UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, മാർച്ച് 17, വെള്ളിയാഴ്‌ച

ഇടതുസർക്കാർ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നു


 വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത, സാധാരണക്കാരനെ ജീവിക്കാൻ അനുവദിക്കാത്ത സർക്കാരാണ് പിണറായിയുടേത്.

ഒൻപതു മാസം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ വിലക്കുറവാണെന്ന് സർക്കാർ പറയുമ്പോൾ അവിടെ ജനങ്ങൾക്കു ആവശ്യമായ ഒന്നും വിതരണം ചെയ്യാൻ ഇല്ല.

ആത്മഹത്യയും പീഡനവും സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൊച്ചിയിൽ മരണപ്പെട്ട പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും കുട്ടിയെ കാണാനില്ലെന്ന  പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ മൂന്ന് പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങേണ്ട ഗതികേടാണ് ഉണ്ടായത്. പോലീസ് സംയോജിതമായി പ്രവർത്തിച്ചിരുന്നങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു.

2017, മാർച്ച് 12, ഞായറാഴ്‌ച

പദവിയേല്‍ക്കാനില്ല; എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്


പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. സുധീരന്റെ രാജിവിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എല്ലാം തീരുമാനങ്ങളും എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. 

മൂന്നു ദിവസം മുൻപു സുധീരനെ വീട്ടിൽ സന്ദർശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണു രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നതു ശരിയല്ലല്ലോ ? ആരോഗ്യപരമായ കാരണങ്ങളാലാണു രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ പറയാനാകൂ.


2017, മാർച്ച് 7, ചൊവ്വാഴ്ച

ബജറ്റ് ചോർച്ച: മന്ത്രി സ്വയം ശിക്ഷ ഏറ്റുവാങ്ങണം


ബജറ്റ് ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി തോമസ് ഐസക് സ്വയം ശിക്ഷ ഏറ്റുവാങ്ങണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണു ധനമന്ത്രിയുടെ ഓഫിസിൽ നിന്നു ബജറ്റ് ചോരുന്നത്. ബജറ്റ് അവതരിപ്പിച്ചു തുടങ്ങി മിനിറ്റുകൾക്കകം പൂർണരൂപം വിവിധ ചാനലുകൾ പുറത്തുവിട്ടു. കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമാണിത്. ധനമന്ത്രിയുടെ‌ ഓഫിസിലെ ഒരു ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചതു വീഴ്ച അംഗീകരിച്ചതിനു തെളിവാണ്.

ബജറ്റ് മാധ്യമങ്ങൾക്കു മുൻകൂട്ടി നൽകിയതു തന്റെ ഓഫിസ് സ്റ്റാഫിനു സംഭവിച്ച വീഴ്ചയാണെന്നു പറഞ്ഞു കയ്യൊഴിയുന്നത് ധനകാര്യ മന്ത്രിയുടെ പദവിക്കു ചേർന്നതല്ല. ബജറ്റ് അപ്പാടെ ചോർത്തിക്കൊടുത്ത ധനമന്ത്രി, ചോർച്ച വെറും കൈപ്പിഴ എന്നു പറഞ്ഞു ഭരണഘടനയെ അവഹേളിക്കുകയാണ്‌. ബജറ്റ് ചോർച്ചയെ സംബന്ധിച്ച യുഡിഎഫ് നിലപാട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.



2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

സ്ത്രീകള്‍ക്കെതരിരേയുണ്ടാകുന്ന അതിക്രമങ്ങൾ ശക്തമായി അടിച്ചമര്‍ത്തണം


മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമോ എന്നു പോലും തോന്നിപ്പോയി. ക്രമസമാധാനപാലനത്തില്‍ മുന്‍നിരയില്‍ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതരിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതുതന്നെയാണ്.

ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവരുടെ വേദനയില്‍ പങ്കുചേരുന്നു. അവര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നാണ് പ്രാഥമിക നിഗമനം.

പോലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങള്‍ ഇനി പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണം.

അതോടൊപ്പം തന്നെ വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണം.

