പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. സുധീരന്റെ രാജിവിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എല്ലാം തീരുമാനങ്ങളും എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്.
മൂന്നു ദിവസം മുൻപു സുധീരനെ വീട്ടിൽ സന്ദർശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണു രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നതു ശരിയല്ലല്ലോ ? ആരോഗ്യപരമായ കാരണങ്ങളാലാണു രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ പറയാനാകൂ.