UDF

2018, നവംബർ 13, ചൊവ്വാഴ്ച

കെ.എം.ഷാജി മതേതര യുവത്വത്തിന്റെ പ്രതീകവും പ്രതീക്ഷയും


വർഗ്ഗീയ ആശയങ്ങളൊടും തീവ്രവാദ പ്രസ്ഥാനങ്ങളൊടും സന്ധിയില്ലാത്ത നിലപാടുകളാണ്‌ ഷാജി എക്കാലത്തും പുലർത്തി പോന്നിട്ടുള്ളത്‌. വർഗ്ഗീയ വാദികളുടെ വോട്ട്‌ തനിക്ക്‌ വേണ്ടെന്ന് തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യാവസ്ഥയിലും പറയാൻ ധൈര്യം കാണിച്ച ഷാജിയുടെ പേരിൽ വർഗ്ഗീയത ചുമത്താൻ ശ്രമിക്കുന്നത്‌ അഴീക്കൊടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ തുല്ല്യമാണ്‌.

സി.പി.എമ്മിന്‌ ശക്തമായ വേരോട്ടമുള്ള അഴീക്കോട്‌ മണ്ഡലം പിടിച്ചെടുക്കാനും പിന്നീട്‌ ഇടത്‌ തരംഗത്തിൽ പോലും നിലനിർത്താനും സാധിച്ചത്‌ ഷാജിയുടെ മതേതര നിലപാടുകൾക്കും വികസനോന്മുഖതക്കും ലഭിച്ച അംഗീകാരം തന്നെയാണ്‌.

അപകടകരമായ ഒരു പ്രവണതയാണിത്‌. ആർക്കും ആരുടെ പേരിലും നോട്ടീസടിച്ച്‌ എവിടെയും കൊണ്ടിടാമെന്നിരിക്കെ അതിന്റെ പേരിൽ ഒരു പൊതുപ്രവർത്തകൻ ഉയർത്തിപിടിച്ച നിലപാടുകളെ മുഴുവൻ തള്ളിക്കളയുന്നതും ജനവിധിയെ അട്ടിമറിക്കുന്നതും ജനാധിപത്യത്തിന്‌ ഗുണപരമായ സൂചനകൾ അല്ല നൽകുന്നത്‌.

ഈ കേസ് UDF ഒറ്റക്കെട്ടായി നേരിടും. നിയമപോരാട്ടങ്ങളിലൂടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളും.

കേരളീയ സമൂഹത്തിൽ നിന്ന് വർഗ്ഗീയതയേയും തീവ്രവാദത്തേയും അകറ്റി നിർത്തുന്നതിൽ നിർണ്ണായക പങ്കാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനവും അതിന്റെ നേതാക്കന്മാരും വഹിച്ചിട്ടുള്ളത്.

ഇടത് ഭരണ കാലത്താണ് ഷാജിക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയതെന്ന് ഓർമ്മിപ്പിക്കുന്നു.

കേരളത്തിൻറെ മതേതര മനസ്സ് പൂർണമായും ഷാജിക്കൊപ്പം ഉണ്ടാവും.