UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, മേയ് 25, വെള്ളിയാഴ്‌ച

തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്ന്.


അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമര്‍ശം;  ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്. 

 ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണ്. അഖില ഭാരത അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് അഡ്വ.ഡി.വിജയകുമാറിന് സീറ്റ് നല്‍കിയതെന്നും ഉള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനം പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്.

അയ്യപ്പ സേവാസംഘം വര്‍ഗ്ഗീയ സംഘടനയല്ല. അത് ഒരു സേവന സന്നദ്ധ സംഘടനയാണ്. അയ്യപ്പ സേവാസംഘത്തെ ആര്‍എസ്‌എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തിൽ  പോകുന്നവരുമെല്ലാം ആര്‍എസ്‌എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഒരിക്കലും ഉപയോഗിക്കാത്ത തന്ത്രമാണ് ചെങ്ങന്നൂരില്‍ പ്രയോഗിച്ചിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ച്‌ വോട്ടു തട്ടാന്‍ ആര്‍എസ്‌എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് ഇപ്പോള്‍ സിപിഎമ്മും നടത്തിയിരിക്കുന്നത്. വിജയകുമാര്‍ ഒരു മത സംഘടനയുമായി ബന്ധപ്പെട്ട ആളല്ല.

പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെ ജനങ്ങള്‍ക്കറിയാം. ഇത്തരം പ്രചരണത്തിലൂടെ യുഡിഎഫിന്റെ ഒരു വോട്ട് പോലും കുറയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനങ്ങള്‍ക്ക് മുമ്പിൽ  അവതരിപ്പിക്കാന്‍ രാഷ്ട്രീയ നേട്ടങ്ങളോ ഭരണനേട്ടങ്ങളോ ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പരാജയം നേരിടുമെന്ന പരിഭ്രാന്ത്ിയിലാണ് സിപിഎം. പ്രചരണത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ ബിജിപി താഴെ പോന്നു. എന്നാല്‍ ബിജെപി മുന്നേറുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ പരത്തി വോട്ട് തട്ടാനാണ് സിപിഎം ശ്രമിക്കുന്നത്.  ഇതിനെ യുഡിഎഫ് ശക്തമായി നേരിടും.

വിജയകുമാറിനെ കുറിച്ചുള്ള പരാമര്‍ശം ആരും വിശ്വസിക്കില്ല. ഇത് സിപിഎമ്മിന് തിരിച്ചടിയാകും. ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരിടത്തും ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞിട്ടില്ല. വി എസ് മാത്രമാണ് ഭരണത്തിന്റെ വിലയിരുത്തലെന്ന് പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഈ അഭിപ്രായം തന്നെയാണോ എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 


2018, മേയ് 18, വെള്ളിയാഴ്‌ച

കർണാടക: നരേന്ദ്ര മോദിയും, BJP യും കനത്ത വില കൊടുക്കേണ്ടി വരും.


നമ്മുടെ ജനാധിപത്യ സംവിധാനത്തിനാകെ അപമാനമാണ് കർണാടകയിൽ നടക്കുന്ന സംഭവ വികാസങ്ങൾ. രണ്ടു ദേശീയ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞടുപ്പിനു ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ട അംഗ സംഖ്യയുമായി ഗവർണറെ സമീപിക്കുമ്പോൾ ഭരണഘടനാ ചുമതലയുള്ള അദ്ദേഹം തന്നെ സമീപിക്കുന്നവരെ കേൾക്കാൻ പോലും തയ്യാറാകാതെ തന്റെ രാഷ്ട്രീയം രാജ്ഭവനിൽ പുറത്തെടുത്തത് കേട്ട് കേൾവിയില്ലാത്തതും, രാജ്യത്തിനൊന്നാകെ അപമാനം വരുത്തിയതുമാണ് . ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ നാണം കെടുത്തിയതിനു നരേന്ദ്ര മോദിയും, ബി ജെ പി യും കനത്ത വില കൊടുക്കേണ്ടി വരും.

മണിപ്പൂർ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സഖ്യം രൂപീകരിക്കുയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ്സിനെ മറികടന്നു ഗവർണറുടെ സഹായത്തോടെ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല. ആ സാഹചര്യം നില നിൽക്കുമ്പോഴാണ് കർണാടകയിൽ ഗവർണറുടെ ഇത്തരമൊരു നടപടി. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ആർക്കും നേടാനാകാത്ത സാഹചര്യം വരുമ്പോൾ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് കീഴ് വഴക്കമാണ്. എന്നാൽ കോൺഗ്രസ്സും, ജനതാദൾ സെക്കുലറും ചേർന്ന് കേവല ഭൂരിപക്ഷത്തിനേക്കാൾ അംഗ സംഖ്യയുമായി ഗവർണറെ സമീപിച്ചപ്പോൾ അവസരം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുന്നതാണ്. ഇത്തരം നീക്കങ്ങളിലൂടെ അധികാരത്തിൽ ഇരിക്കുന്നവർ നമ്മുടെ രാജ്യത്തെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്.

