UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

സംശയിച്ചുനിന്ന് ഐ.ടി.യിൽ കേരളം പിന്നിലായി


ഐ.ടി.യിൽ ഒന്നാംസ്ഥാനത്തായിരുന്ന കേരളം സംശയിച്ചു നിന്നും എതിരെ സമരം നടത്തിയും ഏറെ പിന്നിലേക്ക് തള്ളപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഡിജിറ്റൽ കേരള പദ്ധതി ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാനങ്ങൾ ഐ.ടി.യുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നേറിയപ്പോൾ നമ്മൾ ആശങ്കകളുമായി സമരരംഗത്തായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം നന്നായി ശ്രമിച്ച് ഐ.ടി.യിൽ അഞ്ചിരട്ടി വളർച്ചയുണ്ടാക്കി. ഇപ്പോൾ നാം കുതിപ്പുതുടരുന്ന മേഖലകളിലൊന്നാണിത്.

ഇന്ത്യയിൽ 50 ഇ-ജില്ലകൾ തിരഞ്ഞെടുത്തപ്പോൾ അതിൽ 14-ഉം കേരളത്തിലായിരുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് അഭിമാനകരമാണ്.

സർക്കാറിന്റെ മുഖമുദ്രയായ കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കനിവ് പദ്ധതി. പ്രത്യേക പരിഗണന വേണ്ടവർക്കെല്ലാം അവരുടെ കുടുംബസ്ഥിതി മനസ്സിലാക്കി എന്തൊക്കെ ചെയ്യാൻകഴിയുമോ അതൊക്കെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വി.എസ് മത്സരിക്കുന്നത് യു.ഡി.എഫിനെ ബാധിക്കില്ല


 നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മത്സരിച്ചാലും ഇല്ലെങ്കിലും അത് യു.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ മത്സരിക്കാൻ തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധീരൻ മത്സരിക്കുമോ എന്ന് തീരുമനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഭരണനേട്ടങ്ങൾ എതിർക്കാനാകാത്ത പ്രതിപക്ഷം ഒളിച്ചോടുന്നു


തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ട് പറഞ്ഞാൽ എതിർക്കാൻ കഴിയാത്തതിനാൽ പ്രതിപക്ഷം ചർച്ചയെ ഭയന്ന് ഓടി ഒളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷത്തിന്റെ കൈയിലുള്ളത് പൊള്ളയായ ആരോപണങ്ങളും മുദ്രാവാക്യങ്ങളുമാണ്. ഒരു ദിവസം അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. മറുപടി പറയാൻ പോലും അനുവദിക്കുന്നില്ല. നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

മനം മടുപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. താൻ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെ സധൈര്യം നേരിടും. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്. മനസ്സറിയാത്ത കാര്യത്തിൽ വിമർശനം കേട്ട് പുറത്തേക്ക് പോകാനില്ല. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ പൊതുരംഗത്ത് തുടരില്ല. 
ഇതെല്ലാം കേരളത്തിലെ ജനങ്ങൾ വിലയിരുത്തട്ടെ, ജനങ്ങൾ തീരുമാനിക്കട്ടെ, ജനകീയ കോടതി തീരുമാനിക്കട്ടെ, ഒരൽപം പോലും ഭയമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോവുകയാണ്. ആരോപണങ്ങളുടെ പെരുമഴക്കാലത്ത് പാർട്ടിയും മുന്നണിയും അകമഴിഞ്ഞ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിൻ കേസ് മനപ്പൂർവം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ്. പാമൊലിൻ കേസിൽ കെ.കരുണാകരൻ അടക്കം എല്ലാവരും നിരപരാധികളാണ്. കേസ് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 



2016, ഫെബ്രുവരി 24, ബുധനാഴ്‌ച

സ്മാർട് സിറ്റി: വരാനിരിക്കുന്നത് വൻകിട കമ്പനികൾ


ന്യൂഡൽഹി: കൊച്ചി സ്മാർട് സിറ്റിയിൽ വലിയ കമ്പനികൾ ക്യൂവിലുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2020 നകം മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാകും. ആദ്യം സ്മാർട് സിറ്റി നടപ്പാവില്ലെന്നായിരുന്നു ആരോപണം.

ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ അതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നായി. മികവു തെളിയിച്ച മലയാളി വ്യവസായികളുടെ കമ്പനികൾ ആദ്യ ഘട്ടത്തിൽ രംഗത്തുവന്നിട്ടുണ്ട്. അതിനെ കുറച്ചു കാണേണ്ടതില്ല. ഇനി കൂടുതൽ പേർ മുന്നോട്ടു വരും. അതിൽ വൻകിട കമ്പനികളുണ്ടാവും. ഇപ്പോൾ വന്നിരിക്കുന്നവരെ ചെറുകിടക്കാരായി കാണുന്നില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം മുൻനിർത്തി തന്നെയാണ് ഇനിയും മുന്നോട്ടു പോവുക.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തന്നെയാവും അടുത്ത തിരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുക. സർക്കാരിന്റെ വികസനവഴിയിലെ നേട്ടം തന്നെയാണു സ്മാർട് സിറ്റിയെന്നു മുഖ്യമന്ത്രി പറഞ്ഞു.


2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

കേന്ദ്രത്തിന് പ്രതികാര മനോഭാവം


ന്യൂഡൽഹി: ജെ​എൻ​യു വിദ്യാർഥികളോട് പ്രതികാര മനോഭാവത്തോടെയാണു കേന്ദ്രസർക്കാർ പെരുമാറുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതിന്റെ പേരിൽ യൂണിവേഴ്​സിറ്റിയെ അപ്പാടെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

പട്യാല ഹൗസ് കോടതിയിൽ നടന്ന അക്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്തതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജെഎൻയു വിദ്യാർഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് സമരത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെറുപ്പക്കാർക്ക് ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം


കൊച്ചി:  സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് വച്ചാൽ എല്ലാ പദ്ധതികളും സമയത്ത് നടക്കും. കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. സ്മാർട്ട്‌ സിറ്റിയോടെ ലോകം കേരളത്തിലേക്ക് വരുകയാണ്. ലോകത്തിന് മുന്നില്‍ കേരളം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി 11 വർഷം കാത്തിരിക്കേണ്ടിവന്നു. വളരെ വൈകിയെങ്കിലും ആദ്യഘട്ടം യാഥാർഥ്യമാക്കാനായി. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാകില്ല. 

നമ്മുടെ ചെറുപ്പക്കാർ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അങ്ങനെ ഇനി ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. അവർക്ക് ഇനി ഇവിടെ തന്നെ ജോലിചെയ്യാം. ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സ്മാർട്ട്‌ സിറ്റി മാറും. ജോലിക്കൊപ്പം വിശ്രമവേളകൾ ചിലവഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 

സ്മാർട്ട്‌സിറ്റി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ഐ.ടി കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന  പദ്ധതിയാണ് ഇതു എന്ന് അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ


അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അംഗനവാടി ടീച്ചർമാരുടെ ശമ്പളം പതിനായിരമാക്കി ഉയർത്തി. ഹെൽപ്പർമാരുടെയം ആയമാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പുനരധിവാസത്തിന് 250 കോടി രൂപ അനുവദിച്ചു.

അംഗനവാടി ടീച്ചർമാരുടെ ശമ്പളം 7600 ൽ നിന്ന് 10000 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഹെൽപ്പർമാരുടെത് 7000 രൂപയായും ആയമാരുടെ ദിവസ വേതനം 400 രൂപയിൽ നിന്ന് 500 വരെയായും വർധിപ്പിച്ചു.

ഹോം ഗാർഡിന്റെ ദിവസ വേതനം 500 രൂപയിൽ നിന്ന് 600 രൂപയാക്കി. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ വേതന വ്യവസ്ഥകൾക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാൻ വാണിജ്യ നികുതി വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും ബഹളം വെക്കാൻ മാത്രമാണ് അവർക്ക് അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


#OommenChandy

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കേരളത്തിനാവശ്യം വികസനം, അത് തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കില്ല


പട്ടിണിയില്ലാത്ത പ്രാഥമിക സൌകര്യങ്ങളും ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും എല്ലാവർക്കും ലഭ്യമാകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൌകര്യങ്ങളും, സാങ്കേതിക വിദ്യയും ജനങ്ങൾക്ക്‌ അനുഭവ വേദ്യമാവുന്ന, സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന ഒരു സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ ഈ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉയർത്തി കാട്ടിയ വികസനത്തോടൊപ്പം കരുതലും എന്ന മുദ്രാവാക്യത്തോട് പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. സുപ്രധാന അടിസ്ഥാന വികസന മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിച്ച് സാമൂഹ്യ സുരക്ഷ എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കി, സന്തുലിത വികസനം ഉറപ്പു വരുത്തുന്നതിന് ഞങ്ങൾ അനവരതം യജ്നിക്കുകയാണ്.

ഈ ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ വികസന ചരിത്രത്തിൽ എക്കാലത്തെയും മികച്ച നേട്ടങ്ങൾ കൈവരിക്കാനായെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ നയ പരിപാടികൾക്ക്, ഇടയ്ക്കെന്നോ നഷ്ടപെട്ടു പോയ വിശ്വാസ്യത വീണ്ടെടുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിൽ ഉണ്ടായ ഉണർവിനും വ്യാവസായിക സംരംഭക അന്തരീക്ഷത്തിൽ അടിക്കടി ആയി രേഖപ്പെടുത്തിയിട്ടുള്ള പുരോഗതിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

മുൻനിര പദ്ധതികൾക്ക് ലഭിക്കുന്ന വന്പിച്ച പിന്തുണയും കേരളത്തിന്റെ ഭാവിയെ പറ്റി പുത്തൻ പ്രതീക്ഷ ഉയർത്തുന്നവയാണ്. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്ര മാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിശീർഷ വരുമാനത്തിലായാലും കുടുംബങ്ങളുടെ ആസ്ത്തിയിലുണ്ടായ വർദ്ധനവിലായാലും കേരളം ഇന്ന് ഇന്ത്യയിലെ മുൻ നിര സംസ്ഥാനങ്ങൾക്ക് ഒപ്പമാണ്. കേരളീയരുടെ ഭൌതിക ജീവിത ഗുണ നിലവാര സൂചിക ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയ ശേഷം പിന്നീട് ദുഖിക്കുന്ന പ്രവർത്തന ശൈലിയല്ല കേരളത്തിന് ആവശ്യം. വികസനത്തിൽ രാഷ്ട്രീയ കാഴ്ച്ചപ്പാടിലാതെ എല്ലാവരെയും സഹകരിപ്പിക്കാൻ സർക്കാർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പൊതുവായ സമന്വയത്തോടെ വികസനമെന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റ് പിന്തുടർന്നിട്ടുള്ളത്. എന്നാൽ വികസനത്തോട് മുഖം തിരിച്ചും സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും, വ്യക്തിഹത്യ നടത്തിയും വികസനത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല.

കേരളത്തിനാവശ്യം വികസനമാണ്, അനന്തമായ സാധ്യതകളുള്ള കേരളത്തിന്റെ വികസനം തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കാൻ സാധ്യമല്ല. കേരളത്തിന്റെ വികസനത്തെ പറ്റി ഞങ്ങൾക്കൊരു സ്വപ്നമുണ്ട്, കേരളത്തിനൊരു സ്വപ്നമുണ്ട്, കേരളത്തെ വളർച്ചയുടേയും പ്രശസ്തിയുടെയും പുതിയ വിതാനങ്ങളിൽ എത്തിക്കുന്നതിന് സുവ്യക്തമായ കാഴ്ചപ്പാടും, വ്യക്തമായ പദ്ധതികളും നമുക്ക് ഉണ്ടാകണം. ഇതെത്രയും വേഗം സാക്ഷാത്കരിക്കാൻ തീവ്രമായ ആഗ്രഹവും വേണം, വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാൻ കഴിയില്ല.

