UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു

എൻ. നന്ദകുമാർ സ്മാരകമന്ദിരം എടപ്പാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. 


കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും സാധാരണക്കാരെ ദ്രോഹിക്കാൻ മത്സരിക്കുകയാണെണ്. 

വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും തങ്ങളുടെ പരാജയങ്ങൾ മറച്ചുവെയ്യുകയുമാണ് മോദി ചെയ്യുന്നത്.

സാധാരണക്കാരുടെ ആശ്രയമായിരുന്ന റേഷനരിയുടെ വിതരണംപോലും മുടക്കിയ പിണറായിയും മോദിയും ഇക്കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളാണ്.





2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം


ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യാഥാർഥ്യ ബോധത്തിന്റെ പിൻബലത്തിലാണ് കഴിഞ്ഞ സർക്കാർ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിർപ്പില്ല. തങ്ങൾ എടുത്ത തീരുമാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യട്ടെ. അതിനെ സ്വാഗതം ചെയ്യുന്നു. അതിനു പകരം യുഡിഎഫ് സർക്കാർ എടുത്ത ചില തീരുമാനങ്ങൾ മരവിപ്പിക്കുകയും ചിലതു സാവധാനത്തിലാക്കുകയും ചെയ്തതു നിർഭാഗ്യകരമാണ്.

പല കാര്യങ്ങളിലും നടപടിക്രമങ്ങൾ പാലിച്ചു വരുമ്പോഴേക്കും സമയം നഷ്ടപ്പെടുകയാണ്. യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിനു നഷ്ടമായി. വരൾച്ച മൂലം വിഷമിക്കുന്ന കൃഷിക്കാരെ സഹായിക്കാൻ ഒന്നും ചെയ്യാത്തതു മൂലം മറ്റുള്ളവർ രംഗത്തിറങ്ങേണ്ടി വരുന്നു. നീറ്റ് മലയാളത്തിൽ കൂടി അനുവദിക്കുന്നതിനു ശ്രമം നടത്തിയില്ല. എങ്കിലും എല്ലാം ശരിയാകുമെന്ന് കരുതാം. 

ഒരാളിന്റെയും എതിർപ്പില്ലാതെ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാരിന് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭാവി ഓർത്താണ് കഴിഞ്ഞ സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. അധികാരത്തിലെത്തിയാൽ ഉടൻ അതു പിൻവലിക്കുമെന്ന് പറഞ്ഞ എൽഡിഎഫ് എന്താണ് പിൻവലിക്കാത്തത്?

സാധാരണ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമ്പോൾ മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരും ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനാണ് അവരുടെ സ്കൂളുകൾ എയ്ഡഡ് ആക്കി മാറ്റിയത്. അവയ്ക്ക് സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ സർക്കാർ തയാറില്ല. ഇതിന്റെ തുടർ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കോളജ് ഇല്ലാത്തവരും സമൂഹത്തിൽ പിന്തള്ളപ്പെട്ടവരുമായ 10 സമുദായങ്ങൾക്ക് കോളജ് അനുവദിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടിയും പിടിച്ചു വച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക നീതി പാലിക്കാൻ സർക്കാർ തയാറാകണം.

കേരളത്തിൽ അഴിമതി പൂജ്യമായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർവത്ര അഴിമതിയെന്നു പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ കാര്യങ്ങൾ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് എവിടെയാണ്?


2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം


കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐക്കു- ണ്ടായിരുന്നത്.  എന്നാല്‍ ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറയേണ്ടി വന്നു.

ഏത് കാര്യത്തിനും ഒരു ന്യായമുണ്ട്. അത് വിട്ടുകളിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്.എഫ്.ഐക്കാര്‍ മനസിലാക്കണം. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്, സി.പി.ഐ എന്നീ സംഘടനകള്‍ എടുത്ത നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള നിലപാടുകളാണ്. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐ ക്കാര്‍ക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഒപ്പിട്ട മിനുട്ട്സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

സർക്കാർ പരസ്യ പിന്തുണ നൽകിയിട്ടും ലേ‍ാ അക്കാദമി സമരം വിജയിച്ചത് കേ‍ാൺഗ്രസിന്റെ ജനപിന്തുണയ്ക്കുള്ള തെളിവാണ്. നേ‍ാട്ട് നിരേ‍ാധനം വരുത്തിയ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്ഘടന ഉയർത്തെഴുന്നേൽക്കണമെങ്കിൽ അഞ്ച് വർഷം കഴിയണം.


