‍ നടത്തുകയാണെങ്കില്‍ മാത്രം വീ ണ്ടും 20 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുക്കും. സ്വകാര്യ പങ്കാളി പൂര്‍ണമായും അവരുടെ മുതല്‍ മുടക്കില്‍ നടത്തുന്ന ര ണ്ടാം ഘട്ട വികസനത്തിന്റെ 41-ാം വര്‍ഷം ഇതില്‍ നിന്നും 22% വരുമാന വിഹിതം സംസ്ഥാനത്തിന് അധികമായി ലഭിക്കും. ഇത് ഒരു ശതമാനം വീതം വര്‍ഷംതോറും കൂടി 40% വരെ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇടതുസര്‍ക്കാറിന്റെ കാലത്ത് ഉ ണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തികച്ചും എതിരായിരുന്നു. ഇതു പ്രകാരം 30 വര്‍ഷത്തേക്ക് യാതൊരു വരുമാനവും ഇല്ലായിരുന്നു.

പല പദ്ധതികളും ആരോപണങ്ങള്‍ ഉന്നയിച്ച് അട്ടിമറിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും ഇല്ലാതാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കേരളം ദശാബ്ദങ്ങളായി സ്വപ്‌നം കാണുന്ന ഈ പദ്ധതിയില്‍ നിന്ന് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


2015, ജൂൺ 16, ചൊവ്വാഴ്ച

എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.


എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു:

1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം
2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. 

2015, ജൂൺ 11, വ്യാഴാഴ്‌ച

വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണ്


 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖനിര്‍മാണം അദാനി പോര്‍ട്ട്‌സിന് നല്‍കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

7525 കോടി രൂപയുടെ പദ്ധതിയില്‍, 6000 കോടി രൂപയും അഴിമതിയാണെന്ന് സി.പി.എം. നേതാവ് പിണറായി വിജയന്‍ ആരോപിച്ചപ്പോള്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, പ്രതിപക്ഷവുമായി പൂര്‍ണമായി അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല. 
ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഈ അവസരം കളഞ്ഞാല്‍ വിഴിഞ്ഞം നഷ്ടമാകും. വിഴിഞ്ഞത്തിന് തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖവുമായി സാങ്കേതികമായി ഒരു സാമ്യവും ഇല്ല. എന്നാല്‍, കുളച്ചലിനുപിന്നില്‍ ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. പ്രതിപക്ഷം എതിര്‍പ്പറിയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. 

വികസനത്തെ എതിര്‍ക്കുന്ന പഴയ ചരിത്രം ഇടതുപക്ഷം ആവര്‍ത്തിക്കുകയാണ്. 20 വര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ അടിച്ചുതകര്‍ത്തവരാണ് പ്രതിപക്ഷം. സ്വാശ്രയ കോേളജുകളെ എതിര്‍ത്തവര്‍ ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ എതിര്‍പ്പ് കെ.കരുണാകരന്‍ ഇച്ഛാശക്തി കൊണ്ടാണ് മറികടന്നത്. 
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാനം കാല്‍ നൂറ്റാണ്ടാണ് വികസനത്തില്‍ പിന്നാക്കം പോയത്. വികസനം പുതുതലമുറയുടെ ആവശ്യമാണ്. അവരോട് നീതിപുലര്‍ത്തും. ഇതിനായി ഇനി വിഴിഞ്ഞം നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
വിഴിഞ്ഞത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരു സെന്റ് പോലും വില്‍ക്കില്ല. പാട്ടത്തിനും കൊടുക്കുന്നില്ല. തുറമുഖം നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുന്നത്. വാണിജ്യമേഖലയില്‍നിന്നുള്ള വരുമാനം ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാരിന് ലഭിച്ചുതുടങ്ങും. മറ്റു മേഖലയില്‍നിന്ന് 15 ശതമാനം വരുമാനം ലഭിക്കും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം അധികം വരുമാനം ലഭിക്കുന്ന വിധത്തിലാണ് കരാര്‍വ്യവസ്ഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിക്കും. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സും യു.ഡി.എഫും അവിടെ ഒറ്റക്കെട്ടാണ്. ജനങ്ങളും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിഷമം തങ്ങള്‍ക്ക് അറിയാം. അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി എം.വിജയകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാനാകാത്തതാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. അതാണ് അവരുടെ വിഷമം. വിഴിഞ്ഞത്തിന്റെ കാര്യത്തിലും അവര്‍ മറ്റ് വിഷയങ്ങളിലെന്നപോലെ പിന്നീട് നിലപാട് തിരുത്തും. അത് എപ്പോഴെന്നേ അറിയാനുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2015, ജൂൺ 9, ചൊവ്വാഴ്ച

വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും


 ഗൂഢാലോചനയുണ്ട്. അത് ഈ പദ്ധതി നടപ്പാക്കണമെന്ന ഗൂഢാലോചനയാണ്


സംസ്ഥാന താൽപര്യം സംരക്ഷിച്ചു വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം. ആരോപണം ഉന്നയിച്ചു പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല.... 

എല്ലാകാര്യവും സുതാര്യമായിരിക്കും. സംസ്ഥാന താൽപര്യം പൂർണമായി സംരക്ഷിക്കും. അതിൽ അഴിമതി നടക്കില്ല. എന്നിട്ടും എതിർത്താൽ അതു സർക്കാർ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറ ഞ്ഞു. ചോദ്യോത്തര വേളയിൽ  പ്രതിപക്ഷാംഗങ്ങളുടെ  ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് അദ്ദേഹം ശക്തമായ  നിലപാടെടുത്തത്. പദ്ധതിക്കു പിന്നിൽ ഗുഢാലോചനയുണ്ടെന്ന ആരോപണത്തിന്, ഗൂഢാലോചനയുണ്ടെന്നും അത് ഈ പദ്ധതി നടപ്പാക്കണമെന്ന ഗൂഢാലോചന ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 


No one can stop implementation of Vizhinjam project


Kerala Chief Minister Oommen Chandy on Monday asserted in the assembly that the multi-crore Vizhinjam International Deepwater Seaport project here would be implemented regardless of the CPI-M-led LDF's opposition to it.

Answering during question hour, Chandy said government was ready to accept any suggestions of the Opposition. But, if they continue to resist the project, government would go ahead with it.

"No one can prevent implementation of the dream project of the state by hurling corruption charges," Chandy said, referring to the LDF allegation that there was some mystery in government move to award the project contract to Adani ports.

State Minister for Ports K Babu explained in detail the various steps taken by government for inviting global tender for the project. "All things are done in a very transparent manner keeping the interest of the state in mind," he said.

LDF members said they were not against the project, but only wanted to implement it in public sector.

On LDF resistance to PPP model, Babu said the project was planned under publicprivate partnership (PPP)-Landlord model during the previous LDF rule also.

During LDF rule, the PPP element was Rs 974 crore. There was now an increase in the project cost and overall size of the project that pushed the proportion of PPP amount, he said.

Lashing out at the government, Opposition leader and CPI-M veteran V S Achuthanandan said contrary to previous LDF government's initiative, the move to hand over the project to private sector with conditions in their favour was a matter of concern.

"There is corruption in all the matters that UDF government touches," Achuthanandan said adding Vizhinjam port project should be implemented giving importance to state's interest.

Conceived decades ago, the port project, which can give a substantial boost to the state's economy, has been delayed due to various reasons all these years.


2015, ജൂൺ 4, വ്യാഴാഴ്‌ച

ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകും


ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. പദ്ധതി ഇനിയും വൈകിയാല്‍ അത് കേരളത്തിന് നഷ്ടപ്പെടുമെന്ന് ആ സാഹചര്യം ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതു നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ആ ആരോപണം വിഴുങ്ങി. അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാക്കളിലാരും തന്നെ അതേക്കുറിച്ച് മിണ്ടിയില്ല.
പകരം, പദ്ധതി സുതാര്യമായിരിക്കണമെന്ന പൊതുവായ ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടുവെച്ചത്. വിഴിഞ്ഞം പദ്ധതി സുതാര്യമായി മാത്രമേ നടപ്പാക്കൂവെന്ന മുന്‍നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നിട്ടും വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം സര്‍വകക്ഷി യോഗത്തിലും സമവായത്തിന് അവസരം ഉണ്ടാക്കിയില്ല.

രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ് ശിവകുമാര്‍, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ് കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, തോമസ് ഐസക്, സുരേന്ദ്രന്‍പിള്ള, കെ. രാജന്‍ബാബു, സി.പി അരവിന്ദാക്ഷന്‍ തുടങ്ങിയരാണ് പങ്കെടുത്തത്. 
വിഴിഞ്ഞം പദ്ധതി സംബന്ധിച്ചുള്ള പ്രസന്റേഷനോടെയാണ് യോഗം ആരംഭിച്ചത്. വി.എസ് അച്യുതാനന്ദന്‍ എഴുതി തയാറാക്കിയ പ്രസംഗവുമായാണ് യോഗത്തിനെത്തിയത്. പതിവുപോലെ സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലുകളായിരുന്നു വി.എസിന്റെ പ്രസംഗത്തിലധികവും. ഇതിനോട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വിയോജിച്ചു. 

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ തയാറാക്കിയ വ്യവസ്ഥകളും ഇപ്പോഴത്തെ സര്‍ക്കാരിന്റെ വ്യവസ്ഥകളും തമ്മിലുള്ള അന്തരം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷത്തിന്റെ വായടഞ്ഞു. പദ്ധതി സംബന്ധിച്ചുള്ള ടെണ്ടര്‍ നടപടികളുടെ വിവരങ്ങള്‍ നല്‍കണമെന്നായി അടുത്ത ആവശ്യം. അതും മുഖ്യമന്ത്രി അംഗീകരിച്ചു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാമെന്നും അതില്‍ ചില രേഖകള്‍ കരാറിന് ശേഷം നല്‍കാനേ നിര്‍വാഹമുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പദ്ധതി ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു പ്രതിപക്ഷം പിന്നീട് ഉന്നയിച്ചത്. എന്നാല്‍  ഈ വാദങ്ങളുടെ പൊള്ളത്തരങ്ങളും മുഖ്യമന്ത്രി തുറന്നുകാട്ടി. പദ്ധതിക്കായി അദാനി ഗ്രൂപ്പ് അടക്കം മൂന്ന് കമ്പനികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദാനിക്ക് പദ്ധതി നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിന് നല്‍കുന്നത് ലൈസന്‍സ് മാത്രമാണ്. ഒരിഞ്ച് ഭൂമി പോലും അവര്‍ക്കു വിട്ടുകൊടുക്കുന്നില്ല. പദ്ധതി ഇനിയും ഒരു കാരണവശാലും വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ ഉറച്ച തീരുമാനമെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി മുടക്കാമെന്ന് ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല. എന്തെങ്കിലും കാരണം പറഞ്ഞ് പദ്ധതി വൈകിപ്പിക്കാനുള്ള നീക്കത്തെയും സര്‍ക്കാര്‍ ചെറുക്കും. ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ വിഴിഞ്ഞം പദ്ധതിക്ക് ഇനിയൊരു അവസരം ലഭിക്കില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് എഴുതിതയാറാക്കി വായിച്ച പ്രസംഗത്തില്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. 

യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അപ്പോള്‍ത്തന്നെ നിര്‍ദേശം നല്‍കി. മറ്റുചില വിവരങ്ങള്‍ കരാര്‍ ഒപ്പുവെച്ച ശേഷമേ നല്‍കാനാവൂ എന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് വാസ്തവ വിരുദ്ധമാണ്. 1991ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 91 മുതല്‍ 2001 വരെ ഒരു നടപടികളുമുണ്ടായില്ല. 

2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയും എം.വി രാഘവന്‍ തുറമുഖ മന്ത്രിയുമായിരുന്ന കാലത്താണ് പദ്ധതിയുടെ പ്രാഥമിക നടപടികളിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ യോജിക്കുന്നു. പദ്ധതി സുതാര്യമായിരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സര്‍വകക്ഷിയോഗം ഫലപ്രദമായിരുന്നു. എന്നാല്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്.

അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയതിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ടെന്‍ഡര്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് ടെന്‍ഡര്‍ കൊടുക്കാനാവില്ലല്ലോ. പി.പി.പി മാതൃകയെ കുറ്റംപറയുന്നവര്‍ അവരുടെ കാലത്തും പി.പി.പി തന്നെയാണ് കരാറിലുണ്ടായിരുന്നതെന്ന് ഓര്‍ക്കണം. 
നേരത്തെ യു.പി.എ സര്‍ക്കാര്‍ പദ്ധതിക്ക് സുരക്ഷാ അനുമതി നിഷേധിച്ചത് അദാനി ഗ്രൂപ്പിന് ചൈനീസ് കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ ചൈനീസ് കമ്പനി അവര്‍ക്കൊപ്പമില്ല. കേരളം നിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനമെന്ന് അദാനി ഗ്രൂപ്പിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ ടെന്‍ഡര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 2, ചൊവ്വാഴ്ച

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു


വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട സർവകക്ഷിയോഗം നാളെ ചേരാനിരിക്കെ, പദ്ധതി അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിന്റെ നീക്കം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു സർക്കാരുകളുടെ കാലത്തു നാലുതവണ പരാജയപ്പെട്ട ടെൻഡർ നടപടി ഇപ്പോൾ ഫലപ്രദമാകുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് പദ്ധതിക്കെതിരെ വന്നതിനു പിന്നിൽ ദുരൂഹതയുണ്ട ്. ഇടതുസർക്കാരിന്റെ വ്യവസ്ഥകളേക്കാൾ സംസ്ഥാന താത്‌പര്യങ്ങൾക്ക് അനുയോജ്യമായവയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ രാത്രി വൈകി 2007, 2010 വർഷങ്ങളിലെ ടെൻഡർ രേഖകളും സർക്കാർ പ്രസിദ്ധീകരിച്ചു.

സർവകക്ഷി യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചു. പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കരാറിന്റെ പകർപ്പ് എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും നൽകിയിട്ടുണ്ട്.

ഇടതുസർക്കാരിന്റെ കാലത്തെ നിബന്ധനകൾ പ്രകാരം 30 വർഷത്തേക്ക് ഒരു വരുമാനവും സർക്കാരിനു ലഭിക്കില്ലായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഏഴാം വർഷം മുതൽ വരുമാനം ലഭിക്കും. 15–ാം വർഷം മുതൽ ഓരോ വർഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയിൽ 40% വരെ റവന്യൂ വരുമാനം സർക്കാരിനു ലഭിക്കാൻ വ്യവസ്ഥയുണ്ട്.

സർക്കാർ ചെലവിൽ നികത്തിയെടുത്ത ഭൂമി ഉൾപ്പെടെ സ്വകാര്യ പങ്കാളിക്ക് 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകാനും ഈ കാലയളവിൽ പദ്ധതി നടത്തിപ്പിൽ നിന്നും വരുമാന വിഹിതം സർക്കാരിനു നൽകേണ്ടതില്ലെന്നുമായിരുന്നു മുൻ വ്യവസ്ഥ. ഭൂരിപക്ഷം നിർമാണ പ്രവർത്തനങ്ങളും സർക്കാർ ചെലവിൽ നടത്തിയതിനു ശേഷം സ്വകാര്യ പങ്കാളിക്കു ഗ്രാന്റ് നൽകി സംസ്ഥാനത്തിനു വരുമാനവിഹിതമൊന്നുമില്ലാതെ 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകുന്നതാണോ, കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള മോഡൽ കൺസഷൻ എഗ്രിമെന്റ് പ്രകാരം ഏഴാം കൊല്ലം മുതൽ വരുമാനം ലഭിച്ചു തുടങ്ങുന്ന ഇപ്പോഴത്തെ മോഡലാണോ നല്ലതെന്നു ജനങ്ങൾ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുസർക്കാർ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്സി) പദ്ധതിയുടെ ഉപദേശകരായി നിയമിക്കുകയും 2010 ൽ പദ്ധതി ലാൻഡ് ലോർഡ് മോഡലിൽ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഐഎഫ്സിയുടെ കരടു കരാർ എവിടെയും ചർച്ച ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്‌തില്ല. ഇതിലെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്നതിനു സർവകക്ഷി യോഗവും നടന്നിട്ടില്ല. സ്ഥലമെടുപ്പു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണു 2009 ഓഗസ്റ്റിൽ ഇടതുസർക്കാർ സർവകക്ഷിയോഗം വിളിച്ചത്.

