UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Obituary എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Obituary എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, മാർച്ച് 7, തിങ്കളാഴ്‌ച

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

 


സമുദായ നേതാവായും പാർട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. 

വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

2021, ഡിസംബർ 24, വെള്ളിയാഴ്‌ച

ശക്തമായ നിലപാടുകൾ - നിരന്തര പോരാട്ടങ്ങൾ

 


 വിശ്വസിക്കുന്ന ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെയുള്ള നിലപാട്, വഹിക്കുന്ന പദവിയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പഠനം, ഒരിക്കൽ പരിചയപ്പെട്ടവരെ ഓർത്തിരിക്കാനുള്ള കഴിവ്, കഠിന പ്രയത്നം, സ്ഥിരോത്സാഹം. അതായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പി.ടി എന്ന രണ്ടക്ഷരത്തിൽ വിളിക്കുന്ന പി.ടി. തോമസ്. അദ്ദേഹം സഹപ്രവർത്തകൻ മാത്രമല്ല, എനിക്ക് ഇളയസഹോദരനെപ്പോലെയാണ്, അപ്രതീക്ഷിതവും ഏറെ വേദനാജനകവുമാണ് ഈ വിയോഗം. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഈ വിയോഗം ഉൾക്കൊള്ളാൻ ഏറെ കാലം വേണ്ടി വരും. 

 ഇടുക്കി ജില്ലയിലെ ഉപ്പുതോട് എന്ന ഗ്രാമത്തിൽ നിന്ന് 20 കിലോമീ റ്റർ നടന്നാണ് പി.ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്നു തൊട്ട് കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതൽ. ആ ഗ്രാമമാണ് പി.ടിയെ ഒരു പോരാളിയായി നഗരത്തിലേക്ക് യാത്രയാക്കിയത്. അതു കോൺഗ്രസിന്റെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. - 1970കളിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ പ്രീഡിഗ്രി പഠനത്തിന് എത്തിയ പി.ടിയോട് അന്നുമുതൽ ഇഷ്ടമായിരുന്നു. അവിടെ കോളെജ് യൂണിയൻ സെക്രട്ടറിയായ പി.ടി, വരാനിരിക്കുന്ന പോരാട്ടങ്ങളുടെ സൂചന നൽകി. തൊടുപുഴ ന്യൂമാൻസിൽ ചെയർമാനും മഹാരാജാസ് കോളജിൽ കൗൺസിലറുമായി പി ടി തന്റെ രാഷ്ടീയപോരാട്ടങ്ങൾക്ക് മൂർച്ച കൂട്ടി.

  കോൺഗ്രസ് ജീവവായു

കെഎസ്യുവിലുടെ തുടങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് വരെ എത്തിയ രാഷ്ട്രീയ ജീവിതം. പി.ടിക്കു കോൺഗ്രസ് ജീവവായു ആയിരുന്നു. പാർട്ടിക്കുവേണ്ടി അദ്ദേഹം സ് ഹിച്ച ത്യാഗങ്ങൾക്കും വേദനകൾക്കും  കണക്കുമില്ല. എതിരാളികളുടെ മർദനവും പോലീസ് മർദനവുമൊക്കെ പലവട്ടം ഏറ്റുവാങ്ങിയാണ് പിടി എന്ന ജനനേതാവ് ഉദയം ചെയ്തത്. കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾ ഹൃദയത്തോട് അദ്ദേഹം ചേർത്തുപിടിച്ചു. അതത്ര അനായാസം ആയിരുന്നില്ല. - ഇടുക്കിയിൽ തൊടുപുഴ ന്യൂമാൻ കോള ജം കട്ടപ്പന ജൂനിയർ കോളെജും മാത്രമുണ്ടാ യിരുന്നു കാലയളവിലാണ് പി.ടി കെ.എസ.യൂ ജില്ലാ പ്രസിഡന്റായത്. അക്കാലത്ത് ജില്ലയിലെ സ്കൂളുകൾ തോറും കയറിയിറങ്ങി കെ എസ്.യൂ  യൂണിറ്റുകൾ സ്ഥാപിക്കുക മാത്രമയിരുന്നില്ല. ഇടുക്കിയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്തു. ഇടുക്കിയുടെ പിന്നാക്കാവസ്ഥക്കെതിരേയുള്ള പോരാട്ടത്തി ൽ പി.ടി മുൻനിരയിലുണ്ടായിരുന്നു. പിടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കെഎസ്യു അതിന്റെ മുഴുവൻ പോരാട്ടവീര്യവും പുറത്തെടുത്തത്. സംഘടനയുടെ സുവർണകാലഘട്ടം ആയിരുന്നു അത്. സ്ഥിരമായി കാംപുകൾ നടത്തി വിദ്യാർഥികളെ പരിവർത്തനത്തിനു സജ്ജരാക്കി, സംസ്ഥാ നത്തെ ഒട്ടുമിക്ക കോളജുകളിലും ദീപശി ഖാംഗിത നിലപ്പതാക പാറിപ്പറന്നു.

കാമ്പു കോർക്കൽ   

മുഖം നോക്കാതെയുള്ള പോരാട്ടം പി.ടി വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ തന്നേ പുറത്തെടുത്തു. കരുണാകരൻ മുഖ്യമന്ത്രിയും പി.ടി കെ.എസ്.യു പ്രസിഡന്റുമായിരിക്കുമ്പോൾ നടന്ന കെഎസ്യു സംസ്ഥാന ക്യാംപിൽ സർക്കാർ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരേ പിടി നിലപാടെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിന്റെ അജ്ഞതകൊണ്ടാണ് പി.ടി ഈ നിലപാട് എടുക്കുന്നതെന്നും കൊക്കിനു ജീവനുണ്ടെങ്കിൽ നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കെഎസ്യുവിന്റെ പോരാട്ടം നേരിടാൻ തയാറായിക്കോ എന്നു പി.ടിയും തിരിച്ചടിച്ചു. 

 മൂന്നു തവണ എംഎൽഎയും ഒരു തവണ എംപിയുമായത് കുടുത്ത പോരാട്ടങ്ങളിലൂടെയായിരുന്നു. ഓരോ തെരഞ്ഞെടുപ്പം വലിയ വെല്ലുവിളി തന്നെയായിരുന്നു സംഘാടനമികവുകൊണ്ടാണ് അദ്ദേഹം കടുകട്ടി സീറ്റുകളിൽ ജയിച്ചുവന്നത്. എല്ലാ കാലത്തും ഫൈറ്റ് ചെയ്താണ് താൻ മുന്നേറിയതെന്ന് പിടി തന്നെ വ്യക്തമാക്കിയിട്ടുണ്ട് അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനായി രുന്നു ചുമതല അദ്ദേഹം അന്നു നടത്തിയ ഏകോപനം വിസ്മയി പ്പിക്കുകയും യുഡിഎഫ് വിജയം നേടുകയും ചെയ്തു. - സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താൻ നിയോഗിക്കപ്പെട്ടതും താമസിനെയാണ്. അന്ന് സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് ചെറുതും വലുതുമായ സാംസ് കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കുകയും ഗ്രാ ന്റ് നിശ്ചയിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തു.

പരിസ്ഥിതിക്കുവേണ്ടി

അന്തർ സംസ്ഥാന നദിജല തർക്കങ്ങൾ പഠിക്കുന്നതിനുള്ള നിയമസഭാ സമിതിയിൽ അംഗമായിരിക്കെ, മുല്ലപ്പെരിയാർ, പറമ്പിക്കുളം-ആളിയാർ കരാറുകൾ സംബന്ധിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിച്ചു. പിന്നീട് ലോക്സഭാംഗമായപ്പോഴും മുല്ലപ്പെരിയാർ പ്രശ്നം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. നിയമസഭ യിലും പാർലമെന്ററിലും വിഷയങ്ങൾ നന്നായി പഠിച്ച് അതിശക്തമായി അവതരിപ്പിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. - 

പശ്ചിമഘട്ട സംരക്ഷണത്തിലടക്കം പിടിക്ക് അദ്ദേഹത്തിന്റേതായ നിലപാടുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ അദ്ദേഹത്തിനു വിട്ടുവീഴ്ച്ചകളില്ല. വീറോടെ എടുക്കുന്ന നിലപാടുകളിൽ ഒരു മയവുമില്ല. ശരി എന്നു തോന്നുന്നത് വിളിച്ച് പറയുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത് പാർട്ടിക്കകത്താണെങ്കിലും പുറത്താണെങ്കിലും. ചില കാര്യങ്ങളിൽ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും അത് അദ്ദേഹം വിശ് സിക്കുന്ന വിഷയത്തിലെ ആത്മാർഥത കൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഭിന്നതകൾ സ്ഥായിയായിരുന്നില്ല. -- 

