UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, മാർച്ച് 29, വെള്ളിയാഴ്‌ച

യു.ഡി.എഫ് സ്ഥാനാര്‍‌ത്ഥികള്‍ അണിനിരന്നപ്പോള്‍ മാർക്സിസ്റ്റ് പാർട്ടിക്ക് വിറളി പിടിച്ചു

കോട്ടയത്ത് നടന്ന യു.ഡി.എഫ് യുവജന കൺവെൻഷനിൽ സംസാരിക്കുന്നു.

"ഈ തെരഞ്ഞെടുപ്പിൽ മത്സരം രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ."


യു.ഡി.എഫ് സ്ഥാനാർത്ഥികൾ അണിനിരന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി വിറളി പിടിച്ചു. ജനാധിപത്യ പാത തെറ്റിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്. നരേന്ദേ മോദി തികഞ്ഞ ഏകാധിപതിയാണ്. പുതിയ തൊഴിലവസരങ്ങളില്ല എന്നതിനുപുറമേ, ഉള്ള തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. 


2019, മാർച്ച് 28, വ്യാഴാഴ്‌ച

മിനിമം വരുമാന പദ്ധതി പാവങ്ങൾക്ക് ആശ്വാസമാകും

കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു

 കേന്ദ്ര - കേരള സർക്കാരുകളുടെ അവഗണന മൂലം കഷ്ടത അനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗം പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇരുപതു ശതമാനം പട്ടിണി-പ്പാവങ്ങളുടെ മുഖം മനസ്സിൽ കണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ്സ് നടപ്പാക്കുന്ന പദ്ധതികൾക്ക് വേണ്ടത്ര പ്രചരണം ലഭിക്കുന്നില്ല.

 മീഡിയ സെൽ സംസ്ഥാന ചെയർമാൻ പാലോട് രവി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ്ജോഷി ഫിലിപ്പ്, തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ, ജോസ് കെ മാണി എംപി, കെ സി ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. 




2019, മാർച്ച് 26, ചൊവ്വാഴ്ച

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചത് സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം

യുഡിഎഫ് ഇടുക്കി പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ച സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. ഇടുക്കിയിൽ എട്ടു കർഷക ആത്മഹത്യകൾ നടന്നിട്ടും സംസ്ഥാന സർക്കാർ മുഖം തിരിച്ചു

കസ്തൂരി രംഗൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ നേടിയെടുത്ത കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. മറിച്ചുള്ള ചിലരുടെ പ്രചരണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്. കർഷകരുടെ ഒരിഞ്ചു ഭൂമിയും കിടപ്പാടവും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നഷ്ടപ്പെടാൻ പാടില്ലെന്ന നിലപാട് എടുത്തത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്.

ഇടുക്കി മെഡിക്കൽ കോളജിന്റെ പേരിൽ അവകാശവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത് ലജ്ജാവഹമാണ്. ഇക്കാര്യത്തിൽ യാതൊരു ബന്ധം പോലുമില്ലാത്ത ആളുകളുടെ പടം വച്ച ഫ്ളക്സ് ബോർഡുകളാണ് എൽ.ഡി.എഫ് നാടു മുഴുവൻ ഉയർത്തിയിരിക്കുന്നത്.

ഇടുക്കിയുടെ വികാരമാണ് ഡീൻ കുര്യാക്കോസ്.
കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടന്നത് തെരഞ്ഞെടുപ്പ് കൺവൻഷൻ അല്ല, ഡീൻ കുര്യാക്കോസിന്റെ വിജയ പ്രഖ്യാപന കൺവെൻഷൻ ആണ്.


#UDFIdukki | #VoteForDean | #VoteForUDF

2019, മാർച്ച് 25, തിങ്കളാഴ്‌ച

പ്രേമചന്ദ്രന‌ വേട്ടയാടാനുള്ള ശ്രമം ചെറുക്കും


ലോക്‌സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കേരളം, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളിലായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ്, അടുത്ത ഒരു സുഹൃത്ത്, കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ എന്‍.കെ.പ്രേമചന്ദ്രന്‍, മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാക്ക് ബില്ലിനെതിരേ ലോക്‌സഭയില്‍ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് എന്നോട് പറഞ്ഞത്.