വിഴിഞ്ഞം സ്ഥലമേറ്റെടുപ്പിൽ 6000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത 36 ഏക്കർ ഭൂമി ഉൾപ്പെടെ ഇപ്പോഴത്തെ സർക്കാർ 206 ഏക്കർ ഭൂമിയാണു കമ്പോളവില നൽകി ഏറ്റെടുത്തത്. ഇതിനു വേണ്ടി 530 കോടി രൂപയാണ് ആകെ ചെലവാക്കിയത്. പുതിയ വ്യവസ്ഥ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണ്. സ്വകാര്യ പങ്കാളിക്കു തുറമുഖ നിർമാണ നടത്തിപ്പിനുള്ള ലൈസൻസ് മാത്രമാണുള്ളത്. പഴയ മാതൃക പ്രകാരം ഭൂമി പാട്ടത്തിനാണു നൽകേണ്ടിയിരുന്നത്.

മൊത്തം പദ്ധതി ചെലവ് 7,525 കോടി രൂപ മാത്രമുള്ളപ്പോൾ അതിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നവരുടെ ലക്ഷ്യം എന്താണെന്നു ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സംബന്ധിച്ചു രഹസ്യയോഗം നടത്തിയെന്ന ആരോപണവും തെറ്റാണ്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗതീരുമാന പ്രകാരം മുഖ്യമന്ത്രി എന്ന നിലയിൽ മൂന്നു കമ്പനികളുമായി ബന്ധപ്പെടുകയും ടെൻഡറിൽ പങ്കെടുക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.

അദാനിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ച രഹസ്യമായിരുന്നില്ലെന്നും തുറമുഖ മന്ത്രി, ആസൂത്രണ ബോർഡ് വൈസ്‌ചെയർമാൻ, ചീഫ് സെക്രട്ടറി, തുറമുഖ സെക്രട്ടറി, ഡൽഹി റസിഡന്റ് കമ്മിഷണർ, തുറമുഖ കമ്പനി മാനേജിങ് ഡയറക്‌ടർ, കമ്പനി പ്രോജക്‌ട് മാനേജർ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 1, വെള്ളിയാഴ്‌ച

ഒറ്റ ടെന്‍ഡറാണെങ്കിലും വിഴിഞ്ഞവുമായി മുന്നോട്ടുതന്നെ



 ഒറ്റ ടെന്‍ഡര്‍ എന്ന പ്രശ്‌നമുണ്ടെങ്കിലും വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് സുതാര്യമായ നടപടികളിലൂടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ രണ്ട് ടെന്‍ഡറും ഫലവത്തായില്ല. മൂന്നാം ടെന്‍ഡറില്‍ കൂടുതല്‍ കമ്പനികള്‍ വരുമെന്ന് പ്രതീക്ഷിച്ചു. 

പദ്ധതി നടക്കാതിരിക്കാന്‍ ചില കമ്പനികള്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്ത് പതിവുള്ളതാണെന്ന് പറയുന്നു. ആദ്യ രണ്ട് ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയാണ് ഇപ്പോള്‍ രംഗത്ത് വന്നതെങ്കില്‍ അവര്‍ക്ക് മൂന്നാം ടെന്‍ഡറില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതാമായിരുന്നു. ഇത്തരം വേലകള്‍ കൊണ്ടൊന്നും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കണ്ട- മുഖ്യമന്ത്രി പറഞ്ഞു. 

ഈ ടെന്‍ഡറും വേണ്ടെന്നുെവച്ചാല്‍ ഈ പദ്ധതി തന്നെ നഷ്ടമാകും. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റും പങ്കെടുത്ത രണ്ടുയോഗങ്ങള്‍ ചേര്‍ന്നു. തുടര്‍നടപടിയുണ്ടാകും -മുഖ്യമന്ത്രി വ്യക്തമാക്കി. 

2015, മാർച്ച് 6, വെള്ളിയാഴ്‌ച

വിഴിഞ്ഞം ലാഭകരമായി പ്രവര്‍ത്തിക്കും


വല്ലാര്‍പാടത്തെക്കാള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞത്ത് നിലവില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. വിഴിഞ്ഞം-ബാലരാമപുരം റെയില്‍ ലിങ്കിന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. പൊന്നാനി ഹാര്‍ബര്‍ വികസനത്തിനായും റെയില്‍ലിങ്കിന് ധാരണയായിട്ടുണ്ട്.