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഃഖകരമാണ്


കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട്. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാന സർക്കാരുകളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം. അന്നത്തെ ധനകാര്യ മന്ത്രി ശ്രീ കെ.എം മാണി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ഈ പരിപാടി ഏറ്റവും വിജയകരമായി നാല് വർഷക്കാലവും യുഡിഫ് ഗവണ്മെന്റ് നടപ്പിലാക്കി. ആയിരത്തിൽപരം കോടി രൂപ ഏതാണ്ട് ഒരുലക്ഷത്തി ഇരുപതുനായിരത്തിൽപരം പേർക്ക് പ്രയോജനപ്പെട്ടു. ഇത് വളരെ ഗുരുതരമായ അസുഖം വന്നിട്ടുള്ളവർക്ക്‌ അതിന്റെ ചെലവ് വഹിക്കാൻ നിവർത്തിയില്ലാതെ നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു. അതുപോലെ ജീവിതകാലം മുഴുവൻ പ്രത്യേക വൈദ്യ സഹായം ഇല്ലാതെ ജീവൻ നിലനിർത്താൻ ആവാത്ത രോഗികളുണ്ട്, അങ്ങനെയുള്ള രോഗികൾക്ക് പരിധിയില്ലാതെ സഹായവും, ബാക്കിയുള്ളവർക്ക് രണ്ടു ലക്ഷം രൂപാ വരെ സഹായവും ലഭ്യമാകുന്ന ആ പദ്ധതി കേരളത്തിന് ഒരു ആശ്വാസമായിരുന്നു. ഈ മഹത്തായ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഖകരമാണ്.

ഞാൻ കാസർകോട് ജില്ലയിലെ ഒരു സാധു കുടുംബത്തിലെ ക്യാൻസർ വന്ന ഒരു രോഗിയേ കാണുവാൻ ഇടയായി. അവർ കാരുണ്യക്ക് വേണ്ടി അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുകയാണ്, ഇതുവരെ ഒരു രൂപയും കിട്ടീട്ടില്ല എന്നവർ പറഞ്ഞു. ധനകാര്യ മന്ത്രിയാണെങ്കിലും, ആരോഗ്യമന്ത്രി ആണെങ്കിലും ഈ പദ്ധതി വഴി സഹായം ലഭിച്ച ഒരു പത്ത്‌ പേരോടെങ്കിലും സംസാരിച്ചാൽ കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം ഒരിക്കലും നിർത്തലാക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. ഈ കാരുണ്യയുടെ പ്രയോജനം കൊണ്ട് ഇന്ന് ജീവിക്കുന്ന രോഗികളോടെങ്കിലും അന്വേഷിച്ചിട്ട് തീരുമാനം എടുക്കട്ടേ. ഇൻഷുറൻസ് സ്കീം ഒക്കെ എത്രയോ പ്രാവശ്യം നമ്മൾ കൊണ്ടുവന്നതാണ്, അതൊന്നും ഭലപ്രദമാകുന്നതായി കാണാൻ സാധിച്ചില്ല. അതുകൊണ്ട് ഇൻസൻസ് പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നത് വരെ ഈ കാരുണ്യ സ്കീം കഴിഞ്ഞ ഗവെർന്മെന്റ് നടത്തിയതുപോലെ തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഗവൺമെന്റിന് ഒരു ബാധ്യതയുമില്ലാതെ, ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കും എന്ന് കഴിഞ്ഞ ഗവണ്മെന്റ് തെളിയിച്ചതാണ്, ലോട്ടറിയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം മതി. കാരുണ്യാ ലോട്ടറി എടുക്കാൻ ജനങ്ങൾ പൂർണ്ണ താല്പര്യവുമായി മുന്പോട്ട് വരികയാണ്, അതുമായി അവർ പൂർണ്ണമായി സഹകരിക്കുന്ന പ്രവണതയാണ് നമ്മൾ കണ്ടത്.

കാരുണ്യക്ക് വേണ്ടിയുള്ള വരുമാനം പ്രത്യേകമായിട്ട് കാണണം. ഈ ലോട്ടറിയുടെ വരുമാനം പൊതു ഘജനാവിലേക്കു കൊടുത്തിരുന്നെങ്കിൽ ബാധ്യത വന്നേനെ. കാരുണ്യക്ക് വേണ്ടിയുള്ള ലോട്ടറിയുടെ വരുമാനം പ്രത്യേകമായിട്ടു കണക്കുവച്ചു ലോട്ടറിക്ക് കൊടുക്കണം. കാരുണ്യ ലോട്ടറി വഴി ലഭിച്ച ഫണ്ട് പൂർണ്ണമായും ഇതിന് മാത്രം പ്രയോജനപ്പെടുത്തണം, അതുകൊണ്ട് യുഡിഫിന് ഒരു രൂപയുടെ ബാധ്യതപോലും ഇതിന് വേണ്ടി വന്നിട്ടില്ല . രണ്ടായിരം കോടി രൂപയുടെ ബാധ്യത വന്നിരിക്കുന്നു എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. യുഡിഫിന് ഇല്ലാതിരുന്ന ബാധ്യത എങ്ങനെയാണ് ഇപ്പോൾ വരുന്നത്? അപ്പോൾ ഈ കഴിഞ്ഞ എട്ടുമാസം കൊണ്ട് കാരുണ്യയിൽ നിന്ന് ലഭിച്ച വരുമാനം ഈ ഫണ്ടിലേക്ക് വന്നിട്ടില്ലന്നാണ് ഞാൻ ഊഹിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് ഈ സർക്കാർ ഈ വരുമാനം ബജറ്റിൽ കൊള്ളിച്ചിട്ടില്ലത്ത് കൊണ്ട് കാരുണ്യാ ലോട്ടറിയിൽ നിന്നു കിട്ടുന്ന വരുമാനവും പൊതു ഫണ്ടിലേക്ക് അടച്ചു കാണും. അതല്ലെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു കുടിശ്ശിക വരുകയില്ല എന്ന് എനിക്ക് പൂർണ്ണമായ ഉറപ്പുണ്ട്.

ഈ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ എല്ലാ ശക്തികൊണ്ടും ഞങ്ങൾ എതിർക്കും. ഈ പദ്ധതി കഴിഞ്ഞ ഗവണ്മെന്റ് കൊണ്ടു വന്നതു കൊണ്ട് ഒരു നല്ല പദ്ധതി നിർത്തലാക്കണോ? ആ പദ്ധതി കുറച്ചുകൂടി മെച്ചപ്പെടുത്താനല്ലേ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യണ്ടത്? ഞങ്ങൾ അഞ്ച് വർഷം അധികാരത്തിൽ ഇരുന്നപ്പോൾ, അതിന് മുൻപത്തെ ഇടത് പക്ഷ ഗവണ്മെന്റ് കൊണ്ടുവന്ന ഏതെങ്കിലും ഒരു നല്ല പദ്ധതി ഞങ്ങൾ ഇല്ലാതാക്കിയോ? 2001-2006 യുഡിഫ് ഗവണ്മെന്റ് മൂന്ന് രൂപക്ക് അരി കൊടുത്തപ്പോൾ, അത് കഴിഞ്ഞു വന്ന എൽ.ഡി.എഫ് ഗവണ്മെന്റ് രണ്ട് രൂപക്ക് അരി കൊടുത്തു, പിന്നീട് വന്ന ഞങ്ങൾ ഒരു രൂപക്ക് അരി കൊടുക്കുകയായിരുന്നു. യുഡിഫ് മൂന്ന് രൂപക്ക് അരി കൊടുത്തു. പിന്നീട് അത് സൗജന്യമാക്കി. അങ്ങനെയാണ് ഒരു പാർട്ടി ചെയ്യണ്ടത്. അല്ലാതെ ഒരു ഗവണ്മെന്റ് കൊണ്ട് വരുന്ന നല്ല ഒരു പരിപാടിയേ ഇല്ലാതെ ആക്കുകയല്ല. ഈ കാരുണ്യാ പദ്ധതിയിൽനിന്നുള്ള ഫണ്ടിൽനിന്നുള്ള സഹായം കൂടുതലായി ജനങ്ങൾക്ക് നൽകി കൊണ്ട് മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ സർക്കാർ ചെയ്യേണ്ടത്. ഈ പദ്ധതി നിർത്തലാക്കാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രതിക്ഷേതത്തിന് ഇടയാക്കും. പലരുടെയും ജീവൻ നിലനിന്ന് പോകുന്നത് ഈ പദ്ധതിയിൽ നിന്നുള്ള സഹായംകൊണ്ടാണ് എന്ന് ഈ ഗവണ്മെന്റ് വിസ്മരിക്കരുത്.

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു

എൻ. നന്ദകുമാർ സ്മാരകമന്ദിരം എടപ്പാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. 


കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും സാധാരണക്കാരെ ദ്രോഹിക്കാൻ മത്സരിക്കുകയാണെണ്. 

വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും തങ്ങളുടെ പരാജയങ്ങൾ മറച്ചുവെയ്യുകയുമാണ് മോദി ചെയ്യുന്നത്.

സാധാരണക്കാരുടെ ആശ്രയമായിരുന്ന റേഷനരിയുടെ വിതരണംപോലും മുടക്കിയ പിണറായിയും മോദിയും ഇക്കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളാണ്.





2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം


ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യാഥാർഥ്യ ബോധത്തിന്റെ പിൻബലത്തിലാണ് കഴിഞ്ഞ സർക്കാർ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിർപ്പില്ല. തങ്ങൾ എടുത്ത തീരുമാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യട്ടെ. അതിനെ സ്വാഗതം ചെയ്യുന്നു. അതിനു പകരം യുഡിഎഫ് സർക്കാർ എടുത്ത ചില തീരുമാനങ്ങൾ മരവിപ്പിക്കുകയും ചിലതു സാവധാനത്തിലാക്കുകയും ചെയ്തതു നിർഭാഗ്യകരമാണ്.

പല കാര്യങ്ങളിലും നടപടിക്രമങ്ങൾ പാലിച്ചു വരുമ്പോഴേക്കും സമയം നഷ്ടപ്പെടുകയാണ്. യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിനു നഷ്ടമായി. വരൾച്ച മൂലം വിഷമിക്കുന്ന കൃഷിക്കാരെ സഹായിക്കാൻ ഒന്നും ചെയ്യാത്തതു മൂലം മറ്റുള്ളവർ രംഗത്തിറങ്ങേണ്ടി വരുന്നു. നീറ്റ് മലയാളത്തിൽ കൂടി അനുവദിക്കുന്നതിനു ശ്രമം നടത്തിയില്ല. എങ്കിലും എല്ലാം ശരിയാകുമെന്ന് കരുതാം. 

ഒരാളിന്റെയും എതിർപ്പില്ലാതെ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാരിന് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭാവി ഓർത്താണ് കഴിഞ്ഞ സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. അധികാരത്തിലെത്തിയാൽ ഉടൻ അതു പിൻവലിക്കുമെന്ന് പറഞ്ഞ എൽഡിഎഫ് എന്താണ് പിൻവലിക്കാത്തത്?

സാധാരണ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമ്പോൾ മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരും ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനാണ് അവരുടെ സ്കൂളുകൾ എയ്ഡഡ് ആക്കി മാറ്റിയത്. അവയ്ക്ക് സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ സർക്കാർ തയാറില്ല. ഇതിന്റെ തുടർ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കോളജ് ഇല്ലാത്തവരും സമൂഹത്തിൽ പിന്തള്ളപ്പെട്ടവരുമായ 10 സമുദായങ്ങൾക്ക് കോളജ് അനുവദിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടിയും പിടിച്ചു വച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക നീതി പാലിക്കാൻ സർക്കാർ തയാറാകണം.

കേരളത്തിൽ അഴിമതി പൂജ്യമായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർവത്ര അഴിമതിയെന്നു പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ കാര്യങ്ങൾ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് എവിടെയാണ്?


2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം


കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐക്കു- ണ്ടായിരുന്നത്.  എന്നാല്‍ ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറയേണ്ടി വന്നു.

ഏത് കാര്യത്തിനും ഒരു ന്യായമുണ്ട്. അത് വിട്ടുകളിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്.എഫ്.ഐക്കാര്‍ മനസിലാക്കണം. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്, സി.പി.ഐ എന്നീ സംഘടനകള്‍ എടുത്ത നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള നിലപാടുകളാണ്. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐ ക്കാര്‍ക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഒപ്പിട്ട മിനുട്ട്സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

സർക്കാർ പരസ്യ പിന്തുണ നൽകിയിട്ടും ലേ‍ാ അക്കാദമി സമരം വിജയിച്ചത് കേ‍ാൺഗ്രസിന്റെ ജനപിന്തുണയ്ക്കുള്ള തെളിവാണ്. നേ‍ാട്ട് നിരേ‍ാധനം വരുത്തിയ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്ഘടന ഉയർത്തെഴുന്നേൽക്കണമെങ്കിൽ അഞ്ച് വർഷം കഴിയണം.


2017, ജനുവരി 30, തിങ്കളാഴ്‌ച

ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ്.


കേന്ദ്രത്തിലെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലായിരിക്കും ഗോവയിലെ അടുത്ത സര്‍ക്കാരെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത് ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ് എന്നതാണ്.

ഗോവയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള നേതാവാണ് ഗഡ്കരി. അതേ ഗഡ്കരി തന്നെ ഇത്തരമൊരു പ്രസ്താവനയിലൂടെ രണ്ടര വര്‍ഷത്തോളം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പാര്‍ശേഖറിന്റെ പ്രവര്‍ത്തനത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്.

നോട്ട് നിരോധനത്തിലൂടെ മോദി ഗോവയിലെ ടൂറിസം മേഖലയെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം 52 ലക്ഷം ടൂറിസ്റ്റുകളാണ് ഗോവയില്‍ വന്നത്. ഇതില്‍ 20 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതടക്കമുള്ള പ്രതിസന്ധികളില്‍ നിന്നു രക്ഷപ്പെടാന്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ഏകവഴി മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതാണ്.




2017, ജനുവരി 19, വ്യാഴാഴ്‌ച

The allegation which I raised against De La Rue has been confirmed by the Finance Ministry


The statement issued by the Finance Ministry confirming that the British company De La Rue had been denied security clearance reinforces the allegation raised by me. 

In my press conference I had presented documents to affirm that the tainted British company is collaborating with the Central Government on its pet projects including “Make in India”. Following my press conference, the Ministry of Finance came out with a press note denying my allegations. As per the statement issued by the Finance Ministry the company De La Rue has been denied security clearance by the Ministry of Finance and it has not placed any fresh orders with the company since 2014. This only reiterates the earlier statement made by finance ministry that it does not have any dealing with the tainted company.  There have been no clarifications from the Central Government regarding the collaboration of this company with the pet project of Prime Minister “Make in India” and India-UK Tech summit.

During my press conference I had categorically stated that my allegations were with respect to the tainted company collaborating with the “Make in India” under Ministry of Commerce. The CEO of the De La Rue had in an interview confirmed that the company has established an office in New Delhi and is working closely with the Department of Industrial Policy and Promotion. But this has not been denied by the Finance Ministry in its press statement. I had also stated that the strategic India-UK Tech summit jointly inaugurated by the British Prime Minister and India Prime Minister on November 9th 2016, had the De La Rue Company as one of the platinum partners. This summit was organized by the Ministry of Science and Technology.  The Finance Ministry statement is silent about this event as well. The finance ministry has also not responded to my allegations that the British company has been shortlisted for printing plastic notes in India. The finance ministry statement  revealed that the De La Rue Company has applied for setting-up a factory in India and no action has been taken in this regard. In this context it is notable that the SivaSena MP Hemant Godse in an interview to an online newspaper (the quint) had alleged that the Maharashtra Government led by Sri Devendra Fadnavis has allotted 10 acres of land to set up a factory for the tainted company De La Rue. 

The silence from the Ministry of Commerce and the Ministry of Science and Technology has only added strength to my allegations on their collaboration with tainted De La Rue Company.