അവകാശവാദം ഉന്നയിച്ച ബി ജെ പിക്ക് ഏഴു ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകുന്നതിന് പകരം 15 ദിവസം നൽകി കൊണ്ട് കുതിര കച്ചവടം നടത്താനാണ് ഗവർണർ മൗനാനുവാദം നൽകിയത്. തങ്ങളുടെ ചൊൽപ്പിടിയിൽ ഉള്ള ഒരു ഗവർണർ ഉണ്ടെങ്കിൽ ജനങ്ങളുടെ വോട്ടും, തിരഞ്ഞെടുപ്പ് സംവിധാനവുമെല്ലാം നിഷ്പ്രഭമാക്കാമെന്ന സ്ഥിതിയാണ് കർണാടക നമ്മളെ പഠിപ്പിക്കുന്നത്. ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ഇതിനെതിരെ അതിശക്തമായി പ്രധിഷേധിക്കേണ്ടതാണ്.



2018, മേയ് 14, തിങ്കളാഴ്‌ച

‘നേട്ടമൊന്നും പറയാനില്ലാത്തതിനാൽ മോദിക്ക് കടലാസ് നോക്കേണ്ട’

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മാവേലിക്കര ചെറുകോലിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ 

 കർണാടക സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി 15 മിനിറ്റ് കടലാസിൽ നോക്കാതെ പറയാമോ എന്നു രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്ന നരേന്ദ്ര മോദിക്കു നേട്ടമൊന്നും പറയാനില്ലാത്തതിനാൽ കടലാസ് നോക്കേണ്ട കാര്യമില്ല. കർണാടകയിൽ കോൺഗ്രസ് നൽകിയ 175 വാഗ്ദാനങ്ങളിൽ 166 എണ്ണവും നടപ്പാക്കി. അത്രയുമൊക്കെ വിവരിക്കാൻ രാഹുൽ ഗാന്ധിക്കു കടലാസ് നോക്കേണ്ടിവരും. മുപ്പത്തിമൂന്നു ശതമാനം വോട്ടിന്റെ മാത്രം പിൻബലമുള്ള മോദി പറയുന്നതു കോൺഗ്രസ് മുക്ത ഭാരതത്തെപ്പറ്റിയാണ്. ബിജെപിക്കു രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന കാലത്തും ബിജെപി മുക്ത ഭാരതമെന്നു കോൺഗ്രസ് പറഞ്ഞിട്ടില്ല. കോൺഗ്രസ് ശ്രമിക്കുന്നതു പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാനാണ്.

ബിജെപിയുടെ ശ്രമം കോൺഗ്രസിനെ ഇല്ലാതാക്കാനും. ഇതിനൊക്കെ മറുപടി കൊടുക്കാനുള്ള അവസരമാണ് ചെങ്ങന്നൂരിൽ. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ചെങ്ങന്നൂരിൽ ബിജെപിക്കെതിരേ വീരവാദം മുഴക്കുന്നത്. അവസരം കിട്ടിയപ്പോഴൊക്കെ സിപിഎം ബിജെപിയുമായി കൂടിയിട്ടുണ്ട്. കോൺഗ്രസ് ക്ഷീണിച്ചാൽ ആ സ്ഥാനത്തേക്കു വരാമെന്ന തെറ്റിദ്ധാരണയിലാണ് സിപിഎം ഇങ്ങനയൊക്കെ ചെയ്യുന്നത്. അവർക്കെന്നും മുഖ്യശത്രു കോൺഗ്രസ് തന്നെ. വരാപ്പുഴയിൽ പൊലീസ് ഒരാളെ കൊലപ്പെടുത്തിയതിനു മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, കുറ്റക്കാരായ പൊലീസുകാർക്കെതിരേ എന്തു നടപടിയെടുത്തെന്നു നോക്കും. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യത്തിനെതിരേ കോടികൾ മുടക്കി അഭിഭാഷകനെ വയ്ക്കുകയാണ് സർക്കാർ.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ ചുവന്ന കുപ്പായമിട്ടു മുഖ്യമന്ത്രിക്കു മുന്നിലിരുന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചാൽ എങ്ങനെ ശരിയാകും? കോന്നിയിൽ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപമൊരുക്കി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അടുത്ത വർഷം മോദിയെ താഴെയിറക്കാൻ ഒരു പ്രയാസവുമില്ല. ബിജെപി വിരുദ്ധ ശക്തികൾ ഒന്നിച്ചാൽ മതി. അതിനു തടസ്സം സിപിഎമ്മാണ്. കർണാടകയിൽ കോൺഗ്രസ് ജയിച്ചാൽ മോദിയുടെ കാലം കഴിയും. പക്ഷേ, അവിടെയും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ കെട്ടിവച്ച കാശു കിട്ടാത്ത മണ്ഡലങ്ങളിലും സിപിഎം മത്സരിക്കുകയാണ്.


