UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Devaswom എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Devaswom എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, മാർച്ച് 1, തിങ്കളാഴ്‌ച

ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല പുണ്യഭൂമിയാണ്

 


ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യുഡിഎഫ് നിയമപോരാട്ടം നടത്തി. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.

നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി.

ശബരിമല വികസനം- 456.21 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍- 115 കോടി

ശബരിമല റോഡുകള്‍- 1041 കോടി

സീറോ വേസ്റ്റ് ശബരിമല- 10 കോടി

കണമലയില്‍ പാലം- 7 കോടി

മാലിന്യസംസ്‌കരണ പ്ലാന്റ് ആരംഭിച്ചു

പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍

8 ക്യൂ കോംപ്ലക്‌സും അണ്ടര്‍പാസും

സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി

പമ്പയില്‍ ആരോഗ്യഭവന്‍

നിലയ്ക്കലില്‍ നടപ്പാതകളോടുകൂടിയ 14 മീറ്റര്‍ വീതിയുള്ള റോഡുകള്‍, പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴല്‍ക്കിണറുകള്‍.

5വര്‍ഷ ഗ്യാരന്റിയോടെ 75.2 കി.മീ റോഡും 3 വര്‍ഷ ഗ്യാരന്റിയോടെ 124 കി.മീ റോഡും പുനരുദ്ധരിച്ചു.

തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കിയിരുന്ന 20 ശതമാനം അധിക ബസ് ചാര്‍ജ് പിന്‍വലിച്ചു.



2019, മേയ് 9, വ്യാഴാഴ്‌ച

പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം


തൃശൂർ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെയും നമ്മൾ ഓരോരുത്തരുടെയും കടമയാണ്.പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്.അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളും.ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ട്.അപ്പോഴൊക്കെ അധികൃതർ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്.

തൃശൂർ പൂരത്തിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തിൽ എടുത്ത് അവർക്കു ആത്മ വിശ്വാസം നൽകി പൂരം സുഗമമായി നടത്തുവാൻ ആവശ്യമായ തീരുമാനങ്ങൾ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചു

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചിരിയ്ക്കുകയാണ് . ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരും. യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു.

ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുക- യാണുണ്ടായത്. ഇത് വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കാനെ ഉപകരിയ്ക്കു.

2019, ജനുവരി 21, തിങ്കളാഴ്‌ച

Prime Minister Narendra Modi's comments on Sabarimala very unfortunate



"The Prime minister's comments on Sabarimala were very unfortunate. We expected that he will propose some solution to solve this issue, but the Prime Minister did not do like that".

"We gave a new affidavit, withdrawing the affidavit filed by the LDF, to protect the interests of the devotees. Our stand is very clear, we are with the devotees and at the same time we are against taking political advantage of the Sabarimala issue,"

"We have no confusion, our stand is not a new stand. We took the stand when we were in power, we withdrawn of the affidavit of the LDF government and we gave affidavit in consultation of all consent people,"

"This is very dangerous. Confidence in the Central government is very important. Ours is a federal system, so Centre and the state government have to work together. We have to respect the democratic principles both ways, in the state relations and the administrative matters,"


2019, ജനുവരി 19, ശനിയാഴ്‌ച

ശബരിമല: രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമം


ശബരിമല വിഷയത്തില്‍ മതസൗഹാര്‍ദ്ദവും ആചാരക്രമങ്ങളും സംരക്ഷിയ്ക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലത്ത് നടത്തിയ പ്രസംഗം തെളിയിക്കുന്നത്. സംഘര്‍ഷം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് യു.ഡി.എഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമെന്നും പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസ്സും യു.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിച്ച അവസരത്തില്‍ യു.ഡി.എഫ്. ഗവൺമെന്റ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ നിലപാടില്‍ നിന്നും ഞങ്ങള്‍ അണുവിട മാറിയിട്ടില്ല. മറിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ എരുതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന ഗവൺമെന്റും സ്വീകരിച്ചത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി വന്നപ്പോൾ അഭിപ്രായ സമന്വയത്തിനോ തുറന്ന മനസ്സോടെയുള്ള കൂടിയാലോചനകളോ നടത്താതെ കോടതിവിധിയുടെ ബാദ്ധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുഖ്യമന്ത്രി മുമ്പോട്ട് പോകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാര കോടതിയിലെ ജഡ്ജിമാര്‍ക്കുപോലും യോജിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായത്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വ്യത്യസ്ഥ വീക്ഷണം ജഡ്ജിമാര്‍ക്ക് പോലും ഉണ്ടായതില്‍ ഈ പ്രശ്‌നത്തിലെ സങ്കീര്‍ണ്ണത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ കാര്യത്തില്‍ വിധി നടപ്പിലാക്കാന്‍ മാത്രമേ ഒറ്റ പോംവഴിയേയുള്ളൂ എന്ന നിലപാട് മുഖ്യമന്ത്രിയും ഗവണ്മെന്റും സ്വീകരിച്ചത് അഭിപ്രായ ഐക്യത്തിന്റെ സാദ്ധ്യതകള്‍ തുടക്കത്തിലെത്തന്നെ കൊട്ടി അടച്ചു. കോടതിവിധി നടപ്പിലാക്കുവാന്‍ ഗവൺമെന്റിന് ബാദ്ധ്യത ഇല്ലേ എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പക്ഷേ ഗവൺമെന്റിന് മറ്റ് നിരവധി ബാദ്ധ്യതകളും കൂടി ഉണ്ട്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്.


