UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Metro എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Metro എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജൂൺ 18, ഞായറാഴ്‌ച

മനസ്സ് വെച്ചാല്‍ എന്തും കഴിയും; മെട്രോ സാക്ഷ്യം



കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണ്. ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വൻകിട പദ്ധതി കേരളത്തിൽ യാഥാർഥ്യമാകുന്നു. ഇതു കേവലം ഒരു പദ്ധതിയുടെ വിജയമല്ല. വൻകിട സംരംഭങ്ങളുടെ കാര്യത്തിൽ ദീർഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാർഥ്യമാകാൻ പോകുന്നു. കൊച്ചിൻ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷൻ ചെയ്തു കഴിഞ്ഞു. മനസുവച്ചാൽ എന്തും സാക്ഷാത്കരിക്കാൻ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്.

2004 ഡിസംബറിലാണ് കൊച്ചി മെട്രോ നടപ്പാക്കാൻ യുഡിഫ് സർക്കാർ തീരുമാനിച്ചത്. 2005 ജൂലൈയിൽ ഡി.എം.ആർ.സി ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. 2011ൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപീകരിച്ചു. 2012 സെപ്റ്റംബർ 13-നു പ്രധാനമന്ത്രി തറക്കല്ലിട്ടു. 873 ദിവസം കൊണ്ട് , 2016 ഫെബ്രു. 27 -നു ടെസ്റ്റ് റൺ നടത്തി. ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂർത്തിയാക്കിയിരുന്നു.

1000 ദിവസ്സം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് യുഡിഫ് ലക്ഷ്യമിട്ടത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധിത ജോലികൾ ചെയ്തു തീർത്തതുകൊണ്ടാണ് പദ്ധതി അതിവേഗം മുൻപോട്ടു പോയത്.

എറണാകുളം നോർത്തിലെ ഓവർ ബ്രിഡ്ജ് , KSRTC ബസ് സ്റ്റാൻറ്റിന് സമീപത്തുള്ള റെയിൽവേ മേൽപാലം തുടങ്ങിയവ പൂർത്തിയാക്കി, സ്ഥലമെടുപ്പ് മുൻപോട്ടുപോയി. അനുബന്ധ ജോലികൾ ചെയ്തു തീർത്തതുകൊണ്ട് കേന്ദ്രാനുമതി ലഭിച്ച ഉടനെ മെട്രോയുടെ പണി ആരംഭിക്കാൻ നമുക്ക് സാധിച്ചു. അങ്ങനെ 1470 ദിവസം കൊണ്ട് ഉദ്‌ഘാടനം ചെയ്യുകയാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ഡി എം ആർ സിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രി ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ എം ആർ എൽ എം.ഡി ശ്രി ഏലിയാസ് ജോർജിന്റെ നിശ്ചയധാർഢ്യവും അർപ്പണ ബോധവും വലിയ മുതൽക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ മുൻ ജില്ലാ കളക്ടർമാരായ ശ്രി ഷെയ്ഖ് പരീത്, ശ്രീ എം ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കും.

ശ്രീ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്.

മെട്രോ റയിൽവെയുടെ ചാർജ് വഹിച്ചിരുന്ന മന്ത്രി ശ്രി ആര്യാടൻ മുഹമ്മദും പൊതുമരാമത്തു മന്ത്രി ശ്രി പി.കെ ഇബ്രാഹിംകുഞ്ഞും നൽകിയ നേതൃത്വം മെട്രോയുടെ നിർമ്മാണ പുരോഗതിക്ക് വലിയ വേഗത നൽകി. എം പിമാരും, എം എൽ എമാരും ഉൾപ്പടെ ജനപ്രതിനിധികൾ നൽകിയ സഹകരണവും പിന്തുണയും പ്രശംസനീയമാണ്.

അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച കൊച്ചി നിവാസികൾ, ഇതിന് വേണ്ടി രാപകൽ അദ്വാനിച്ച തൊഴിലാളികൾ അടക്കം എല്ലാവരും അഭിനന്ദനമർഹിക്കുന്നു.


