Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച
പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ചു ; ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സർക്കാരിന് മുട്ടുമടക്കേണ്ടിവരും
പെരിയയിലെ കൊലപാതകികള്‍ക്ക് സംരക്ഷണം ; സർക്കാർ വലിയ വില നൽകേണ്ടിവരും
കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് നടന്ന കൃപേഷ്-ശരത്ത്ലാൽ സ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്തു.
സിപിഎം ക്രിമിനലുകൾ അതിക്രൂരമായി കൊലപ്പെടുത്തിയ ശരത് ലാലിന്റെയും കൃപേഷിന്റെയും വേർപാട് സൃഷ്ടിച്ച ദുഃഖം കേരളം മുഴുവനും നിറഞ്ഞ് ഇപ്പോഴും നിൽക്കുന്നു. നാടിന്റെ രണ്ട് ഓമനകൾ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. സിപിഎമ്മിന്റെ ക്രൂരമായ സമീപനത്തിന്റെ ഇരകളാണ് രണ്ട് സഹപ്രവർത്തകരും.
ഈ ക്രൂരമായ സംഭവത്തിൽ സർക്കാരിന്റെ പ്രതികരണമാണ് ഏറെ വേദനിപ്പിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബാധ്യതപ്പെട്ട സർക്കാർ കുറ്റവാളികളെ പരസ്യമായി സംരക്ഷിക്കുന്നതാണ് കാണാൻ സാധിച്ചത്. അതിനായി ഖജനാവിലെ പണം ധൂർത്തടിച്ചു. ഇത് സമാധാനപ്രിയരായ ജനങ്ങളെ ഭയപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കൊലപാതകം നടന്നാൽ വാദികൾക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളേന്നത്. എന്നാൽ യാതൊരു മനസ്സാക്ഷിയുമില്ലാതെ പ്രതികളെ സംരക്ഷിക്കാൻ ഇറങ്ങി. എന്തു മാർഗ്ഗം ഉപയോഗിച്ചും സിബിഐ അന്വേഷണം തടയാനാണ് ഇടതുസർക്കാർ ശ്രമിച്ചത് . ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കോടികളാണ് പ്രതികളെ സംരക്ഷിക്കാൻ ഇടതു സർക്കാർ ചെലവഴിച്ചത്. സുപ്രീം കോടതി നിർദ്ദേശം ഉണ്ടായപ്പോൾ കേസുമായി സഹകരിക്കാൻ സർക്കാർ തയ്യാറായില്ല.
ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല ഈ പ്രവർത്തികൾ. എന്തിനും ഒരു പരിധിയുണ്ട്. ഈ വിഷയത്തിൽ എല്ലാ പരിധികളും ലംഘിച്ചാണ് ഇടത് സർക്കാർ മുന്നോട്ട് പോകുന്നത്.
2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച
റാങ്ക് ലിസ്റ്റുകള്‍ നീട്ടിയില്ല ; ഇടതുസർക്കാർ 350 പേരുടെ ജോലി നഷ്ടപ്പെടുത്തി
ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്. നൂറുകണക്കിനു ചെറുപ്പക്കാരുടെ ജോലികള്‍ നഷ്ടപ്പെട്ടു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏഴു പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ ചെയ്തത്.
പരമാവധി അവസരങ്ങള്‍ തുലയ്ക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഉടനേ അതു റദ്ദാക്കും. സമരത്തിലുള്ള പിഎസ് സി റാങ്കുകാരുടെ പ്രശ്‌നം സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സര്‍ക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പുതിയ ലിസ്റ്റ് ഇല്ലാതെ നിലവിലുള്ള ലിസ്റ്റ് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദു ചെയ്തതാണ് അടിസ്ഥാന കാരണം.
പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവര്‍ഷം നീട്ടണം. സിവില്‍ പോലീസ് ഓഫീസേഴ്‌സ് ലിസ്റ്റിലുള്ളവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ് ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടര്‍ന്ന് മൂന്നു മാസമാണ് കിട്ടിയത്. അവരെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ച് ഒരു വര്‍ഷം പൂര്‍ണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക പ്രതിഭകളുടെയും പ്രശ്‌നം പരിഹരിക്കണം.
കാലാവധി കഴിഞ്ഞ 133 പി എസ് സി ലിസ്‌ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും പുറത്തുവിട്ടു.
2021, ഫെബ്രുവരി 17, ബുധനാഴ്‌ച
യുഡിഎഫ് വന്നാൽ ഇന്ധനവിലയുടെ അധിക നികുതി കുറയ്ക്കും
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവ് കണ്ടതായി നടിക്കുന്നില്ല. കേന്ദ്ര സംസ്ഥാന സർക്കാരിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടിയാണ്. സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഇന്ധന വിലയുടെ അധിക നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി തുടരും.
സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം
ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ്.
മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ് സലിംകുമാർ.
ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കാൻ പ്രായം കൂടുതലെന്ന സംഘാടകരുടെ വാദം ശരിയല്ല. എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽപറത്തിയാണ് സലിംകുമാറിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്.
കോൺഗ്രസ് അനുഭാവിയായ സലിം കുമാറിനെ ചടങ്ങിലേക്ക് വിളിക്കാതിരുന്നതിന്‍റെ രാഷ്ട്രീയം വ്യക്തമാണ്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ല.
2021, ഫെബ്രുവരി 16, ചൊവ്വാഴ്ച
പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.
സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.
നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.
പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും
ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്
ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും ബോധ്യമില്ല. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒഴുവുകള്‍ ഉണ്ടായിട്ടും അവസരം നല്‍കാതെ ലിസ്റ്റുകള്‍ റദ്ദാക്കി.
പൗരത്വ ബില്ല് കേരളത്തില്‍ നടപ്പാല്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് യാതൊരു ആത്മാര്‍ഥതയുമില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാകില്ലന്നെ തീരുമാനമെടുത്തു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മലക്കം മറിയുകയാണ്. ഈ വിഷയത്തില്‍ ഒരൊറ്റ നയമേ കോണ്‍ഗ്രസിനുള്ളു, അത് വിശ്വാസികള്‍ക്കൊപ്പമാണ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇടത് സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്തു. ശബരിമലയില്‍ പോകുവാന്‍ മടിച്ച സ്ത്രീകളെ വീട്ടില്‍നിന്ന് കൊണ്ടുപോയി ദര്‍ശനം നല്‍കിയത് പിണറായിയുടെ പോലീസാണ്. സംസ്ഥാന ഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി നടത്തിയ വനിതാമതില്‍ വിശ്വാസികള്‍ക്കെതിരായ ശക്തിപ്രകടനമായിരുന്നു .
അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് ഇപ്പോഴാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ജനസമ്പര്‍ക്ക പരിപാടി ഇടത്പക്ഷം പുച്ഛിച്ചു. മുഖ്യമന്ത്രി വില്ലജ് ഓഫീസറുടെ പണി ചെയ്യുകയാണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി അതിനേക്കാള്‍ താഴ്ന്ന ജോലി എടുക്കാനും യുഡിഫ് സര്‍ക്കാര്‍ മടിച്ചിട്ടില്ല . അന്ന് അതിനെ പുച്ഛിച്ചവര്‍ ഇന്ന് തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ താലൂക് ഓഫിസുകള്‍ തോറും നെട്ടോട്ടമോടി നടക്കുകയാണ്.
2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച
ബന്ധുനിയമനം മൂലം പൊതുമേഖലയ്ക്ക് പടുകൂറ്റന്‍ നഷ്ടം
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് (സാമ്പത്തിക അവലോകനം 2020, പേജ് 180) പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കോടിക്കണക്കിനു രൂപ മുടക്കി പ്രചാരിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം നടത്തിയതും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ചരിത്രത്തില്‍പോലും കേട്ടുകേഴ്‌വിയില്ലാത്ത പതനത്തിന്റെ കാരണം.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ പൊള്ളയായ പ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നു പ്രചരിപ്പിക്കുമ്പോള്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട് രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകളിലും പ്രതിദിന മരണത്തിലും കേരളം ഒന്നാമതാണ്.
ഇടതുസര്‍ക്കാര്‍ രണ്ടര ലക്ഷം വീടുകള്‍ നല്കിയപ്പോള്‍ യുഡിഎഫ് 4.43 ലക്ഷം വീടുകള്‍ നല്കി.
യുഡിഎഫ് 245 പാലങ്ങള്‍ നിര്‍മിച്ചപ്പോള്‍ എല്‍ഡിഎഫ് ഏതാനും പാലങ്ങള്‍ തീര്‍ത്ത് ആഘോഷമാക്കി.
ആകെ 19,072 കോടി രൂപ സമാഹരിച്ചശേഷമാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കിയതെന്നു പ്രചരിപ്പിക്കുന്നത്.
എല്‍ഡിഎഫിന്റെ പിഎസ് സി നിയമനം 1,55,544 ആണെങ്കില്‍ യുഡിഎഫിന്റേത് 1,58,680 ആണ്.
