UDF

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണം


സൗദി അറേബ്യായിലും യെമനിലും ജോലി നഷ്ടപ്പെടുന്നവർക്ക് ഗൾഫിൽ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകൾ അടിയന്തിരമായി ആരായണമെന്നു പറഞ്ഞു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന് കത്ത് അയച്ചിട്ടുണ്ട്. ഇതിന് വേണ്ടി ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ ഒരു യോഗം കേന്ദ്ര മന്ത്രി തന്നെ വിളിച്ച കൂട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

മലയാളി വ്യവസായികളായ പത്മശ്രീ എം.എ. യൂസഫലി , പത്മശ്രീ രവി പിള്ള , പത്മശ്രീ സി.കെ. മേനോൻ തുടങ്ങിയവർ ഗൾഫിലെ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ മലയാളി നഴ്സുമാർക്കു ജോലി ലഭ്യമാക്കാനും കഴിയും.

സൗദിയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിരമായി ഭക്ഷണവും സൗകര്യങ്ങളും മുടങ്ങാതെ നൽകുക, എത്രയും വേഗം ശമ്പള കുടിശ്ശിക ലഭിക്കാൻ നടപടികൾ സ്വീകരിക്കുക, ജോലി നഷ്ടപ്പെട്ടവർക്ക് മറ്റു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ നിയമ തടസ്സങ്ങൾ മാറ്റുക, അവർക്കെതിരെ എന്തെങ്കിലും കേസുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് പാസ് നൽകുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

2013-ൽ നിതാഖത്ത് പ്രശനത്തിൽ അന്നത്തെ ഇന്ത്യ ഗവണ്മെന്റീന്റെ പുനരധിവാസ ശ്രമങ്ങളോട് സൗദി ഗവണ്മെന്റ് പൂർണമായും സഹകരിച്ചതുപോലെ തന്നെ ഉന്നത തലത്തിൽ ഇടപെട്ടാൽ ഈ കാര്യത്തിലും സൗദി ഗവണ്മെന്റ്റിന്റെ സഹകരണം ലഭ്യമാക്കാൻ സാധിക്കും എന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസ്സം ഉണ്ട്.