അദ്ദേഹത്തിന്റെ വിവാഹം പോലും അക്കാലത്ത് വിപ്ലവമാണ്. വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ ഒരിക്കലും നോക്കിയിട്ടുമില്ല. കേരളം രാഷ്ട്രീയത്തിന് അതീതമായി പി.ടിയെ ഇഷ്ടപ്പെടാൻ കാരണം ഈ നിലപാടുകളാണ്. - കോൺഗ്രസിന്റെ പോരാട്ട ചരിത്രത്തിലെ ഒരു സുവർണ അധ്യായമാണ് അടയുന്നത്. വരും തലമുറകൾ ഈ പോരാട്ടം ഏറ്റടുക്കുമ്പോൾ പി.ടിയുടെ ജന്മം സഫലമാകുകയാണ്. അപ്രതി കവിത വിയോഗത്തിന്റെ ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു.


2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

 


സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ്  നെടുമുടി വേണു.

അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല.  വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം.

അഭിനയഗുരുവായ  അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ അനുഭവസമ്പത്തില്‍ നിന്നാണ്.

സ്വദേശമായ കുട്ടനാട്ടിലെ താളവും ബോധ്യങ്ങളുമാണ്  അദ്ദേഹത്തിന്റ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു.

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കെ.എം.ചുമ്മാർസാർ: ആദർശ മുഖത്തിന്റെ ആൾരൂപം

 


കോൺഗ്രസ് പ്രസ്ഥാനത്തിലെ ആദർശമുഖത്തിന്റെ ആൾരൂപമായിരുന്നു കെ.എം.ചുമ്മാർസാർ. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്  വരെ അദ്ദേഹം പാർട്ടിക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടുകളും സഹിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തക്കുറിച്ചും ഗാന്ധിജി, നെഹ്റു, പട്ടേൽ തുടങ്ങി കോൺഗ്രസിന്റെ ഉജ്ജ്വല നേത്യനിരയെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങൾ ഇന്നും ഓർക്കുന്നുണ്ട്. പുതിയ തലമുറയ്ക്കും വരും തലമുറകൾക്കും ചരിത്രപുസ്തകം കൂടിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും  കുറിപ്പുകളും.

കെ.എസ്.യു പ്രവർത്തകനായി കോട്ടയത്ത് സജീവമായ കാലയളവിലാണ് ചുമ്മാർ സാറിനെ പരിചയപ്പെടുന്നത്. ഏറ്റവും ആദരവോടെയാണ് അന്ന് അദ്ദേഹത്തെ നോക്കി കണ്ടത്. പിന്നീട് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയപ്പോൾ കൂടുതൽ അടുത്ത് ഇടപഴകാൻ സാധിച്ചു. കെ.എ സ് .യു, യൂത്ത്കോൺഗ്രസ് ക്യാമ്പുകളിൽ അക്കാലത്ത് പതിവ് പ്രഭാഷകൻ ആയിരുന്നു ചുമ്മാർ സാർ. ചുമ്മാർ സാറിന്റെ ക്ലാസ്സ് ഇല്ലാതെ കെ.എസ്.യു. യൂത്ത് കോൺഗ്രസ് ക്യാമ്പുകളൊന്നും ആ കാലയളവിൽ ഉണ്ടായിട്ടില്ല. 

എം.എ ജോൺ, വയലാർരവി, എ.കെ.ആന്റണി, എ.സി.ജോസ് തുടങ്ങിയ നേതാക്കൾ  സംസ്ഥാന തലത്തിൽ നയിച്ച കാലഘട്ടത്തിൽ ചുമ്മാർ സാറിന്റെ നേത്യത്വത്തിൽ കുര്യൻ ജോയി, സി.ടി. കുരുവിള തുടങ്ങിയവർക്ക് ഒപ്പം കോട്ടയത്ത് പ്രവർത്തിച്ചത് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. ഒപ്പമുള്ളവർക്ക് വലിയ ആവേശമായിരുന്ന ചുമ്മാർ സാറിന് പാർട്ടിയോടുള്ള സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കില്ല. 