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രനെ, സംഘിയാക്കാന്‍ സി പി എം കള്ള പ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍, പ്രേമചന്ദ്രന്‍ മുത്തലാക്ക് ബില്ലിനെതിരെ ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണുകയുണ്ടായി.

പ്രസംഗം കണ്ട ഞാന്‍ അത്ഭുതപ്പെട്ടു പോയി എന്ന് പറയാതെ വയ്യ. അത്ര പ്രൗഢോജ്വലമായിരുന്നു, മുത്തലാക്ക് ബില്ലിനെതിരെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗം.

മുത്തലാക്ക് ബില്ലിലെ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം എടുത്ത്, ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം എന്നിവയുമായി താരതമ്യം ചെയ്ത് ആഴത്തില്‍ വിശകലനം ചെയ്ത്, പ്രേമചന്ദ്രന്‍ ലോകസഭയില്‍ നടത്തിയ പ്രസംഗം, മുതിര്‍ന്ന അഭിഭാഷകര്‍ ഉന്നത കോടതിയില്‍ നടത്തുന്ന വാദത്തെയാണ് ഓര്‍മ്മിപ്പിച്ചത്.

മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന മുത്തലാക്ക് ബില്ല് ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയില്‍ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥയെ കുറിച്ചും, മുസ്ലീം സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള സുരക്ഷിതത്വം ഇല്ലായ്മയെ കുറിച്ചും ബില്ലിലെ വകുപ്പുകള്‍ ഒന്നൊന്നായി എടുത്ത് ആധികാരികമായി വിശകലനം ചെയ്യുന്ന പ്രേമചന്ദ്രന്റെ പ്രസംഗം, മതേതര ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഏവരും അവശ്യം കണ്ടിരിക്കേണ്ടതാണ്.

മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന മോഡി സര്‍ക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്‌സഭയില്‍ സര്‍വ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി. എമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നത്!

ലോകസഭയിലുണ്ടായിരുന്ന ഏതെങ്കിലും സി.പി.എം. എം.പി, പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ?

മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാക്ക് ബില്ലിനെതിരേ സര്‍വ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുകാര്‍ ആരെ, എങ്ങനെ വേണമെങ്കിലും, ഏതറ്റം വരെ പോയും അപകീര്‍ത്തിപ്പെടുത്താന്‍ മടിക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്.


2019, മാർച്ച് 23, ശനിയാഴ്‌ച

‘കോലീബി’ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവാണ്


"പരാജയഭീതിയില്‍ കോടിയേരി നാണംകെട്ട പ്രചാരണങ്ങള്‍ നടത്തുന്നു"


ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘കോലീബി’ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം പരാജയ ഭീതിയില്‍ സമനില തെറ്റിയതിനെ തുടര്‍ന്നാണ്‌ . 

അവസരത്തിനൊത്ത് ബിജെപിയെ കൂട്ടുപിടിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് സിപിഎം 1977 ല്‍ സംഘപരിവാറിനൊപ്പം ചേര്‍ന്നു. 89ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കി. കോലീബീ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയഭീതിയില്‍ നിന്നാണ്. 



2019, മാർച്ച് 22, വെള്ളിയാഴ്‌ച

സി.പി.എമ്മിന് നല്‍കുന്ന ഓരോ വോട്ടും പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യും

കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ലോക്‌സഭയില്‍ വര്‍ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണ്. മോദിക്ക് ഇനിയൊരു അവസരം നല്‍കിയാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടും. അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് മോദി ജനങ്ങളെ ദുരിതത്തിലാക്കി. ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കൈവരിച്ച സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷക്കാന്‍ വേണ്ടിയുള്ള  പോരാട്ടമാണ് നടക്കുന്നത്.