(ഫേസ്ബുക് പോസ്റ്റ് )





2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കൊച്ചി മെട്രോ: 100 ദിവസത്തിനകം കോച്ചുകളെത്തും

പുതിയ ഡിസൈനും ലോഗോയുമായി

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്നും മെട്രോയ്ക്കായി നിര്‍മിക്കുന്ന കോച്ചുകള്‍ നൂറ് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗം പൂര്‍ത്തിയാക്കിയ മെട്രോ എന്ന ബഹുമതി കൊച്ചിക്ക് കൈവരും. ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് മെട്രോ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോ കോച്ചുകളുടെ അകംപുറം ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. 

മെട്രോ പദ്ധതിയുടെ അവലോകന യോഗവും വിമാനത്താവളത്തില്‍ നടന്നു. മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങളും അവലോകന യോഗം എടുത്തിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച നിയമപരമായ തടസ്സങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
 പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ അടുത്ത വിഹിതം ഉടനെ ലഭ്യമാക്കും. യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ഉംട) രൂപവത്കരണത്തിനുള്ള നിയമ നിര്‍മാണവും സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വ്യക്തമാക്കി.

2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ലൈറ്റ് മെട്രോ പിന്മാറേണ്ട കാര്യമില്ല


തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയില്‍ സ്വീകരിച്ച നടപടിക്രമമാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 

പദ്ധതി കേന്ദ്ര അംഗീകാരത്തിന് സമര്‍പ്പിച്ചശേഷം സ്ഥലം ഏറ്റെടുക്കല്‍, റോഡ് വീതി കൂട്ടല്‍ തുടങ്ങിയ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞു. കേന്ദ്ര അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിനടത്തിപ്പില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് മെട്രോ റെയില്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ അനുമതിക്കായി കേന്ദ്രമന്ത്രിയെ കാണും



തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കായി കേന്ദ്രമന്ത്രി എം.വെങ്കയ്യനായിഡുവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കാണും. നേരത്തെ പദ്ധതിക്കുള്ള അനുമതിക്കായി കത്ത് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടുതന്നെ അനുമതി വാങ്ങണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 

കൊച്ചി മെട്രോ മാതൃകയിലാണ് ലൈറ്റ് മെട്രോയും തുടങ്ങുക. കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രാനുമതി വാങ്ങിയ ശേഷമാണ് തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്. കേന്ദ്രാനുമതിക്ക് മുമ്പ് മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചാല്‍ പിന്നീട് പല പ്രശ്‌നങ്ങളും ഉയര്‍ന്നുവരും. അതൊഴിവാക്കാനാണ് നേരത്തെ അനുമതി വാങ്ങുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്ന നിഗമനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഈ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചു വരുന്ന സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമാകൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

Land to be taken over for light metro


 The cabinet has taken a decision to acquire land for the Thiruvananthapuram and Kozhikode light metro projects. The cabinet decided to takeover land for the projects expecting a positive response from the centre. Chief minister Oommen Chandy told after the cabinet meeting that there need be no concerns over this.

The Cabinet has also decided to grant aided status to special schools in private sector. The aided status would be given first to special schools which has a strength of more than 100 students. Aided status would also be given to BUDS schools in panchayats which has a strength of 25 children or more.

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ല


തിരുവനന്തപുരം–കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ നിർമാണത്തിന്റെ ചുമതലയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

കൊച്ചി മെട്രോ നിർമാണത്തിനു പൂർത്തിയാക്കിയ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോയുടെ കാര്യത്തിലും നിർവഹിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ലൈറ്റ് മെട്രോയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ നിലപാട് അറിയാൻ ശ്രീധരൻ തിരിച്ചെത്തിയാലുടൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 


2015, ജൂൺ 25, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ തീരുമാനം വൈകില്ല


തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ധനവകുപ്പും വെവ്വേറെ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികം. മെട്രോ റെയില്‍ ഉപദേശകന്‍ ഇ. ശ്രീധരനെക്കൂടി വിശ്വാസത്തിലെടുത്താവും തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജൂൺ 18, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ: വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുത്



