UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 5, വെള്ളിയാഴ്‌ച

മുളംകുന്നത്തുകാവ് പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കും


തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടി തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു. മുളംകുന്നത്തുകാവ് പഴയ കെല്‍ട്രോണിന്റെ പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പടിഞ്ഞാറെ കോട്ട ഫ്‌ളൈ ഓവറിന് 35 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷണന്‍, യുഡിഎഫ് എംഎല്‍എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ 5000 പേര്‍ക്ക് ആഹാരപൊതി നല്‍കുന്നുണ്ട്. പോലീസ് അസോസിയേഷന്‍ കുടിവെള്ളവും വിതരണം ചെയ്യുന്നു. 110 പേരെയാണ് മുഖ്യമന്ത്രി നേരിട്ട് കാണുക. 

രാവിലെ എട്ട് മണിക്ക് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേക്കിന്‍കാട് മൈതാനത്ത് നായ്കനാല്‍ പരിസരത്തുള്ള ജനസമ്പര്‍ക്കവേദിയിലെത്തിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകള്‍ക്കു പുറമെ നിശ്ചിത തീയതിക്കുശേഷം 4027 അപേക്ഷകള്‍ കൂടി താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലുമുള്ള പ്രത്യേക കൗണ്ടറുകള്‍വഴി ലഭിച്ചിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകളില്‍ 8458 എണ്ണത്തില്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനു 3000 അപേക്ഷകളാണു ലഭിച്ചത്. 

നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടും


തൃശൂർ ∙ നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടാൻ കേന്ദ്രം സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലയിലെ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപതിന് ആരംഭിച്ച ജനസമ്പർക്ക പരിപാടി രാത്രി വൈകും വരെ തുടർന്നു. ഓൺലൈനായി നേരത്തേ ലഭിച്ച 9561 അപേക്ഷകൾ ഉൾപ്പെടെ 24,492 അപേക്ഷകളാണു മുഖ്യമന്ത്രിക്കു ലഭിച്ചത്. 7.63 കോടിയുടെ സഹായധന വിതരണം നടത്തി.

നെല്ല് സംഭരണം ജൂൺ ഒന്നു വരെ നടത്താനാണു കേന്ദ്രം ഉത്തരവിറക്കിയത്. എന്നാൽ കേരളത്തിൽ അപ്രതീക്ഷിതമായ മഴയടക്കമുള്ള പ്രശ്നങ്ങൾകൊണ്ടു കൊയ്ത്ത് നീണ്ടുപോയി. ഇതു പരിഗണിച്ചു സംഭരണം 15 ദിവസത്തേക്കു നീട്ടണമെന്നാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ ഡൽഹിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതേത്തുടർന്നാണ് ഉത്തരവിറക്കാൻ തീരുമാനമായത്. ചീഫ് വിപ് തോമസ് ഉണ്ണിയാടനും കർഷക സംഘങ്ങളും ഇതിനായി രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

ജില്ലയിലെ 13 പ്രധാന പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കുന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ചൂണ്ടൽ– ഗുരുവായൂർ നാലുവരിപ്പാതയും ഗുരുവായൂരിൽ മേൽപ്പാലവും നിർമിക്കാനാവശ്യമായ തുക പെട്രോൾ സെസ് പദ്ധതിയിൽപ്പെടുത്തി നൽകും. തൃശൂർ നഗരത്തിലെ പടിഞ്ഞാറെക്കോട്ടയിൽ മേൽപ്പാലം നിർമിക്കാനാവശ്യമായ തുകയും ഈ പദ്ധതിയിൽ നിന്നു നൽകും. തേക്കിൻകാട് മൈതാനത്തിനു ചുറ്റും നടപ്പാത നിർമിച്ചു സൗന്ദര്യവൽക്കരണത്തിനായി 2.5 കോടി രൂപ അനുവദിച്ചു. നഗരത്തിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാനും തീരുമാനിച്ചു.

2015, ജൂൺ 4, വ്യാഴാഴ്‌ച

ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകും


ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. പദ്ധതി ഇനിയും വൈകിയാല്‍ അത് കേരളത്തിന് നഷ്ടപ്പെടുമെന്ന് ആ സാഹചര്യം ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതു നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ആ ആരോപണം വിഴുങ്ങി. അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാക്കളിലാരും തന്നെ അതേക്കുറിച്ച് മിണ്ടിയില്ല.
പകരം, പദ്ധതി സുതാര്യമായിരിക്കണമെന്ന പൊതുവായ ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടുവെച്ചത്. വിഴിഞ്ഞം പദ്ധതി സുതാര്യമായി മാത്രമേ നടപ്പാക്കൂവെന്ന മുന്‍നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നിട്ടും വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം സര്‍വകക്ഷി യോഗത്തിലും സമവായത്തിന് അവസരം ഉണ്ടാക്കിയില്ല.

രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ് ശിവകുമാര്‍, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ് കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, തോമസ് ഐസക്, സുരേന്ദ്രന്‍പിള്ള, കെ. രാജന്‍ബാബു, സി.പി അരവിന്ദാക്ഷന്‍ തുടങ്ങിയരാണ് പങ്കെടുത്തത്. 
വിഴിഞ്ഞം പദ്ധതി സംബന്ധിച്ചുള്ള പ്രസന്റേഷനോടെയാണ് യോഗം ആരംഭിച്ചത്. വി.എസ് അച്യുതാനന്ദന്‍ എഴുതി തയാറാക്കിയ പ്രസംഗവുമായാണ് യോഗത്തിനെത്തിയത്. പതിവുപോലെ സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലുകളായിരുന്നു വി.എസിന്റെ പ്രസംഗത്തിലധികവും. ഇതിനോട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വിയോജിച്ചു. 

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ തയാറാക്കിയ വ്യവസ്ഥകളും ഇപ്പോഴത്തെ സര്‍ക്കാരിന്റെ വ്യവസ്ഥകളും തമ്മിലുള്ള അന്തരം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷത്തിന്റെ വായടഞ്ഞു. പദ്ധതി സംബന്ധിച്ചുള്ള ടെണ്ടര്‍ നടപടികളുടെ വിവരങ്ങള്‍ നല്‍കണമെന്നായി അടുത്ത ആവശ്യം. അതും മുഖ്യമന്ത്രി അംഗീകരിച്ചു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാമെന്നും അതില്‍ ചില രേഖകള്‍ കരാറിന് ശേഷം നല്‍കാനേ നിര്‍വാഹമുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പദ്ധതി ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു പ്രതിപക്ഷം പിന്നീട് ഉന്നയിച്ചത്. എന്നാല്‍  ഈ വാദങ്ങളുടെ പൊള്ളത്തരങ്ങളും മുഖ്യമന്ത്രി തുറന്നുകാട്ടി. പദ്ധതിക്കായി അദാനി ഗ്രൂപ്പ് അടക്കം മൂന്ന് കമ്പനികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദാനിക്ക് പദ്ധതി നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിന് നല്‍കുന്നത് ലൈസന്‍സ് മാത്രമാണ്. ഒരിഞ്ച് ഭൂമി പോലും അവര്‍ക്കു വിട്ടുകൊടുക്കുന്നില്ല. പദ്ധതി ഇനിയും ഒരു കാരണവശാലും വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ ഉറച്ച തീരുമാനമെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി മുടക്കാമെന്ന് ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല. എന്തെങ്കിലും കാരണം പറഞ്ഞ് പദ്ധതി വൈകിപ്പിക്കാനുള്ള നീക്കത്തെയും സര്‍ക്കാര്‍ ചെറുക്കും. ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ വിഴിഞ്ഞം പദ്ധതിക്ക് ഇനിയൊരു അവസരം ലഭിക്കില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് എഴുതിതയാറാക്കി വായിച്ച പ്രസംഗത്തില്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. 

യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അപ്പോള്‍ത്തന്നെ നിര്‍ദേശം നല്‍കി. മറ്റുചില വിവരങ്ങള്‍ കരാര്‍ ഒപ്പുവെച്ച ശേഷമേ നല്‍കാനാവൂ എന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് വാസ്തവ വിരുദ്ധമാണ്. 1991ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 91 മുതല്‍ 2001 വരെ ഒരു നടപടികളുമുണ്ടായില്ല. 

2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയും എം.വി രാഘവന്‍ തുറമുഖ മന്ത്രിയുമായിരുന്ന കാലത്താണ് പദ്ധതിയുടെ പ്രാഥമിക നടപടികളിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ യോജിക്കുന്നു. പദ്ധതി സുതാര്യമായിരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സര്‍വകക്ഷിയോഗം ഫലപ്രദമായിരുന്നു. എന്നാല്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്.

അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയതിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ടെന്‍ഡര്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് ടെന്‍ഡര്‍ കൊടുക്കാനാവില്ലല്ലോ. പി.പി.പി മാതൃകയെ കുറ്റംപറയുന്നവര്‍ അവരുടെ കാലത്തും പി.പി.പി തന്നെയാണ് കരാറിലുണ്ടായിരുന്നതെന്ന് ഓര്‍ക്കണം. 
നേരത്തെ യു.പി.എ സര്‍ക്കാര്‍ പദ്ധതിക്ക് സുരക്ഷാ അനുമതി നിഷേധിച്ചത് അദാനി ഗ്രൂപ്പിന് ചൈനീസ് കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ ചൈനീസ് കമ്പനി അവര്‍ക്കൊപ്പമില്ല. കേരളം നിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനമെന്ന് അദാനി ഗ്രൂപ്പിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ ടെന്‍ഡര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 3, ബുധനാഴ്‌ച

കരുതൽ 2015: ജനഹിതമറിഞ്ഞു നിയമം പരിഷ്കരിക്കുന്നു


കണ്ണൂർ ∙ ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനു തടസ്സമായി നിന്ന ഒട്ടേറെ നിയമങ്ങൾ പരിഷ്കരിക്കാൻ ജനസമ്പർക്കപരിപാടി സഹായകരമായെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിലെ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസമ്പർക്കത്തിന്റെ നാലാം ഘട്ടമായ കരുതൽ 2015 പൂർത്തിയാകുന്നതിനു മുൻപുതന്നെ ഒട്ടേറെ നിയമങ്ങൾ ഭേദഗതി വരുത്തി. ഹീമോഫീലിയ രോഗികൾക്കുള്ള ധനസഹായത്തിന്റെ പരിധി എടുത്തുകളഞ്ഞത് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്താത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

വിധവകളുടെ മക്കള്‍ക്കുള്ള സഹായം ഇനി അച്ഛനമ്മമാര്‍ മരിച്ച കുട്ടികള്‍ക്കും

കണ്ണൂര്‍∙ വിധവകളുടെ മക്കള്‍ക്കു നല്‍കിവരുന്ന 50,000 രൂപയുടെ വിവാഹധനസഹായം ഇനിമുതല്‍ മാതാപിതാക്കള്‍ മരിച്ചുപോയ കുട്ടികള്‍ക്കും ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി വേദിയിൽ അറിയിച്ചു. ‘ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവമാണ് തീരുമാനത്തിനു പിറകിൽ.

ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളിൽ നിന്ന് ഇത്തരം ധാരാളം പരാതികൾ ലഭിച്ചു. ചട്ടം ഭേദഗതി ചെയ്ത് അച്ഛനമ്മമാര്‍ മരിച്ച കുട്ടികളെക്കൂടി സഹായ പദ്ധതിയിൽ ഉൾപ്പെടുത്തും. ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം ഇത്തരത്തില്‍ 45 ചട്ടങ്ങളിലാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രം ലഭിക്കുന്ന ആനുകൂല്യമല്ലെന്നും സമൂഹത്തിലെ അര്‍ഹരായ മറ്റുള്ളവര്‍ക്കും പ്രയോജനം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക കുരുക്കുകളിൽ കുരുങ്ങി വൈകിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി വികസനരംഗത്തു ജില്ലയ്ക്കു കുതിപ്പേകുന്ന പുതിയ പദ്ധതികളും ജനസമ്പർക്ക പരിപാടിയായ കരുതൽ 2015ന്റെ വേദിയിൽ പ്രഖ്യാപിച്ചു.

പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്കും മേലെചൊവ്വ – പുതിയതെരു ഫ്ലൈഓവറും പ്രഖ്യാപിച്ച മുഖ്യമന്ത്രി പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഉടൻ ഏറ്റെടുക്കുമെന്നും അറിയിച്ചു.

കരുതൽ 2015: മുടങ്ങിയതും തടസ്സം വന്നതുമായ പഴയ പദ്ധതികള്‍ക്ക് പുതുനടപടി


കണ്ണൂര്‍: പുതിയ പദ്ധതികളല്ല, പലവിധകാരണം കൊണ്ട് മുടങ്ങിയതും തടസ്സം വന്നതുമായ പദ്ധതികളാണ് താന്‍ പ്രഖ്യാപിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ജനസമ്പര്‍ക്കവേദിയില്‍ 19 പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പുതുനടപടി പ്രഖ്യാപിച്ചത്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് വേഗത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്ന പ്രഖ്യാപനം ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ തിട്ടപ്പെടുത്തും. എല്ലാ ജില്ലകളിലും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പയ്യന്നൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കും. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരും പരിഗണനയിലുണ്ടായിരുന്നതാണ്. പക്ഷേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. സര്‍ക്കാര്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേലെചൊവ്വ മുതല്‍ പുതിയതെരുവരെ ഫ്‌ളൈഓവര്‍ നിര്‍മാണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന് വിശദമായ പഠനറിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. 

വളപട്ടണം-മാഹി ബൈപാസ് നിര്‍മാണത്തിന് ഉടന്‍ നടപടിയുണ്ടാകും. ഇതില്‍ മുഴപ്പിലങ്ങാട്-നാലുതറ 12 കി.മീ. റോഡിന് സ്ഥലമെടുത്തതായും 300 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്രാനുമതിക്കായി നല്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നാലുതറ-അഴീക്കല്‍, മുഴപ്പിലങ്ങാട്-വളപട്ടണം എന്നീ റോഡുകളുടെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കും. 

തളിപ്പറമ്പ് താലൂക്ക് ആസ്​പത്രിയിലും തലശ്ശേരി ജനറല്‍ ആസ്​പത്രിയിലും ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങും. കാരുണ്യ ചികിത്സാപദ്ധതിയില്‍നിന്നുള്ള സഹായത്തോടെ സംസ്ഥാനത്തെ 27 താലൂക്ക് ആസ്​പത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കില്‍ അടുത്തവര്‍ഷം യൂണിറ്റ് തുടങ്ങാന്‍ നടപടി സ്വീകരിക്കും. 

അഴീക്കല്‍ തുറമുറഖത്ത് കപ്പല്‍ അറ്റകുറ്റപ്പണിശാല തുടങ്ങും. ഇതിനായി കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെ തുറമുഖത്ത് ആറുമീറ്റര്‍ ആഴം ഉറപ്പാക്കും. ഇതിന് പ്രത്യേക പഠന സംഘം അടുത്തയാഴ്ച തുറമുഖം സന്ദര്‍ശിക്കുമെന്നും തുറമുഖത്തിനായി 19 കോടി രൂപയുടെ ക്രെയിനിന് ഓര്‍ഡര്‍ നല്കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞു..

കാട്ടാമ്പള്ളിയെ ടുറിസം കേന്ദ്രമായി വികസിപ്പിക്കും. മുഴപ്പിലങ്ങാട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-ആറളം-പാലക്കയംതട്ട്-പറശ്ശിനിക്കടവ്-കൊട്ടിയൂര്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും. ഭൂരഹിത പദ്ധതിയില്‍ സ്ഥലം നല്‍കിയ വെള്ളോറ പ്രദേശത്ത് കുടിവെള്ളം, വൈദ്യുതി, റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി മലയോര ഹൈവെ പദ്ധതി പുനരാരംഭിക്കും. കണ്ണൂര്‍-ചെറുപുഴ-പയ്യാവൂര്‍ 58 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങും.

ബജറ്റില്‍ പ്രഖ്യാപിച്ച പൂരക്കളി അക്കാദമി പയ്യന്നൂര്‍ ആസ്ഥാനമായി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മലബാറിലെ കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്ന വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണം ഈവര്‍ഷംതന്നെ തുടങ്ങും. തലശ്ശേരിക്കടുത്ത് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് എട്ടേക്കര്‍ സ്ഥലം ഉടന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. നടാല്‍, താഴെചൊവ്വ റെയില്‍ മേല്‍പ്പാലത്തിന് അടിയന്തരനടപടി സ്വീകരിക്കും. ഇവിടെ പുതിയ ബൈപാസ് വന്നതോടെയാണ് മേല്‍പ്പാലത്തിന് മുന്തിയ പരിഗണന ലഭിക്കാതിരുന്നത്. എന്നാല്‍, ഏറെ ഓഫീസുകളും മറ്റുമുള്ളതിനാല്‍ ഇത് നിര്‍വഹിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യാമ്പലം ശ്മശാനം നവീകരണത്തിന് നഗരവികസന മന്ത്രാലയം ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്. അവിടെ സ്ഥലം വിട്ടുനല്‍കാമെന്ന് പഞ്ചായത്തും സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മാതൃകയിലാണ് പയ്യാമ്പലത്ത് മികച്ച രീതിയിലുള്ള ശ്മശാനം നിര്‍മിക്കുക.

