UDF

2018, ഡിസംബർ 9, ഞായറാഴ്‌ച

ജനം കോൺഗ്രസിനൊപ്പം

 എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരുടെ മേഖല സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിലും രാജ്യത്ത് ആകെയും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ചിന്തിക്കുന്നത്. സംസ്ഥാനത്ത് അടക്കം എല്ലായിടത്തും പുതിയ വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും ആണ് അധികാരത്തില്‍ ഉണ്ടാകേണ്ടതെന്ന് ജനം ആഗ്രഹിക്കുകയാണ്. ലോക്സഭ, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ കോൺഗ്രസുണ്ടായിരുന്നെങ്കിലെന്ന് ജനം ആഗ്രഹിക്കുകയാണ്. വാഗ്ദാനങ്ങൾ നൽകിയ പ്രധാനമന്ത്രി മോദി ഒന്നുപോലും പാലിച്ചിട്ടില്ല. എല്ലാം തങ്ങളുടെ ഇഷ്ടംപോലെ നടക്കണമെന്ന പിടിവാശിയാണ് സംസ്ഥാന സർക്കാറിന്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരമാണിത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. മണ്ഡലം പ്രസിഡന്റുമാര്‍ പാര്‍ട്ടികളുടെ അംബാസിഡര്‍മാരാണ്.

തെരഞ്ഞെടുപ്പുകാലത്ത് മാത്രം ബഹളം വെച്ചാൽ പുതിയ വോട്ട് കിട്ടില്ല. വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ ചേർക്കുന്നതിലൂടെയേ പുതിയ വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനംകൊണ്ട് സ്ഥിരംവോട്ടുകൾ നിലനിർത്താൻ കഴിഞ്ഞേക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ വിജയകരമായി നടപ്പാക്കിയാൽ 50 ശതമാനം ജോലി പൂർത്തിയാകും. എന്നാൽ, ഇത് പലപ്പോഴും നടക്കാറില്ല.

നിലപാടുകളിൽ ഉറച്ചുനിന്ന പാർട്ടിയാണ് കോൺഗ്രസ്. കസ്തൂരിരംഗൻ വിഷയത്തിലും കോൺഗ്രസെടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു.