UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂൺ 30, ശനിയാഴ്‌ച

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

തൃശൂര്‍: ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ആ പാര്‍ട്ടിക്ക് തന്നെയല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് സി.പി.എമ്മിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവഞ്ചൂരിന്റെ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഏതെങ്കിലും പാര്‍ട്ടി വിചാരിച്ചാല്‍ ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ മാത്രമേ കഴിയൂ. അല്ലാതെ തകര്‍ക്കാന്‍ കഴിയില്ല. ശരിയായ രീതിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി രാമനിലയത്തില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും 

 

തിരുവനന്തപുരം: കേരളത്തില്‍ 'സീപ്ലെയിന്‍' സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'പവന്‍ ഹന്‍സ്' എന്ന സ്ഥാപനമാണ് സാധ്യതാപഠനം നടത്തുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പവന്‍ ഹന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സാധ്യതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച് അഞ്ചു കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. താല്പര്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കണമെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം. 

എന്നാല്‍ പവന്‍ ഹന്‍സിന്റെ സാധ്യതാപഠനത്തിനുശേഷം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും സിവില്‍ വ്യോമയാന വകുപ്പിന്റെയും അനുമതി ലഭിച്ച ശേഷമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നതിന് അര്‍ഹരായ കമ്പനികളെ തിരഞ്ഞെടുക്കുകയെന്നും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. മന്ത്രി എ.പി. അനില്‍കുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


2012, ജൂൺ 25, തിങ്കളാഴ്‌ച

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

 

 


തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന മലയാളികള്‍ക്കായി ഐ.ഡി.കാര്‍ഡ് കം ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ജൂണ്‍ 28ന് നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 

18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യക്ക് അകത്ത്) ജോലി ചെയ്തുവരുന്നവരും അല്ലെങ്കില്‍ സ്ഥിരം താമസിക്കുന്നവരും ആയ ഒരു മറുനാടന്‍ മലയാളിക്ക് ഇതിലേക്ക് അപേക്ഷിക്കാം. 300 രൂപ ഫീസുള്ള ഈ ഇന്‍ഷുറന്‍സ് കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ കാര്‍ഡ് മറുനാടന്‍ മലയാളികളുടെ ഒരു തിരിച്ചറിയല്‍ രേഖയായും കേരള സര്‍ക്കാരിന്റെ സാന്ത്വന, ചെയര്‍മാന്‍ ഫണ്ട്, കാരുണ്യം തുടങ്ങിയ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗപ്പെടുത്താം. 

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും അന്യ സംസ്ഥാനത്ത് താമസിക്കുന്നതിന്റെ / ജോലി ചെയ്യുന്നതിന്റെ രേഖ സഹിതം നോര്‍ക്കറൂട്ട്‌സിന്റെ ഹെഡ് ഓഫീസിലും റീജണല്‍ ഓഫീസുകളിലും ഡല്‍ഹി, മുംബൈ, എന്‍.ആര്‍.കെ. ഡെവലപ്‌മെന്റ് ഓഫീസിലും ചെന്നൈ, ബറോഡാ, ബാംഗ്‌ളൂര്‍ നോര്‍ക്ക റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസുകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്യും. ലക്ഷക്കണക്കിന് സാധാരണക്കാരായ മറുനാടന്‍ മലയാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഈ പദ്ധതി വഴി ലഭ്യമാകും.

ഈ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിവഴി മറുനാടന്‍ മലയാളികളുടെ ദീര്‍ഘകാലത്തെ ഒരു ആവശ്യം കൂടി സഫലീകരിക്കുകയാണ്. 

2012, ജൂൺ 22, വെള്ളിയാഴ്‌ച

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും 


 



തിരുവനന്തപുരം: കേരളത്തില സമീപകാലത്തുണ്ടായ പച്ചക്കറികളുടെയും അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അടിയന്തര നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നരീതി തുടരും. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡ് 1500 നന്മ സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റ നിയന്ത്രണത്തിന് മന്ത്രി അനൂപ് ജേക്കബ്ബ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.പി. മോഹനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥരുടെയോഗം വിളിച്ചുചേര്‍ത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 26 വിപണനകേന്ദ്രങ്ങളും ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് 42 വിപണനകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഹോര്‍ട്ടികോര്‍പ്പ് തനതായി 98 വിപണനകേന്ദ്രങ്ങളും തിരുവനന്തപുരത്ത് നാല് മൊബൈല്‍ യൂണിറ്റുകളും ആരംഭിച്ചു.