‪#‎OommenChandy‬

സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡം വിജയസാധ്യത മാത്രം


നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് വിജയസാധ്യത മാത്രം കണക്കിലെടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി നേതൃയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ആരും യുഡിഎഫ് വിട്ടു പോകില്ല.


ആരും യുഡിഎഫ് വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസുമായി ഇടത്-വലത് നേതാക്കള്‍ ചർച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും യു.ഡി.എഫിനും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കും. ആരൊക്കെയോ യു.ഡി.എഫ്. വിട്ടുപോകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ആരും പോയില്ല. ഞങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളൊന്നും അധികം അന്വേഷിക്കാറുമില്ല, വേവലാതിപ്പെടാറുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യനീക്കം കേരള ഘടകത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസിന്റെ നിലപാട് ഇവിടെ ബാധിക്കില്ല. സഖ്യത്തിനായി കൈ പിടിക്കാനും നെഞ്ചത്തടിക്കാനും തയ്യാറല്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#OommenChandy

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കും


  കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി. കാൻസർ രോഗികൾക്ക് പരമാവധി സഹായം നൽകുമെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ ഉറപ്പുനൽകി.

കാൻസർ തടയാനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ. ജൈവപച്ചക്കറി ഉൽപാദനത്തിലെ വർധന ഇതിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. രോഗം നേരത്തെ കണ്ടെത്താനുള്ള മാർഗങ്ങളും കാര്യക്ഷമമാക്കും. രോഗികളെ സഹായിക്കാൻ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ പര്യാപ്തമാകുന്നില്ല. എല്ലാ വശവും പരിശോധിച്ച് കൂടുതൽ സാമ്പത്തികസഹായം നൽകുമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാനുള്ള ബാലസാന്ത്വനം വിപുലപ്പെടുത്തുമെന്ന് ഷാഫി പറമ്പിലിന്റ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

#OommenChandy

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ടൈറ്റാനിയം: താന്‍ കടമ നിർവഹിക്കുകയായിരുന്നു


തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താന്‍ ഇടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ടൈറ്റാനിയം കേസ് അഴിമതിയാണെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍.ഡി.എഫ് സർക്കാ ആണ്. പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണി സർക്കാർ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച്  വർഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതു മുന്നണി സര്‍ക്കാർ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്.ഐ.ആർ ഇടാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 
മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. 

വി.എസ്സിനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ്സിനൊപ്പം പ്രവർത്തിച്ചതിനാൽ ഇനി ആർക്കൊപ്പവും തനിക്ക് പ്രവർത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതിൽ താന്‍ ലജ്ജിക്കുന്നുവെന്ന് ഇന്നലെ വി.എസ് പറഞ്ഞതിനുള്ള മറപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

