UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജനുവരി 2, തിങ്കളാഴ്‌ച

police canteen inauguration (video)

police canteen inauguration More
.
YouTube

state credit seminar (video)

state credit seminar_CM More
YouTube

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും -മുഖ്യമന്ത്രി

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: മേഖലാതലത്തില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്കരണ പ്ളാന്‍റുകളില്‍ ആദ്യത്തേത് എറണാകുളത്തെ ബ്രഹ്മപുരത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് പ്ളാന്‍റുകള്‍. വികേന്ദ്രീകരണ രീതിയിലുള്ള മാലിന്യസംസ്കരണമാണ് സര്‍ക്കാര്‍ നയം.

ബ്രഹ്മപുരത്ത് 10 ഏക്കറിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്നത്. കൂടാതെ ഗ്രീന്‍ ബെല്‍റ്റിനായി 10-15 ഏക്കര്‍ കൂടി വേണ്ടിവരും. മാലിന്യംകൊണ്ടുവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും അടച്ചുറപ്പുള്ളതായിരിക്കണം. ഇവ ആവശ്യത്തിനില്ളെങ്കില്‍ വാങ്ങും.
വികേന്ദ്രീകരണ മാലിന്യസംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഫ്ളാറ്റുകള്‍ക്ക് ധനസഹായം നല്‍കും. ഒരു യൂനിറ്റിന് 500 രൂപ നല്‍കും. 15,000 രൂപയാണ് കുറഞ്ഞത് നല്‍കുക. കുറ്റമറ്റ രീതിയില്‍ എവിടെയും സ്ഥാപിക്കാവുന്ന യൂനിറ്റുകളാണ് ഇതെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഇവ സ്ഥാപിക്കും.

തിരുവനന്തപുരത്ത് മേഖലാപ്ളാന്‍റ് എവിടെയാണ് സ്ഥാപിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ടെന്‍ഡര്‍ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല -മുഖ്യമന്ത്രി

ടെന്‍ഡര്‍ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോക്ക് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നത് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്‍െറ നിര്‍ദേശമാണെന്നും അന്തിമതീരുമാനമായിട്ടില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇ. ശ്രീധരനുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയുമായി സഹകരിക്കണമെന്നും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ളെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനം റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. അഴിമതി നടത്തി ജോലിക്ക് കയറിയ ഒരാളും ഈ സര്‍ക്കാറിന്‍െറ കാലത്ത് രക്ഷപ്പെടില്ല. കഴിഞ്ഞ സര്‍ക്കാര്‍ അപ്പീല്‍ പോയതിലൂടെ ഗുരുതര തെറ്റാണ് ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതിന് സമാധാനം പറയണം. സര്‍ക്കാര്‍ ഖജനാവിലെ എത്ര ലക്ഷം ഇതിനായി കളഞ്ഞുവെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

22,000ത്തിലേറെ ഒഴിവുകളിലേക്ക് ഏപ്രില്‍ 30നകം നിയമനം നടത്തണം -മുഖ്യമന്ത്രി

22,000ത്തിലേറെ ഒഴിവുകളിലേക്ക് ഏപ്രില്‍ 30നകം നിയമനം നടത്തണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലേക്കും ഏപ്രില്‍ 30നകം അഡൈ്വസ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ 41,260 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19,109 ഒഴിവുകളിലേക്കാണ് അഡൈ്വസ് ലഭിച്ചത്. ബാക്കി 22,151 ഒഴിവുകളിലേക്കുള്ള അഡൈ്വസ് വേഗം ലഭ്യമാക്കണം.
അഡൈ്വസ് ചെയ്യാത്ത തസ്തികകളില്‍ റാങ്ക്ലിസ്റ്റ് ഇല്ലാത്തതാണെങ്കില്‍ തയാറാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ലിസ്റ്റുള്ളതാണെങ്കില്‍ ഉടന്‍ അഡൈ്വസ് തരണം. കഴിഞ്ഞ സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ട വികലാംഗ സംവരണത്തിലേക്കുള്ള നിയമനവും വേഗം പൂര്‍ത്തിയാക്കണം. മൂന്ന് ശതമാനമാണ് വികലാംഗര്‍ക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. 2005 മുതലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതടക്കം ഒഴിവുകളെല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും നേരത്തെ കണ്ടെത്തി പി.എസ്.സിയെ അറിയിക്കണം. വീഴ്ചവരുത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കും.

ഏപ്രില്‍ 30ന് 500ഓളം ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിക്കുന്നത്. പിന്‍വാതില്‍ നിയമനത്തില്‍ സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാല്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ നിയമനം നടത്തണം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത തസ്തികകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലിസ്റ്റ് തയാറാക്കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും സര്‍ക്കാറിന്‍െറ ആവശ്യപ്രകാരം ലിസ്റ്റ് നീട്ടിയതില്‍ സന്തോഷമുണ്ട്. തനിക്കെതിരെ പ്രമേയം പാസാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സി പ്രമേയം പാസാക്കാന്‍ പാടില്ളെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. താന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. സ്ഥാനത്തിരിക്കുമ്പോള്‍ ചില കടമകളുണ്ട്. തൊഴില്‍രഹിതരുടെ വികാരമാണ് പ്രകടിപ്പിച്ചത്. റാങ്ക്ലിസ്റ്റ് തയാറായിട്ടുണ്ടെങ്കില്‍ കാലാവധി നീട്ടണമെന്ന് പറഞ്ഞിട്ടില്ല. പെന്‍ഷന്‍ ഏകീകരണം കൊണ്ടുവന്നതിനാല്‍ ഏപ്രില്‍ ഒന്നിനുശേഷമേ നിയമനം നടത്താന്‍ കഴിയൂ. ആ സമയത്ത് ലിസ്റ്റില്ളെങ്കില്‍ ആരാണ് സമാധാനം പറയുക. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാറിന്‍െറ പ്രതിനിധിയായതിനാല്‍ ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെടേണ്ടിവന്നു. പിന്നാക്ക ജില്ലകളിലടക്കം നിരവധി ഒഴിവുകള്‍ നികത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുദര്‍ശനം എക്കാലത്തും വഴികാട്ടി -മുഖ്യമന്ത്രി

ഗുരുദര്‍ശനം എക്കാലത്തും വഴികാട്ടി -മുഖ്യമന്ത്രി

വര്‍ക്കല: ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങള്‍ മാനവരാശിയെ കോര്‍ത്തിണക്കുന്നതും അത് എക്കാലത്തും മനുഷ്യന് വഴികാട്ടിയുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 79ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധ്യാത്മികതയും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും സമന്വയിപ്പിച്ചുള്ളതാണ് ഗുരുവിന്‍െറ ദര്‍ശനം. ഈശ്വരവിശ്വാസത്തിലും സാമുദായിക സാമൂഹിക സൗഹാര്‍ദത്തിലും അധിഷ്ഠിതമാണത്. അതുകൊണ്ടാണ് കാലം ചെല്ലുംതോറും ഗുരുദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ‘ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്’ എന്ന അദ്ദേഹത്തിന്‍െറ മന്ത്രം ഏതുകാലത്തെയും മനുഷ്യന് വെളിച്ചം പകരുന്നതാണ്. ഭാവി മുന്‍കൂട്ടി കണ്ട ഗുരു സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. 80 വര്‍ഷം മുമ്പാണ് ഗുരു ശുചിത്വത്തിന്‍െറ പ്രസക്തി എടുത്തുപറഞ്ഞത്. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്.

കേരളത്തിന്‍െറ നവോത്ഥാനത്തില്‍ അനിഷേധ്യ സ്ഥാനമാണ് ഗുരുവിനുള്ളത്. ഗുരു ഒരു സമുദായത്തിന്‍െറ മാത്രം സ്വത്തല്ല മറിച്ച് സമൂഹത്തിനാകെ മാര്‍ഗദര്‍ശനം നല്‍കുന്ന വികാരമാണ്. അതിനാല്‍ ശിവഗിരിയും കേരളത്തിന്‍െറ വികാരമാണ്. ശിവഗിരിയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ളതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