ജില്ലാ ആസ്ഥാനത്ത് പല ഓഫീസുകളും പല സ്ഥലത്ത് പല കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പുതിയ മിനിസ്റ്റേഷന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ആറളം ആദിവാസി കോളനിയുടെ വികസനത്തിന് വിശദമായ രൂപരേഖ തയ്യാറാക്കും നബാര്‍ഡിന്റെ സഹായത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക. 

ഇവകൂടാതെ പട്ടയവിതരണം സംബന്ധിച്ച രണ്ടു പ്രധാന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. 
ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്ത കാലം മുതലേ ഇവിടെയുള്ള 32 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക എന്നാവശ്യമുണ്ട്. ദീര്‍ഘകാലം ശ്രമിച്ചിട്ടും ഇതിന് പരിഹാരം കാണാനായിരുന്നില്ല. പഞ്ചായത്ത് റവന്യൂ വകുപ്പിന് നല്കിയ രണ്ടേക്കര്‍ ഭൂമി 12 കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ ഇന്നുതന്നെ കൊടുക്കും. ബാക്കി 20 കുടുംബങ്ങള്‍ക്ക് 2.67 ഏക്കര്‍ മിച്ചഭൂമിയും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ 40 വര്‍ഷത്തെ ഭൂപ്രശ്‌നത്തിന് പരിഹാരമാകുകയാണ്. ആറളം ഫാം ജീവനക്കാരുടെ വേതനവും കഴിഞ്ഞ ജനവരി ഒന്ന് കണക്കാക്കി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വടക്കേക്കളം മിച്ചഭൂമി പ്രദേശത്തെയും കൊട്ടിയൂര്‍ ആറളം നാലേക്കര്‍ മിച്ചഭൂമി പ്രദേശത്തെയും കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. വടക്കേക്കളത്ത് 1,234 ഏക്കറിലായി 634 അപേക്ഷയാണുള്ളത്. അവശേഷിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടിയൂര്‍, ആറളത്തെ മിച്ചഭൂമിയും നാലേക്കര്‍ പരിധിവെച്ച് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 2, ചൊവ്വാഴ്ച

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു


വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട സർവകക്ഷിയോഗം നാളെ ചേരാനിരിക്കെ, പദ്ധതി അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിന്റെ നീക്കം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു സർക്കാരുകളുടെ കാലത്തു നാലുതവണ പരാജയപ്പെട്ട ടെൻഡർ നടപടി ഇപ്പോൾ ഫലപ്രദമാകുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് പദ്ധതിക്കെതിരെ വന്നതിനു പിന്നിൽ ദുരൂഹതയുണ്ട ്. ഇടതുസർക്കാരിന്റെ വ്യവസ്ഥകളേക്കാൾ സംസ്ഥാന താത്‌പര്യങ്ങൾക്ക് അനുയോജ്യമായവയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ രാത്രി വൈകി 2007, 2010 വർഷങ്ങളിലെ ടെൻഡർ രേഖകളും സർക്കാർ പ്രസിദ്ധീകരിച്ചു.

സർവകക്ഷി യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചു. പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കരാറിന്റെ പകർപ്പ് എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും നൽകിയിട്ടുണ്ട്.

ഇടതുസർക്കാരിന്റെ കാലത്തെ നിബന്ധനകൾ പ്രകാരം 30 വർഷത്തേക്ക് ഒരു വരുമാനവും സർക്കാരിനു ലഭിക്കില്ലായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഏഴാം വർഷം മുതൽ വരുമാനം ലഭിക്കും. 15–ാം വർഷം മുതൽ ഓരോ വർഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയിൽ 40% വരെ റവന്യൂ വരുമാനം സർക്കാരിനു ലഭിക്കാൻ വ്യവസ്ഥയുണ്ട്.

സർക്കാർ ചെലവിൽ നികത്തിയെടുത്ത ഭൂമി ഉൾപ്പെടെ സ്വകാര്യ പങ്കാളിക്ക് 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകാനും ഈ കാലയളവിൽ പദ്ധതി നടത്തിപ്പിൽ നിന്നും വരുമാന വിഹിതം സർക്കാരിനു നൽകേണ്ടതില്ലെന്നുമായിരുന്നു മുൻ വ്യവസ്ഥ. ഭൂരിപക്ഷം നിർമാണ പ്രവർത്തനങ്ങളും സർക്കാർ ചെലവിൽ നടത്തിയതിനു ശേഷം സ്വകാര്യ പങ്കാളിക്കു ഗ്രാന്റ് നൽകി സംസ്ഥാനത്തിനു വരുമാനവിഹിതമൊന്നുമില്ലാതെ 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകുന്നതാണോ, കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള മോഡൽ കൺസഷൻ എഗ്രിമെന്റ് പ്രകാരം ഏഴാം കൊല്ലം മുതൽ വരുമാനം ലഭിച്ചു തുടങ്ങുന്ന ഇപ്പോഴത്തെ മോഡലാണോ നല്ലതെന്നു ജനങ്ങൾ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുസർക്കാർ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്സി) പദ്ധതിയുടെ ഉപദേശകരായി നിയമിക്കുകയും 2010 ൽ പദ്ധതി ലാൻഡ് ലോർഡ് മോഡലിൽ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഐഎഫ്സിയുടെ കരടു കരാർ എവിടെയും ചർച്ച ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്‌തില്ല. ഇതിലെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്നതിനു സർവകക്ഷി യോഗവും നടന്നിട്ടില്ല. സ്ഥലമെടുപ്പു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണു 2009 ഓഗസ്റ്റിൽ ഇടതുസർക്കാർ സർവകക്ഷിയോഗം വിളിച്ചത്.

വിഴിഞ്ഞം സ്ഥലമേറ്റെടുപ്പിൽ 6000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത 36 ഏക്കർ ഭൂമി ഉൾപ്പെടെ ഇപ്പോഴത്തെ സർക്കാർ 206 ഏക്കർ ഭൂമിയാണു കമ്പോളവില നൽകി ഏറ്റെടുത്തത്. ഇതിനു വേണ്ടി 530 കോടി രൂപയാണ് ആകെ ചെലവാക്കിയത്. പുതിയ വ്യവസ്ഥ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണ്. സ്വകാര്യ പങ്കാളിക്കു തുറമുഖ നിർമാണ നടത്തിപ്പിനുള്ള ലൈസൻസ് മാത്രമാണുള്ളത്. പഴയ മാതൃക പ്രകാരം ഭൂമി പാട്ടത്തിനാണു നൽകേണ്ടിയിരുന്നത്.

മൊത്തം പദ്ധതി ചെലവ് 7,525 കോടി രൂപ മാത്രമുള്ളപ്പോൾ അതിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നവരുടെ ലക്ഷ്യം എന്താണെന്നു ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സംബന്ധിച്ചു രഹസ്യയോഗം നടത്തിയെന്ന ആരോപണവും തെറ്റാണ്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗതീരുമാന പ്രകാരം മുഖ്യമന്ത്രി എന്ന നിലയിൽ മൂന്നു കമ്പനികളുമായി ബന്ധപ്പെടുകയും ടെൻഡറിൽ പങ്കെടുക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.

അദാനിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ച രഹസ്യമായിരുന്നില്ലെന്നും തുറമുഖ മന്ത്രി, ആസൂത്രണ ബോർഡ് വൈസ്‌ചെയർമാൻ, ചീഫ് സെക്രട്ടറി, തുറമുഖ സെക്രട്ടറി, ഡൽഹി റസിഡന്റ് കമ്മിഷണർ, തുറമുഖ കമ്പനി മാനേജിങ് ഡയറക്‌ടർ, കമ്പനി പ്രോജക്‌ട് മാനേജർ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 1, തിങ്കളാഴ്‌ച

സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലാക്കുന്നു


നീതി ആയോഗിന്റെ അന്യായവും അധാര്‍മികവുമായ പോക്കിനെതിരെ ഉപസമിതി യോഗത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗവും അതില്‍ ഉള്‍ക്കൊണ്ട നിര്‍ദ്ദേശങ്ങളും അതീവ ശ്രദ്ധേയമായിരുന്നു. 

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ അസ്വസ്ഥപ്പെടുത്തുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. ആറ് പതിറ്റാണ്ടിലധികമായി ഇന്ത്യ പിന്തുടര്‍ന്നു പോന്ന ധനകാര്യ കമ്മീഷന്‍ എന്ന സമ്പ്രദായം തകര്‍ത്തു കേന്ദ്ര സര്‍ക്കാരിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കുന്ന നീതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് നേരെ സാമ്പത്തിക നടപടികളുടെ ചാട്ടവാറായി മാറിയിരിക്കുകയാണ്. നീതി ആയോഗിന്റെ അന്യായമായ ഈ നടപടികളെ അതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി വിമര്‍ശിക്കുക മാത്രമല്ല ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയതിമിരം ബാധിക്കാത്ത തികച്ചും സത്യസന്ധമായ വിമര്‍ശനങ്ങളാണ് കേരള മുഖ്യമന്ത്രി നടത്തിയത്. 

സാമൂഹ്യമേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം മുഴുവന്‍ ദുര്‍ബലരും അശരണരുമായ ജനസമൂഹത്തെ അഗാധമായി ബാധിക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നീതി ആയോഗിന്റെ പങ്ക് എന്താണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമനുസരിച്ചായിരിക്കണം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം ഈ ഇരുട്ടിലെ പ്രകാശ രേഖയായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉദാരവ്യവസ്ഥയില്‍ പണം അനുവദിക്കാനുള്ള തീരുമാനമുണ്ടെങ്കിലും അത്തരത്തിലുള്ള മൊത്തം വിഹിതം കുറയുകയാണുണ്ടായത്. 2013-14ല്‍ 50.43 ശതമാനമായി കേന്ദ്രവിഹിതം കുറഞ്ഞു. സാമൂഹ്യ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 60 ശതമാനം കുറഞ്ഞു. ഈ വിവേചനത്തിന്റെ ആഘാതം ഏറെയും അനുഭവിക്കുന്നത് കേരളമാണ്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആളോഹരി തുക ശരാശരി 1567 രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് കിട്ടുന്നത് 1132 രൂപ മാത്രമാണ്. കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന തുക എത്രയെന്ന് വര്‍ഷാരംഭത്തില്‍ അറിയിക്കാത്തത് സംസ്ഥാനങ്ങളിലെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കാര്യം ഉമ്മന്‍ചാണ്ടി നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അനുവദനീയ തുക ഒക്‌ടോബറില്‍ 60 ശതമാനവും ബാക്കി ധനകാര്യവര്‍ഷത്തിന്റെ അവസാനവും ലഭ്യമാകുമ്പോള്‍ പദ്ധതികള്‍ മുടങ്ങാതെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധിയില്ലാതെയും മുന്നോട്ടു പോകാനാകും. നീതി ആയോഗിന്റെ ഓരോ യോഗങ്ങളുടെ അറിയിപ്പും ശുപാര്‍ശകളുടെ കരടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത് യോഗത്തിന്റെ തലേദിവസം മാത്രമാണ്. മറ്റു മന്ത്രിമാരുമായോ വകുപ്പ് സെക്രട്ടറിമാരുമായോ ഉദ്യോഗസ്ഥരുമായോ കരട് ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനും മതിയായ സമയം ലഭിക്കാത്തത് കാരണം പലരും പ്രഹസനമെന്ന നിലയിലാണ് നീതി ആയോഗ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഈ പരാതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ യോഗത്തില്‍ ഉന്നയിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സംരക്ഷണ നിയമങ്ങള്‍ പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ സുരക്ഷ, തീര ജൈവ ആവാസ വ്യവസ്ഥ മാനേജ്‌മെന്റ് തുടങ്ങിയവ ഓരോ സംസ്ഥാനത്തിന്റേതായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന പദ്ധതി ഗുണം ഉണ്ടാകണമെന്ന കേരളത്തിന്റെ ആവശ്യം ഏറെ പ്രസക്തമാണ്. 

നെഹ്‌റു യുഗത്തിന്റെ അടയാളങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യുക എന്ന സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു ധനകാര്യ കമ്മീഷനെ ഗളഹസ്തം ചെയ്തത്. നെഹ്‌റു മുദ്രകള്‍ ഏറെ പതിഞ്ഞു കിടക്കുന്ന ജനാധിപത്യവും മതേതരത്വവും ലാഘവബുദ്ധിയോടെ തകര്‍ക്കുന്ന ബി ജെ പി സര്‍ക്കാര്‍ നീതി ആയോഗിലൂടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകര്‍ക്കുകയാണ്. പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് പോലുള്ള സാമ്പത്തിക  ഉപരോധങ്ങള്‍ ഇതിന്റെ ഭാഗമാണ്. ശക്തമായ സംസ്ഥാനങ്ങള്‍; സമ്പന്നമായ രാഷ്ട്രം എന്ന കോണ്‍ഗ്രസിന്റെ ദീര്‍ഘകാല നയത്തിന് പകരം ദുര്‍ബലമായ സംസ്ഥാനങ്ങള്‍; യജമാനനായ രാഷ്ട്രം എന്ന വികല നയമാണ് ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ശില്‍പം കാണാതെ പോയത് ശില്‍പിയെ മാനിച്ച്



 കൊച്ചി: കോട്ടയം പബ്ലിക് ലൈബ്രറിയിയില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്‍പം താന്‍ മനപ്പൂര്‍വ്വമാണ് കാണാതെപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്രക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് താന്‍ അവിടെ പോകാതിരുന്നത്. ശിലാസ്ഥാപനത്തിന് എത്തിയ താന്‍ പോയി ശില്‍പം കണ്ടാല്‍ അത് പത്രങ്ങള്‍ ഫോട്ടോ എടുക്കും, പിറ്റേ ദിവസത്തെ പത്രത്തില്‍ ആ ചിത്രമായിരിക്കും വരിക. ശില്‍പം തീര്‍ത്ത ആളും അതിന്റെ സംഘാടകരും ഇല്ലാതെ ശില്‍പം കണ്ട് അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ശില്‍പിയും സംഘാടകരും ഇല്ലാതെ താന്‍ അത് ചെന്ന് കാണുന്നത് ശരിയല്ലെന്ന് തോന്നി. തനിക്ക് ആ ശില്‍പം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജനസമ്മതന്‍


 കൊച്ചി: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഏറെ ജനസമ്മതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ.എസ് ശബരീനാഥന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പറഞ്ഞ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന വാചകം ഇവിടെ താന്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനവും കരുതലും എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് ലഭിക്കുന്ന പിന്തുണയായിരിക്കും തിരഞ്ഞെടുപ്പ് ഫലം.

ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ കെഎസ്.യു നിലപാടിനെ കുറിച്ച്, ആദ്യം എതിര്‍ത്തവര്‍തന്നെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ആത്മാര്‍ത്ഥമായി രംഗത്ത് ഇറങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 31, ഞായറാഴ്‌ച

ഇടുക്കിയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍


ഇടുക്കി ജില്ലയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് മൈതാനിയില്‍ കരുതല്‍ 2015 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.  പട്ടയപ്രശ്‌നം മുതല്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വരെയുളളതാണ്  ഈ പദ്ധതികള്‍.

ഓഗസ്റ്റ് 15നകം 18,173 പേര്‍ക്ക് പട്ടയം  നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍  18,000 പട്ടയമാണ് ജില്ലയില്‍ നല്‍കിയത്. ഓഗസറ്റ് 15നകം പെരിഞ്ഞാംകുഴി, സി.എച്ച്.ആര്‍, പത്തുചെയിന്‍ എന്നിവിടങ്ങളിലായി 8,000 പട്ടയവും താലൂക്കുതലത്തില്‍ 1,500 പട്ടയവും ഉള്‍പ്പെടെ 9,500 പട്ടയവും നല്‍കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ 8,673 പേര്‍ക്കുള്ള സ്ഥലവും ഓഗസ്റ്റ് 15നകം കൊടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്രകാരമാണ് 18,173 പേര്‍ക്ക് പട്ടയം നല്‍കുന്നത്.  സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം 2,500 പട്ടയം വീതം വിതരണം ചെയ്യുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പട്ടയപ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് മലയോര ജനത വരവേറ്റത്. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹാരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ചികിത്സാരംഗത്ത് ഇടുക്കിക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കുന്നതോടൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രസിഡന്റ്  ഇ.എം. അഗസ്തി സന്നദ്ധ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ "ശുചിത്വ മൂന്നാര്‍" പദ്ധതി നടപ്പാക്കും.  ജില്ലാ കളക്ടര്‍ പദ്ധതി ഏകോപിപ്പിക്കും.  ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ടും ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും.  തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ച് താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രതേ്യക പരിചരണത്തിനും പരിപാലനത്തിലുമായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണയിലെത്തുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി ചെയ്യും. ഇത് ടെണ്ടര്‍ ചെയ്ത് ഉടനെ പണി തുടങ്ങാന്‍ നടപടി സ്വീകരിക്കും.  നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുംങ്കണ്ടത്തെത്തുന്ന റോഡ്  നിര്‍മിക്കുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.