രാഷ്ട്രീയലാഭത്തിന് സരിതയുടെ പിറകെ പോകരുത്


സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സരിതയുടെ പിറകെ പോയാല്‍ എല്ലാം വെള്ളത്തിലാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സരിതയ്ക്ക് സി.പി.എം. 10 കോടി രൂപ നല്‍കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്ന ആളാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ട് അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. താൻ 46 വർഷമായി ഈ നിയമസഭയിലുണ്ട്. പഴയ കാലത്തെ ഊഷ്മള ബന്ധവും പരസ്പര ധാരണയും ഓർമിച്ചു പോകുന്നു. ഇന്ന് എല്ലാം അന്ധമായ രാഷ്ട്രീയക്കണ്ണിലൂടെ മാത്രം കാണുകയാണ്. മുഖ്യമന്ത്രി എന്ന പരിഗണന വേണ്ട. പൊതുപ്രവർത്തകൻ എന്നതു മാത്രം മതി. ആ പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ല. ബിജു രാധാകൃഷ്ണന്‍ സി.ഡി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന്റെ പിറകെ പോയവര്‍ എല്ലാം നാണം കെട്ടില്ലേ. അതു കൊണ്ട് ആക്ഷേപം പറയുന്നത് ഏത് സാഹചതര്യത്തിലാണ് എന്ത് സാഹചര്യത്തില്‍ എന്നു കൂടി ഒന്ന് നോക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏതു വടി കിട്ടിയാലും അടിക്കാമെന്നു പ്രതിപക്ഷം കരുതിയാൽ, തിരിച്ചടിയും ലഭിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  എന്തെങ്കിലും സത്യമുണ്ടോ എന്നു പോലും പരിശോധിക്കാതെ ആരോപണങ്ങളുമായി പ്രതിപക്ഷം മുന്നിട്ടിറങ്ങിയതു വേദനിപ്പിക്കുന്നെന്നും മുഖ്യമന്ത്രി മറുപടി നൽകി.


താൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്നു പറയുന്ന സമയത്താണ് ഇക്കൂട്ടരുടെ 6500 രൂപയുടെ ചെക്ക് മടങ്ങിയത്. സിപിഎം പത്തു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ഇവരുടെ ആരോപണം ഏറ്റുപിടിക്കാൻ ഇന്നേവരെ തങ്ങളാരെങ്കിലും തുനിഞ്ഞോ? കേസുകളിൽ പ്രതികളാകുന്നവർ നിലനിൽപ്പിനായി പലതും പറയും. അതു കൂടി കണക്കിലെടുത്തുവേണം ഏറ്റുപിടിക്കാൻ. സോളർ കമ്മിഷൻ മുമ്പാകെ രണ്ടു മണിക്കൂർ കൊണ്ടു തന്റെ മൊഴിയെടുപ്പു പൂർണമായി. വിസ്താരത്തിനാണു പിന്നീട് ഇരുന്നു കൊടുത്തത്. സരിതയുടെ വക്കീലും അവിടെയുണ്ടായിരുന്നു. ഇത്രയൊക്കെ താൻ ചെയ്തുവെങ്കിൽ ഒരു ചോദ്യം അതേപ്പറ്റി അവിടെ ചോദിക്കേണ്ടേ? തനിക്കെതിരെ ഇവർ മൊഴി നൽകിയതിൽ പരിഭവമില്ല. ഇക്കൂട്ടരുടെ തട്ടിപ്പു മുഴുവൻ പുറത്തു കൊണ്ടുവന്നു ശക്തമായ നടപടിയെടുത്ത സർക്കാരിനോടു വിരോധം ഉണ്ടാവുക സ്വാഭാവികം. വിജിലൻസ് കോടതി വിധിക്കെതിരേ സ്റ്റേ വാങ്ങിയതു വലിയ കാര്യമായി കോടിയേരി ബാലകൃഷ്ണൻ ഇവിടെ പറഞ്ഞു. ആരൊക്കെയാണു സ്റ്റേയുടെ ബലത്തിൽ നിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാം– മുഖ്യമന്ത്രി പറഞ്ഞു.

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കരുണാകരന്റെ രാജിയിൽ പങ്കില്ല


ചാരക്കേസിൽ കെ. കരുണാകരന്‍ രാജിവച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള ജനപിന്തുണ സി.പി.എമ്മില്‍ ഭയപ്പാടുണ്ടാക്കുന്നു. സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.പി.എം പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തോട് അവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ച മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്നു തെളിഞ്ഞാല്‍ പൊതുരംഗത്ത് നിന്ന് മാറുമെന്നും വ്യക്തമാക്കി.

സരിതയുടെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത കമ്മിഷന്‍ പരിഗണിക്കട്ടെയെന്നും നടപടികള്‍ എടുക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജിന് ഭൂമിപോക്കുവരവ് ചെയ്തുകൊടുത്തതില്‍ അപാകതയില്ല. ഏതൊരു പൗരനുമുള്ള അവകാശമാണിത്. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. സരിത ഒരു തെളിവും കൊണ്ടുന്നിട്ടില്ല. സി.ഡികളുടെ ആധികാരികത തെളിയിക്കണം. ആരോപണങ്ങള്‍ക്ക് ബെന്നി ബഹ്നാനും തമ്പാനൂര്‍ രവിയും മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



സ്ത്രീ ശാക്തീകരണത്തിനായി പുതിയ പദ്ധതി


സ്ത്രീ ശാക്തീകരണത്തിനായി കാരുണ്യ പദ്ധതിയുടെ മാതൃകയില്‍ ലോട്ടറി വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ ശക്തി സ്‌കീം എന്ന പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ഒമ്പത് മേഖലകളില്‍ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി പണം കണ്ടെത്തുന്നതിന് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി ലോട്ടറി എന്നാക്കി മാറ്റി വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിക്കും. ഈ ലോട്ടറി വിറ്റ് ഏറ്റവും കുറഞ്ഞത് 100 കോടി രൂപ ഒരു പ്രതിവര്‍ഷം ലഭിക്കുമെന്ന് കരുതുന്നു. ഇത് ക്രമേണ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.

സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തും, കഷ്ടത അനുഭവിക്കുന്നവരെ പുനരധിവാസം, അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സഹായം, അംഗവൈകല്യമുള്ളവര്‍ക്ക് സഹായം, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ സഹായം, വൃദ്ധരായ സ്ത്രീകള്‍ക്ക് സഹായം, മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കുക, അര്‍ഹരായ സ്ത്രീകളുടെ വിവാഹത്തിന് ധനസഹായം, വിധവകള്‍ക്കുള്ള സഹായം എന്നിങ്ങനെ ഒമ്പത് മേഖലകളില്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതാണ് സ്ത്രീ ശക്തി സ്‌കീം പദ്ധതി. കാരുണ്യലോട്ടറി പോലെ വിജയകരമായി ഇതും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2000 രൂപ പെന്‍ഷന്‍ രോഗബാധിതരായ മറ്റുള്ളവര്‍ക്കും അനുവദിക്കും.
  • കാസര്‍കോട് വാണിനഗറിലെ താരാനാഥിന്റെ മകള്‍ ടി.ശ്രുതിയക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്ള സഹായത്തിന് പുറമെ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി നാല് ലക്ഷം രൂപ കൊടുക്കും.
  • ഹോമിയോ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ശ്രതിക്ക് കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. ശ്രുതിയുടെ തുടര്‍ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് നാല് ലക്ഷം രൂപ നല്‍കുക.
  • സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകരുടേയും ആയമാരുടെയു ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രീപ്രൈമറി അധ്യാപകര്‍ക്ക് 9000 രൂപയും ആയമാര്‍ക്ക് 6000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
  • അണ്‍എയിഡഡ് സ്‌പെഷല്‍ സ്‌കൂളുകളില്‍ 100 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ എയിഡഡാക്കാന്‍ തീരുമാനിച്ചു. ഇപ്രകാരം 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി ലഭിക്കും.
  • 50 കുട്ടികളുള്ള സ്‌പെഷല്‍ സ്‌കൂളുകളും എയിഡഡാക്കും. 
  • 25 കുട്ടികളില്‍ കൂടുതലുള്ള ബഡ് സ്‌കൂളുകളും എയിഡഡാക്കും.ഡെഫ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കും.
  • കെല്ലിലെ ജീവനക്കാര്‍ക്ക് 21 ശതമാനം ശമ്പളവര്‍ധനവിനുള്ള വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു.
  • ഹരിപ്പാട് മണ്ഡലത്തിലെ കരിവാറ്റയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ വേറെ ഭൂമി ഇല്ലാത്ത 27 കുടുംബങ്ങള്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇവര്‍ക്ക് അഞ്ച് സെന്റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് മെഡിക്കല്‍ കോലജില്‍ ജോലിയും നല്‍കും. 
  • ഭവനരഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ വിനിയോഗിക്കുന്നതിന് ഫിഷറീസ് വകുപ്പിന് അനുമതി നല്‍കി.
  • എക്‌സൈസ് വകുപ്പിലെ വനിതാപ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി 140 തസ്തികള്‍ സൃഷ്ടിക്കും. 
  • റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് വ്യാപാരികളുടെ അംശാദായും 200 രൂപയായി വര്‍ധിപ്പിച്ചു. പിന്നീട് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 500 രൂപയില്‍ നിന്ന് 1500 ആക്കി.