കണ്‍സ്യൂമര്‍ ഫെഡ് 154 വിപണന കേന്ദ്രങ്ങളും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 27 വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഈ നാല് ഏജന്‍സികളും പച്ചക്കറി വിപണിയില്‍ നടത്തിയ ഇടപെടലിന്റെ ഫലമായി ആറ് ഇനം പച്ചക്കറികളുടെ വില പിടിച്ചുനിര്‍ത്താനായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ഓണം-റംസാന്‍ കാലം വരെ തുടരും. വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കാന്‍ പുതിയ 100 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍കൂടി കണ്‍സ്യൂമര്‍ഫെഡ് ഉടന്‍ ആരംഭിക്കും. 59 വാഹനങ്ങളിലും ഒന്‍പത് ബോട്ടുകളിലുമായി നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ ഇനി പച്ചക്കറികൂടി ലഭ്യമാക്കും. ഇനിയും ആവശ്യമായി വന്നാല്‍ വേണ്ടത്ര വിപണനകേന്ദ്രങ്ങള്‍ ഹോര്‍ട്ടികോര്‍പ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിയുടെ വിലക്കയറ്റം തടയുന്നതിന് ഒരുകിലോയ്ക്ക് 22 രൂപ നിരക്കില്‍ ജയ അരിയും 19 രൂപയ്ക്ക് കുറുവ അരിയും കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. അരിയുടെ വിലക്കയറ്റം തടയാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗിണിച്ച് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വിപണിയില്‍ ഉടന്‍ പ്രകടമാകും. ബി.പി.എല്‍. കാര്‍ക്ക് ഒരുരൂപ നിരക്കില്‍ നല്‍കുന്നതിനായി നേരത്തെ സമ്മതിച്ചതിനേക്കാള്‍ 169000 ടണ്‍ അരി അധികമായി കേന്ദ്രം നല്‍കും. 4.68 രൂപ നിരക്കില്‍ ഈ അരി ലഭിക്കും. എ.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രതിമാസം 10.5 കിലോഗ്രാം അരിയാണ് കേന്ദ്രം നല്‍കുന്നത്. ഇത് 15 കിലോഗ്രാം ആക്കി താത്കാലികമായി ഉയര്‍ത്തിയത് ഇനി സ്ഥിരമായി ലഭ്യമാക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം സ്വീകരിക്കേണ്ട മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി, റേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 20, ബുധനാഴ്‌ച

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തത്തെുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാന്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ക്കനുഭവപ്പെടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച എ.എം. ആരിഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് തുക തിരികെനല്‍കിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ ടിക്കറ്റുകളും ലഭ്യമാക്കി. എന്നാല്‍ ഇത് പരിഹാരമല്ല. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പുതുതലമുറ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സുതാര്യമല്ലാത്ത തരത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരം. എന്നാല്‍, നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാം. ഗുണ്ടകളെ വിട്ട് വിരട്ടിയാലും ക്രിമിനല്‍ കേസെടുക്കാം. ജോസഫ് വാഴക്കന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍-മുഖ്യമന്ത്രി

തിരുവനന്തപുരം: സേവനാവകാശ നിയമം ഈ സഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത് ഔദാര്യമായി കാണുന്ന സ്ഥിതിമാറും. അര്‍ഹര്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് നല്‍കും. നിയമസഭയില്‍ പൊതുഭരണവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്ട്സിറ്റി ഒന്നാംഘട്ടം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ കേന്ദ്ര മന്ത്രിസഭാ അനുമതി ഏത് ദിവസവും കിട്ടാം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ച് ആഗോള ടെന്‍ഡറും വിളിച്ചു. റണ്‍വേ നിര്‍മാണം ഈവര്‍ഷംതുടങ്ങും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമെങ്കില്‍ റീടെന്‍ഡര്‍ ചെയ്യും. സി. ദിവാകരന്‍ മന്ത്രിയായിരിക്കെ കരുനാഗപ്പള്ളിയില്‍ അനുവദിച്ച കോടതി, ജീവനക്കാരെ അനുവദിക്കാഞ്ഞതുകൊണ്ട് പ്രവര്‍ത്തിക്കാനായില്ല. ജീവനക്കാരുടെ തസ്തിക അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 19, ചൊവ്വാഴ്ച

വിഷന്‍ 2030 ഈ വര്‍ഷം തുടങ്ങും

വിഷന്‍ 2030 ഈ വര്‍ഷം തുടങ്ങും - മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണമായ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതോടൊപ്പം വന്‍ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിഷന്‍ 2030 പദ്ധതി ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍വഹണക്കാര്യത്തില്‍ 89 ശതമാനവും ചെലവഴിച്ച സര്‍ക്കാര്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് പരമാവധി സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