തിരുവനന്തപുരം: ലൈറ്റ്‌മെട്രോ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും വായ്പാലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ വിളിക്കാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്ത്. കോഴിക്കോടും തലസ്ഥാനത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ്‌മെട്രോ പദ്ധതിയ്ക്ക് എല്ലാവകുപ്പുകളുടേയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ലൈറ്റ്‌മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിരേഖ (ഡിപിആര്‍) മന്ത്രിസഭയുടെ പരിഗണനക്കു കൊണ്ടുവരാത്തത്. ഡിപിആര്‍ ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകിക്കൂടാ. തെരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന ആദ്യമന്ത്രിസഭായോഗത്തില്‍ ഡിപിആര്‍. അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പേര് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

2015, മേയ് 21, വ്യാഴാഴ്‌ച

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടും


 കൊച്ചി മെട്രോ കലൂര്‍ മുതല്‍ കാക്കനാട് വരെ നീട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി 2017.16 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവയ്ക്കിടയില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ടാവുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണത്തിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ എ.ജിയോട് നിയമോപദേശം തേടും.

തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിക്കും. ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്‍ തുറക്കുന്നതിന് ആറു കോടി രൂപ അനുവദിച്ചു. ആലപ്പുഴയിലെ തന്നെ പമ്പിംഗ് സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശികയായ 4.5 കോടി കൊടുക്കാന്‍ തീരുമാനമായി. തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള "ഓപ്പറേഷന്‍ അനന്ത"യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനും ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. 

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി നിയമസഭ അടുത്ത മാസം എട്ടിന് ചേരണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈറ്റ് മെട്രോ: ജൈക്കയില്‍നിന്ന് വായ്പ ഉറപ്പായി



 തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ (ജൈക്ക) നിന്ന് വായ്പ ഉറപ്പായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഡല്‍ഹിയില്‍ ജൈക്ക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് വായ്പ സംബന്ധിച്ച് ഉറപ്പുലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച വിഴിഞ്ഞം തുറമുഖം-ലൈറ്റ്‌ െമട്രോ ജനകീയ സഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈറ്റ് മെട്രോ പദ്ധതിച്ചെലവിന്റെ 80 ശതമാനം തുകയാണ് അരശതമാനം പലിശയ്ക്ക് ജൈക്കയില്‍നിന്ന് വായ്പയായി ലഭിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായധനത്തിന്റെ കാര്യംകൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കൂട്ടായ്മ ആവശ്യമാണ്. ലൈറ്റ്‌മെട്രോ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയും അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് തടസപ്പെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ 25 വര്‍ഷം മുമ്പെങ്കിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമായിരുന്നു. വിഴിഞ്ഞം തുറമുഖം ഇനിയും വൈകിച്ചാല്‍ വരും തലമുറ മാപ്പുനല്‍കില്ല-മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 1, വെള്ളിയാഴ്‌ച

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരും; ഏതെന്ന് തീരുമാനമായില്ല


തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ലൈറ്റ് മെട്രോയാണോ മെട്രോയാണോയെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.  ഇ. ശ്രീധരനുമായി ആദ്യം താനും പിന്നീട് ബന്ധപ്പെട്ട മന്ത്രിമാരെല്ലാവരും ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

സ്വകാര്യ പങ്കാളിത്തമോ, ഡി.എം.ആര്‍.സി.യെ ചുമതല ഏല്പിക്കുന്നതോ ഒന്നും തര്‍ക്കവിഷയങ്ങളല്ല. സ്വകാര്യ പങ്കാളിത്തത്തോട് ഇ.ശ്രീധരനും എതിര്‍പ്പില്ല. എന്നാല്‍, അതിന് തയ്യാറായി ആളുകള്‍ വരുമോയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്- മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇരുനഗരങ്ങളിലും റാപ്പിഡ് മാസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം വേണം. സര്‍ക്കാരിന് വരുന്ന ചെലവ് കുറഞ്ഞിരിക്കണമെന്നും സമയ ബന്ധിതമാകണമെന്നുമുള്ള നിര്‍ബന്ധമേ സര്‍ക്കാരിനുള്ളൂ. ലൈറ്റ് മെട്രോയെന്ന ആശയത്തിനാണ് ഇ.ശ്രീധരന്‍ മുന്‍തൂക്കം നല്‍കുന്നത്. ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സാധാരണ മെട്രോയാണ് വേണ്ടതെന്ന അഭിപ്രായവുംവന്നു. ലൈറ്റ് മെട്രോ റെയിലിന് 2.7 മീറ്ററും മെട്രോക്ക് 2.9 മീറ്റര്‍ റെയിലുമാണ് വേണ്ടത്.