ബി.ജെ.പിക്ക് അടിത്തറയില്ലാത്ത സംസ്ഥാനമായതിനാല്‍ കേരളത്തിനു ലഭിക്കേണ്ട പല അവകാശങ്ങളും മോദി സര്‍ക്കാര്‍ നിഷേധിച്ചു. അതിനുദാഹരണമാണ് പ്രളയാനന്തര കേരള നിര്‍മ്മിതിക്കായി ഗള്‍ഫ് നാടുകള്‍ നല്‍കിയ 700 കോടി സ്വീകരിക്കുന്നതില്‍ തടസ്സവാദം ഉന്നയിച്ചത്.

ജനാധിപത്യം വിജയിക്കുന്നതിന് വേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ  മതേതരചേരികളുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും.


2019, മാർച്ച് 7, വ്യാഴാഴ്‌ച

പിണറായി സര്‍ക്കാര്‍ ജനാധിപത്യകേരളത്തിന് അപമാനം; കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധീരസ്മൃതിയാത്രയുടെ സമ്മേളനത്തിൽ സംസാരിക്കുന്നു, തുടര്‍ന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ ദീപനാളം തെളിയിച്ചു. 

പെരിയയില്‍ കോണ്‍ഗ്രസ് അക്രമികളാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും മരണത്തില്‍ വേദന അനുഭവിക്കുന്ന അച്ഛന്‍മാരുടെയും അമ്മമാരുടെയും അഭിപ്രായം കൂടി ആരാഞ്ഞ് അന്വേഷണം നടത്തേണ്ടതിന് പകരം അന്വേഷണം അട്ടിമറിക്കുകയാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് ഈ സര്‍ക്കാര്‍. കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നതിന് കേരള സര്‍ക്കാര്‍ മറുപടി പറയണം. അന്വേഷണ സംഘം കൃപേഷിന്റയും ശരത്‌ലാലിന്റെയും വീടുകളിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തതാണ് അന്വേഷണ സംഘത്തെ മാറ്റാന്‍ കാരണമായത്. ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിത്.

കേരളത്തിലെ ജനങ്ങളും ശരത്‌ലാലിന്റെയും കൃപേഷിന്റെയും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും എതിര്‍ക്കും. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ട് അതിന്റെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണം. കൊല ചെയ്തവര്‍, ഗൂഢാലോചന നടത്തിയവര്‍, കൂട്ടുനിന്നവര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ എല്ലാവരും നിയമത്തിന് മുന്നില്‍ വരണം.

ഈ നാടിന്റെ ദുഃഖം ഒപ്പിയെടുത്ത് വ്യവസ്ഥാപിതമായ രീതിയില്‍ ജനാധിപത്യ ശൈലിയില്‍ ഉയര്‍ത്തിപ്പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ നിയമവീഴ്ച്ച ഉറപ്പാക്കണം.

ചിതറ കൊലപാതകത്തിൽ സി.പി എം പരിഹാസ്യരായി

കെപിസിസി മീഡിയാ കോർഡിനേഷൻ കമ്മറ്റിയുടെ മാധ്യമശില്പശാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.

രാഷ്ട്രീയ കൊലപാതകം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്.  

വളരെ ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവേണ്ട സമയമാണ് ഇത്.  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം എണ്ണ വില വർദ്ധന എന്നിവയിൽ ജനം വലയുന്നു.

സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കുടുംബങ്ങളെയും ബാധിക്കുന്നതാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയമാകും. ചിതറ കൊലപാതകം വ്യക്തി വിരോധമെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസിനെതിരായി ഉപയോഗിക്കാനുള്ള ശ്രമം പൊളിഞ്ഞ് സിപിഎം പരിഹാസ്യരായി .

സർക്കാർ മാധ്യമങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുതയാണ്, സത്യങ്ങൾ അംഗീകരിക്കാൻ നല്ല മനസ്സു വേണം. 



#CPMTerror 

2019, മാർച്ച് 6, ബുധനാഴ്‌ച

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല.


ബാലാകോട്ട് അക്രണത്തെ കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ അക്ഷേപം അടിസ്ഥനരഹിതമാണ്.

രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ബാലാകോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല എന്ന് മൂന്ന് സൈനിക മേധാവികളും പരസ്യമായി പറഞ്ഞത്. എന്നാല്‍ മുന്നൂറിലധികം ഭികരര്‍ കൊല്ലപ്പെട്ടെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാധ്യമങ്ങള്‍ക്ക് അനൗദ്യേഗികമായി ലഭിച്ച വാര്‍ത്തയായിരുന്നുവെന്നത് വ്യക്തമാണ്. ആരും അതിനെ ചോദ്യം ചെയ്തില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ല. അതേസമയം, വ്യോമസേന അക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശം ആയിരുന്നിലെന്ന് കേന്ദ്രന്ത്രി എസ്.എസ് അലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്.കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുന്നത് സര്‍ക്കാരാണെന്നാണ് വ്യോമസേനാ മേധാവി അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളും പുറത്തുവിടണം.

പാക്കിസ്ഥാനെതിരായ സൈനിക നടപടി കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്ന് പറഞ്ഞത് ബിജെപിയുടെ നേതാവാണ്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനു മേല്‍ പ്രധാനമന്ത്രി കുതിര കയറുകയാണ്. കോണ്‍ഗ്രസും സൈന്യത്തോടൊപ്പം ആത്മാർഥമായി നില്‍ക്കുകയാണ്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ധീരസാഹസികതയെ രാജ്യവും കോണ്‍ഗ്രസും അഭിമാനത്തോടെ കാണുന്നു.

ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടല്‍ബിഹാരി വാജ്‌പേയിയെ ദുർഗ്ഗാദേവി എന്ന് അഭിസംബോധന ചെയ്ത ഇന്ദിര ഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല.



2019, മാർച്ച് 5, ചൊവ്വാഴ്ച

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നു.

ഉത്തരവാദിത്വപ്പെട്ട ജോലി നിര്‍വഹിക്കുന്ന ആളായിരുന്നു മുഹമ്മദ് റഫീഖ്. അഞ്ച് ദിവസമാണ് അദ്ദേഹം ചുമതലയിലുണ്ടായിരുന്നത്. എല്ലാവരുടെയും മൊഴി എടുക്കല്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. അതേസമയം അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് എത്തുമെന്ന് കണ്ടാണ് എസ്.പിയെ മാറ്റിയത് എന്ന ആരോപണം സജീവമാണ്.

ആദ്യം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞവര്‍ പിന്നീട് പ്രാദേശിക പ്രശ്നമെന്ന് പറഞ്ഞു. തുടര്‍ന്ന് ഭരണനേതൃത്വം പോലും വിഷയത്തില്‍ ഇടപെടുന്ന സാഹചര്യവും കണ്ടു. സുതാര്യമായ അന്വേഷണം നടക്കാത്തത് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥയാണ്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കള്‍ കാസര്‍ഗോഡ് എത്തിയത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ കോണ്‍ഗ്രസിന് വിശ്രമമില്ലാ. നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. കൊലചെയ്തവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ അജണ്ട. അവസാനത്തെ രാഷ്ട്രീയകൊലപാതകമാവണം പെരിയയിലേതെന്നും ഇതിനായി രക്തസാക്ഷികളുടെ കുടുംബത്തോടും ജനങ്ങളോടുമൊപ്പം ഏതറ്റം വരെയും പോകാന്‍ തയാറാണ്.




2019, മാർച്ച് 3, ഞായറാഴ്‌ച

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ജനമഹായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു.  ജവാൻമാരുടെ ജീവന്‍റെ വില പാർട്ടിയുടെ നേട്ടമായി ബിജെപി കണക്കാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കാൻ പ്രധാനമന്ത്രി നിരന്തരം ശ്രമം നടത്തുകയാണ്.  അക്രമ രാഷ്ടീയത്തിന്‍റെ പ്രതീകമായി പിണറായി വിജയൻ മാറി.