UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജനുവരി 30, തിങ്കളാഴ്‌ച

പുരോഗതിയ്ക്കായി പിട്രോഡയുടെ പത്തു നിര്‍ദേശങ്ങള്‍ (with VIDEO)

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പത്തുകാര്യങ്ങള്‍ സാം പിട്രോഡ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ അധ്യക്ഷനുമായ പിട്രോഡയുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നുമാസത്തിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും അവ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ധവളപത്രം പുറപ്പെടുവിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിട്രോഡ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സമിതിയ്ക്ക് മുമ്പാകെയാണ് പിട്രോഡ തന്റെ പത്തിന അജണ്ട അവതരിപ്പിച്ചത്. മൂന്നുമണിയ്ക്കൂര്‍ നീണ്ട പ്രസന്‍േറഷനില്‍ മന്ത്രിമാര്‍ തൃപ്തി രേഖപ്പെടുത്തി. തന്റെ പത്തു നിര്‍ദേശങ്ങളില്‍ സംസ്ഥാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടത് തീര ജല ഗതാഗത പദ്ധതിയാണെന്ന് പിട്രോഡ വ്യക്തമാക്കി. തീരമേഖലയിലൂടെയുള്ള വന്‍കിട പദ്ധതിയാണിത്. സംസ്ഥാനത്തെ നിരവധി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കുഗതാഗതപ്പാതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയ്ക്ക് സമാന്തരമായിട്ടായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നോളജ് സിറ്റിയാണ് രണ്ടാമത്തെ നിര്‍ദേശം. വിജ്ഞാനമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കായി തൊഴില്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഒന്നാംതരം ലാബുകളുമൊക്കെയുള്ള സ്വയംപര്യാപ്ത നഗരമാണ് പിട്രോഡ ലക്ഷ്യമിടുന്നത്. ഏറെ പ്രതിഭാധനരായ നിരവധി ചെറുപ്പക്കാര്‍ വികസിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചൊഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോളജ് സിറ്റിയ്ക്ക് സംസ്ഥാനത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് പിട്രോഡ വ്യക്തമാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊന്ന്. പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡിലൂടെ ബന്ധിപ്പിച്ച് ഐ.ടി സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് പത്തുരൂപ ഈടാക്കി സംസ്ഥാനത്തെല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയുന്ന പദ്ധതിയാണ് മറ്റൊന്ന്. ''മൂന്ന് കോടി ജനങ്ങളുള്ള കേരളത്തില്‍ 3.5 കോടി സെല്‍ ഫോണുകളുണ്ട്. പത്തുരൂപ വെച്ച് ഈടാക്കിയാല്‍ ഇന്‍ഷുറന്‍സ് വിജയിപ്പിക്കാന്‍ കഴിയും'' -പിട്രോഡ പറഞ്ഞു.

പരിസ്ഥിതി സൗഹാര്‍ദമായ മാലിന്യ സംസ്‌കരണം, ഇ-ഗവേണന്‍സ് എന്നിവയ്ക്കായുള്ള പദ്ധതികളും പിട്രോഡ മുന്നോട്ടു വെച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള സംരംഭമാണ് മറ്റൊന്ന്. 'കേരളത്തില്‍ പെന്‍ഷന്‍ പ്രായം 55 വയസ്സാണ്. എനിക്കിപ്പോള്‍ 70 വയസ്സായി. ഞാന്‍ പതിനാറ് മണിക്കൂര്‍ ജോലിചെയ്യുന്നു. അതുപോലെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പല മേഖലകളിലും ഉപയോഗിക്കാന്‍ കഴിയും. സാമൂഹ്യ പ്രവര്‍ത്തനം മുതല്‍ അധ്യാപനം വരെ പല കാര്യങ്ങളിലും ഇവരെ സര്‍ക്കാരിന് പ്രയോജനപ്പെടുത്താം' - പിട്രോഡ പറഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലകളെ യന്ത്രസഹായത്തോടെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ചും പിട്രോഡ ആശയം മുന്നോട്ടുവെച്ചു. കശുവണ്ടി, കയര്‍, കൈത്തറി വ്യവസായങ്ങളെ ആധുനികവത്കരിക്കുകയും തൊഴില്‍ശേഷി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്തെ ആയുര്‍വേദത്തിന്റെ ലോക തലസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പിട്രോഡ അവതരിപ്പിച്ച മറ്റൊരു ആശയം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന ഹൈസ്​പീഡ് റെയില്‍ ഇടനാഴിയാണ് പത്താമത്തെ ഇനം. ''കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ഹൈ സ്​പീഡ് റെയില്‍ കോറിഡോര്‍. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കുറഞ്ഞത് പത്തുവര്‍ഷം വേണം. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതിനുള്ള ശ്രമം തുടങ്ങണം'' - പിട്രോഡ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോല ഏറെ കര്‍മശേഷിയുള്ള നേതാവുമായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പിട്രോഡ പറഞ്ഞു. ''പല കാര്യങ്ങളിലും രാജ്യത്തിന് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. ലോകം മാറുകയാണ്. തൊഴില്‍ പ്രശ്‌നമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും സംസ്ഥാനം മാറിയേ തീരൂ. വ്യക്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഏതു പദ്ധതിയും നടപ്പിലാക്കാവുന്നതേയുള്ളൂ. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിക്കേണ്ടത്'' - പിട്രോഡവ്യക്തമാക്കി.