2017, ജനുവരി 30, തിങ്കളാഴ്‌ച

ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ്.


കേന്ദ്രത്തിലെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലായിരിക്കും ഗോവയിലെ അടുത്ത സര്‍ക്കാരെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത് ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ് എന്നതാണ്.

ഗോവയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള നേതാവാണ് ഗഡ്കരി. അതേ ഗഡ്കരി തന്നെ ഇത്തരമൊരു പ്രസ്താവനയിലൂടെ രണ്ടര വര്‍ഷത്തോളം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പാര്‍ശേഖറിന്റെ പ്രവര്‍ത്തനത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്.

നോട്ട് നിരോധനത്തിലൂടെ മോദി ഗോവയിലെ ടൂറിസം മേഖലയെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം 52 ലക്ഷം ടൂറിസ്റ്റുകളാണ് ഗോവയില്‍ വന്നത്. ഇതില്‍ 20 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതടക്കമുള്ള പ്രതിസന്ധികളില്‍ നിന്നു രക്ഷപ്പെടാന്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ഏകവഴി മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതാണ്.




2017, ജനുവരി 19, വ്യാഴാഴ്‌ച

The allegation which I raised against De La Rue has been confirmed by the Finance Ministry


The statement issued by the Finance Ministry confirming that the British company De La Rue had been denied security clearance reinforces the allegation raised by me. 

In my press conference I had presented documents to affirm that the tainted British company is collaborating with the Central Government on its pet projects including “Make in India”. Following my press conference, the Ministry of Finance came out with a press note denying my allegations. As per the statement issued by the Finance Ministry the company De La Rue has been denied security clearance by the Ministry of Finance and it has not placed any fresh orders with the company since 2014. This only reiterates the earlier statement made by finance ministry that it does not have any dealing with the tainted company.  There have been no clarifications from the Central Government regarding the collaboration of this company with the pet project of Prime Minister “Make in India” and India-UK Tech summit.

During my press conference I had categorically stated that my allegations were with respect to the tainted company collaborating with the “Make in India” under Ministry of Commerce. The CEO of the De La Rue had in an interview confirmed that the company has established an office in New Delhi and is working closely with the Department of Industrial Policy and Promotion. But this has not been denied by the Finance Ministry in its press statement. I had also stated that the strategic India-UK Tech summit jointly inaugurated by the British Prime Minister and India Prime Minister on November 9th 2016, had the De La Rue Company as one of the platinum partners. This summit was organized by the Ministry of Science and Technology.  The Finance Ministry statement is silent about this event as well. The finance ministry has also not responded to my allegations that the British company has been shortlisted for printing plastic notes in India. The finance ministry statement  revealed that the De La Rue Company has applied for setting-up a factory in India and no action has been taken in this regard. In this context it is notable that the SivaSena MP Hemant Godse in an interview to an online newspaper (the quint) had alleged that the Maharashtra Government led by Sri Devendra Fadnavis has allotted 10 acres of land to set up a factory for the tainted company De La Rue. 

The silence from the Ministry of Commerce and the Ministry of Science and Technology has only added strength to my allegations on their collaboration with tainted De La Rue Company.


2017, ജനുവരി 17, ചൊവ്വാഴ്ച

Modi has compromised national interest by collaborating with a tainted UK based Note Printing Company, De La Rue

In continuation with the Press Conferences in Kochi and Trivandrum I did a Press Conference in AICC today. In the press conference I have presented all documents to prove that the Modi Government has compromised national interest by collaborating with a tainted UK based Note Printing Company De La Rue. In connection with this I am raising 5 questions to Modi and Government?

1. Why was the company De La Rue, denied security clearance in India made a platinum partner of the highly strategic India-UK Tech Summit organized by the Government of India?The removal of the India-UK Tech Summit link after my allegation has created lot of suspicion with regard to the involvement of the De La Rue Company.

2. The CEO of the De La Rue, Martin Sutherland has clearly stated that the company has established an office in Delhi and is working closely with the Department of Industrial Policy and Promotion,Govt of India to participate in Make in India Initiative. Please clarify on how a company denied security clearance by Government of India is able to establish an office in India and work closely with the Central Commerce Department, government of India?

3. The De La Rue Company in their annual report for the years 2013, 2014 and 2015 had stated that the company had no active trading in India. But, in the latest annual report of the company it has been stated that the De La Rue is trading actively in India in 2016. The company recorded 33% growth in the value of its share from the month April to November 2016.The Government of India should clear the air with regard to evidence that De La Rue is working in India from 2016.

4. In 2011, the then Finance Minister of State, Sri Namo Narain Meena had stated in Rajyasabha that the security clearance was denied to De La Rue. The Government has to specify whether this ban has been lifted by the Incumbent Government?

5. The National newspaper “The Telegraph” in a report had stated that three companies including De La Rue has been shortlisted for printing plastic notes. Whether De la Rue Company has been shortlisted for printing of plastic currency in India needs a clarification from the concerned ministry?
I hope Government of India will respond to my queries.




2017, ജനുവരി 13, വെള്ളിയാഴ്‌ച

ദേശീയ തലത്തിൽത്തന്നെ സംഘടനാ തിരഞ്ഞെടുപ്പിന് സമയമായി


കോൺഗ്രസിൽ ദേശീയതലത്തിൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പിനു സമയമായി എന്നാൽ, ഇക്കാര്യം ഹൈക്കമാൻഡാണു തീരുമാനിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു. ഹൈക്കമാൻഡുമായി പ്രശ്നങ്ങളൊന്നുമില്ല. വിളിച്ചാൽ ചർച്ചയ്ക്കു തയാറാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചു ചില നിർദേശങ്ങളുണ്ട്. അവ ഹൈക്കമാൻഡിനെ അറിയിക്കും. 

രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. എഐസിസി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക് ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഘടനാ പ്രശ്നങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുകുള്‍ വാസ്നിക്കിനോട് വ്യക്തമാക്കിയിട്ടുണ്ട്.



2017, ജനുവരി 5, വ്യാഴാഴ്‌ച

കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയുടെ വിവരങ്ങള്‍ കേന്ദ്രം മറച്ചുവെച്ചു


ഇന്ത്യയിൽ വിലക്കു നേരിട്ട ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യൂവിനു പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാൻ ബിജെപി സർക്കാർ കരാർ നൽകാൻ പോകുന്നുവെന്ന എന്റെ ആരോപണത്തിനു പിന്നാലെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഈ കമ്പനിയുടെ പേര് അപ്രത്യക്ഷമായതു ദുരൂഹമാണ്.

ഇന്ത്യയിലെയും വിദേശത്തെയും നോട്ടുകൾ അച്ചടിക്കാൻ മഹാരാഷ്ട്രയിൽ 700 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കാൻ ഡി ലാ റ്യൂ കമ്പനിക്കു 10 ഏക്കർ ബിജെപി സർക്കാർ അനുവദിച്ചു കരാർ ഒപ്പിട്ട വിവരം എന്റെ ആരോപണങ്ങൾക്കു പിന്നാലെ പുറത്തു വന്നു. 

നോട്ട് അച്ചടി വിദേശ കമ്പനിക്കു നൽകുന്നതിനെതിരെ പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായുള്ള ഇൗ നീക്കം വൻ അഴിമതി ലക്ഷ്യമിട്ടാണെന്നും അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഞാൻ  പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. 

1997-98 കാലത്ത് 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡി ലാ റ്യൂ ഉൾപ്പെടെ മൂന്നു വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നെങ്കിലും ഇത്തരം വിദേശ കരാറുകൾ തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും പണം എത്തുന്നതിനു കാരണമാകുമെന്നു കണ്ട് ഒഴിവാക്കിയിരുന്നു. ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടി വിദേശ കമ്പനികളെ ഏൽപിക്കരുതെന്നു പാർലമെന്റ് സമിതിയും ശുപാർശ നൽകി. ഡി ലാ റ്യൂവിനു കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയെന്നും വിവരമുണ്ട്.

എന്നാൽ, ബിജെപി സർക്കാർ എത്തിയതോടെ മേയ്ക് ഇൻ ഇന്ത്യ അടക്കം പദ്ധതികളിൽ പങ്കാളിയായി രംഗപ്രവേശം ചെയ്ത ഇൗ കമ്പനി നവംബർ ഏഴു മുതൽ ഒൻപതു വരെ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാളായിരുന്നു. ഇതു തെളിയിക്കുന്ന വെബ്സൈറ്റിന്റെ പകർപ്പ് കഴിഞ്ഞ 31നു താൻ പുറത്തുവിട്ടതിനു പിന്നാലെയാണു സൈറ്റിൽ നിന്നു പേജ് അപ്പാടെ മാറ്റിയത്.

കേന്ദ്ര ധനമന്ത്രി ആരോപണം നിഷേധിച്ചപ്പോൾ, കമ്പനിയുമായി സഹകരിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും വ്യവസായ വാണിജ്യ വകുപ്പും മിണ്ടിയിട്ടില്ല. കേന്ദ്ര സർക്കാരും ഡി ലാ റ്യൂ കമ്പനിയും തമ്മിൽ സാമ്പത്തിക സഹകരണം ഉണ്ടായിട്ടുണ്ടോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണം.


2017, ജനുവരി 4, ബുധനാഴ്‌ച

പ്രയോജനത്തെക്കുറിച്ച് മോദി പറയാതിരുന്നത് പരാജയത്തിന്റെ തെളിവ്


നോട്ടു നിരോധിച്ച ശേഷമുള്ള 50 ദിവസം കൊണ്ട് രാജ്യത്തിന് എന്തൊക്കെ പ്രയോജനമുണ്ടായി എന്നു പ്രധാനമന്ത്രി വിശദീകരിക്കണം.  പ്രസംഗത്തിൽ ഇതു പറയാതിരുന്നതു പദ്ധതി പരാജയപ്പെട്ടതിന്റെ തെളിവാണ്. പ്രതീക്ഷിച്ചതിന്റെ അടുത്തു പോലും ഗുണം ലഭിച്ചില്ലെന്നും നോട്ടു നിരോധനം ജനാധിപത്യ രീതിയിലാണു പ്രധാനമന്ത്രി നടപ്പാക്കിയിരുന്നതെങ്കിൽ ഇതിനോടകം സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേനെ. 

സ്വന്തം പാർട്ടിയിലുള്ളവരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണു മോദി നോട്ടു നിരോധനം നടപ്പാക്കിയത്. നേരത്തെ രാജ്യത്തു വിലക്കേർപ്പെടുത്തിയിട്ടുള്ള ബ്രിട്ടിഷ് കമ്പനി ഡിലാറിയുവിനു പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിനു കരാർ നൽകാൻ കേന്ദ്രം ആലോചിക്കുന്നെന്ന തന്റെ ആരോപണത്തിനു ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.

നോട്ടു നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. അക്രമത്തിന്റെ പാത സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രവർത്തനം പോരായെന്നുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും. പുതിയ സർക്കാർ സ്ഥാനമേറ്റ് ആദ്യ ആറു മാസക്കാലം മിതത്വമുള്ള സമരങ്ങൾ മതിയെന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നു. 


  

2017, ജനുവരി 2, തിങ്കളാഴ്‌ച

പ്ലാസ്റ്റിക് കറൻസിയുടെ അച്ചടി ‘ഡിലാറ്യൂ’വിന് നൽകുന്നതിൽ ദുരൂഹത


നേരത്തെ ഇന്ത്യയിൽ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള ബ്രിട്ടീഷ് കമ്പനിയായ ഡി-ലാ-റ്യൂവിന് (De La Rue) പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിന് കരാർ നൽകാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു.  കറൻസി നോട്ടുകൾ വിദേശത്ത് അച്ചടിക്കുന്നതു സംബന്ധിച്ച് പാർ‍ലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായി മോദി സർക്കാർ ഈ വിദേശ കമ്പനിയുമായി സഹകരിക്കുന്നതു വൻതോതിലുള്ള അഴിമതി ലക്ഷ്യമിട്ടാണെന്നും ഈ നീക്കം കള്ളനോട്ട് അച്ചടിക്കു സാധ്യതയുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്. 

രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച അതേ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാൾ ഈ കമ്പനിയായിരുന്നു. ഇതിന്റെ  തെളിവുകൾ ഞാൻ പത്ര സമ്മേളനത്തിൽ ഹാജരാക്കിയിട്ടുണ്ട്.   പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലും ഈ കമ്പനിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘1997-98 കാലഘട്ടത്തിൽ 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡിലാറ്യു ഉൾപ്പടെ മൂന്ന് വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നു. ആദ്യമായാണ് ഇന്ത്യൻ കറൻസിയുടെ അച്ചടി ഇങ്ങനെ വിദേശ കമ്പനികളെ ഏൽപ്പിച്ചത്. വ്യത്യസ്ത രാജ്യങ്ങളിലായി ഇങ്ങനെ കറൻസി അച്ചടിച്ചതിൽ ഗുരുതരമായ അപകട സാധ്യതയുണ്ടെന്നും രാജ്യത്തെ സമ്പദ് ഘടനയെയും സുരക്ഷയെയും പരമാധികാരത്തേയും ബാധിക്കുമെന്നും പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി വിലയിരുത്തി. ഈ കമ്പനികൾ കൂടുതൽ കറൻസികൾ അച്ചടിച്ചാൽ കണ്ടെത്താനാവില്ലെന്നും അത് തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും എത്തുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്ത കമ്മിറ്റി ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ വിദേശ കമ്പനികളെ ഏൽപ്പിക്കരുതെന്ന് 2013 മാർച്ച് 20ന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയും കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തതാണ്.

ഡിലാറ്യു കമ്പനിയെ കേന്ദ്രം കരിമ്പട്ടികയിൽപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അങ്ങനെയുള്ള കമ്പനിയെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മോഡി സർക്കാർ സഹകരണം തുടരുന്നതിനു പിന്നിലെ താൽപര്യങ്ങൾ സംശയാസ്പദമാണ്. കറൻസി പിൻവലിക്കൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച അതേ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-യുകെ ടെക് സമ്മിറ്റിൽ ഈ കമ്പനി പ്ലാറ്റിനം സ്പോൺസറായിരുന്നു എന്നതും ആ സമ്മിറ്റ് നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ചേർന്നാണ് ഉദ്ഘാടനം ചെയ്തതെന്നതും ഇതിനൊപ്പം സംശയങ്ങൾ സൃഷ്ടിക്കുന്നതാണ്.

2013 മുതൽ 2015 വരെയുള്ള ഈ കമ്പനിയുടെ വാർഷിക റിപ്പോർട്ടുകളിൽ ഇന്ത്യയിൽ പ്രവർത്തനം ഉള്ളതായി പറയുന്നില്ലെങ്കിലും 2016 മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ 100% പ്രവർത്തനം ഉള്ളതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രവുമല്ല കഴിഞ്ഞ ഏപ്രിലിനു ശേഷം ഈ കമ്പനിയുടെ ഓഹരി മൂല്യം 33.33% വർധിക്കുകയും ചെയ്തു. പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാൻ ഏൽപ്പിച്ചിട്ടുള്ള വിദേശ കമ്പനികളിൽ ഡിലാറ്യുവും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടും ഇതിനു പിന്നാലെ പുറത്തുവന്നു. സംശയാസ്പദമായ ഈ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം.