UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

IT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
IT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഏപ്രിൽ 18, ശനിയാഴ്‌ച

സ്പ്രിൻക്ലർ കരാർ സംശയം ജനിപ്പിക്കുന്നത്



'സ്പ്രിങ്ക്ളര്‍ കമ്പനി ഇടപാട്: മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം' 
‘മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും’


വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല.


പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു. പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ.



2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ആഗോളനേട്ടം കൈവരിച്ച സ്റ്റാർട്ടപ്പ് കമ്പനിക്ക് തുണയായത് യുഡിഎഫ് സർക്കാർ


നമ്മുടെ സ്റ്റാർട്ട് അപ്പ് വില്ലേജ് കേരളത്തിന്റെ സ്വപ്നങ്ങളുടെ ഒരു ഗ്രാമമാണ്. ഡിജിറ്റൽ ലോകത്തു യുവസംരഭകത്വം എന്ന സ്വപ്നങ്ങളുമായെത്തിയ യുവാക്കൾക്ക് വേണ്ടി ഈ ഗ്രാമം നിർമ്മിക്കാനായി എന്നത് കഴിഞ്ഞ സർക്കാരിനെ നയിച്ച വ്യക്തിയെന്ന നിലയിൽ എന്നെ ഏറെ അഭിമാനപ്പെടുത്തുന്നു. ഇന്ന് ഈ സ്റ്റാർട്ട് അപ്പ് വില്ലേജിലുള്ള "പ്രൊഫൗണ്ടിസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്റ്റാർട്ട് അപ്പ് കന്പനിയുടെ വിജയം അതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. വ്യക്തികളേയും കന്പനികളേയും കുറിച്ചുള്ള വിശദാംശങ്ങൾ ഇന്റർനെറ്റിൽ ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് പ്രൊഫൗണ്ടിസ് വികസിപ്പിച്ചത്. ഒരാളുടെ ഇമെയിൽ വിലാസം നൽകിയാൽ അയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന സോഫ്റ്റ്വെയറാണിത്.

സാധാരണകാരായ നാലു ചെറുപ്പക്കാരാണ് വികസനത്തിൻറെ മാറ്റത്തിനൊപ്പം നിന്ന് ഈ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നിട്ട്, കഷ്ട്ടപ്പാടിനിടയിലും അവർക്ക് കരുത്തു പകർന്ന ഇവരുടെ മാതാപിതാക്കളെ ഞാനാദ്യം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഒപ്പം ഈ കന്പനിയുടെ അമരക്കാരനായ അർജുൻ ആർ പിള്ള, ജോഫിൻ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിൻ സാം ഉമ്മൻ എന്നിവർക്കും അഭിനന്ദനം.

സാങ്കേതികവിദ്യയുടെ മാറ്റത്തെ എതിർക്കാതെ കൈപിടിച്ചു നിന്ന ചരിത്രമാണ് എക്കാലത്തെയും യുഡിഫ് സർക്കാരുകൾക്ക് ഉണ്ടായിരുന്നത്. ഇതേ പാതയിൽ നിന്ന് പ്രധാനമന്ത്രിയെ സാക്ഷിയാക്കി 2012 സെപ്റ്റംബർ 12ന് സ്റ്റുഡെന്റ സ്റ്റാർട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് വിദ്യാർത്ഥി സംരംഭകർക്കു കരുത്ത് പകരാനായിരുന്നു. രാജ്യത്താദ്യമായായിരുന്നു ഇത്തരമൊരു നയം തന്നെ. ആ പ്രഖ്യാപനം ഏറ്റെടുത്ത പോലെ സ്റ്റാർട്ട് അപ്പ് കന്പനികൾ ഏറെയുണ്ടായി. അപ്പോഴും പലരും ഉന്നയിച്ച സംശയം കേരളത്തിന് ഒരു വലിയ നേട്ടം സാധിക്കുമോ എന്നാണ്. അതിനുള്ള തെളിവാണ് പ്രൊഫൗണ്ടിസിന്റെ വിജയകഥ. മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ കേരളത്തിൽ തന്നെ നിൽക്കാൻ പ്രൊഫൗണ്ടിസ് ശ്രമിച്ചത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കേരളത്തിന് ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ രംഗത്തു വൻ കുതിച്ചു ചാട്ടങ്ങൾ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്ന് ഇനിയുമുണ്ടാകും.

അനുദിനം മാറുന്ന ഡിജിറ്റൽ ലോകം എന്താണെന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമമായിരുന്നു വിദ്യാർഥികളുടെ സിലിക്കൺ വാലി യാത്ര. നേരിട്ട് കണ്ടും അനുഭവിച്ചറിഞ്ഞും അവർ പഠിച്ചത് പ്രാവർത്തികമാക്കിയപ്പോൾ അതിൽ നിന്ന് വിജയ കഥകൾ പലതുമുണ്ടായി. സിലിക്കൺ വാലിയിലെ പരിശീലനം കഴിഞ്ഞു വന്ന കുട്ടികളെ ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് ക്ഷണിച്ചാണ് അവരുടെ അനുഭവവും വിജയവും നേരിട്ട് മനസ്സിലാക്കി മന്ത്രിസഭ അവരെ ആദരിച്ചത്. പ്രൊഫൗണ്ടിസിന്റെ നേട്ടത്തിന്റെ കഥയിൽ ഒരു ചെറിയ വരി കഴിഞ്ഞ സർക്കാരിനെഴുതി ചേർക്കാനായി. 2013ൽ മൈക്രോസോഫ്റ്റിന്റെ ബ്ലാക്ക് ബോക്സ് കണക്കിലേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ സിലിക്കൺ വാലിയിലേക്ക് പോകാൻ അവർക്ക് 7 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. ആ യാത്രയാണ് പ്രൊഫൗണ്ടിസിന്റെ ഭാവി മാറ്റിയത് എന്ന വാർത്ത അഭിമാനാർഹമാണ്. ഐ.റ്റി ഡിപ്പാർട്ടമെന്റീന്റെ നേതൃത്വവും സംഭാവനയും ഈ കാര്യങ്ങളിലെല്ലാം പ്രശംസനീയമാണ്.

നയരൂപീകരണത്തിൽ രണ്ട് സർക്കാരുകൾ തമ്മിലുള്ള വൈരുദ്ധ്യമാണ് വികസനത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നത്. ഇടത് സർക്കാർ സ്റ്റാർട്ട് അപ്പ് കന്പനികളുടെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വികസനത്തിന്റെ തുടർച്ച മുന്നോട്ടു കൊണ്ടുപോകാനാണെന്ന് വിശ്വസിക്കുന്നു. ലോകത്ത് സ്റ്റാർട്ട് അപ്പ് കന്പനികളുടെ കുതിച്ചു ചാട്ടം നടക്കുന്പോൾ നമ്മൾ പിന്നിലായി പോകരുത്. കംപ്യൂട്ടർ രംഗത്തു ഉണ്ടായ തിരിച്ചടി നമുക്ക് ഭാവിയിൽ ഉണ്ടായിക്കൂടാ. വരും കാല സ്റ്റാർട്ട് അപ്പ് കന്പനികളുടെ വിജയത്തിനായി ഫൗണ്ടേഷൻ തീർത്ത പ്രൊഫൗണ്ടിസിന് ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കേരളത്തിൽ വിജയത്തിന്റെ പുതുമയാർന്ന വഴിയിലൂടെ നടന്ന ഇവരെ അഭിനന്ദിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും പങ്കുചേരണം