യുഡിഎഫ് കാലത്ത് ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നത് 1600 രൂപയാക്കി എന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍ യുഡിഎഫ് കാലത്ത് 75 വയസ് കഴിഞ്ഞവര്‍ക്ക് 1500 രൂപ വരെ പെന്‍ഷനുണ്ടായിരുന്നു. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്ക് 1100 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 800 രൂപയുമായിരുന്നു. 50 വയസുകഴിഞ്ഞ അവിവാഹിതര്‍ക്കും അനാഥാലയങ്ങളിലുള്ളവര്‍ക്കും 800 രൂപ. ഇരട്ടപെന്‍ഷന്‍ എന്നു പറഞ്ഞ് ക്ഷേമനിധി വിഹിതം അടച്ച് ചെറിയ പെന്‍ഷന്‍ വാങ്ങിയവരെ പുറത്താക്കി.
2021, ഫെബ്രുവരി 14, ഞായറാഴ്‌ച
ഇന്ധനവില വർധന: വില്ലന്‍ അമിത നികുതി
പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നൽകുന്നില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കണം.
അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്.
2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നത്.
പാചക വാതക വില 726 രൂപയായി കുതിച്ചുയര്‍ന്നു. ഈ മാസം ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ. നേരത്തെ നല്കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി.
പെട്രോള്‍ 2.50 രൂപയും ഡീസലിന് 4 രൂപയും കാര്‍ഷിക സെസ് ചുമത്തിയെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ല. ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കാണ് കുറച്ചെങ്കിലും പ്രയോജനമുള്ളത്.
ഇന്ധനവില വര്‍ധന വന്‍ വിലക്കയറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡില്‍ അടുക്കള കൂട്ടിയവരെയും ഇപ്പോള്‍ കാണാനില്ല. കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയെങ്കിലും കുറച്ച് സമാശ്വാസം എത്തിക്കണം.
2021, ഫെബ്രുവരി 13, ശനിയാഴ്‌ച
ഐശ്വര്യ കേരളയാത്രയ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഐശ്വര്യകേരളയാത്രയുടെ എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ സമാപനസമ്മേളനം മറൈൻഡ്രൈവിൽ ഉദ്ഘാടനം നിർവഹിച്ചു
ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വികാരം ജാഥയിൽ പ്രതിഫലിക്കുന്നു. ജനങ്ങളെ മറന്നുള്ള ഭരണമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. പ്രത്യേകിച്ച്, തൊഴിൽരഹിതരായ ചെറുപ്പക്കാർ സർക്കാർ ക്രൂരതയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ബന്ധുക്കളെയും പാർട്ടിക്കാരെയും പിൻവാതിലിലൂടെ ജോലിയിൽ പ്രവേശിപ്പിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച് ജയിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരോട് നീതി പുലർത്താൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അർഹതയുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഈ ക്രൂരതയ്ക്ക് കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ല.
അർഹതപ്പെട്ടവരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇടതുസർക്കാർ ക്യാൻസൽ ചെയ്തു.
അതിനെതിരെ ചെറുപ്പക്കാരൻ ഉയർത്തുന്ന പ്രതിഷേധം നാടിന്റെ വികാരമാണ്. പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ വിഷമം മനസ്സിലാക്കാതെ ക്രൂരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയിൽ ജനങ്ങൾ നട്ടംതിരിയുമ്പോഴാണ് കേന്ദ്രസർക്കാർ പെട്രോളിന് വില വർദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞ സമയത്താണ് ഇന്ധന വില വർധിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധിച്ചപ്പോൾ അധിക നികുതി ഒഴിവാക്കി 617 കോടി രൂപയാണ് വേണ്ടെന്നുവച്ചത്. ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് ജനങ്ങളുടെ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നികുതി പിൻവലിക്കണം.
യുഡിഎഫ് ആവിഷ്കരിച്ച എല്ലാ ജനക്ഷേമകരമായ പദ്ധതികളും ഇടതുസർക്കാർ തകിടംമറിച്ചു. യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് എറണാകുളം ജില്ലയ്ക്ക് വികസന നേട്ടങ്ങൾ ഉണ്ടായത്. ഒരു വികസന പ്രവർത്തനവും ചെയ്യാൻ ഇടതു സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ എന്നെ അവർ കളിയാക്കി, പാവപ്പെട്ടവർക്ക് വേണ്ടി വില്ലേജ് ഓഫീസർ ആകാൻ ഞാൻ തയ്യാറാണ്.
ജനസമ്പർക്ക പരിപാടിയിലൂടെ ആളുകൾക്ക് ലഭിച്ച പ്രയോജനങ്ങൾ മനസ്സിലാക്കാതെ കുറ്റപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു.