UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 31, ചൊവ്വാഴ്ച

മൂന്നു പദ്ധതികളില്‍ കൂടി യു.എ.ഇ. നിക്ഷേപം

  

യുഎഇ കേരളത്തിലെ 3 പദ്ധതികളില്‍ കൂടി മുതല്‍മുടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം . വല്ലാര്‍പാടം, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് പുറമെ മൂന്ന് പദ്ധതികള്‍ക്ക് കൂടിയാണ് ധനസഹായം നല്‍കുക. പദ്ധതികളുടെ മുന്‍ഗണനാക്രമം കേരളമാണ് തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക മന്ത്രി പറഞ്ഞു. ദുബായില്‍ നടക്കുന്ന രാജ്യാന്തര നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി . 

അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ദുബായ് സര്‍ക്കാര്‍ ഒരുക്കിയ അത്താഴവിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തു.   സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തൃപ്തി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ആറര ലക്ഷം സ്ക്വയര്‍ ഫീറ്റാണ് സ്മാര്‍ട്ട് സിറ്റിയില്‍ പൂര്‍ത്തിയാവുക. ഇതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. 40 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണു രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി ഉയരുക. 50,000ലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതേസമയം വല്ലാര്‍പാടത്തിനും സ്മാര്‍ട് സിറ്റിക്കും പുറമെയാണ് കേരളത്തില്‍ മൂന്നു പ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം യുഎഇ ധനമന്ത്രി അറിയിച്ചിരിക്കുന്നത്‌ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ചര്‍ച്ച നടത്തി . 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി ഒരുക്കുന്ന വിപുലമായ പ്രദര്‍ശനത്തില്‍ കേരള വ്യവസായവകുപ്പിന്റെ പവലിയനുമുണ്ട്. ടൂറിസം, ഐ.ടി., വ്യവസായം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് പവലിയന്‍. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിവിധ തലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും മുഖ്യമന്ത്രിക്കായി ഒരുക്കുന്നുണ്ട്. കേരളത്തിലെ ഐ.ടി. പാര്‍ക്കുകളിലേക്ക് കൂടുതല്‍ കമ്പനികളെ ക്ഷണിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. ചൊവ്വാഴ്ച കാലത്ത് ഇന്ത്യ-യു.എ.ഇ. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള മറ്റൊരു സെമിനാറിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാലരയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കും. രണ്ടാം തിയ്യതി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി പത്തരയോടെ ഷാര്‍ജയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.            


യെമന്‍: മലയാളികളുടെ കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുണ്ട് ചെയ്യുന്നുണ്ട്.

 
 യെമനില്‍ കുടുങ്ങിയ മലയാളികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അവരുടെ മടക്കത്തിനായി ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മലയാളികളുടെ കാര്യം താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാസ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു. ആരും ഈ പ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്തതായി കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 29, ഞായറാഴ്‌ച

തീരദേശമേഖലാ നിയന്ത്രണം: റിസോട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ല


 തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച കേന്ദ്രനിലപാട് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും റിസോര്‍ട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, തീരദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇളവ് വേണമെന്ന് പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 

ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി ധനസഹായ വിതരണവും നടത്തുകയായിരുന്നു അദ്ദേഹം. 

പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധിപ്പിച്ചതില്‍നിന്ന് ലഭിക്കുന്ന അധികവരുമാനം, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. അധികവരുമാനത്തില്‍നിന്ന് ഒരുഭാഗം, 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2015, മാർച്ച് 26, വ്യാഴാഴ്‌ച

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും


 രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു.ഡി.എഫ്. തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ നടത്തുമായിരുെന്നന്ന് മുഖ്യമന്ത്രി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമില്ലാത്തതിനാലാണ് ആ തിരഞ്ഞെടുപ്പ് ഒഴിവാക്കിയത്.

ഡെപ്യൂട്ടി സ്​പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍.എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ആര്‍.എസ്.പി. നേതാക്കള്‍കൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണ് ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.മാണി രാജിവെക്കേണ്ടെന്നത് യു.ഡി.എഫ്. തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണി േനരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്ന പി.സി.ജോര്‍ജിന്റെ അഭിപ്രായത്തെപ്പറ്റി ആരാഞ്ഞപ്പോള്‍, മാണി രാജിവെക്കേണ്ടെന്ന തീരുമാനം ജോര്‍ജുകൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ കണ്ടതിനെയും കേട്ടതിനെയും പറ്റി താന്‍ മിണ്ടാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 25, ബുധനാഴ്‌ച

യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിേക്കണ്ടെ


 യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവയില്‍ യു.ഡി.എഫ്. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍, ഇതിനെല്ലാം മര്യാദകളുണ്ട്.

നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനം വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും തച്ചുടയ്ക്കുന്നതായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഭരണകക്ഷിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ആവശ്യമായിരുന്നു പ്രതിപക്ഷത്തിന്റേത്. നൂറോളം ക്യാമറകളാണ് നിയമസഭയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് പരിശോധിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം ഓടിഒളിക്കുകയായിരുന്നു. ഇപ്പോള്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന പരാതിയുടെ കാര്യത്തിലും തെളിവുകള്‍ കൊടുക്കാന്‍ കഴിയാതെ അവര്‍ വിഷമിക്കുകയാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഇടത് നേതാക്കളുടെ അവസ്ഥ തന്നെയായിരിക്കും മന്ത്രി മാണിക്കെതിരെയുള്ള കാര്യങ്ങളിലും സംഭവിക്കുക. ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍ തിരുത്താന്‍ തയ്യാറാണ് - മുഖ്യമന്ത്രി പറഞ്ഞു.

ഒരിഞ്ച് സര്‍ക്കാര്‍ഭൂമി പോലും വില്‍ക്കില്ല


 വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരിഞ്ച് ഭൂമിപോലും സര്‍ക്കാര്‍ വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സം ഭൂമിയുടെ ലഭ്യതക്കുറവും അമിതവിലയുമാണ്. സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളുടെ വരുമാനവര്‍ദ്ധന ലക്ഷ്യമിട്ട് പാര്‍ട്‌നര്‍ കേരള മിഷനും നഗരസഭകളും നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ തനത് മാതൃകയിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പണമില്ല. ധനകാര്യ വകുപ്പില്‍നിന്ന് പണം കിട്ടാനുള്ള പ്രയാസം നമുക്കറിയാം. ഈ സാഹചര്യത്തിലാണ് 1700 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നത്. 

ശമ്പളവും പെന്‍ഷനും പലിശയുമാണ് സര്‍ക്കാര്‍ വഹിക്കേണ്ട പ്രധാന ചെലവുകള്‍. ആവശ്യങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. പഞ്ചായത്തുകളില്‍പ്പോലും അറവുശാലകള്‍ വേണ്ട സാഹചര്യമാണ്. മാടുകളെ ഏറ്റവും പ്രാകൃതമായ രീതിയിലാണ് കൊല്ലുന്നത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഇടയ്ക്കിടെ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് പറയാറുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. പുതിയ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പി.പി.പി. മോഡല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 24, ചൊവ്വാഴ്ച

സഭ നടത്താന്‍ പ്രതിപക്ഷം സമ്മതിച്ചില്ല, അങ്ങേയറ്റത്തെ പ്രയാസം


 ഒരു വിധത്തിലും നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ ഭരണപക്ഷത്തെ അനുവദിക്കാത്ത സമീപനമാണു പ്രതിപക്ഷം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ ഇതിനു കാരണമെന്നു  തനിക്കറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെയുളള സിപിഎം നീക്കം ലാക്കാക്കി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്നു പറയുന്നതല്ലാതെ ആ ആരോപണം അടിസ്ഥാനമുള്ളതാണെന്നു സ്ഥാപിച്ചെടുക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്നു വിഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്നു പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. സഭ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ പ്രയാസവും വേദനയുമുണ്ട്. പ്രതിപക്ഷത്തിന്റെ നിസഹകരണം മാത്രമാണ് ഇതിനു കാരണം. 

സര്‍ക്കാരിനെതിരെ  പ്രതിപക്ഷത്തിനു പറയാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണു ബജറ്റ് സമ്മേളനം. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല.  എന്നാല്‍ ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കരുതെന്ന ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യം മുന്നോട്ടുവച്ചു നിയമസഭയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു. എന്നിട്ടും അവസാനിപ്പിക്കാതെ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന പ്രശ്‌നം ഉന്നയിച്ചു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. 

ആദ്യം സ്പീക്കര്‍ക്കു പ്രതിപക്ഷനേതാവ് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എംഎല്‍എമാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങള്‍ അവിടെ  കാട്ടിയ തെറ്റായ പ്രവൃത്തിയുടെ  ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിനു പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന ആരോപണം പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കഴിഞ്ഞ തിങ്കളാഴ്ചയും ഇപ്പോഴും പ്രതിപക്ഷത്തോടു പറഞ്ഞുവെങ്കിലും അവര്‍ യോജിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇത്രയും സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തില്‍ ഇത്രയധികം ക്യാമറകള്‍ തുറന്നുവയ്ക്കുകയും ആളുകള്‍ നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍ ദുസൂചനയോടെയുള്ള പെരുമാറ്റം ഒരാളില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്?  ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. 

സ്ത്രീകളോട് ആദരവും അവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രാധാന്യം ഉള്‍ക്കൊള്ളുന്നുമുണ്ട്.  പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ പരാതി പൊലീസിനു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല.   ബജറ്റ് അവതിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്, എങ്കില്‍ അതേ ഗവര്‍ണര്‍ തന്നെയാണ് ബജറ്റ് അവതരണം നിയമാനുസൃതമായി വിലയിരുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അംഗീകരിക്കാതെയാണ് സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത്.

വീഡിയോദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ല


 നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ അതിന് കാരണം എന്നറിയില്ല. വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന് പറയുന്നതല്ലാതെ ആരോപണം സ്ഥാപിച്ചെടുക്കാനുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്ന് വീഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഒരുവിധത്തിലും സഭാസമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് നിര്‍ഭാഗ്യകരമാണ്. കാര്യമായ ചര്‍ച്ചകള്‍ പോലും നടക്കാതെ സഭ അവസാനിപ്പിക്കേണ്ടിവന്നതില്‍ സര്‍ക്കാരിന് വളരെ ദുഃഖമുണ്ട്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവശ്യം മുന്നോട്ട്‌ െവച്ച് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുകയായിരുന്നു. നാടിനും കേരളജനതയ്ക്കും അപമാനം വരുത്തിയശേഷം അവിടം കൊണ്ടവസാനിപ്പിക്കാതെ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നമെടുത്തിട്ട് സങ്കീര്‍ണമാക്കി. 

പ്രതിപക്ഷനേതാവ് ആദ്യം സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എം.എല്‍.എ.മാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ എം.എല്‍.എ.മാര്‍ കാട്ടിയ തെറ്റായ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിന് പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും തിങ്കളാഴ്ചയും പ്രതിപക്ഷത്തോട് പറഞ്ഞിട്ടും അവര്‍ യോജിച്ചില്ല.

ബജറ്റ് അവതരിപ്പിച്ചതിനെയാണ് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്യുന്നത്. ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ തന്നോട് വിശദീകരണം തേടുകയും കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് ബജറ്റവതരണം നിയമാനുസൃതമെന്ന് പറഞ്ഞത്.- മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 22, ഞായറാഴ്‌ച

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും


പീച്ചി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി നാടിന്റെ അഭിമാനപദ്ധതിയാക്കി മാറ്റുമെന്നും ഇതിനുവേണ്ട സാമ്പത്തികസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള വന ഗവേഷണ സ്ഥാപനത്തില്‍ നടന്ന ഗ്രാമീണ ഗവേഷകസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനഗവേഷണ സ്ഥാപനത്തിലെ 31 ഒഴിവുകളിലേക്കുള്ള നിയമനത്തിന് നടപടി സ്വീകരിക്കും. ഗ്രാമീണ ഗവേഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സാങ്കേതിക വിജ്ഞാനം നല്‍കാനും ഗ്രാമീണ ഗവേഷക സംഗമം പോലെയുള്ള വേദികള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിജ്ഞാന വ്യാപനം ലക്ഷ്യമിട്ട് 'സ്റ്റെപ്'( സ്റ്റാര്‍ട്ട് അപ് ഓഫ് ടെക്‌നോ-ഇന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) എന്ന പുതിയ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംരംഭകത്വം വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നോണ്‍ ഐ.ടി. മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സംരംഭകത്വ വികസനമാണ് 'സ്റ്റെപ്പിലൂടെ വിഭാവന ചെയ്യുന്നത്. ഇതിനായി ഗവേഷണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. ഗ്രാമീണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് റൂറല്‍ ടെക്‌നോളജി പാര്‍ക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവേഷക സംഗമത്തിലെ മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. 

മാണിയെ ബലികൊടുത്ത് ഒരു തീരുമാനമെടുക്കില്ല


 ഒരു തെറ്റും ചെയ്യാത്ത കെ.എം.മാണിയെ ബലികൊടുത്തുള്ള ഒരു തീരുമാനവും യു.ഡി.എഫില്‍നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണം വന്ന് നാലു മാസമായിട്ടും തെളിവിന്റെ കണികപോലുമില്ലാത്ത കാര്യത്തിന്റെ പേരില്‍ കെ.എം.മാണിയെ തള്ളിക്കളയാന്‍ ആരു പറഞ്ഞാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 13 ബജറ്റവതരിപ്പിച്ച കെ.എം.മാണിക്ക് പാലായില്‍ യു.ഡി.എഫ്. നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനും യു.ഡി.എഫിനും പിടിവാശിയും ദുരഭിമാനവുമില്ല. പക്ഷേ, ജനാധിപത്യത്തില്‍ ചില മര്യാദകള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ചില അപശബ്ദങ്ങള്‍ നമുക്കിടയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതൊന്നും കാര്യമാക്കേണ്ടതില്ല. കെ.എം.മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അഭിപ്രായം അതിന് അര്‍ഹതയുള്ളവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്


മുളങ്കുന്നത്തുകാവ്: സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാനവസംസ്‌കൃതി തൃശ്ശൂര്‍ കിലയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി കൗണ്‍സിലിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനവസംസ്‌കൃതി ചെയര്‍മാന്‍ പി.ടി. തോമസ് അധ്യക്ഷത വഹിച്ചു. 

2015, മാർച്ച് 19, വ്യാഴാഴ്‌ച

പാര്‍ട്ടി വക്താക്കളുടെ കാര്യം സുധീരന്‍ തീരുമാനിക്കും


 പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരസ്യനിലപാടു സ്വീകരിക്കുന്ന കെപിസിസി വക്താക്കളെ എന്തു ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   

കെ.എം. മാണി മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്നു പറയുന്നതു പാര്‍ട്ടി നിലപാടല്ല. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് സുധീരനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും യുഡിഎഫ് ചെയര്‍മാനുമായ താനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വക്താവ് പന്തളം സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയതും മറ്റൊരു വക്താവ് അജയ് തറയില്‍ ചാനലില്‍ പറഞ്ഞതും പാര്‍ട്ടിയുടെ അഭിപ്രായമല്ല. കെ.എം. മാണി കുറ്റം ചെയ്തതായി തങ്ങള്‍ കരുതുന്നില്ല. 

ഇന്നുവരെ നടത്തിയ അന്വേഷണത്തിലും അതു തെളിഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങളില്‍ നിന്നു മനസിലാകുന്നത്. തെളിവു നല്‍കാന്‍ പോയവരെല്ലാം പുറത്തിറങ്ങി മാധ്യമങ്ങളോടു പറഞ്ഞതു ശരിയെങ്കില്‍ ഇക്കാര്യത്തില്‍ തെളിവില്ല.    ഈ വിഷയത്തില്‍ ആരെങ്കിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടുണ്ടോയെന്നു കെപിസിസി പ്രസിഡന്റ് പറയും. അങ്ങനെയുള്ള വക്താക്കളെ എന്തു ചെയ്യണമെന്നും അദ്ദേഹം തീരുമാനിക്കും. ബാര്‍ കേസിലെ കുറ്റപത്രം സംബന്ധിച്ചു കെ.എം. മാണി ചാനലുകളോടു പറഞ്ഞത് എന്തെന്നു തനിക്ക് അറിയില്ല. 

കേസില്‍ നിയമപരമായ നടപടികളാണു നടക്കുന്നത്. കുറ്റപത്രം നല്‍കിയാലും രാജി വയ്ക്കില്ലെന്ന മാണിയുടെ പ്രസ്താവനയെക്കുറിച്ചു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലാത്ത പ്രശ്‌നത്തിനു മറുപടി പറയണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയുടെ ഈ സമ്മേളനകാലത്തു ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനു, ക്യാമറ ഇല്ലായിരുന്നുവെങ്കില്‍ മറുപടി പറയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

പ്രതിപക്ഷം വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തത് എന്തേ?


 നിയമസഭയിലെ അക്രമങ്ങളുടെ 140 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച പ്രതിപക്ഷം എന്തുകൊണ്ടാണു വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വനിതകളെ അവര്‍ ചാവേര്‍പ്പടയാക്കി. ആയിരത്തിലേറെ പേര്‍ നേരിട്ടു കാണുകയും നൂറോളം ക്യാമറകള്‍ കണ്‍തുറന്നിരിക്കിരിക്കുകയും ചെയ്ത ഇതുപോലൊരു സംഘര്‍ഷവേദിയില്‍ ലൈംഗിക ചുവയുള്ള പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക.

അല്ലെങ്കില്‍ അതിനുതക്ക തെളിവു കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. ജമീല പ്രകാശത്തെ  ആരെങ്കിലും ആക്രമിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടു ജനങ്ങള്‍ക്കു മുന്നില്‍ അവരെ വീണ്ടും അപഹാസ്യരാക്കും. ഇതൊന്നും പെട്ടെന്നുണ്ടായതല്ല, നേരത്തേ ആസൂത്രണം ചെയ്തതാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 

സംഘര്‍ഷത്തിനു നടുവിലേക്കു വനിതകളെ പറഞ്ഞുവിട്ടത് എന്തിനാണ്? സ്ത്രീകളെയും കുട്ടികളെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംരക്ഷിക്കുകയല്ലേ വേണ്ടത്? എന്നിട്ട് അതീവ ഗുരുതര ആക്ഷേപവും ഉന്നയിക്കുന്നു. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗിക്കരുതെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോഴാണ് ഇവിടെ അതു ചെയ്യുന്നത്. ഇത്തരം ദുഷ്പ്രചാരണം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അന്നത്തെ അക്രമങ്ങളുടെ വിഡിയോ ഒന്നിച്ചു കാണാമെന്നു താന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം തയാറായില്ല. സസ്‌പെന്‍ഷനിലായ എംഎല്‍എമാര്‍ക്ക് അതു ചോദ്യം ചെയ്യാന്‍ പോലും നിവൃത്തിയില്ല. കാരണം, അവര്‍ ചെയ്തതെന്തെന്ന് അത്ര പ്രകടമായി ജനങ്ങള്‍ കണ്ടതാണ്. തെറ്റു ചെയ്‌തെന്നു ജനത്തിനു ബോധ്യപ്പെട്ടവരെ മാത്രമേ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളൂ.

മറ്റെന്തെങ്കിലും വികാരത്തിന്റെ പേരിലായിരുന്നെങ്കില്‍ എത്ര പേരെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. നിയമസഭയില്‍ നടന്നതെല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ നടന്നതും കണ്ടു. മന്ത്രി കെ.എം. മാണി വന്നതും ബജറ്റ് അവതരിപ്പിച്ചതും തിരിഞ്ഞു നോക്കി കണ്ടു. എന്നാല്‍ ജമീല പ്രകാശത്തെ ഉപദ്രവിക്കുന്നതു കണ്ടില്ല. ആക്രമണത്തെയൊന്നും തനിക്കു പേടിയില്ല. അതുകൊണ്ടു സീറ്റില്‍ തന്നെ ഇരുന്നു. ആരെങ്കിലും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചോയെന്ന് അറിയില്ല. തന്റെ പുറത്തേക്കു വന്നു വീണവരുണ്ട്. അതു മന:പൂര്‍വമായിരുന്നെന്നു കരുതുന്നില്ല. ബഹളത്തിനിടെ സംഭവിച്ചതാണ്. 

ഇതെല്ലാം 'പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്. തന്നെ സംരക്ഷിക്കാന്‍ ചുറ്റും ആളുകള്‍ നിന്നിരുന്നു എന്നതു ശരിയാണ്. സംഭവങ്ങളുടെ വിഡിയോ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അതു ടിവിയിലൂടെ എല്ലാവരും കണ്ടു കഴിഞ്ഞതല്ലേ. നിയമസഭയ്ക്കുള്ളിലെ ലഡു വിതരണം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ സ്പീക്കറുടെ വേദി തകര്‍ത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതും ലഡു വിതരണം ചെയ്തതും ഒരുപോലെയാണോ? ബന്ധപ്പെട്ടവരില്‍നിന്നു നഷ്ടം ഈടാക്കാന്‍ നിയമ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ മുന്‍വിധിയോ വൈരാഗ്യമോ ഇല്ല. കേസ് അതിന്റെ വഴിക്കു പോകും.

പ്രതിപക്ഷ നേതാവ് 13നു നല്‍കിയ പരാതിയില്‍ സ്ത്രീ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ ആയിരുന്നു അന്നത്തെ പരാതി. സഭയിലെ  ബഹളത്തിന്റെ പേരില്‍ സ്ത്രീ പീഡനത്തിനു പൊലീസ് കേസ് എടുക്കാന്‍ പറ്റുമോയെന്നതു സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.    

2015, മാർച്ച് 17, ചൊവ്വാഴ്ച

പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് അനുഭാവികളോട് തന്നെ ചോദിക്ക്


ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സംഭവം നാണക്കേടുണ്ടാക്കി. പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് സ്വന്തം അനുഭാവികളോട് തന്നെ ചോദിച്ചു നോക്കണം. അനുരഞ്ജനത്തിന്റെ വഴിയടച്ചത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു തെറ്റും ചെയ്യാത്ത യുഡിഎഫ് എംഎല്‍മാരെ ബലിയാടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നില്ല. പ്രതിപക്ഷത്തിനെതിരെ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അക്രമം കാട്ടിയവരേക്കാള്‍ കുറ്റക്കാരനായേനേ. വി എസ് സഭയില്‍ നടത്തിയത് നേതാവിനു ചേരാത്ത പരാമര്‍ശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സമനില തെറ്റി


ഇടതുമുന്നണിയുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യരഹിതമായ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മാര്‍ച്ച് 13 ന് നിയമസഭയെ ബന്ദിയാക്കിയ പ്രതിപക്ഷം മാര്‍ച്ച് 14 ന് കേരളത്തെയും ബന്ദിയാക്കി. നിയമസഭയിലെ ക്യാമറ പരിശോധിച്ചാല്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എയും രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

അക്രമസംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേട്‌


നിയമസഭയിലെ അക്രമസംഭവങ്ങള്‍ കേരളത്തിന് ആകെ നാണക്കേടായ സംഭവമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഭയുടെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല.

പ്രതിഷേധത്തിന് പരിധിയും മിതത്വവും വേണം. പ്രതിപക്ഷം അതെല്ലാം മറന്നുവെന്നും ഭരണ കക്ഷി എംഎഎമാര്‍ക്ക് എതിരെ 13 ആം തീയതി ആക്ഷേപം പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ കക്ഷിയിലെ ഒരു എംഎല്‍എയും ഡയസില്‍ കയറിയിട്ടില്ല. ഭരണ കക്ഷിയിലെ അംഗങ്ങള്‍ അവരവരുടെ സീറ്റിനടുത്താണ് ഇരുന്നത്. സംശയമുണ്ടെങ്കില്‍ ഒന്നച്ചിരുന്ന ദൃശ്യങ്ങള്‍ കാണാമെന്നും മുഖ്യമന്ത്രി. ജനങ്ങളുടെ പ്രതികരണം ഇടത് മുന്നണി അനുയായികളോട് ചോദിക്കട്ടെ എന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

സിനിമ അവാര്‍ഡ്തുക കൂട്ടും

രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു
കോട്ടയം: ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും. സാധാരണക്കാരന്റെ വിനോദോപാധിയാണ് സിനിമ. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍തീര്‍ത്ത കോട്ടയത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങിയത്. കോട്ടയത്ത് നടാടെ അരങ്ങേറിയ ചലച്ചിത്രോത്സവം പ്രതിനിധികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി. 1700 പ്രതിനിധികള്‍ നാലുദിവസമായി നടന്ന ഉല്‍സവത്തിനെത്തി.

കോട്ടയത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അരവിന്ദന്റേയും ജോണ്‍ ഏബ്രഹാമിന്റേയും സ്മരണകള്‍ക്ക് ആദരംഅര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. അരവിന്ദന്റെ 14-ാം ചരമവാര്‍ഷികദിനമായിരുന്നു ഞായറാഴ്ചയെന്നതും ആകസ്മികതയായി.

മലയാളചലച്ചിത്രലോകത്ത് വേറിട്ട സംവിധാനമികവിലൂടെ സ്വന്തം ഇടംനേടിയ കെ.ജി. ജോര്‍ജിന് ഈരംഗത്തെ ആജീവനാന്ത സേവനങ്ങള്‍ക്കുള്ള അംഗീകാരംനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു, പുരസ്‌കാരം സമ്മാനിച്ചു. സപ്തതിയിലെത്തിയ കെ.ജി.ജോര്‍ജ്, ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചാണ് ചടങ്ങിനെത്തിയത്. അംഗീകാരത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

2015, മാർച്ച് 16, തിങ്കളാഴ്‌ച

ഭിന്നശേഷിക്കാര്‍ സാങ്കേതിക വളര്‍ച്ചനേടണം


  ഭിന്നശേഷിക്കാര്‍ സാങ്കേതികമായ അറിവില്‍ ഉയര്‍ച്ച നേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗവുമായി സഹകരിച്ച് പ്രത്യേക സംവിധാനം രൂപികരിച്ചട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് (കെഎഫ്ബി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരക ലീലാമ്മ മാത്യു, കാഴ്ചയില്ലാത്തവരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത അനന്ദു ശശികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ റേഡിയോ വിതരണം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.     

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാര്

 
നിയമസഭയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 എന്നാല്‍ പ്രതിപക്ഷത്തിന്‍റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാനാകില്ല. വനിതാ എം.എല്‍.എ മാര്‍ക്കെതിരെയുണ്ടായ അക്രമം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം ആറന്മുളയില്‍ പറഞ്ഞു.

 ബജറ്റ് അവതരണവേളയിലെ അക്രമസംഭവങ്ങളുടെ പ്രതിക്കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളിയാഴ്ച ഒരുകുറ്റവും പറയാതിരുന്നവര്‍ ഇന്നലെ പുതിയ ആരോപണവുമായി വന്നതിന്റെ ലക്ഷ്യം വേറെയാണ്. 

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പ്രസംഗം ആ സ്ഥാനത്തിനു ചേര്‍ന്നതല്ല. അഞ്ചുപേര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. അവരോടു പുറത്തുപോകാന്‍ മൂന്നുതവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു പുറത്താക്കാതിരുന്നത് കഴിഞ്ഞദിവസത്തെപ്പോലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. വെള്ളിയാഴ്ച സഭയ്ക്കുള്ളില്‍  അക്രമംനടത്തിയ പ്രതിപക്ഷം പിറ്റേന്ന് ഹര്‍ത്താല്‍ നടത്താനാണു ശ്രമിച്ചത്. ജനങ്ങളെ മറന്നുകൊണ്ടുള്ള അവരുടെ പ്രവൃത്തികള്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


റാണി, ചിത്തിര കായലുകളെ സംസ്ഥാനത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കും

കുട്ടനാട്ടിലെ ചിത്തിരക്കായല്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും വിജയിച്ചു; ചിത്തിരക്കായലില്‍ നൂറുമേനി വിളവ്. കര്‍ഷകജനതയുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്തിരപ്പള്ളിക്കു സമീപം കായല്‍നിലത്തിറങ്ങി മുഖ്യമന്ത്രി പൊന്‍കതിരുകള്‍ കൊയ്‌തെടുത്തു. രണ്ടു പതിറ്റാണ്ടിലേറെ തരിശായിക്കിടന്ന ചിത്തിരക്കായലില്‍ നെല്‍കൃഷി പുനരാരംഭിച്ച ശേഷമുള്ള ആദ്യത്തെ വിളവെടുപ്പാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

വലിയ സംതൃപ്തി നല്‍കുന്ന അഭിമാന മുഹൂര്‍ത്തമെന്നു വിളവെടുപ്പിനുശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ കൂട്ടായ്മയുടെ വിജയമാണിത്-കുട്ടനാട്ടില്‍ കൃഷിക്കു തുടക്കമിട്ട മുരിക്കനെ അനുസ്മരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിവരില്ല. കലക്ടര്‍ കര്‍ഷകമിത്രവും ജനകീയനുമായി മാറി. 

ചിത്തിരക്കായിലിലെ 325 ഹെക്ടറില്‍ 100 ഹെക്ടറിലാണ് ഇവണ കൃഷിയിറക്കിയത്. ഈ വര്‍ഷം തന്നെ ബാക്കി സ്ഥലത്തും തൊട്ടടുത്തുള്ള റാണി കായലിലും കൃഷി ചെയ്യണം. രണ്ടു കായലുകളെയും കേരളത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കുകയാണു ലക്ഷ്യം. നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉടനെ വില ലഭിക്കാന്‍ മാത്രമായി 300 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതു നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നല്ലതുപോലെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ തെളിവാണ്. നെല്ലിന്റെ സംഭരണവില കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീരയുടെ വരവോടെ നാളികേര മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിത്തിരക്കായല്‍ മാതൃകയില്‍ ജില്ലയില്‍ തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ചിത്തിരക്കായലില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച കര്‍ഷക പ്രമുഖന്‍ ജോസ് ജോണ്‍ വെങ്ങാന്തറയെയും നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി. മോഹന്‍ദാസിനെയും തോമസ് ചാണ്ടി എംഎല്‍എ ആദരിച്ചു. 

ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ല


 ബജറ്റ് ദിനം നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പ്രതിപക്ഷം തയാറാകണം. സംസ്ഥാനത്തു നിലവില്‍ 356-ാം വകുപ്പിനുള്ള സാധ്യതയില്ല. അതേസമയം ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായത്തോടു വിയോജിപ്പാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.    
നിയമസഭയിലുണ്ടായ സംഭവങ്ങള്‍ ലോകം മുഴുവന്‍ വ്യക്തമായി കണ്ടതാണ്. ഇതു സംബന്ധിച്ചു ജനഹിതം മാനിച്ചുള്ള നടപടി സ്വീകരിക്കും. ബജറ്റനുസരിച്ചു സംസ്ഥാനത്തു വന്‍ വില വര്‍ധനയുണ്ടാകുമെന്ന ജനങ്ങളുടെ ആശങ്ക ഗൗരവമായി പരിഗണിക്കും. അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ചു യുഡിഎഫില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റു തിരുത്താത്ത പാര്‍ട്ടിയാണ് സിപിഎം

ശിവദാസന്‍ നായരുടെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു   
നിയമസഭയിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട കെ. ശിവദാസന്‍നായര്‍ എംഎല്‍എയുടെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, ശിവദാസന്‍നായരുടെ ഭാര്യ പ്രഫ. കെ. ലളിതമ്മ എന്നിവര്‍ സമീപം.

 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. തെറ്റു തിരുത്താത്ത പാര്‍ട്ടിയാണ് സിപിഎം എന്നു മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ഗവര്‍ണര്‍ അംഗീകരിച്ചതോടെ സമരത്തിന്റെ ജാള്യം മറയ്ക്കാനാണ് യുഡിഎഫ് എംഎല്‍എമാരുടെയും ബന്ധുക്കളുടെയും വീടാക്രമിക്കുന്നത്. സമാധാന ചര്‍ച്ചയ്ക്ക് യുഡിഎഫ് തയാറാണെന്നും എന്നാല്‍, വഴിവിട്ട കാര്യങ്ങള്‍ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ കൊണ്ട് യുഡിഎഫ് തകരില്ലെന്നും ജനവികാരം മാനിച്ചു മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാം കുരുവിള എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പി. സി. വിഷ്ണുനാഥ് എംഎല്‍എ, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, പഴകുളം മധു, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി  എത്തുമ്പോള്‍ ശിവദാസന്‍ നായരുടെ ഭാര്യ പ്രഫ. കെ. ലളിതമ്മ, ഇളയ മകള്‍, ചെറുമക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ മാത്രമേ  വീട്ടിലുണ്ടായിരുന്നുള്ളു. സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവദാസന്‍ നായര്‍ ഇന്നലെ രാവിലെ ഡല്‍ഹിക്കു പുറപ്പെട്ടിരുന്നു.

നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും


നിയമസഭയില് ബജറ്റുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ട് വിശദീകരണം നല്കി.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ രാജ്ഭവനിലെത്തിയാണ് എഴുതിത്തയ്യാറാക്കിയ വിശദീകരണം ഗവര്‍ണര്‍ക്ക് നല്‍കിയത്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍, സര്‍ക്കാരിന്റെ നിലപാടും നിര്‍ദ്ദേശങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 

നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വിശദീകരണത്തില്‍ പറയുന്നു. ഭരണപരമായ പ്രതിസന്ധി നിലവിലില്ല. ബജറ്റിന്റെ നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കും. മാര്‍ച്ച് 31നകം വോട്ട് ഓണ്‍ അക്കൗണ്ടും ധനാഭ്യര്‍ത്ഥനകളും പാസ്സാക്കും. 

എം.എല്‍ എ.മാര്‍ക്ക് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കും. സഭാനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

ഗവര്‍ണറെ കണ്ട ശേഷം ക്ലിഫ്ഹൗസില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിതലയോഗം ചേര്‍ന്നു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി.ജോസഫ് തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. സഭ ചേരുന്നതിനുമുമ്പ് തിങ്കളാഴ്ച രാവിലെ യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗവും ചേരുന്നുണ്ട്.

2015, മാർച്ച് 15, ഞായറാഴ്‌ച

ബജറ്റ് അവതരിപ്പിച്ചത് നടപടിക്രമങ്ങൾ പാലിച്ച്


എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തുള്ള ആരെങ്കിലും പറഞ്ഞാല്‍ അത് ബജറ്റല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

വനിതാ എംഎല്‍എമാരെ ചാവേറാക്കിയവര്‍ മറുപടി പറയട്ടെ


 പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ നേരെ ഭരണകക്ഷി എംഎല്‍എമാര്‍ നിയമസഭയില്‍ ബലപ്രയോഗം നടത്തി എന്ന ആരോപണത്തിനു മറുപടി പറയേണ്ടത് അവരെ ചാവേറുകളാക്കിയ പ്രതിപക്ഷ നേതൃത്വമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

ഒരു ഭരണകക്ഷി എംഎല്‍എയും പ്രതിപക്ഷമിരിക്കുന്ന ഭാഗത്തേക്കു പോയിട്ടില്ലെന്നു വാര്‍ത്താ ചാനലുകളുടെ വിഡിയോ ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. വനിതാ എംഎല്‍എമാര്‍ കെ. ശിവദാസന്‍നായരെ കടിക്കുന്നതും വാഹിദിന്റെ പോക്കറ്റ് വലിച്ചുകീറുന്നതുമൊക്കെ ചിത്രങ്ങളായി ഉണ്ട്. ഇതിനൊക്കെ അവരെ ചുമതലപ്പെടുത്തിയത് ആരാണെന്നു നേതൃത്വം പറയട്ടെ 

