UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ല


കെപിസിസി അധ്യക്ഷനാകാനില്ലെന്ന മുൻ തീരുമാനം മാറ്റേണ്ട സഹചര്യമില്ല,  ഇക്കാര്യം കെപിസിസി അധ്യക്ഷനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്തപ്പോൾ അദ്ദേഹത്തെ അറിയിച്ചു. സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കും. 

സംഘടനാ പ്രശ്നങ്ങളെക്കുറിച്ചു രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തു. ഏതെങ്കിലും സ്ഥാനമേറ്റെടുത്തുള്ള പ്രവർത്തനത്തിനില്ല. തന്റെ തീരുമാനം അന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം തന്നെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ അതിലെ ജനവിധി അനുകൂലമാകാതിരുന്ന സാഹചര്യത്തിൽ എടുത്ത തീരുമാനമാണിത്. അതിലൊരു മാറ്റവുമില്ല. അത്തരത്തിലൊരു മാറ്റം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇന്ത്യ രാഷ്ട്രീയത്തിലെ ഒരു തമാശ മാത്രമാണ്. ബംഗാളായിരുന്നു മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രം. ഈ തിരഞ്ഞെടുപ്പിൽ അവിടെ മൂന്നാം സ്ഥാനത്തണവർ. അരവിന്ദ് കേജ്‌രിവാൾ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടി ഡൽഹിയിൽ വന്നതാണ്. അവരും ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അങ്ങനെ മൂന്നാം സ്ഥാനത്തുള്ള രണ്ടുപാർട്ടികൾ ചേർന്ന് ഇന്ത്യാ മഹാരാജ്യത്ത് ബിജെപിയെ നേരിടാമെന്നു പറഞ്ഞാൽ ആരും അത് കാര്യമായെടുക്കില്ല. കോൺഗ്രസ് എല്ലാ സംസ്ഥാനത്തുമുള്ള പാർട്ടിയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ എഴുതിത്തള്ളാൻ ജനങ്ങൾ സമ്മതിക്കില്ല.



2017, ഏപ്രിൽ 19, ബുധനാഴ്‌ച

മാർക്​സിസ്​റ്റ്​ പാർട്ടിയുടെ അഹങ്കാരത്തിന്​ കിട്ടിയ തിരിച്ചടി


മാർക്സിസ്റ്റ് പാർട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്തുമാകാം എന്ന എൽ.ഡി.എഫിൻറെ നിലപാടിന് കേരള ജനത നൽകിയ തിരിച്ചടിയാണിത്. സർക്കാറിെൻറ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്.

യു.ഡി.എഫിൻറെ എെക്യവും കെട്ടുറപ്പും തെളിയിച്ച തെരഞ്ഞെുപ്പാണ് മലപ്പുറത്തേത്. 



2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഒരു കോൺഗ്രസ് പഞ്ചായത്തംഗം പോലും ബിജെപിയിലേക്കു പോകില്ല


കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്നം മാത്രം. കോൺഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബിജെപിയിൽ പോകില്ല. 1984 ൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം ആണ്. 

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ പുറത്താക്കിയ സിപിഎമ്മിന്റെ നീതി ബോധം എന്തെന്ന് മനസ്സിലാകുന്നില്ല. ഷാജഹാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ തുറന്ന മനസ്സാണ് സർക്കാർ കാണിക്കേണ്ടിയിരുന്നത്.

കെ എം ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണം

ഷാജഹാനെ വിട്ടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച ഷാജഹാന്റെ അമ്മ തങ്കമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു  

ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം എത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ പ്രശ്‌നമായി മാറും. ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അല്ലെങ്കിലും എന്തിനു വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കണം. ഷാജഹാന്‍ വെറും കാഴ്ചക്കാരനായിട്ടാണ് അവിടെ എത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെ എത്തിയവരെല്ലാം ഡി.ജി.പി ഓഫീസ് ആക്രമിക്കാന്‍ പോയവരല്ല. നീതി ലഭിക്കാത്ത ഒരു കുടുബത്തിന് പിന്തുണ നല്‍കാന്‍ വേണ്ടി എത്തിയവരാണ്.

ഷാജഹാനെ അറിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അറിയാത്തവരുമായി എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമാക്കണം. സമരത്തിനെത്തിയ കുടുംബവുമായി ഒരിക്കല്‍ പോലും സംസാരിക്കാത്ത ഷാജഹാന്‍ തനിച്ചാണോ ഗൂഢാലോചന നടത്തിയത്. ഒരിക്കലും നീതികരിക്കാനാവത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം അവസാനിച്ചെങ്കിലും ഇത് സര്‍ക്കാരിനു വൈകിവന്ന വിവേകമാണ്.

2017, ഏപ്രിൽ 9, ഞായറാഴ്‌ച

മകന്‍ മരിച്ച അമ്മയ്ക്ക് രാഷ് ട്രീയമുണ്ടാവില്ല, ദു:ഖം മാത്രം

ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ നിരാഹാരം അനുഷ് ഠിക്കുന്ന സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. 

മകന്‍ മരിച്ച അമ്മയ്ക്കും കുടുംബത്തിനും രാഷ് ട്രീയമുണ്ടാവില്ല മറിച്ച് അവര്‍ക്ക് ദു:ഖം മാത്രമാണുള്ളത്. അവിഷ്ണ നിരാഹാരം തുടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ മലപ്പുറത്ത് നിന്ന് കുട്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളം പോലും കുടിക്കാതെ നിരാഹാരം അനുഷ്ഠിക്കുന്നത് ശരിയല്ല എന്ന് അവിഷ്ണയോട് പറഞ്ഞു. പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. തങ്ങളെല്ലാവരും നിരാഹാരം കിടക്കാറുണ്ട്. ഉപ്പിട്ട ചൂട് വെള്ളം കുടിച്ചാണ് നിരാഹാരം അനുഷ്ഠിക്കാറുള്ളത്.

മഹജിയെ കാണാന്‍ കൂട്ടാക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റബോധം കൊണ്ടാണ്. സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉത്തമ-ബോധ്യത്തോടെയാണെങ്കില്‍ എന്തു കൊണ്ടാണ് അത് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയാത്തത്.

മകന്‍ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന ഒരു അമ്മയുടെ ദു:ഖം യുഡിഎഫ് മുതലെടുക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. യുഡിഎഫ് ഒരിക്കലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുമ്പ് ഈ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം അതിനും തയാറാണ്‌. 



2017, ഏപ്രിൽ 8, ശനിയാഴ്‌ച

മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.


പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി കേരളത്തിന് അപമാനമാണെന്നു  ഉമ്മൻ ചാണ്ടി. 

മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന അധികൃതർ തിരിച്ചറിയണമായിരുന്നു. അവരുടെ പ്രതിഷേധത്തെ ഒരു സമരമായി കണക്കാക്കേണ്ടിയിരുന്നില്ല. അക്രമം കാട്ടാൻ വന്നവരോടു ചെയ്യുന്നതുപോലെയല്ല അവരോടു പെരുമാറേണ്ടിയിരുന്നത്. സാങ്കേതികത്വമല്ല, മനുഷ്യത്വമാണ് ഒരു ജനാധിപത്യ മന്ത്രിസഭയുടെ മുഖമുദ്ര.

2017, മാർച്ച് 24, വെള്ളിയാഴ്‌ച

യുപി ഫലം അമ്പരപ്പുണ്ടാക്കിയില്ല; അതിനുശേഷമുള്ള കാര്യങ്ങൾ ആശങ്കാജനകം


ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അമ്പരപ്പോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനു ശേഷം നടന്ന കാര്യങ്ങളാണ് ആശങ്കാജനകം. കണക്കുകൾ പറഞ്ഞിട്ടു കാര്യമില്ല, ജയം ജയം തന്നെയാണ്. എന്നാൽ, തീവ്ര നിലപാടെടുക്കുന്ന ഒരു വ്യക്തിയെ എംഎൽഎ പോലും അല്ലാതിരുന്നിട്ടും യുപിയുടെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചതാആശങ്കാജനകം.

പരസ്പര സ്നേഹവും വിശ്വാസവും അടിത്തറയിട്ട ഒരു രാജ്യത്ത് ചില വിഭാഗങ്ങളെ അവഹേളിക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്യുന്ന ഒരാൾ മുഖ്യമന്ത്രിയായിരിക്കുന്നു. ഇതുപോലൊരു സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ആശങ്കയുണ്ടാക്കുന്ന മറ്റൊരു സംഭവമാണ് ഏറ്റവും വലിയ കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാത്തത്. തിരഞ്ഞെടുപ്പു ഫലത്തേക്കാൾ വിലയിരുത്തേണ്ടത് ഈ പ്രവണതകളെയാണ്.



2017, മാർച്ച് 17, വെള്ളിയാഴ്‌ച

ഇടതുസർക്കാർ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നു


 വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത, സാധാരണക്കാരനെ ജീവിക്കാൻ അനുവദിക്കാത്ത സർക്കാരാണ് പിണറായിയുടേത്.

ഒൻപതു മാസം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ വിലക്കുറവാണെന്ന് സർക്കാർ പറയുമ്പോൾ അവിടെ ജനങ്ങൾക്കു ആവശ്യമായ ഒന്നും വിതരണം ചെയ്യാൻ ഇല്ല.

ആത്മഹത്യയും പീഡനവും സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൊച്ചിയിൽ മരണപ്പെട്ട പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും കുട്ടിയെ കാണാനില്ലെന്ന  പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ മൂന്ന് പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങേണ്ട ഗതികേടാണ് ഉണ്ടായത്. പോലീസ് സംയോജിതമായി പ്രവർത്തിച്ചിരുന്നങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു.

2017, മാർച്ച് 12, ഞായറാഴ്‌ച

പദവിയേല്‍ക്കാനില്ല; എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്


പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. സുധീരന്റെ രാജിവിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എല്ലാം തീരുമാനങ്ങളും എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. 

മൂന്നു ദിവസം മുൻപു സുധീരനെ വീട്ടിൽ സന്ദർശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണു രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നതു ശരിയല്ലല്ലോ ? ആരോഗ്യപരമായ കാരണങ്ങളാലാണു രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ പറയാനാകൂ.


2017, മാർച്ച് 7, ചൊവ്വാഴ്ച

ബജറ്റ് ചോർച്ച: മന്ത്രി സ്വയം ശിക്ഷ ഏറ്റുവാങ്ങണം


ബജറ്റ് ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി തോമസ് ഐസക് സ്വയം ശിക്ഷ ഏറ്റുവാങ്ങണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണു ധനമന്ത്രിയുടെ ഓഫിസിൽ നിന്നു ബജറ്റ് ചോരുന്നത്. ബജറ്റ് അവതരിപ്പിച്ചു തുടങ്ങി മിനിറ്റുകൾക്കകം പൂർണരൂപം വിവിധ ചാനലുകൾ പുറത്തുവിട്ടു. കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമാണിത്. ധനമന്ത്രിയുടെ‌ ഓഫിസിലെ ഒരു ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചതു വീഴ്ച അംഗീകരിച്ചതിനു തെളിവാണ്.

ബജറ്റ് മാധ്യമങ്ങൾക്കു മുൻകൂട്ടി നൽകിയതു തന്റെ ഓഫിസ് സ്റ്റാഫിനു സംഭവിച്ച വീഴ്ചയാണെന്നു പറഞ്ഞു കയ്യൊഴിയുന്നത് ധനകാര്യ മന്ത്രിയുടെ പദവിക്കു ചേർന്നതല്ല. ബജറ്റ് അപ്പാടെ ചോർത്തിക്കൊടുത്ത ധനമന്ത്രി, ചോർച്ച വെറും കൈപ്പിഴ എന്നു പറഞ്ഞു ഭരണഘടനയെ അവഹേളിക്കുകയാണ്‌. ബജറ്റ് ചോർച്ചയെ സംബന്ധിച്ച യുഡിഎഫ് നിലപാട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.