കൊടകര: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരിങ്ങാലക്കുട രൂപതയുടെ കീഴില്‍ കൊടകര പുലിപ്പാറക്കുന്നില്‍ ആരംഭിക്കുന്ന സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്‍െറ ഉദ്ഘാടനം കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2003ല്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടായി. എന്നാല്‍ സ്വാശ്രയ മേഖലയിലെ തര്‍ക്കങ്ങളും സമരങ്ങളും വിവാദങ്ങളും മൂലം ഈ രംഗത്ത് ഏറെ മുന്നോട്ടുപോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. അഡ്മിഷന്‍ സമയം വരെ കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടത്തി സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഫീസ് ഘടന, പ്രവേശം എന്നിവ സംബന്ധിച്ച് സമവായമുണ്ടാക്കി ശാന്തമായ അന്തരീക്ഷം ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന ഏതുമാറ്റവും സമവായത്തിലൂടെയാകണം. അല്ളെങ്കില്‍ അത് തര്‍ക്കത്തിനിടയാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിശുചിത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സാമൂഹികശുചിത്വത്തില്‍ ഏറെ പിന്നിലാണ്. പട്ടണങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും മാലിന്യപ്രശ്നം രൂക്ഷമാണ്. തന്‍െറ വീട്ടിലെ മാലിന്യങ്ങള്‍ അയല്‍വാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുന്ന രീതിയാണ് ഇന്നുള്ളത്. മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ ടെക്നോളജി ഉപയോഗിക്കണം.വീടുകളിലും വിദ്യാലയങ്ങളിലും ഓഫിസുകളിലുമെല്ലാം മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതയൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യശാലകള്‍ സംബന്ധിച്ച പഞ്ചായത്തീരാജ് നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകളുടെ നിര്‍വഹണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാന്‍ ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി മദ്യനിരോധന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നല്‍കിയത്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അതിന് ആവശ്യമായ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയുടെ ദോഷഫലങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മൂന്ന് പുസ്തകം മദ്യനിരോധന സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നല്‍കിയിരുന്നു.

മദ്യനിരോധന സമിതിയുടെ നിവേദനത്തിലെ ആവശ്യ പ്രകാരം അഞ്ച് അംഗീകൃത തൊഴിലാളികളും ചെത്താന്‍ 50 തെങ്ങുകളും ഉണ്ടെങ്കിലേ കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാവൂ എന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കുന്ന കാര്യം പരിഗണിക്കും. മദ്യശാലകളുടെ എണ്ണം ക്രമാനുഗതമായി കുറക്കാനുള്ള നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിവേദക സംഘത്തെ അറിയിച്ചു.

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല


തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍െറ ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്‍േറത് ഉദാസീന നിലപാടല്ല. ഈ നിലപാട് ദൗര്‍ബല്യമല്ല,ശക്തിയാണ്. ന്യായം മാത്രം പറയുന്നതാണ് നമ്മുടെ ശക്തി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തമിഴ്നാട് മുമ്പ് സമ്മതിച്ച ഡാമിന്‍െറ ബലക്ഷയം മുന്‍നിര്‍ത്തിയുള്ള ആവശ്യമാണ് ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജല’മെന്ന നമ്മുടെ മുദ്രാവാക്യം.യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വിശ്വാസം പുലര്‍ത്തുകയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും.ഇതേ നിലപാട് തന്നെയാണ് ഡി.എം.കെ പ്രസിഡന്‍റ് കരുണാനിധിക്കും. തമിഴ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ ധാരണകളാണ് അവര്‍ക്ക്.കരുണാനിധിയും ഇതാണ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നാണ് തന്‍െറ കത്തിന് അദ്ദേഹം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.

ഇന്ന് കൊടുക്കുന്നത് പോലെ ജലം തമിഴ്നാടിന് തുടര്‍ന്നും കൊടുക്കുമെന്ന വാഗ്ദാനം കേരളത്തിലെ ഏതെങ്കിലും സംഘടനയോ ഒരു വ്യക്തി പോലുമോ എതിര്‍ത്തിട്ടില്ളെന്ന് തമിഴ്നാട് കണക്കിലെടുക്കേണ്ടതാണ്.കേരളത്തിന്‍െറ ആത്മാര്‍ഥത കാണാതെ പോകുന്നതില്‍ പ്രയാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.