2018, മേയ് 9, ബുധനാഴ്‌ച

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, അത്താണിയുമാണ് ഓരോ രക്തസാക്ഷിയുടെയും, ബലിദാനിയുടെയും ജനനത്തോടെ ഇല്ലാതാവുന്നത്.


കണ്ണൂർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേൾക്കാൻ ഒട്ടും ശുഭകരമല്ലാത്ത, മനസുമടുപ്പിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ വാർത്തകൾ. പതിറ്റാണ്ടുകളായി മനുഷ്യ ജീവന് പുല്ലുവില കൽപ്പിച്ചു സംഘ പരിവാറും, മാർകിസ്റ്റ് പാർട്ടിയും നടത്തിവരുന്ന ഈ മനുഷ്യകുരുതികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ജീവനെ അതിക്രൂരമായി ആയുധം കൊണ്ട് കീഴ്‌പ്പെടുത്തി എന്ത് പ്രത്യയ ശാസ്ത്രമാണ്, എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ ഇരു കൂട്ടരും നടത്തുന്നത് ? ഭയത്തിന്റെയും, വെറുപ്പിന്റെയും രാഷ്ട്രീയം ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല

"കണ്ണിനു കണ്ണ് പല്ലിനു പല്ല്" എന്ന കാടൻ നിയമത്തിന്റെ കാലം പിന്നിട്ട് നൂറ്റാണ്ടുകളായി. ജനാധിപത്യ സമൂഹത്തിന് കളങ്കമാണ് നിങ്ങളുടെ ഈ അക്രമരാഷ്ട്രീയ പ്രവർത്തനം. ഒരു പ്രത്യയ ശാസ്ത്രത്തെ അനുകൂലിച്ചതു കൊണ്ട് ഇനി മുതൽ ആരുടെയും ജീവൻ ഇവിടെ പൊലിഞ്ഞു വീഴരുത്. രാഷ്ട്രീയ പാർട്ടികൾക്ക് വർഷംതോറും ആഘോഷിക്കാനുള്ള ഓർമദിനങ്ങൾക്കപ്പുറം ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, അത്താണിയുമാണ് ഓരോ രക്തസാക്ഷിയുടെയും, ബലിദാനിയുടെയും ജനനത്തോടെ ഇല്ലാതാവുന്നത്.

വഴിക്കണ്ണുമായി കാത്തിരിക്കുന്ന വൃദ്ധരായ മാതാപിതാക്കളുടെ, മിഠായി പൊതിയുമായി വന്നുകയറുന്ന അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞുമക്കളുടെ, പ്രിയതമനെ കാത്തിരിക്കുന്ന ഭാര്യമാരുടെ, സഹോദരന്റെ തണല് പറ്റി ജീവിക്കുന്ന സഹോദരിമാരുടെ ഇനിയും വറ്റാത്ത കണ്ണ് നീരിന്റെ കൂട്ടത്തിലേക്ക് പുതിയ ബലിദാനികളെയും, രക്ത സാക്ഷികളെയും സൃഷ്ടിക്കില്ലെന്നു ഇനിയെങ്കിലും തീരുമാനിച്ചില്ലെങ്കിൽ നാളത്തെ തലമുറയോട് നിങ്ങൾ മറുപടി പറയേണ്ടി വരും.


‘മോദിക്ക് സമനില തെറ്റി’


സിവി രാമൻനഗറിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.സമ്പത്ത് രാജിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷായിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, മുൻ എംഎൽഎ ഐവാൻ നിഗ്ലി തുടങ്ങിയവർ.

തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് സമനില തെറ്റിയതു പോലെ. ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ മോദിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജവാഹർലാൽ നെഹ്റുവിനെയും വി.കെ.കൃഷ്ണമേനോനെയും പോലെയുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രത്തിൽ കഴിഞ്ഞ നാലു വർഷവും വാഗ്ദാന ലംഘനങ്ങൾ നടത്തിയ മോദിയാണ് ഇവിടെവന്ന് രാഹുൽ ഗാന്ധിയെ 15 മിനിറ്റ് പ്രസംഗിക്കാൻ വെല്ലുവിളിക്കുന്നത്. ഇക്കാലയളവിൽ നൽകിയ വാക്കുകളിൽ മോദി പാലിച്ച ഒരെണ്ണം എടുത്തു പറയാനാണ് തിരിച്ച് കോൺഗ്രസിന്റെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടന പത്രികയിൽ പറഞ്ഞ 175 കാര്യങ്ങളിൽ 166 ഉം പൂർത്തിയാക്കിയ സർക്കാരാണ് സിദ്ധരാമയ്യയുടേത്.

ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുൾപ്പെടെ മറ്റു ഭാഷക്കാരെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ കോൺഗ്രസ് സർക്കാരിനേ സാധിക്കൂ. ഇവിടത്തെ ഭരണനേട്ടങ്ങളോടുള്ള മതിപ്പും കേന്ദ്രത്തിനെതിരായ പ്രതിഷേധവും തിരഞ്ഞെടുപ്പിൽ പ്രകടമാകും.