UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Liquor Policy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Liquor Policy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജൂൺ 9, വെള്ളിയാഴ്‌ച

പുതിയ മദ്യനയം പിൻവലിക്കണം


നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണു എൽഡിഎഫ് സർക്കാരിന്റെ മദ്യനയം. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതു സമഗ്ര മാറ്റമായിരുന്നു.

ജനവിരുദ്ധമായ പുതിയ മദ്യനയം പിൻവലിക്കണം. കേരളത്തെ മുന്നോട്ടല്ല പിന്നോട്ട് നയിക്കുന്നതാണ് സർക്കാരിന്‍റെ പുതിയ മദ്യനയം. മുൻ യുഡിഎഫ് സർക്കാർ സാമൂഹ്യ നന്മയെ കരുതി നടപ്പാക്കിയ മദ്യനയം എന്തിനാണ് തിരുത്തിയത്? എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ഇപ്പോഴാണ് എന്താണ് ശരിയായതെന്ന് ജനങ്ങൾക്ക് മനസിലായത്.

(8/6/2017)




2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

മദ്യനയം മാറ്റുമെന്നു കരുതുന്നില്ല


മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നില്ല. മാറ്റം വരുത്തിയാൽ ജനസമൂഹം ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മുൻ സർക്കാരിന്റെ മദ്യനയം തെറ്റാണെന്നു വരുത്താനായി ഓണക്കാലത്തു മദ്യം കൂടുതൽ വിറ്റതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷവും അതിനു മുമ്പത്തെ വർഷവും ഓണക്കാലത്തു മദ്യവിൽപന കുറഞ്ഞിരുന്നു. പിന്നെ ഈ വർഷം കൂടിയതെങ്ങനെയാണ്. മദ്യനയം തിരുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. 

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതം


ഗവൺമെന്റിന്റെ തീരുമാനങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. 

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ്‌ പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവും ആയിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുൻപിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു ഗവൺമെന്റിനും ഭൂഷണമല്ല. കേരളത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിൽ പോലുമോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്‌ഡ്‌ നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവൺമെന്റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം.മാണിയും, ശ്രീ കെ.ബാബുവിനും എതിരെ എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ശ്രീ കെ.എം.മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്‌ഡ്‌ നടത്തി ശ്രീ കെ.ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവൺമെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും. 

2015, ഡിസംബർ 30, ബുധനാഴ്‌ച

മദ്യനയത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സുപ്രീംകോടതിയും അംഗീകരിച്ച പശ്ചാത്തലത്തില്‍, പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിന് അധികാരം ലഭിച്ചാല്‍ മദ്യനയത്തില്‍ അവര്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ആക്ഷേപിച്ചത്, സര്‍ക്കാരിന്റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമാണെന്നും ആരെയോ സഹായിക്കാനാണെന്നും ഒക്കെയാണ്. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബങ്ങളെ മദ്യമെന്ന വലിയ വിപത്തില്‍നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണം. മദ്യനയം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. പുതിയ മദ്യനയം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിന്റെ കാര്യത്തില്‍ എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാനുഷികപ്രശ്‌നം അതിനുണ്ട്. സര്‍ക്കാരിന് ഈ കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷംതോറും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 26 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിളമ്പുന്നതും സംസ്ഥാനത്ത് മൊത്തം മദ്യം വിളമ്പുന്നതും ഒരുപോലെയാണെന്നുപറയുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.


2015, നവംബർ 17, ചൊവ്വാഴ്ച

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവും കൊണ്ടുവരണം



ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ കൂടി കൊണ്ടുവരണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ തന്നെ തെളിവും കണ്ടെത്തണമെന്ന് പറയരുത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2015, നവംബർ 12, വ്യാഴാഴ്‌ച

ആരോപണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല


അഴിമതിയാരോപിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനും ആത്മവിശ്വാസം തകര്‍ക്കാനും ശ്രമിച്ചാല്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രി കെ. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഒരുവര്‍ഷമായി അക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. മന്ത്രിമാര്‍ക്കെതിരെ ആരെങ്കിലും മൊഴി കൊടുത്തെങ്കില്‍ രഹസ്യമാക്കി വെയ്ക്കാനാവില്ല. രഹസ്യമായി വെച്ചെങ്കില്‍ അതിനുത്തരവാദികള്‍ മാധ്യമങ്ങളാണ്. ബാര്‍ ഉടമ ബിജു രമേശ്, കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കുന്നെങ്കില്‍ സമീപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി തന്നോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി കുറ്റവിമുക്തനായി വന്നാല്‍ തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കണമോ എന്ന കാര്യം അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ച് യു.ഡി.എഫ്. തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ അതത് പാര്‍ട്ടികളും പിന്നീട് മുന്നണിയും ചര്‍ച്ച ചെയ്യും. പിന്നീട് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം കൂടുതല്‍ കര്‍ശനമാക്കും

മദ്യനയം കുറേക്കൂടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യം നിരോധിച്ചശേഷമുള്ള നല്ലവശങ്ങള്‍ കൂടി പഠിച്ചാവും നടപടികള്‍ സ്വീകരിക്കുക. ഇത് ബാര്‍ ഉടമകളോടുള്ള പ്രതികാരമല്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

2015, നവംബർ 1, ഞായറാഴ്‌ച

കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല


ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസന്വേഷണത്തിലെ സ്വാഭാവിക നടപടി മാത്രമാണിത്. തെറ്റ് പരിശോധിച്ച ശേഷം വ്യക്തതവരുത്തേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ വ്യക്തത കുറവ് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോടതി തുടരന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഇത് പുതിയ കാര്യമല്ല, ഇക്കാര്യം ഏവര്‍ക്കും മനസ്സിലാകാന്‍ എളുപ്പം താന്‍ ഉള്‍പെട്ട പാമോയില്‍ കേസിന്റെ അവസ്ഥയാണ്. പാമോയില്‍ കേസില്‍ ഇതിനേക്കാള്‍ വലിയ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. സമാന സാഹചര്യത്തില്‍ താന്‍ രാജിവച്ചില്ല. അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിട്ടു. അന്ന് എന്ത് തീരുമാനമെടുക്കണമെന്ന് തീരുമാനിക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. അന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. വിജിലന്‍സ് വകുപ്പ് തനിക്കായിരുന്നതിനാല്‍ വകുപ്പില്‍ നിന്നും മാറി നിന്ന് അന്വേഷണം നേരിട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തനിക്ക് അനുകീലമായ റിപ്പോര്‍ട്ട് ജില്ലാകോടതിയും ഹൈക്കോടതിയും അംഗീകരിച്ച് തന്നെ കുറ്റവിമുക്തനാക്കി. അന്ന് ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ താന്‍ രാജിവച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ നിരപരാധിയാണെന്ന് കാലം തെളിയിച്ചു അതുപോലെ ഇതും തെളിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

എപി ഉദയഭാനു മദ്യനയത്തിന്റെ ശില്‍പി


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിന്റെ യഥാര്‍ത്ഥ ശില്‍പി എ.പി ഉദയഭാനു ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈപ്പിന്‍ മദ്യദുരന്തത്തിന് ശേഷം ഉദയഭാനു കമ്മീഷനാണ് മദ്യലഭ്യത കുറച്ച് മദ്യനിരോധനം സാധ്യമാക്കണമെന്ന ആശയം മുമ്പോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ എ.പി. ഉദയഭാനുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളരാഷ്ട്രീയത്തില്‍ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.പി. ഉദയഭാനു. ജനാധിപത്യത്തിലെ അധികാരസ്ഥാനങ്ങളിലൊന്നും കടന്നുവന്നിട്ടില്ലെങ്കിലും അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളുടെ മഹത്ത്വം കൊണ്ടാണ്.


2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

പെരുവള്ളൂര്‍ ഇനി ലഹരിവിമുക്തപഞ്ചായത്ത്‌


തേഞ്ഞിപ്പലം: പെരുവള്ളൂരിനെ സമ്പൂര്‍ണ ലഹരിവിമുക്ത പഞ്ചായത്തായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ലഹരിവിമുക്തമാകുന്ന സംസ്ഥാനത്തെ രണ്ടാമത്തേതും മലബാര്‍ മേഖലയില്‍ ആദ്യത്തേതുമായ പഞ്ചായത്താണ് പെരുവള്ളൂര്‍.

ലോകത്തിനുതന്നെ മാതൃകയായ ജനസമൂഹമായി പെരുവള്ളൂരിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.

പെരുവള്ളൂരിനെ ലഹരിമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി വിതരണംചെയ്തു. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പഞ്ചായത്തില്‍ ലഹരിവിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എല്ലാ വാര്‍ഡുകളിലും സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണവും ഗൃഹസമ്പര്‍ക്കവും പ്രദര്‍ശനവും സംഘടിപ്പിച്ചു. 

പെരുവള്ളൂരിനെ കഴിഞ്ഞമാസം സമ്പൂര്‍ണ അഴിമതിരഹിത പഞ്ചായത്തായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

2015, ജൂലൈ 24, വെള്ളിയാഴ്‌ച

എ.ജി.യുടെ ഓഫീസില്‍ പൂര്‍ണ വിശ്വാസം



അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായത് തെറ്റാണെന്ന തന്റെ നിലപാട് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റനായി കൊണ്ടുവന്ന മദ്യനയത്തിനെതിരായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്ത് മദ്യലഭ്യത കുറച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക ഉത്തരവാദിത്വമാണത്. സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തിന് സഹകരണവും സഹായവുമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. അത് ലഭിക്കുമെന്ന് ഉറപ്പുണ്ട്. അറ്റോണി ജനറല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായത് ശരിയല്ലെന്നകാര്യം പ്രധാനമന്ത്രിയെ അറിയിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അറ്റോര്‍ണി ജനറലിന്റെ നിലപാടില്‍ സാങ്കേതികത്വത്തേക്കാള്‍ ധാര്‍മികവശം കൂടി നോക്കണമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അഭിഭാഷകരെ നിയമിക്കുന്നത് അഡ്വക്കേറ്റ് ജനറല്‍ അല്ല സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത് കേസിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതിനാലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്വേഷണ പരിധിയില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി. ആരോപണങ്ങളുന്നയിച്ചവര്‍ കേസില്‍ കക്ഷി ചേരാതെ നോട്ടീസ് ലഭിച്ചപ്പോള്‍ ഹാജരാവുകമാത്രമാണുണ്ടായത് ആരോപണം ഉന്നയിച്ചവര്‍ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തനിക്ക് നോട്ടീസ് വരട്ടെ. ഹാജരാകുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

2015, ജൂലൈ 13, തിങ്കളാഴ്‌ച

അറ്റോര്‍ണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു കത്തയയ്ക്കും


തിരുവനന്തപുരം : കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട്  പ്രധാനമന്ത്രിക്ക്  കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേസ് ജൂലൈ 28നു വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. 

സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കൊണ്ടാണ് എജി ഇപ്രകാരം ചെയ്തത് എന്നത് നീതിബോധമുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.  ഇത് അതീവ ഗുരുതരമായ വിഷയമാണെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്ന ഘട്ടംഘട്ടമായ മദ്യനിരോധന പരിപാടിക്ക് പൂര്‍ണ പിന്തുണ നല്കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും ഇതിലില്ല. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറച്ച പിന്തുണയാണു നല്‌കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എജി ഹാജരാകുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ചോദ്യമുന്നയിച്ചിട്ടും അദ്ദേഹം മുന്നോട്ടു പോകുകയാണു ചെയ്തത്. ഇത് കേരളത്തോടു ചെയ്ത അനീതിയാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.