.


ministers meeting with sam pitroda

cm's breifing after meeting with montek singh aluwalia (video)

cm's breifing after meeting with montek singh aluwalia More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

guruvayoor sathyagraham (video)

guruvayoor sathyagraham_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Republic day celebration CM (video)


Republic day celebration _CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Sukumar Azhikode obituary (video)

Sukumar Azhikode obituary More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's Republic Day Message 2012 (video)

CM's Republic Day Message 2012 More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

2012, ജനുവരി 27, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ സത്യാഗ്രഹം സാമൂഹ്യമാറ്റത്തിനു വഴിതെളിച്ചു - മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ച മഹത്തായ പ്രവര്‍ത്തനമാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സംഭവമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാവിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ക്ക് കഴിഞ്ഞു.

രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച് പ്രവര്‍ത്തിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത തലമുറയില്‍ ഇന്ന് അവശേഷിക്കുന്നവര്‍ വിരളമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി അത്തരത്തില്‍ പ്രവര്‍ത്തിച്ച തലമുറയെ ആദരിക്കുന്നതു തന്നെ വിലപ്പെട്ടതാണ്. അത്തരം ആളുകളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്ന കെ.മാധവനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയ കേളപ്പജിക്കു സ്ഥലത്ത് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നഭ്യര്‍ഥിച്ച് കെ.മാധവന്‍ നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേളപ്പജിക്ക് ഗുരുവായൂരില്‍ സ്മാരകമാണോ പ്രതിമയാണോ വേണ്ടതെന്നത് പരിശോധിക്കുമെന്നും അതിനു സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്‍ക്കൊത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എന്‍.ആര്‍.മാധവമേനോന്‍ അധ്യക്ഷനായിരുന്നു.

ഇ-മെയില്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനകം - മുഖ്യമന്ത്രി

  1. തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തിന് അടിസ്ഥാനമായ രേഖകള്‍ കേരള പോലീസ് ഹൈടെക്‌സെല്ലില്‍ നിന്നും ചോര്‍ന്നതുസംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി. ഒരു റിസര്‍വ് സബ് ഇന്‍സ്‌പെക്ടറെ സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് എ.ഐ.ജി.ഘോറി സഞ്ജയ്കുമാറിന് ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ ഇടപെടുമോയെന്ന ചോദ്യത്തിന് പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചതല്ലാതെ ദേവസ്വം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും നിയമനത്തില്‍ അപാകത ഉണ്ടെന്നുവന്നാല്‍ തീര്‍ച്ചയായും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളെ ഡ്രഗ്‌സ് കണ്‍ട്രോളറായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് 'വിജിലന്‍സ് ക്ലിയറന്‍സ്' നിര്‍ബന്ധമാണെന്നും ഇതില്‍ ആര്‍ക്കും ഒഴിവുനല്‍കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പഞ്ചാബില്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള താരങ്ങളെ മര്‍ദിച്ചതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം പഞ്ചാബ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മദര്‍നംമൂലം കളി മതിയാക്കേണ്ടിവന്ന കേരള ടീമിന് ജയിച്ചാല്‍ ലഭിക്കുമായിരുന്ന പാരിതോഷികംതന്നെ സര്‍ക്കാര്‍ നല്‍കും. ഓരോ ടീമംഗത്തിന് 35000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂരിലെ വിയ്യൂരില്‍ വൈദ്യുതി ലൈനില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ വിനോദ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപയും വൈദ്യുതി ബോര്‍ഡ് ഒരുലക്ഷം രൂപയും നല്‍കും.

സിനിമാസംവിധായകന്‍ കെ.ജി.ജോര്‍ജിന് ഒരുലക്ഷം രൂപ ചികിത്സാസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012, ജനുവരി 24, ചൊവ്വാഴ്ച

കേരള വികസനത്തിന് വിഷന്‍ 2030



തിരുവനന്തപുരം: 2030 വരെ കേരളത്തില്‍ നടപ്പാക്കേണ്ട വികസനപദ്ധതികളുടെ രേഖ തയ്യാറാക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടപടി തുടങ്ങി. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഉപദേശനിര്‍ദേശങ്ങളനുസരിച്ചായിരിക്കും വിഷന്‍ 2030 സമീപനരേഖയ്ക്ക് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോടു പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിങ് അലുവാലിയയുമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ച ഇതിന്റെ ഭാഗമാണ്. മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖറും ഇതിന് നേതൃത്വം നല്‍കി.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്രയും ദീര്‍ഘകാല വികസന പരിപാടികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് തീരുമാനം.

അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍

അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍


തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.keralacom.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക് പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രത്യേക ഫോറം ഇതില്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം. അതുപോലെതന്നെ ഏതെങ്കിലും വകുപ്പിനെയോ സ്ഥാപനത്തെയോ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം.

പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.