''പി.കെ. ബഷീര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം നാലുദിവസം നിയമസഭ സ്തംഭിപ്പിച്ചു. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടും നിയമത്തിന് വിധേയമായും മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. എഫ്.ഐ.ആറില്‍ പേരുവന്നത് കൊണ്ടുമാത്രം ഒരാളെ പ്രതിയാക്കി അറസ്റ്റുചെയ്യാന്‍ പറ്റില്ല. ഞങ്ങള്‍ക്കു ലഭിച്ച നിയമോപദേശം അതാണ്'' - അദ്ദേഹം പറഞ്ഞു.

എല്ലാ ജനകീയപ്രശ്‌നങ്ങളോടും ഏറ്റവും അനുകൂലമായ രീതിയിലാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അനുമതിയും ലഭിച്ചു. ഒന്നരക്കൊല്ലത്തിനുള്ളില്‍ പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ പണി തുടങ്ങി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങും. സേവനാവകാശനിയമം ഈ വര്‍ഷം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഴിവുവരുന്ന തസ്തികകള്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി

ഒഴിവുവരുന്ന തസ്തികകള്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി - മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുവരുന്ന തസ്തികകള്‍ ആറ് മാസത്തിനകം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും അതിനുമേല്‍ പി.എസ്.സി. ഒരു വര്‍ഷത്തിനകം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. തസ്തിക യഥാസമയം അറിയിക്കാത്ത വകുപ്പുമേധാവികള്‍ക്കെതിരെ കര്‍ശന നടപടിക്കായി നിയമം നിര്‍മിക്കുന്നകാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി.യില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രകാരം ഉദ്യോഗാര്‍ഥികള്‍ ഒരുതവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. തുടര്‍ന്ന് നേടുന്ന യോഗ്യതകളും മാറ്റങ്ങളും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്താം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ആദിവാസി മേഖലകളില്‍ പദ്ധതി കാര്യക്ഷമമല്ലെന്നു മനസ്സിലാക്കുന്നു. അത് മറികടക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പി.എസ്.സി. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു റിവ്യൂകമ്മിറ്റി ചേരുകയുണ്ടായി. 1997-ല്‍ റിപ്പോര്‍ട്ട് ചെയ്ത വികലാംഗര്‍ക്കായുള്ള പോസ്റ്റില്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകള്‍ പി.എസ്.സി.യുമായി ചര്‍ച്ച ചെയ്തശേഷം റിവ്യൂ കമ്മിറ്റി വീണ്ടും ചേരും. ജില്ലാ, താലൂക്ക് തലങ്ങളില്‍ പി.എസ്.സി. ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കും. 2011 മെയ് ഒന്നുമുതല്‍ 2012 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 48,993 ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സി.പി. മുഹമ്മദ്, വി.ഡി. സതീശന്‍, പി.സി. വിഷ്ണുനാഥ്, എ.ടി. ജോര്‍ജ്, എ.കെ. ബാലന്‍, മാത്യു ടി.തോമസ്,വി.ടി. ബാലറാം, പി.സി. ജോര്‍ജ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

2012, ജൂൺ 16, ശനിയാഴ്‌ച

സര്‍ക്കാരിന് ലഭിച്ച അംഗീകാരം

സര്‍ക്കാരിന് ലഭിച്ച അംഗീകാരം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍ സെല്‍വരാജിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെല്‍വരാജിനെ യു.ഡി.എഫ് വിലക്കെടുത്തുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനുള്ള മറുപടിയാണിത്. സെല്‍വരാജിന്റെ വിജയം സര്‍ക്കാരിനും യു.ഡി.എഫിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യു.ഡി.എഫ് നെയ്യാറ്റിന്‍കരയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ വിജയത്തില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിനയത്തോടെ ജനവിധി അംഗീകരിക്കുന്നു. ജനവികാരം മാനിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ജൂൺ 13, ബുധനാഴ്‌ച

അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍

അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍ -മുഖ്യമന്ത്രി


അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍ -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേര് വന്നാല്‍ വ്യക്തമായ അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നത് സര്‍ക്കാര്‍ നയമാണെന്നും അതിന്റെ ആദ്യ ഗുണഭോക്താവ് പ്രതിപക്ഷ എം.എല്‍.എ കെ.കെ. ജയചന്ദ്രനാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഫ്.ഐ.ആറില്‍ പ്രതിയാക്കിയാല്‍ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് നടപ്പാക്കിയിരുന്നുവെങ്കില്‍ അഞ്ചേരി ബേബി വധക്കേസില്‍ ജൂണ്‍ നാലിന് ജയചന്ദ്രനെ അറസ്റ്റ് ചെയ്യണമായിരുന്നു. ജയചന്ദ്രന്റെ കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം. എഫ്.ഐ.ആറില്‍ പേര് വന്ന പി.കെ. ബഷീറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് മറ്റെന്തോ മറച്ചുപിടിക്കാനാണ്. കേസ് വഴിതെറ്റിക്കാന്‍ ശ്രമിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 ബഷീറിനെ കുറിച്ച് ദുര്‍ബലമായ പരാമര്‍ശമാണ് പ്രഥമവിവര സ്റ്റേറ്റ്മെന്റിലുള്ളത്. കൃത്യം നടക്കുമ്പോള്‍ ഒപ്പം നിന്ന് പ്രേരണ നല്‍കിയാല്‍ ഗൗരവമുള്ള വിഷയമാണ്. പണ്ട് എങ്ങോ പരോക്ഷ പ്രേരണ നല്‍കിയെന്നാണ് മൊഴി. ബഷീര്‍ ഭരണപക്ഷ എം.എല്‍.എ ആയതുകൊണ്ടല്ല, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്യാതിരുന്നത്. പ്രഥമ വിവര സ്റ്റേറ്റ്മെന്റില്‍ പരാമര്‍ശം വന്നാല്‍ മറ്റുള്ളവരുടെ മൊഴി കൂടി എടുത്ത് കാര്യങ്ങള്‍ പരിശോധിച്ച് പ്രതിയെന്ന് ഉറപ്പു വരുത്തിയ ശേഷമാകും നടപടി. മൊഴികളുടെ അടിസ്ഥാനത്തില്‍ സി.എച്ച്. അശോകനെ വിളിച്ച് അഭിപ്രായം കേട്ട ശേഷമാണ് ടി.പി. വധക്കേസില്‍ അറസ്റ്റ് ചെയ്തത്.

 ഇടുക്കി കൊലപാതകങ്ങള്‍, ചന്ദ്രശേഖരന്‍ -ഷുക്കൂര്‍ വധക്കേസുകള്‍ എന്നിവയിലെല്ലാം ഇത്തരം സുതാര്യ നടപടിയാണ് സ്വീകരിക്കുക. ഈ വിഷയങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നതിനാലാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് അനുവദിക്കാന്‍ കഴിയാത്ത സമയത്ത് നിയമസഭയില്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചത്.
ജൂണ്‍ മൂന്നിലെ പ്രസംഗത്തിന്റെ പേരിലാണ് ബഷീറിനെ ഇതിലേക്ക് കൊണ്ടുവന്നത്. രണ്ടാം തീയതിയാണ് കൊലക്ക് ഉപയോഗിച്ച വണ്ടി വാടകക്ക് എടുത്തത്. 2008ലെ പ്രസംഗവുമായി ഇതിനെ കൂട്ടിക്കുഴക്കാനും ശ്രമമുണ്ടായി. 2008ലേത് അടഞ്ഞ അധ്യായമാണ്. അദ്ദേഹത്തോട് ഇത് ആവര്‍ത്തിക്കരുതെന്ന് ലീഗ് നിര്‍ദേശിക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസില്‍ കുറ്റം ചെയ്ത ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം, മരിച്ച ആളുടെ സഹോദരന്‍ കൊലയാളി സംഘത്തില്‍ ഉണ്ടെന്ന സൂചന എന്നിവ പരിശോധിക്കും.

നിയമസഭയില്‍ എല്ലാ പരിധിയും വിട്ട പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തിയത്. ചോദ്യോത്തര വേളയില്‍ മറ്റുവിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തത് വര്‍ഷങ്ങളായുളള കീഴ്വഴക്കമാണ്. ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവിന് അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാതെ രണ്ടാം ദിവസവും സഭ സ്തംഭിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്. സ്പീക്കറോട് പ്രതിപക്ഷം കൈക്കൊണ്ട നിലപാട് പ്രതിഷേധകരമാണ്. പ്രതിപക്ഷ നേതാവിന് കൊടുക്കാവുന്ന എല്ലാ മാന്യതയും സ്പീക്കര്‍ നല്‍കി. ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ എം.എല്‍.എ ഹോസ്റ്റലില്‍ ഒളിപ്പിച്ചുവെന്ന ആരോപണം അത് ഉന്നയിച്ചവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍ എന്നിവരും പങ്കെടുത്തു.