പാർട്ടിയിൽ ഔദ്യോഗികമായി അദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വരെ മാത്രമേ എത്തിയുള്ളൂ എങ്കിലും അതിനും അപ്പുറം കോൺഗ്രസിന്റെ സമുന്നതമായ ഒന്നാം നേതൃനിരയിൽ പോലും ആദരവ് പിടിച്ചു പറ്റിയ ചുമ്മാർ സാർ എല്ലാവരുടെയും ഗുരുസ്ഥാനീയനായ കോൺഗ്രസ് നേതാവ് ആയിരുന്നു. ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പോലും ആദരവ് ഏറ്റുവാങ്ങിയ അപൂർവമായ നേതാവായിരുന്ന ചുമ്മാർ സാർ. ഈ ആദരവിന് ഏറ്റവും അധികം അർഹനുമായിരുന്നു.  അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.




2020, മേയ് 29, വെള്ളിയാഴ്‌ച

വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി


പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും. മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്. മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വിരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായാണ് നല്‍കിയത്.

നീണ്ടകാലത്തെ അടുത്ത സൗഹൃദ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും ആത്മസംയമത്തോടെ പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിനെയാണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.

യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളില്‍ നിന്ന് പ്രവര്‍ത്തിച്ചപ്പോഴും എന്നോട് ആത്മാര്‍ഥമായ സൗഹ്യദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികൾ.


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും


ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

'രക്തരൂക്ഷിതമായി തുടരുന്ന ഇറാഖിനു മുകളില്‍ പറക്കുന്ന പ്രത്യേക വിമാനത്തില്‍നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാര്‍ ഐഎഎസ് രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല. പൈലറ്റ് വിമാനം തിരിച്ചു പറത്തുകയാണ്. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡല്‍ഹിയില്‍ മൂന്നു ദിവസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക വിമാനം ഇറാഖിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.

 ഗ്യാനേഷ് വിളിക്കുമ്പോള്‍ എന്റെയൊപ്പം ഒരാള്‍ പോലുമില്ല. സഹായത്തിന് ആരെ വിളിക്കണം  എന്ന് തലപുകയ്ക്കുമ്പോഴാണ് സുഷമാജിയെക്കുറിച്ച് ഓര്‍ക്കുന്നത്. രാത്രി 1.30 കഴിഞ്ഞിരുന്നു. ഒന്നും ആലോചിച്ചില്ല. അവരുടെ നമ്പരില്‍ വിളിച്ചു. അവര്‍ ഫോണ്‍ എടുത്തു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും ആശ്ചര്യം. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല, എല്ലാം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അവര്‍ ആശ്വസിപ്പിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖില്‍ എംബസി ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനുള്ള സന്ദേശം നല്‍കേണ്ടിയിരുന്നത് കുവൈത്തില്‍നിന്നാണ്. അതിലുണ്ടായ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. വെറും 15 മിനിട്ടിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടന്‍ തന്നെ ഗ്യാനേഷ് കുമാറിനെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖില്‍ ഇറങ്ങി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്കു പറക്കുകയായിരുന്നു.'' 

ഇറാഖില്‍ കാണാതായ 39 പഞ്ചാബി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സമയത്താണ് 42 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയെന്ന വിവരം അറിയുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖിലാകട്ടെ സര്‍ക്കാര്‍ ഇല്ല, പൊലീസ് ഇല്ല. ഭീകരമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ എംബസി പോലും പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരുടെ രക്ഷ തേടി ഡല്‍ഹിയില്‍ എത്തുന്നത്. വിവരങ്ങള്‍ വിശദമായി സുഷമ സ്വരാജുമായി സംസാരിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു മുന്നു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍. സാധ്യമായ എല്ലാ വഴികളും തേടി. ഇറാഖില്‍നിന്ന് വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കപ്പലില്‍ കൊണ്ടുവരുന്നത് നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയുയര്‍ന്നു. പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചു. ഉടന്‍ തന്നെ സുഷമ സ്വരാജ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നു.

കേരളത്തിന്റെ രണ്ടു പ്രതിനിധികളെ വിമാനത്തില്‍ അയയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അവര്‍ അംഗീകരിച്ചു. അതുകൊണ്ട് വലിയൊരു ദുരന്തമുഖത്ത് നിന്ന് 42 മാലാഖമാരെ നമുക്ക് തിരിച്ച് കേരളത്തിന്റെ മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു ശേഷമാണ് പഞ്ചാബില്‍നിന്നുള്ള തൊഴിലാളികളെ ഭീകരര്‍ കൊന്നു കുഴിച്ചുമുടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

1977-ല്‍ ആണ് സുഷമ സ്വരാജുമായി ആദ്യമായി പരിചയപ്പെടുന്നത്. ''അന്ന് അവര്‍ ഹരിയാന ഭവനനിര്‍മാണ വകുപ്പ് മന്ത്രിയാണ്. ഞാന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രിയും. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സ്ഥിതി അന്ന് ഏറെ ദയനീയമായിരുന്നു. അവിടെ പാര്‍പ്പിടസമുച്ചയം കെട്ടി ചേരിയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1977 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി എ.കെ. ആന്റണി പദ്ധതിക്കു തറക്കല്ലിട്ടു. ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1978 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി തന്നെ താക്കോല്‍ദാനം നിര്‍വഹിച്ചു. അന്ന് മറ്റു സ്ഥലങ്ങളിലൊന്നും ചേരിനിര്‍മാര്‍ജന പദ്ധതി അത്ര വ്യാപകമായിരുന്നില്ല. ഇതു ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി. പിന്നാലെ ഹരിയാനയില്‍നിന്നു സുഷമ വിളിച്ചു.

പദ്ധതി ഇഷ്ടമായെന്നും നേരിട്ടു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ തിരുവനന്തപുരത്ത് എത്തി പദ്ധതി കണ്ട് അതിന്റെ ഗുണഭോക്താക്കളുമായി നേരിട്ടു സംസാരിച്ചാണു മടങ്ങിയത്. ഹരിയാനയില്‍ അത്തരം പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടെന്നും പിന്നീട് അറിയാനായി''. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിനു കൃത്യമായി പരിഹാരം കാണാന്‍ പരിശ്രമിച്ചിരുന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവായാണ് താന്‍ സുഷമ സ്വരാജിനെ വിലയിരുത്തുന്നത്.

കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജ്. സുഷമാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.


2019, ഏപ്രിൽ 10, ബുധനാഴ്‌ച

പ്രിയ മാണി സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു


മാണി സാറിന്റെ വേര്‍പാട് യുഡിഎഫിന് മാത്രമല്ല രാഷ്ട്രീയ കേരളത്തിന് ഒന്നാകെ വലിയ നഷ്ടമാണ്. 60 വര്‍ഷം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് അദ്ദേഹം. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. 

നീണ്ട കാലത്തെ വ്യക്തി ബന്ധവും ആത്മബന്ധം ആണ് മാണിസാറുമായുള്ളത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. എല്ലാത്തിനും ഉപരിയായി ഏത് കാര്യത്തിനും ഉപദേശം തേടാന്‍ പറ്റിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ഉപദേശം എനിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 


പ്രിയ മാണി സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുകളുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.



2018, ഒക്‌ടോബർ 20, ശനിയാഴ്‌ച

പി.ബി. അബ്‌ദുൾ റസാഖിന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം.


ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു പി ബി അബ്ദുൽ റസാക്ക് സാഹിബ്.

ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും സ്വീകാര്യനായിരുന്ന അദ്ദേഹം, തുളുനാടിന്റെ അവകാശത്തോടൊപ്പം എന്നും നില്‍ക്കുകയും അതിനുവേണ്ടി സംസാരിക്കുകയും ചെയ്തിരുന്നു.

മഞ്ചേശ്വരം എം.എൽ.എ കൂടിയായ അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും യുഡിഎഫ് നും കനത്ത നഷ്ടമാണ്.

പി.ബി. അബ്‌ദുൾ റസാഖിന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം.


2018, ഏപ്രിൽ 18, ബുധനാഴ്‌ച

മകളേ മാപ്പ് ...


ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ. മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

#OommenChandy 

2016, ജൂൺ 14, ചൊവ്വാഴ്ച

മുന്‍ മന്ത്രി അഡ്വ. ടിഎസ് ജോണിന് ആദരാഞ്ജലികൾ




മുന്‍ മന്ത്രിയും സ്പീക്കറുമായ അന്തരിച്ച അഡ്വ. ടിഎസ് ജോണിന്റെ ശവസംസ്‌ക്കാരം തിങ്കളാഴ്ച മൂന്നിന് കല്ലൂപ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് വലിയപ്പള്ളി സെമിത്തേരിയില്‍ നടന്നു.......

അഡ്വ. ടിഎസ് ജോണിന് എൻറെ ആദരാഞ്ജലികൾ

2016, ജനുവരി 10, ഞായറാഴ്‌ച

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം


തിരുവനന്തപുരം: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിരഞ്ജന്റെ ഭാര്യ ഡോ. രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. നിരഞ്ജന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എളമ്പുലാശേരിയിലെ സര്‍ക്കാര്‍ ഐ.ടി.ഐക്ക് നിരഞ്ജന്റെ പേര് നല്‍കും.

കാര്‍ഷിക കടങ്ങള്‍ക്ക് ജൂണ്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. അധ്യാപക പാക്കേജ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമാകാത്തതിനാല്‍ അടുത്തയോഗത്തിലേക്ക് മാറ്റിവെച്ചു.

സി.പി.എമ്മിന് മദ്യനയമുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരുടെ ഇപ്പോഴത്തെ നിലപാടില്‍ കള്ളക്കളിയുണ്ട്‌. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. സര്‍ക്കാര്‍ മദ്യനയം സ്വീകരിച്ചപ്പോള്‍ ഒത്തുകളിയാണെന്ന് ആക്ഷേപിച്ചവര്‍ക്ക് കോടതി വിധി വന്നപ്പോള്‍ മറുപടിയില്ല.

തനിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മന്ത്രിസഭാ യോഗം കൂട്ടായി അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് മുമ്പാകെ കീഴടങ്ങാന്‍ പോയ വെള്ളാപ്പള്ളി നടേശനെ അനുഗമിച്ച ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞു. യു.ഡി.എഫ് നിലപാട് അനുസരിച്ചല്ല രാജന്‍ബാബു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2015, നവംബർ 9, തിങ്കളാഴ്‌ച

ശ്രീ കെ. ആർ. നാരായണന് സ്മരണാഞ്ജലികൾ


ഇന്ന് നവംബർ 9 മുൻ രാഷ്‌ട്രപതി ശ്രീ കെ. ആർ. നാരായണന്റെ ചരമ വാർഷികം. കേരളത്തിന്റെ പെരുമ വാനോളം ഉയർത്തിയ അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ...

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....



വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....   

2015, ജൂലൈ 29, ബുധനാഴ്‌ച

കലാമിന്റെ മൃതദേഹം കേരളത്തിലെത്തിക്കണം


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തിരുവനന്തപുരവും കേരളവും ഡോ. കലാമിന്റെ കര്‍മഭൂമിയായിരുന്നെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്‌സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇതേ ആവശ്യം തിങ്കളാഴ്ച രാത്രിയിലും ഫോണ്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി  അറിയിച്ചിരുന്നു. കലാമിന്റെ കുടുംബവവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.  ദേശീയതലത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണം നടക്കുന്നതിനാലാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

2015, ജൂലൈ 15, ബുധനാഴ്‌ച

എം. എസ് വിശ്വനാഥന് ആദരാജ്ഞലികൾ


ഞാനാദ്യം എം. എൽ. എ ആകുന്നത്‌ 1970 ലാണ്. അതിനടുത്ത വർഷം, 1971ലാണ് എം. എസ് വിശ്വനാഥൻ ലങ്കാ ദഹനം എന്ന സിനിമയിലൂടെ അനശ്വരമായ 'ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ...' എന്ന ഗാനവുമായി എത്തിയത്. പിന്നെയൊരുപാട് മറക്കാനാവാത്ത ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് നൽകിയിട്ടുണ്ട്.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും, ഹിന്ദിയിലും സംഗീതമുദ്ര പതിപ്പിച്ച പ്രതിഭാധനനാണ് അദ്ദേഹം. അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ. 

2015, ജൂലൈ 2, വ്യാഴാഴ്‌ച

കെ.പി.പി. നമ്പ്യാർക്ക് ആദരാഞ്ജലികൾ ..



കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക രംഗത്ത് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകമായെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.