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിൽ സി.പി.എമ്മിന് വലിയ വില കൊടുക്കേണ്ടി വരും


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തിൽ സി.പി.എം വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരോട് അദ്ദേഹം അപമര്യാദയായി സംസാരിച്ചുവെന്ന് താൻ കരുതുന്നില്ല. അത്തരത്തിൽ പൊലീസ് റിപ്പോർട്ട് ഉള്ളതായും അറിയില്ല. വളരെ നാളായി തനിക്ക് വ്യക്തി പരിചയമുള്ള ആളാണ് ശ്രീനിവാസൻ. മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണെന്നതിൽ ആർക്കും സംശയമില്ല. സംഭവത്തെക്കുറിച്ച് പിണറായി നടത്തിയ പ്രസ്താവന പിന്നീട് തിരുത്തേണ്ടി വന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവസരമുണ്ട്. പക്ഷേ എല്ലാ പരിധിയും ലഘിച്ച പ്രവർത്തനമാണ് കോവളത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രസർക്കാർ വൈ വിഭാഗത്തിലെ സുരക്ഷ ഒരുക്കിയതെക്കുറിച്ചോ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായോ തനിക്ക് അറിവില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് അടിസ്ഥാനമില്ല. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് വക്കത്ത് നടന്ന കൊലപാതകം. കുറ്റവാളികളെ സംഭവം നടന്ന് മിനിറ്റുകൾക്കകം പിടികൂടാൻ ആയത് പൊലീസിന്റെ മികവാണ്. അതിനെ അഭിനന്ദിക്കുന്നു. ടി.പി. ശ്രീനിവാസനെ മർദ്ദിച്ചയാളെയും പെട്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ ചിലർക്ക് വിഷമം കാണും. സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ച വകുപ്പുകളിലൊന്നാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.



2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ചാണ്ടി ഉമ്മനെതിരായ ആരോപണം; സരിതയ്ക്കെതിരെ നിയമനടപടി


ചാണ്ടി ഉമ്മനെതിരെയുളള സരിത എസ്.നായരുടെ ആരോപണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കെതിരായ പ്രതിപക്ഷ ആരോപണത്തിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി വേദിയിലെത്തിയ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് മണ്ഡലത്തോടുള്ള തന്റെ സ്നേഹമായിരുന്നു. പുതുമയില്ലാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം തനിക്കുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാമ്പത്തീകസ്രോതസ് തകർന്ന മദ്യമുതലാളിമാരുടെ പകരം വീട്ടലാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരുന്നത്. തനിക്കെതിരെ മാത്രം ആരോപണമുന്നയിച്ചിരുന്നവർ ഇപ്പോൾ കുടുംബത്തെയും വെറുതെ വിടുന്നില്ല.

തൃശൂർ വിജിലൻസ് കോടതി പരാമർശത്തിന് ഹൈക്കോടതി രണ്ടുമാസം സ്റ്റേ നൽകിയതിന് ശേഷം പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രിക്ക് വൻസ്വീകരണമാണ് നൽകിയത്. മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധകൃഷ്ണൻ, ബെന്നി ബെഹന്നാൻ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.