2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അമിത് ഷായുടേത് ജനാധിപത്യത്തിനെതിരായ വെല്ലുവിളി


ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എരിതീയിൽ എണ്ണ ഒരുക്കുകയാണ്. സർക്കാരിനെ വലിച്ചു താഴെയിടാൻ അദ്ദേഹത്തിന്റെ ആവശ്യമില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം, ജനാധിപത്യ മാർഗ്ഗത്തിലൂടെ അവർ അത് നോക്കും.

ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.

ശബരിമലയിൽ പോകുന്ന വിശ്വാസികളെ വരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പിണറായി സർക്കാരിന്റെത്. എന്തുവിലകൊടുത്തും യുഡിഎഫ് ഇതിനെ ചെറുക്കും. വിശ്വാസികളെ പോലും അറസ്റ്റ് ചെയ്യുന്നത് അവർ ഇനി അങ്ങോട്ട് പോകാതിരിക്കാനാണ്. ഇക്കാര്യത്തിൽ യുഡിഎഫ് കൈയ്യും കെട്ടി നോക്കി നിൽക്കില്ല. സിപിഎമ്മിന്റെ മുന്നിൽ അടിയറവയ്ക്കാനല്ല ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്തത്.

ബിജെപി ശബരിമലയിൽ അക്രമം കാണിക്കുന്നതിനു പകരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫ്, അതേസമയം അക്രമത്തോട് സന്ധിയുമില്ല.

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ നടത്തിയത്. ശബരിമല വിഷയത്തിൽ നിരപാധികളെ പീഡിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തും.

കേരള കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.പി എൽസേബിയേസ് സ്മാരക പുരസ്‌കാര സമർപ്പണ ചടങ്ങ് കൊച്ചിയിൽ  ഉദ്ഘാടനം ചെയ്യുന്നു.



2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

ശ്രീധരൻപിള്ള സമരം നടത്തേണ്ടത് മോദിയുടെ വീടിന് മുന്നിൽ


ശബരിമല യുവതിപ്രവേശനത്തിനെതിരായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലാണ്‌. അക്രമസമരമല്ല ബിജെപി നടത്തേണ്ടത്, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാനാകും. 

സമരത്തിന് പകരം കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയാണ് ബിജെപി വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേത്. 

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. 


2018, ഒക്‌ടോബർ 20, ശനിയാഴ്‌ച

ശബരിമല പ്രശ്നം വഷളാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍


ശബരിമലയിൽ സർക്കാർ സംരക്ഷണത്തോടെ വിശ്വാസം ലംഘനം നടന്നു. വ്യക്തമായ ആസൂത്രണം നടത്തിയാണ് സർക്കാർ വിശ്വാസ ലംഘനം’ നടത്തിയത്. ശബരിമല വിഷയത്തിൽ സുസ്ഥിരമായ നിലപാടാണ് യു.ഡി എഫിന് ഉള്ളത്. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്‌.

സി പി.എമ്മിന്‍റെ രാഷ്ട്രീയ തീരുമാനം വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ശബരിമലയുടെ ആചാരനുഷ്ഠാനങ്ങളെയും പവിത്രതയേയും ഉന്നതതലങ്ങളിലെ പിന്തുണയോടെ  പോലീസിനെ ഉപയോഗിച്ച്  തകർക്കുവാനാണ് നീക്കം. സർക്കാരിലും ദേവസ്വം ബോർഡിലും വിശ്വാസം നഷ്ടപെട്ടു. സി.പി.എമ്മിന്‍റെ പോഷക സംഘടനയായി ദേവസ്വം ബോർഡ് മാറി. പുനഃപരിശോധനാ ഹർജിയിൽ ഫലം കണ്ടില്ലെങ്കിൽ സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം.

ഇന്നത്തെ പ്രതിസന്ധി സി.പി.എം ചോദിച്ച വാങ്ങിയതാണ്‌. കോൺഗ്രസും യു.ഡി.എഫും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ്. ശബരിമല സംബന്ധിച്ച് സുസ്ഥിരമായ നിലപാടാണ് യു ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം എന്തിന് മാറ്റി? സി.പി എം ഇതിന് മറുപടി പറയണം.

ബി.ജെ.പിക്ക് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനെ കൊണ്ട് അടിയന്തരമായി ഓർഡിനൻസ് പുറപ്പെടവിക്കാൻ ബി.ജെ.പി തയാറകണം. ഇക്കാര്യത്തിൽ ബി.ജെ.പി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. അവരുടെ ആക്രമ സമരത്തോട് യോജിക്കുന്നില്ലാ.  


2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഹൈന്ദവ വിശ്വാസത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്


 ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപെടരുത്. അത്തരം വിഷയങ്ങളിൽ അർഹതപ്പെട്ടവർ അർഹതപ്പെട്ട വേദികളിൽ ചർച്ച ചെയ്താണ് തീരുമാനം എടുക്കേണ്ടത്. ആചാരങ്ങളിൽ തീരുമാനം എടുക്കാനല്ല വകുപ്പും മന്ത്രിയും ഉണ്ടാക്കിയിരിക്കുന്നത്. അത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ്.

മറ്റ് വിശ്വാസങ്ങളിൽ സർക്കാർ ഇടപെടുന്നില്ല അതുപോലെ ഹൈന്ദവ വിശ്വാസങ്ങളിലും സർക്കാർ സർക്കാർ കൈകടത്തരുത്. മ റ്റു മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം ശബരിമലയിലും നൽകണം. ശബരിമലയിൽ വിവാദം സൃഷ്ടിക്കരുത്.