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

സംശയിച്ചുനിന്ന് ഐ.ടി.യിൽ കേരളം പിന്നിലായി


ഐ.ടി.യിൽ ഒന്നാംസ്ഥാനത്തായിരുന്ന കേരളം സംശയിച്ചു നിന്നും എതിരെ സമരം നടത്തിയും ഏറെ പിന്നിലേക്ക് തള്ളപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഡിജിറ്റൽ കേരള പദ്ധതി ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാനങ്ങൾ ഐ.ടി.യുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നേറിയപ്പോൾ നമ്മൾ ആശങ്കകളുമായി സമരരംഗത്തായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം നന്നായി ശ്രമിച്ച് ഐ.ടി.യിൽ അഞ്ചിരട്ടി വളർച്ചയുണ്ടാക്കി. ഇപ്പോൾ നാം കുതിപ്പുതുടരുന്ന മേഖലകളിലൊന്നാണിത്.

ഇന്ത്യയിൽ 50 ഇ-ജില്ലകൾ തിരഞ്ഞെടുത്തപ്പോൾ അതിൽ 14-ഉം കേരളത്തിലായിരുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് അഭിമാനകരമാണ്.

സർക്കാറിന്റെ മുഖമുദ്രയായ കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കനിവ് പദ്ധതി. പ്രത്യേക പരിഗണന വേണ്ടവർക്കെല്ലാം അവരുടെ കുടുംബസ്ഥിതി മനസ്സിലാക്കി എന്തൊക്കെ ചെയ്യാൻകഴിയുമോ അതൊക്കെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ഫെബ്രുവരി 24, ബുധനാഴ്‌ച

സ്മാർട് സിറ്റി: വരാനിരിക്കുന്നത് വൻകിട കമ്പനികൾ


ന്യൂഡൽഹി: കൊച്ചി സ്മാർട് സിറ്റിയിൽ വലിയ കമ്പനികൾ ക്യൂവിലുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2020 നകം മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാകും. ആദ്യം സ്മാർട് സിറ്റി നടപ്പാവില്ലെന്നായിരുന്നു ആരോപണം.

ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ അതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നായി. മികവു തെളിയിച്ച മലയാളി വ്യവസായികളുടെ കമ്പനികൾ ആദ്യ ഘട്ടത്തിൽ രംഗത്തുവന്നിട്ടുണ്ട്. അതിനെ കുറച്ചു കാണേണ്ടതില്ല. ഇനി കൂടുതൽ പേർ മുന്നോട്ടു വരും. അതിൽ വൻകിട കമ്പനികളുണ്ടാവും. ഇപ്പോൾ വന്നിരിക്കുന്നവരെ ചെറുകിടക്കാരായി കാണുന്നില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം മുൻനിർത്തി തന്നെയാണ് ഇനിയും മുന്നോട്ടു പോവുക.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തന്നെയാവും അടുത്ത തിരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുക. സർക്കാരിന്റെ വികസനവഴിയിലെ നേട്ടം തന്നെയാണു സ്മാർട് സിറ്റിയെന്നു മുഖ്യമന്ത്രി പറഞ്ഞു.


2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെറുപ്പക്കാർക്ക് ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം


കൊച്ചി:  സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് വച്ചാൽ എല്ലാ പദ്ധതികളും സമയത്ത് നടക്കും. കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. സ്മാർട്ട്‌ സിറ്റിയോടെ ലോകം കേരളത്തിലേക്ക് വരുകയാണ്. ലോകത്തിന് മുന്നില്‍ കേരളം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി 11 വർഷം കാത്തിരിക്കേണ്ടിവന്നു. വളരെ വൈകിയെങ്കിലും ആദ്യഘട്ടം യാഥാർഥ്യമാക്കാനായി. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാകില്ല. 

നമ്മുടെ ചെറുപ്പക്കാർ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അങ്ങനെ ഇനി ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. അവർക്ക് ഇനി ഇവിടെ തന്നെ ജോലിചെയ്യാം. ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സ്മാർട്ട്‌ സിറ്റി മാറും. ജോലിക്കൊപ്പം വിശ്രമവേളകൾ ചിലവഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 

സ്മാർട്ട്‌സിറ്റി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ഐ.ടി കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന  പദ്ധതിയാണ് ഇതു എന്ന് അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

വ്യക്തിഹത്യ കോണ്‍ഗ്രസ് ശൈലിയല്ല


അവഹേളിച്ച് അപമാനിച്ച് വിജയിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹമാധ്യമങ്ങളിലൂടെ ആരെയും വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഐ.ടി. സെല്‍ സംഘടിപ്പിച്ച സമൂഹമാധ്യമ സെമിനാര്‍ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അനിവാര്യമാണ്. പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എതിരാളികള്‍ക്ക് അവരുടെ വിമര്‍ശനങ്ങള്‍ക്ക് മരുപടി നല്‍കാന്‍ ഉപയോഗിക്കുന്ന ഭാഷ നന്നായിരിക്കണം. എന്തൊക്കെ പ്രകോപനമുണ്ടായാലും ആരെയും വ്യക്തിഹത്യ നടത്തുന്നതിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നതമായ തത്വങ്ങളില്‍ ഊന്നിയാവണം സോഷ്യല്‍ മീഡിയായിലെ പ്രവര്‍ത്തനം. സത്യസന്ധമായ കാര്യങ്ങളേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലും


തിരുവനന്തപുരം ∙ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകാൻ സർക്കാർ സ്കൂളുകളിൽ ഈ വർഷം തുടങ്ങുന്ന ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു നല‍്കുന്ന റാസ്ബെറി പൈ കംപ്യൂട്ടറുകൾ എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനവും റാസ്ബെറി പൈ കിറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.


Electronics & Raspberry Pi kits will reach every school


Trivandrum: The State Government will soon equip every school, government and aided, with electronic colour coded kits and Raspberry Pi kits, said Chief Minister, Shri Oommen Chandy. Speaking after the inauguration of the Electronics@School project in Thiruvananthapuram today, the CM said that 6,000 government schools will be given the electronics kit to support and nurture a maker-culture among kids.

Besides providing Raspberry Pi kits to 10,000 students selected on a merit basis, steps will be taken to provide every government and aided school with a Raspberry Pi kit for common coding practices,” said the CM.

He also inaugurated the distribution of electronic kits under the Electronics@School project and gave away the prizes to winners of the coding competition held as part of the first phase of Learn to Code project. The projects are being implemented jointly by the Kerala Startup Mission and IT@School.

Manas Manohar of Rajiv Gandhi Memorial Higher Secondary School, Mokeri, Kannur, took the first prize and Rs. 2 lakh cash award, in the coding competition held as part of the first Learn to Code. The Class 9 student built Pi Attendance, a device to view attendance at government offices from personal computers.



(Kerala IT News)

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും


കൊച്ചി: സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും ലോക നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് സംരംഭകത്വത്തെ ബി.ടെക്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത്. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പറഞ്ഞു. 


2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം ഉദ്ഘാടനവും രണ്ടാം ഘട്ടം ശിലാസ്ഥാപനവും ഡിസംബറില്‍


കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉദ്ഘാടന ദിവസവും പരിപാടികളും ദുബായ് സര്‍ക്കാറുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

ഡിസംബര്‍ പത്തിനും ഇരുപതിനുമിടയ്ക്കുള്ള തീയതിയാണ് ആലോചിക്കുന്നത്. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുക. രണ്ടാം ഘട്ടത്തിലെ 47 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അന്തിമ തീരുമാനമായത്.

രണ്ടാം ഘട്ടത്തിലെ നിര്‍മാണം സ്മാര്‍ട്ട് സിറ്റിയും സഹ കമ്പനികളും ചേര്‍ന്ന് നടത്തും. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെത്തുന്ന കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് കരുതുന്നു. പരോക്ഷമായി 18,000 പേര്‍ക്ക് വരെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തില്‍ 45,000 തൊഴിലവസരങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലേറെ പാട്ടത്തിന് നല്‍കി. ഡിസംബറിനു മുന്‍പ് കൂടുതല്‍ കമ്പനികളെത്തും. 

സ്മാര്‍ട്ട് സിറ്റിക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനവും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

The inauguration of the Kochi SmartCity Phase I would be held between December 10 and 20, Kerala Chief Minister Oommen Chandy has said.

About 15 companies will start function in the phase I, which will give jobs to 6,000 people, he added.


The stone laying ceremony of the second phase would also be held along with the inauguration of phase I, he said while talking to reporters after meeting with the SmartCity officials in Kochi on Saturday.

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഔദ്യോഗിക വെബ്സൈറ്റുകളിൽ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടി


തിരുവനന്തപുരം∙ ഔദ്യോഗിക വെബ്സൈറ്റുകളിലേക്കുള്ള ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരങ്ങള്‍ സുരക്ഷിത സെര്‍വറുകളിലേക്കുമാറ്റും. 

സംസ്ഥാനത്തെ എല്ലാ ഒൗദ്യോഗിക വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എഴുന്നൂറോളം തന്ത്രപ്രധാന ഔദ്യോഗിക വെബ്സൈറ്റുകള്‍ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നു എന്ന മനോരമ ന്യൂസ് അന്വേഷണ പരന്പരയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.വെല്ലുവിളി നേരിടാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2015, ജൂൺ 5, വെള്ളിയാഴ്‌ച

മുളംകുന്നത്തുകാവ് പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കും


തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടി തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു. മുളംകുന്നത്തുകാവ് പഴയ കെല്‍ട്രോണിന്റെ പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പടിഞ്ഞാറെ കോട്ട ഫ്‌ളൈ ഓവറിന് 35 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷണന്‍, യുഡിഎഫ് എംഎല്‍എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ 5000 പേര്‍ക്ക് ആഹാരപൊതി നല്‍കുന്നുണ്ട്. പോലീസ് അസോസിയേഷന്‍ കുടിവെള്ളവും വിതരണം ചെയ്യുന്നു. 110 പേരെയാണ് മുഖ്യമന്ത്രി നേരിട്ട് കാണുക. 

രാവിലെ എട്ട് മണിക്ക് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേക്കിന്‍കാട് മൈതാനത്ത് നായ്കനാല്‍ പരിസരത്തുള്ള ജനസമ്പര്‍ക്കവേദിയിലെത്തിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകള്‍ക്കു പുറമെ നിശ്ചിത തീയതിക്കുശേഷം 4027 അപേക്ഷകള്‍ കൂടി താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലുമുള്ള പ്രത്യേക കൗണ്ടറുകള്‍വഴി ലഭിച്ചിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകളില്‍ 8458 എണ്ണത്തില്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനു 3000 അപേക്ഷകളാണു ലഭിച്ചത്. 

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

മാവൂരില്‍ വന്‍കിട ഐ.ടി. പദ്ധതി


*തൊണ്ടയാട്, രാമനാട്ടുകര ഫ്‌ലൈഓവറിന് 40കോടി
*കനോലി കനാല്‍ സംരക്ഷിക്കും
*മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് നടപടി
*കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍


 മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ സ്ഥലത്ത് വന്‍കിട നിക്ഷേപപദ്ധതിക്ക് ഐ.ടി.വകുപ്പ് അന്തിമരൂപം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പോലുള്ള ഒന്നാണ് വിഭാവനംചെയ്യുന്നത്. കോഴിക്കോട്ട് ജനസന്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.പി.പി.(സ്വകാര്യ-പൊതു പങ്കാളിത്തം) വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാവും. കനോലി കനാലിനെ സംരക്ഷിക്കുന്നതിന് ജലസേചന, ടൂറിസം വകുപ്പുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തില്‍ ഇതുടനെ നടപ്പാക്കും. 

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ബജറ്റില്‍ 350കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപ ഭൂമിയേറ്റെടുക്കുന്നതിന്  ചെലവുവരും. ആന്വിറ്റി സ്‌കീമിലുള്‍പ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കൂടി ഇതിലുള്‍പ്പെടുത്തി അടിയന്തരമായി ഇതു നടപ്പാക്കും.
കോഴിക്കോട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്.   കോഴിക്കോട്ട് മൂന്നാമത്തെ കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍ സ്ഥലമനുവദിക്കാന്‍ തീരുമാനിച്ചു.

ബൈപ്പാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളില്‍ ഫ്‌ലൈഓവറിന് അനുമതി നല്‍കി. ഈ കവലകളില്‍ ഭൂമിയേറ്റെടുക്കാതെ തന്നെ ഫ്‌ലൈഓവര്‍ നിര്‍മിക്കാമെന്നതു കൊണ്ടാണ് അനുമതി നല്‍കിയത്. നിര്‍മാണത്തിനായി 40കോടി രൂപ അനുവദിച്ചു. വെള്ളയിലില്‍ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടലാക്രമണഭീതിയിലാണ്. പരിഹാരമായി ജലസേചനവകുപ്പ് 8.44കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കും.

കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കളക്ടറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്. 
ജനസമ്പര്‍ക്കപരിപാടിയില്‍ വരുന്ന പതിനായിരക്കണക്കിനു പരാതികളില്‍ തീര്‍പ്പാകുന്നുവെന്നതുമാത്രമല്ല പ്രസക്തി. പരിപാടിയുടെ അനുഭവത്തിന്റ വെളിച്ചത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിനു പരാതികളില്‍ പരിഹാരമുണ്ടാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരുന്നുവെന്നതാണു നേട്ടം -മുഖ്യമന്ത്രി പറഞ്ഞു.


2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കും


പുതുതലമുറയ്ക്ക് ഐടി വിദ്യാഭ്യാസം ഏറ്റവും സുഗമമായ രീതിയിലും കൈയ്യിലൊതുങ്ങുന്ന വിധത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേണ്‍ ടു കോഡ് പദ്ധതി ഐടി വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റമാണ്. പദ്ധതിയുടെ ഭാഗമായി റാസ്‌ബെറി പൈ കംപ്യൂട്ടറുകളുടെ സംസ്ഥാനതല വിതരണം പറവൂര്‍ വ്യപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി വളരെയേറെ പ്രതീക്ഷ നല്‍കുന്നു. ആഗോള ഐടി കയറ്റുമതിയില്‍ 54, 000 കോടിയാണ് ഇന്ത്യയുടെ സംഭാവന. ഇതില്‍ പത്ത് ശതമാനമാണ് കേരളത്തിന്റെ സംഭാവന. 

ഐടി രംഗത്ത് കേരളത്തിലെ വിദ്യാര്‍ഥികളുടെ സംഭാവനയില്‍ അഭിമാനമുണ്ട്. ഐടി കയറ്റുമതിയില്‍ കര്‍ണ്ണാടകയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിലും വിദ്യാഭ്യാസ നിലവാരമനുസരിച്ച് കേരളത്തിന് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ട്. സാക്ഷരതയില്‍ ഒന്നാമതെത്തിയ കേരളം ഐടി വിദ്യാഭ്യാസ രംഗത്തും ഒന്നാമതെത്തണം. അതിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഐടി സംരംഭക മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രിസ് ഗോപാലകൃഷ്ണനേപ്പോലുള്ള വ്യക്തികള്‍ കൂടുതലായി മുന്നോട്ടു വരണം. ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

2015, ജനുവരി 20, ചൊവ്വാഴ്ച

വിദ്യാഭ്യാസമേഖലയുടെ നേട്ടം ഐ.ടി.രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല




തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഫലപ്രദമായി ഐ.ടി. രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ പേരായ്മകളെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിവും, അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന യുവതലമുറയുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ പരാജയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നൈപുണ്യവികസനത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2014, ഡിസംബർ 22, തിങ്കളാഴ്‌ച

സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും


സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും



തിരുവനന്തപുരം : സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിര സംരംഭകത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ 'ജി-ടെക്' അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 80 ശതമാനത്തില്‍ അധികം വരുന്ന ചെറുകിട ഇടത്തരം ഐ.ടി. കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് ബിസിനസ് പ്രതിനിധിസംഘങ്ങളെ അയയ്ക്കാനും ട്രേഡ് ഷോകളില്‍ പങ്കെടുക്കാനും അഞ്ചു കോടി രൂപ വരുന്ന ബജറ്റില്‍ പരിഗണിക്കും. ആദ്യഘട്ടം പിന്നിട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയുടെ രണ്ടാം ഘട്ടതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

അടുത്ത സംസ്ഥാന ബജറ്റില്‍ ഐ.ടി. മേഖലയ്ക്കായി 1200 കോടി രൂപ വകയിരുത്തണമെന്ന് ജി ടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് ആവശ്യപ്പെട്ടു. 2014-15 വര്‍ഷത്തിലെ നീക്കിയിരിപ്പ് 300 കോടിയോളം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മാര്‍ച്ചോടെ ഈ പദവി കൈവരിക്കാനാകുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

800 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിനായി കേബിളിടണം. 150 കിലോമിറ്ററില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്.
പണികഴിയുമ്പോള്‍ കേരളം ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാകും.

എല്ലാ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലും അമ്പത് ചതുരശ്ര അടി സ്ഥലം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. കേബിള്‍ ഇടുന്നതിനാവശ്യമായ സ്ഥലവും നല്‍കും.

പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ഐ.ടി. സെക്രട്ടറി പി.എച്ച്. കുര്യനും മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു.
 

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു 

*മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി

*ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ പ്രത്യേക കമ്പനി

കോട്ടയം: സംസ്ഥാനത്തെ 40 ലക്ഷം വരുന്ന തൊഴില്‍രഹിതര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അഭ്യസ്തവിദ്യരായ യുവജനതയെ ഇവിടെ പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ട് യുവസംരംഭകത്വ നയം വരുന്നു.

വ്യവസായവകുപ്പ് തയ്യാറാക്കിയ പുതിയ നയം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. തൊഴില്‍സ്ഥാപനത്തിനും തൊഴില്‍സൃഷ്ടിക്കും മിഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ആന്റ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ എന്ന പ്രത്യേക കമ്പനി തുടങ്ങണമെന്നാണ് യുവസംരംഭകത്വ നയത്തിലെ പ്രധാന ശുപാര്‍ശ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സബ് കമ്മിറ്റി തയ്യാറാക്കി വ്യവസായ വകുപ്പ് അംഗീകരിച്ച നയത്തില്‍ 27ഓളം നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. മന്ത്രിസഭ അംഗീകരിച്ചാല്‍ നയം ഉടന്‍ പ്രാബല്യത്തില്‍ വരും.

അങ്കമാലിയില്‍ നടന്ന യുവസംരംഭക സംഗമ(യെസ്)ത്തിന്റെ അടിസ്ഥാനത്തിലാണ് നയം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലിനും ബിസിനസ്സിനുമായി അന്യരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളിയുവാക്കള്‍ പോകുന്നത് തടയാനും കേരളത്തില്‍ പുതുസംരംഭങ്ങള്‍ക്ക് പരാമാവധി സഹായങ്ങള്‍ ചെയ്യുന്നതിനുമാണ് പുതിയ നയം ഊന്നല്‍ നല്‍കുന്നത്. 

രണ്ടുവര്‍ഷം മുമ്പ് വിദ്യാര്‍ഥിസംരംഭകത്വനയം പ്രഖ്യാപിച്ചത്. ഐ.ടി. മേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപംകൊണ്ടത്. യുവസംരംഭകത്വ നയത്തില്‍ ടൂറിസം, ഇലക്ട്രോണിക്‌സ്, ബിസിനസ്, കൃഷി, ആരോഗ്യസംരക്ഷണം, നിര്‍മ്മാണമേഖല എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍, അടിസ്ഥാനമൂലധനം ലഭ്യമാക്കല്‍, സാങ്കേതികവിദ്യ നല്‍കല്‍, വിപണിസൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ പ്രത്യേക കമ്പനി വഴി ലഭ്യമാക്കും.

വ്യവസായ യൂണിറ്റുകള്‍ക്ക് ഗ്രാന്റുകളും സബ്‌സിഡികളും നല്‍കല്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് മാറ്റംവരുത്തി മികവുള്ള സംരംഭങ്ങള്‍ വിജയത്തിലെത്തിക്കുകയെന്നതായിരിക്കും സര്‍ക്കാരിന്റെ പുതിയ നയം. ചുവപ്പുനാടകള്‍ ഒഴിവാക്കി ഏകജാലക സംവിധാനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാകും. ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടാവും.

സേവനമേഖലയില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ അഞ്ചില്‍ത്താഴെ വ്യക്തികളുള്ളവരുടെ സംരംഭമാണെങ്കില്‍ അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയെന്ന് വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ ഏജന്‍സികളുടെ അനുമതിപത്രം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. 

സ്വാധീനമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് എന്ന പതിവുരീതിക്ക് മാറ്റംവരുത്തി എല്ലാ അപേക്ഷകര്‍ക്കും തുല്യ പരിഗണനയായിരിക്കും നല്‍കുക. യുവസംരംഭകത്വനയം നടപ്പാക്കാന്‍ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനി പ്ലാനിങ് ബോര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് സ്വയംഭരണാധികാരം ഉണ്ടാകും. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. എന്നിവയ്ക്ക് ഇതില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

 

 

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

- ഉമ്മന്‍ ചാണ്ടി

 

 

കോട്ടയം: കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഐ.ടി. വിദ്യാഭ്യാസരംഗത്ത് കേരളത്തെ പിന്നോട്ടടിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഫെയ്‌സ്ബുക്ക് യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധതയുടെ ആദ്യ ഇര താനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1991 ല്‍ താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് സി.പി.എമ്മുകാര്‍ കമ്പ്യൂട്ടറുകള്‍ അടിച്ച് തകര്‍ത്തത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ കേരളം ഐ.ടി. രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഈ നേട്ടം നിലനിര്‍ത്താനായില്ല. സോഷ്യല്‍ മീഡിയയുടെ ഗുണഫലം ഉപയോഗപ്പെടുത്താം. എന്നാല്‍, ഒരിക്കലും അതിന്റെ ദോഷവശങ്ങളിലേക്ക് പ്രവര്‍ത്തകര്‍ കടന്നു ചെല്ലരുതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി അധ്യക്ഷതവഹിച്ചു. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ ക്കുറിച്ച് കണ്‍െവന്‍ഷന്‍ ചര്‍ച്ച ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹന്നാന്‍ എം.എല്‍.എ, ലതിക സുഭാഷ്, എന്‍.എസ്.യു. ദേശീയ പ്രസിഡന്റ് റോജി ജോണ്‍, അനന്തു സുരേഷ്, മുഹമ്മദ് ഇക്ബാല്‍, അഡ്വ.ഫാത്തിമ റോസ്‌ന, സര്‍ജിത്ത് കൂട്ടംപറമ്പത്ത് എന്നിവര്‍ സംസാരിച്ചു. കോട്ടയം ശാന്തിഭവനിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി. ഓണപ്പുടവ വിതരണം ചെയ്തു.