UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തോട് 13 ചോദ്യങ്ങള്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാറിന് എന്തെങ്കിലും നഷ്ടമുണ്ടായെന്നു ബോധ്യപ്പെടുത്തുകയോ, സര്‍ക്കാറിന്‍െറ ഏതെങ്കിലും ആനുകൂല്യം നല്‍കിയെന്ന് വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.
താന്‍ ഉന്നയിക്കുന്ന താഴെപ്പറയുന്ന 13 ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷം മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
1.പിടിച്ചെടുക്കല്‍ സമരത്തിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാറിനെ അട്ടിമറിക്കുകയല്ളേ പ്രതിപക്ഷത്തിന്‍െറ ലക്ഷ്യം?
2. സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിന് സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ളേ പ്രതിപക്ഷം ശ്രമിക്കുന്നത്?
3.കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ദല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്‍െറ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ളേ?
4. സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്‍െറ എല്ലാ ഗേറ്റുകളും അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ളെന്ന് പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ളേ?
5.കുടുംബശ്രീ സമരം, രാപകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ളേ, സര്‍ക്കാറിനെ ലക്ഷം പേരെവെച്ച്വളഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നത്? തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകില്ളേ?
6.ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്‍െറ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ളേ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്?
7.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ? ഒരു രൂപപോലും സര്‍ക്കാറിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ലാവലിന്‍ കേസില്‍ 374 കോടി സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നു സി.ബി.ഐ കണ്ടത്തെിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമാണ്?
8. 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ട് സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്‍െറ മാറ്റുരക്കുന്നതല്ളേ?
9. ആഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍െറ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. സമരംമൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്‍െറ ശോഭകെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
10. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് സൂചന ലഭിച്ചതിന്‍െറ പശ്ചാത്തലത്തില്‍ മാത്രമല്ളേ പ്രാകൃതമായ ഈ സമരം അരങ്ങേറുന്നത്?
11. പത്തുകോടി തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ നടത്തുന്ന സമരത്തിന് ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത് വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി ചെലവുവേണ്ടിവരുമെന്ന് സി.പി.എം വെളിപ്പെടുത്തുമോ?
12. ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ളെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?
13. ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റില്ളെന്നും മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ളെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ളേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അത് വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്കുപോയി ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടും ഇടപെട്ടില്ളെങ്കില്‍ വലിയ വീഴ്ചയായി ജനം കാണില്ളേ?

2013, ജൂലൈ 25, വ്യാഴാഴ്‌ച

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കാനായി സംസ്ഥാനത്ത് ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാം പിട്രോഡ മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പത്ത് നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്ത മാതൃകയിലായിരിക്കും കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേഡ് എക്‌സ്‌പേര്‍ട്‌സ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് (സി.ആര്‍ .ഇ.ഡി) ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ വകുപ്പ് മന്ത്രിയായിരിക്കും കണ്‍സോര്‍ഷ്യത്തിന്റെ ചെയര്‍മാന്‍ . വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനായിരിക്കും. എട്ടംഗ ഡയറക്ടര്‍ ബോര്‍ഡും ഉണ്ടാകും. കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ വിദശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണ പദ്ധതിക്കുവേണ്ടി ഹഡ്‌കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ : 
കൊച്ചി ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ലുലു എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കും. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ 61 താത്കാലിക ജീവനക്കാരെ 2000 ആഗസ്ത് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സ്ഥിരപ്പെടുത്തും. വയനാട് ജില്ലയിലെ മുട്ടിലില്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇല്ലാത്ത കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി നല്‍കും. നഗരാസൂത്രണ വിഭാഗത്തിലെ വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്താന്‍ 16 തസ്തികകള്‍ സൃഷ്ടിക്കും. ചീഫ് ടൗണ്‍ പഌനിങ് ഓഫീസറുടെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും വിജിലന്‍സ് വിഭാഗം മേധാവി. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ (ആര്‍ .എം.എസ്.എ) പ്രകാരം അഞ്ചു ജില്ലകളിലെ 30 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലെ സ്‌കൂളുകളാണിത്. പെരുമ്പാവൂരിലെ പാറമട ദുരന്തത്തിലും ചാവക്കാട് തിരയില്‍ പെട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും.

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ രാജിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെ പരാമര്‍ശമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്തെങ്കിലും പറയുന്നത് കേട്ട് രാജിവയ്ക്കില്ല. പി.സി ജോര്‍ജ് എന്തുകൊണ്ട് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കുന്നില്ല. തന്നെ രാജി സന്നദ്ധത അറിയിട്ടില്ല. രാജിവയ്ക്കണമോ എന്നത് അവരുടെ കാര്യമാണ്. ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളില്‍ തനിക്ക് കുഴപ്പമില്ല. ജോര്‍ജ് തുടരുന്നതില്‍ തനിക്ക് ബുദ്ധിമിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതി പറഞ്ഞുവെന്ന് നിങ്ങള്‍ പറയുന്നത് ​കുരുവിളയുടെ കേസുമായി ബന്ധപ്പെട്ടാണ്. കുരുവിളയുടെ കേസില്‍ തനിക്കോ സര്‍ക്കാരിനോ ഒന്നും മറച്ചുവയ്ക്കാനില്ല. പണം തട്ടിച്ച കേസില്‍ കുരുവിളയ്ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കുരുവിള ആരോപിക്കുന്ന പോലെ ആന്‍ഡ്രൂസ് എന്ന ഒരു ബന്ധു തനിക്കില്ല. തന്റെ സ്റ്റാഫില്‍ ഡെല്‍ജിത്ത് എന്നൊരംഗമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തന്റെ സഹോദരന്റെ മക്കള്‍ അനില്‍ അലക്‌സും അജയ് ജേക്കബുമാണ്. അനില്‍ തന്നെയാണോ ആന്‍ഡ്രൂസ് എന്ന് ഇപ്പോള്‍ പറയുന്നു. കുരുവിള പറഞ്ഞ പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു. എന്നാല്‍ അവര്‍ പറയുന്നത് മറ്റൊരു കഥയാണ്. കുരുവിള പറയുന്നത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതിയില്‍ നിന്നുള്ള പരാമര്‍ശം മാധ്യമങ്ങള്‍ പറയുന്നതു പോലെയല്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിയില്ല. കോടതിയില്‍ നിന്നുള്ള പരാമര്‍ശം അഡ്വക്കേറ്റ്‌സ് ജനറലും മറ്റും തന്നെ അറിയിച്ചിട്ടുണ്ട്. കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താന്‍. ചിലരെ പോലെ അനുകൂല വിധി വരുമ്പോള്‍ കോടതിയെ മാനിക്കുകയും പ്രതികൂലമാകുമ്പോള്‍ കോടതിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന രീതി തനിക്കില്ല. എന്നും ഒരേ നിലപാടാണ് തനിക്ക്. മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ട് ആണ് നല്‍കിയതെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കുമോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ പിന്നാലെ നടക്കാന്‍ തനിക്ക് സമയമില്ല. കോടതിയില്‍ എന്നും കേസുകള്‍ വരും. അതിനെല്ലം പ്രതികരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രിക്ക് പിന്തുണ ലഭിച്ചതായാണ് സൂചന. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മന്ത്രിസഭയില്‍ നേതൃമാറ്റം വേണ്ടെന്ന നിലപാട് മുസ്ലീം ലീഗ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം തൃപ്തികരമാണ്.

2013, ജൂലൈ 22, തിങ്കളാഴ്‌ച

അഭിപ്രായം പറഞ്ഞത് അട്ടപ്പാടി നേരിട്ട് കണ്ടശേഷം

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടിയിലെ പ്രശ്നം നേരിട്ട് കണ്ടാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ അവിടത്തുകാര്‍ പറഞ്ഞ അഭിപ്രായം ഉള്‍ക്കൊണ്ടാണ് പ്രസ്താവന നടത്തിയത്.

ഫയല്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയല്ല താന്‍, കാര്യങ്ങള്‍ ഫീല്‍ഡിലിറങ്ങി മനസ്സിലാക്കി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. അട്ടപ്പാടിയിലെ പ്രശ്നം ഒറ്റദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. തന്‍െറ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത മാധ്യമങ്ങളോട് സഹതാപമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നുണ്ട്.
അത് അവര്‍ കഴിക്കുന്നില്ളെന്ന് വ്യക്തമായി. റാഗി വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് റാഗി സംഭരിക്കാതിരുന്നിട്ടുപോലും എഫ്.സി. ഐ റാഗി ശേഖരിച്ച് സൗജന്യമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. അത് പാചകം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് റാഗി പാചകം ചെയ്ത് കൊടുക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ പോഷകാഹാരം നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 


സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും

സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും - മുഖ്യമന്ത്രി

 

കോട്ടയം:അടുത്ത മാര്‍ച്ച് 31നുള്ളില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്​പത്രികളിലും ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച്, ജില്ലാ ആസ്​പത്രിക്കുസമീപം ആരംഭിച്ച ന്യായവില മെഡിക്കല്‍ സ്റ്റേറിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 150 കോടിയോളം രൂപ വേണം. ഇതില്‍ 100 കോടി ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവില്‍നിന്ന് ഒരുശതമാനം കണക്കാക്കി ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറിക് മരുന്നുകളില്‍ കവറിനുപുറത്ത് നിര്‍മ്മാണകമ്പനിയുടെ പേരുണ്ടാവില്ല. മരുന്നിന്റെ രാസനാമംമാത്രമേ ഉണ്ടാവുകയുള്ളൂ. 

യു.എന്‍.പൊതുസേവന പുരസ്‌കാരം നേടിയ മുഖ്യമന്ത്രിക്കുള്ള റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഉപഹാരം ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സമ്മാനിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. റെഡ്‌ക്രോസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

2013, ജൂലൈ 5, വെള്ളിയാഴ്‌ച

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

രാഷ്ട്രീയ പ്രതിയോഗികളെ  വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

തൊടുപുഴ: സോളാര്‍ കേസില്‍ യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എന്‍ പുരസ്കാരത്തിന് അര്‍ഹനായ മുഖ്യമന്ത്രിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അന്വേഷണങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. പൊതു പ്രവര്‍ത്തകരെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് തെളിവുണ്ടാക്കി കുടുക്കുന്നത് നീചമായ പ്രവൃത്തിയാണ്. ഇത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനേ ഉപകരിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധാര്‍മികത പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം പാര്‍ട്ടിയിലുമുണ്ടാകണം. എന്നാല്‍, മറ്റുള്ളവരുടെ ചെലവിലാണ് ഇടതുപക്ഷം ധാര്‍മികത പറയുന്നത്. അര്‍ഥശങ്കക്കിടയില്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ വിവാദ വിഷയങ്ങളില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നത്. ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു.എന്‍ പുരസ്കാരം ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ്. പ്രതിപക്ഷത്തിനടക്കം ഇതില്‍ പങ്കുണ്ട്. ഇത് തന്‍െറ വ്യക്തിപരമായ വിജയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിക്കുന്ന നിരവധിപേരുണ്ടെന്ന് അനുമോദന പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ രക്തത്തില്‍ ചവിട്ടി മാത്രമേ മുഖ്യമന്ത്രിയെ തൊടാനാകൂയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറല്ല മറിച്ച് അച്യുതാനന്ദന്‍ സര്‍ക്കാറാണ് സോളാര്‍ കമ്പനിക്ക് വളംവെച്ചുകൊടുത്തത്. ഭാര്യയെ കൊന്ന കേസില്‍ ബിജുരാധാകൃഷ്ണനെ രക്ഷിക്കാനാണ് കോടിയേരി ശ്രമിച്ചത്. കൊലപാതക സൂചന നല്‍കുന്ന ലാബ് റിപ്പോര്‍ട്ട് മറച്ചുവെച്ച് സ്വാഭാവിക മരണമായി എഴുതിത്തള്ളാനും ശ്രമം നടന്നു. തനിക്ക് മൊബൈല്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും മാത്രമേ അറിയൂ. ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2013, ജൂലൈ 4, വ്യാഴാഴ്‌ച

അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല

അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല -മുഖ്യമന്ത്രി

 

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും കേരളം പോലെയൊരു സംസ്ഥാനത്ത് യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങളില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാനാകില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സരിതക്ക് പണം നല്‍കിയത് തന്‍െറ മുറിയിലാണെന്ന് വരുത്താന്‍ ശ്രമം നടന്നു. പണം എവിടെ വെച്ചാണ് കൊടുത്തതെന്ന് മറ്റ് ചില വാര്‍ത്തകളും വന്നിട്ടുണ്ട്. തന്‍െറ ഓഫിസില്‍ വെച്ച് പണം കൊടുത്തുവെന്ന് പറയുന്നത് നിഷേധിക്കുന്നില്ല. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തനിക്കെതിരെ ഉന്നയിക്കുന്നതെല്ലാം കേള്‍ക്കുകയും സഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. വരുന്നതെല്ലാം മാറിപ്പോവുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നോ എന്ന് ചോദിച്ചപ്പോള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ളെന്ന് മറുപടി നല്‍കി. ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയത് ചോദിച്ചപ്പോള്‍ ഏതാണ് ശരിയെന്ന് തിരിച്ചറിയാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ഇത് കണ്ടത്തെും. തിരുത്തുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതില്‍ ഒരു ധിറുതിയും പറയുന്നില്ളെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

