UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Majorities എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Majorities എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

എന്‍.എസ്.എസിനെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം


കൊന്നും ഭയപ്പെടുത്തിയും എല്ലാവരെയും വരുതിയില്‍ നിര്‍ത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മിഥ്യാധാരണയാണ് എന്‍എസ്എസിനെ തുടര്‍ച്ചയായി കടന്നാക്രമിക്കാന്‍ കാരണം. ഇതു തികച്ചും നിര്‍ഭാഗ്യകരമാണ്.

ജനാധിപത്യസംവിധാനത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് വിയോജിപ്പുള്ള അഭിപ്രായം ഉണ്ടാകുമ്പോള്‍, സഹിഷ്ണുതയോടെ അതു കേള്‍ക്കാനും പരിശോധിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അതു തിരുത്താനുള്ള വിവേകം ഭരണ നേതൃത്വം കാട്ടേണ്ടതാണ്. അതിനു പകരം വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്.

പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണം.


2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പാഠ്യവിഷയമാക്കണം

ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ. 

കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നസ്വരം ഉയരാതിരിക്കാൻ കാരണം ശ്രീനാരായണഗുരു ദർശനത്തിന്റെ സ്വാധീനമാണ്. 

ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളും സന്ദേശങ്ങളും കൂടുതൽ പ്രസക്തിയോടെ ഉൾകൊള്ളേണ്ട കാലഘട്ടത്തിൽ ഗുരുവിനെ ഒരു ജാതിയിലും തളച്ചിടാനാവില്ല.

ജനങ്ങൾ ജാതി- മത ചിന്തകൾക്ക് അതീതമായി ശ്രീനാരായണഗുരുവിനെ ഉൾക്കൊള്ളാനും അദ്ദേഹത്തിന്റെ ദർശനങ്ങൾ സ്വീകരിക്കാനും തയാറായതു ശ്രീനാരായണഗുരു ദർശനങ്ങളുടെ നേട്ടം തന്നെയാണ്. പുതുതലമുറയിൽ ശ്രീനാരായണഗുരു ദർശനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിച്ചുവരികയാണ്.

നമുക്കു ജാതിയില്ലെന്ന ശ്രീനാരായണഗുരുവിന്റെ വിളംബരമുണ്ടായിട്ടു നൂറു വർഷം കഴിഞ്ഞിട്ടും അതിപ്പോഴും പ്രസക്തമാകുന്നത് ഇതുമൂലമാണ്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന്, അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠ്യ പദ്ധതിയിൽ ശ്രീനാരായണഗുരുദർശനം ഉൾപ്പെടുത്തിയിരുന്നു.സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പഠന വിഷയമാക്കേണ്ടതുണ്ട്. 

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിക്കെട്ട് നിരോധിക്കാനാവില്ല; നിയന്ത്രണമാവാം


കൊല്ലം: ആചാരങ്ങളും പാരമ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ് വെടിക്കെട്ടുകളെന്നതിനാൽ അത് പൂർണമായും നിരോധിക്കുക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ നിയന്ത്രണമാവാം. വെടിക്കെട്ട് ആഘോഷങ്ങൾ ജനങ്ങളുടെ വികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണം അനിവാര്യമാണ്. കൂടുതൽ കർശന നിബന്ധനകളോടെ വെടിക്കെട്ടുകൾ നിയന്ത്രിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.

2014, ഡിസംബർ 31, ബുധനാഴ്‌ച

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍


ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നതിനാലാണു കേരളം രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗുരുദേവന്‍ രചിച്ച ദൈവദശകം കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തിരണ്ടാമതു ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ദൈവദശക രചനാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള ശ്രീനാരായണ ഭക്തര്‍ പങ്കുചേരുന്ന ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതു തന്നെ അഭിമാനകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നൂറു വര്‍ഷം പിന്നിടുമ്പോഴും ദൈവദശകം കോടിക്കണക്കിനാളുകളുടെ മനസ്സില്‍ ആധ്യാത്മിക തേജസ് ഉണര്‍ത്തുന്നു. കവിതയെന്ന നിലയിലും പ്രാര്‍ഥനയെന്ന നിലയിലും ദൈവദശകത്തിനു ജനമനസ്സുകളില്‍ ഉന്നത സ്ഥാനമുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തില്‍ ദൈവദശകത്തിന്റെ 20,000 കോപ്പി സൗജന്യമായി വിതരണം ചെയ്തു, മലയാളത്തിലും ഇംഗ്ലിഷിലും പഠനഗ്രന്ഥം തയാറാക്കാന്‍ നടപടി തുടങ്ങി. ഇതിനായി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, പ്രഫ. എം.കെ. സാനു എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയമിച്ചുകഴിഞ്ഞു. 

ശിവഗിരി തീര്‍ഥാടനം തന്നെ അദ്ഭുതകരമാണ്. അഞ്ചു പേരുമായി തുടങ്ങിയ തീര്‍ഥാടനം കോടിക്കണക്കിനു വിശ്വാസികളിലേക്കു വളര്‍ന്നിരിക്കുന്നു. ആധ്യാത്മിക വളര്‍ച്ചയ്‌ക്കൊപ്പം ഭൗതിക പുരോഗതി കൂടി വേണമെന്നായിരുന്നു ഗുരുദര്‍ശനം. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലെ പുരോഗതിയിലൂടെ മാത്രമേ സമൂഹത്തിനു മുന്നേറാനാകൂ. ഗുരുദര്‍ശനങ്ങള്‍ക്കു കാലാതീത ശക്തിയുണ്ട്. അതുകൊണ്ടാണു രവീന്ദ്രനാഥ ടഗോര്‍ ഗുരുവിനു തുല്യരെ ഇതുവരെ കണ്ടിട്ടില്ലെന്നു പ്രശംസിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മുഖ്യാതിഥികളും ചേര്‍ന്നു മതസമന്വയ ജ്യോതി തെളിച്ചാണു തീര്‍ഥാടനം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു ശിവഗിരിയിലെ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ദൈവദശകം ചൊല്ലി. ലോകമൊട്ടാകെയുള്ള ശ്രീനാരായണ ഭക്തര്‍ ഭക്ത്യാദരവുകളോടെ അതില്‍ പങ്കാളികളായി.


2014, മാർച്ച് 1, ശനിയാഴ്‌ച

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും - ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍:ശ്രീനാരായണ ഗുരുവിന്റെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഹയര്‍സെക്കന്‍ഡറി, കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രകൃതിയുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി മലയാള പാഠഭാഗത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പദശകം' ഉള്‍പ്പെടുത്തും. ശ്രീനാരായണ പഠനകേന്ദ്രം കോളേജുകളില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് പദ്ധതി നടപ്പാക്കും. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സമുദായ സൗഹാര്‍ദ്ദത്തിനും പരസ്​പര വിശ്വാസത്തിനും ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം.പി.മാരായ പി.സി. ചാക്കോ, പി.ടി. തോമസ്, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, മേയര്‍ രാജന്‍ ജെ. പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.