ആദ്യം മോണോ റെയില്‍ എന്ന ആശയം ചര്‍ച്ചചെയ്തത് ഇ. ശ്രീധരന്റെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. മെട്രോ പദ്ധതിയില്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഇ. ശ്രീധരനെയാണെന്നും ഇക്കാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ: റോഡുകളുടെ വികസനത്തിന്‌ 850 കോടി


തിരുവനന്തപുരത്ത് കഴക്കൂട്ടം-കേശവദാസപുരം റോഡിന്റെ(8 കിലോമീറ്റര്‍) വീതി കൂട്ടാന്‍ 500 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ (ആറ് കിലോമീറ്റര്‍) വീതി കൂട്ടാന്‍ 350 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

മരാമത്തുപണിക്ക് പുറമേ ഭൂമിയേറ്റെടുക്കാനുള്ള ചെലവുകള്‍ക്കുമായാണ് 850 കോടി രൂപ വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലതാമസം ഒഴിവാക്കാനാണ് മരാമത്തുപണി നേരത്തെ തുടങ്ങുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിരുന്നു. അവിടെ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ വീതികൂട്ടല്‍ മൂലമുള്ള കാലതാമസം ഇതുമൂലം ഒഴിവാക്കാനായി. ലൈറ്റ് മെട്രോ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. 

ശ്രീധരനില്‍ പൂര്‍ണ വിശ്വാസം:

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇ.ശ്രീധരനില്‍ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രീധരന്റെ അഭിപ്രായമറിയും. ഡല്‍ഹിയിലായതിനാല്‍ ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. 28ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. അന്ന് സംസാരിക്കും. ഇക്കാര്യത്തില്‍  നേരത്തെ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദുഃഖമുണ്ട്. 

2015, ഏപ്രിൽ 19, ഞായറാഴ്‌ച

ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ആവശ്യമാണ്


 ഇ. ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ഏറ്റവും ആവശ്യമാ ണെന്നും അദ്ദേഹവും ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) കേരളത്തിനു വേണ്ടി വളരെയേറെ പരിശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ സമയബന്ധിതമായി തന്നെ തീരും. അതിന് ഇ. ശ്രീധരന്റെ പങ്കു വളരെ വലുതാണ്. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റയില്‍ പദ്ധതികള്‍ ടെന്‍ഡറിലേക്കു പോയപ്പോള്‍ അതിന്റെ സാധ്യതകളെപ്പറ്റി പൊതുവായി ഉയര്‍ന്ന സംശയങ്ങളും പ്രതികരണങ്ങളും പരിഗണിച്ചാണു ലൈറ്റ് മെട്രോ പദ്ധതിയിലേക്കു പോകാന്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോ സംബന്ധിച്ച സംശയങ്ങള്‍ക്കു ശ്രീധരന്‍ തൃപ്തികരമായ മറുപടി നല്‍കി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എല്ലാം ചര്‍ച്ചചെയ്തശേഷം മികച്ചത് ഏതാണോ അതു തീരുമാനിക്കും. 

തിരുവനന്തപുരത്തും കോഴിക്കോട്ടും പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി നടപ്പാക്കും. അത് എങ്ങനെ, ഏതു മോഡല്‍ എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ചകളാകാം. സര്‍ക്കാരിനു തുറന്ന മനസ്സാണ് ഇക്കാര്യത്തില്‍ - മുഖ്യമന്ത്രി പറഞ്ഞു.