പേര് വന്നാല്‍ ആ നിമിഷം നിഷേധിക്കണമെന്നില്ല. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെക്കൂടി സരിത വിളിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാറ്റിനിര്‍ത്തുന്നത് തീരുമാനിക്കും. ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് അറിയില്ല. സര്‍ക്കാര്‍ സര്‍വീസ് ചട്ടലംഘനം ഉണ്ടെങ്കില്‍ നടപടിയില്‍ ഇടപെടില്ല. ആഭ്യന്തര മന്ത്രിയെയും സരിത വിളിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരില്ളെന്നായിരുന്നു മറുപടി. ടി.പി. ചന്ദ്രശേഖരന്‍ കേസിലും ഇതേ ആരോപണം വന്നിരുന്നു. ടി.പി കേസില്‍ ഉണ്ടായപോലെ ഈ കേസിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ വിരണ്ടോടുകയും പൊലീസിനോട് തട്ടിക്കയറുകയും ചെയ്യുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എന്‍ പുരസ്കാരം ലഭിച്ച മുഖ്യമന്ത്രിക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധപ്രകടനങ്ങള്‍ നടത്തി ജനങ്ങളെ അകറ്റാനാണ് ശ്രമമെങ്കില്‍ നടക്കില്ല. ഓഫിസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റിന് പുറത്ത് ജനങ്ങളെ കാണാന്‍ സംവിധാനം ഒരുക്കിക്കഴിഞ്ഞു. പലരുമിന്ന് തെറ്റിദ്ധരിക്കുന്നതുപോലെ വ്യക്തിപരമായി ലഭിച്ചതല്ല യു.എന്‍ അവാര്‍ഡ്. കേരളത്തിന് കിട്ടിയ അംഗീകാരമാണ്. ജനസമ്പര്‍ക്ക പരിപാടി തന്‍െറ മാത്രം നേട്ടമല്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് വന്നശേഷം തന്നോട് പ്രതികാരം കാട്ടുകയാണെന്ന് ആമുഖപ്രസംഗം നടത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടെ തനിക്ക് 68,000 ഫോണ്‍കോളുകള്‍ വന്നു. വിളിക്കുന്നത് സ്ത്രീയാണോ പുരുഷനാണോയെന്ന് നോക്കി എടുക്കാനാവില്ല. ലോട്ടറി എടുത്ത് മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍ചാണ്ടി. പാവപ്പെട്ടവരുടെ അധ്വാനവും രക്തവും മുഖ്യമന്ത്രിപദത്തിന്‍െറ രൂപത്തില്‍ ലഭിച്ചതാണ്. മസാല രാഷ്ട്രീയത്തിലേക്ക് കേരള രാഷ്ട്രീയത്തെ കൊണ്ടുപോകരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന്‍ പ്രസിഡന്‍റ് ജെ. ബെന്‍സി, ജനറല്‍ സെക്രട്ടറി എ.വി. പ്രസന്നകുമാര്‍ എന്നിവരും സംസാരിച്ചു.

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: കേരള മോണോ റെയില്‍ കോര്‍പ്പറേഷന്റെ കവടിയാറിലെ കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് മന്ത്രിമാരായ കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, എം.എ. വാഹിദ്, കേരളാ മോണോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.സി. ഹരികേഷ്, ചീഫ് ജനറല്‍ മാനേജര്‍ എസ്. മാധവന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.


2013, ജൂലൈ 1, തിങ്കളാഴ്‌ച

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: സോളാര്‍ തട്ടിപ്പ് കേസില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ചിട്ടും തന്റെ ചോരക്കായി ചിലര്‍ ദാഹിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാവരേയും വിശ്വസിച്ചു. ചിലര്‍ അത് ദുര്‍വിനിയോഗം ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റുപറയാന്‍ മടിയില്ല. തെറ്റുവന്നാല്‍ തുറന്നുസമ്മതിക്കും. തിരുത്തിമുന്നോട്ട് പോകുകയും ചെയ്യും. സോളര്‍ തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. ആരെയും ബലിയാടാക്കി സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് വാങ്ങിയ ശേഷം സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.