സമന്വയത്തിന്റെ വഴി തങ്കച്ചനെ പ്രിയങ്കരനാക്കി


പെരുമ്പാവൂര്‍: പാര്‍ട്ടിയിലെ ഏതൊരു ഉത്തരവാദിത്വം ഏറ്റെടുത്താലും വിവാദത്തിന് ഇട നല്‍കാതെ അത് നിര്‍വഹിക്കുന്നതാണ് പി.പി. തങ്കച്ചന്റെ വ്യക്തിത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.പി. തങ്കച്ചന്റെ ജന്മദിന ജൂബിലിയാഘോഷങ്ങള്‍ പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുഹം1കയായിരുന്നു മുഖ്യമന്ത്രി.

എന്നും വ്യക്തിബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രീതിയാണ് തങ്കച്ചനെ പ്രിയങ്കരനാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി എല്ലാവരുടേയും അഭിപ്രായം സമന്വയിപ്പിച്ച് അദ്ദേഹം മുന്നോട്ടുപോകുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വിദ്വേഷത്തിനു സ്ഥാനമില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നതാണ്, ഈ ജന്മദിനാഘോഷത്തില്‍ കാണുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞ.

ഹര്‍ത്താല്‍ ജാള്യം മറയ്ക്കാന്‍


കേരളത്തിനാകെ അപമാനം ഉണ്ടാക്കിയ സംഭവപരമ്പരകളുടെയും മറ്റൊരു സമരപരാജയത്തിന്റെയും ജാള്യം മറയ്ക്കാനാണ് ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പുതിയ നേതൃത്വം ഒന്നും പഠിച്ചില്ല.

ജനാധിപത്യ സംവിധാനങ്ങളിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ വീണ്ടും തെളിയിച്ചു. സമര തോല്‍വികളും തിരഞ്ഞെടുപ്പ് തിരിച്ചടികളും അവരുടെ കണ്ണ് തുറപ്പിക്കുന്നില്ല. ജനാധിപത്യത്തെ കൈയൂക്കുകൊണ്ട് ഭീകരാവസ്ഥ സൃഷ്ടിച്ചും ജനങ്ങളെ ഭയപ്പെടുത്തിയുമുള്ള കണ്ണൂര്‍ ശൈലി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ നിയമസഭയിലെ സംഭവങ്ങളില്‍ വിദേശമലയാളികളും ഏറെ ദുഃഖിതരാണ്. തല ഉയര്‍ത്തി നടന്ന മലയാളികള്‍ക്ക് ഇന്ന് തലകുനിച്ചുനടക്കേണ്ട സാഹചര്യം സൃഷ്ടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതുമുന്നണിക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

2015, മാർച്ച് 14, ശനിയാഴ്‌ച

പ്രതിപക്ഷം സംഹാരതാണ്ഡവമാടി


 നിയമസഭയില്‍ പ്രതിപക്ഷം സംഹാരതാണ്ഡവമാടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ അഗാധമായ ദുഃഖമുണ്ട്. ഡയസിനുള്ളില്‍ കയറി സ്​പീക്കറെ തടയുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സഭയ്ക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിക്കേണ്ടെന്ന സ്​പീക്കറുടെ സമീപനം പ്രതിപക്ഷം മുതലെടുക്കുകയായിരുെന്നന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

അതീവ ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച എം.എല്‍.എ.മാര്‍ക്കാണ് പരിക്കേറ്റത്. മന്ത്രി മാണിയെ തടയുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം സ്​പീക്കറെ തടയുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ ധനമന്ത്രിയുള്ളപ്പോള്‍ മറ്റൊരാളെ നിയോഗിക്കേണ്ട കാര്യമില്ല. 

സഭാനടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് സഭാനടപടികളോട് സഹകരിക്കണമെന്ന് സ്​പീക്കര്‍ പ്രതിപക്ഷനേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രി മാണിയുടെ ഇരിപ്പിടം മാറ്റാന്‍ താന്‍ സ്​പീക്കര്‍ക്ക് കത്ത് നല്കിയത്. മന്ത്രിമാരുടെ സീറ്റ് നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നതിനാലാണ് താന്‍ നിയമസഭയില്‍ നല്കുന്ന വെള്ളക്കടലാസില്‍ കത്ത് നല്കിയത്. 

ഇക്കാര്യത്തില്‍ തെറ്റുചെയ്തത് ആരെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ഭരണകക്ഷി എം.എല്‍.എ.മാര്‍ ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. അവര്‍ ആത്മസംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 12, വ്യാഴാഴ്‌ച

ഗോവധ നിരോധനം കേരളത്തില്‍ നടപ്പാക്കില്ല


 ഗോ വധം നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും  ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നും ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.  നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെയും തീരപരിപാലന നിയമത്തിനെതിരെയും കേരളത്തിനു ശക്തമായ നിലപാടാണെന്നും വ്യക്തമാക്കി.

റബര്‍ വിലയിടിവിനു പരിഹാരം കാണാന്‍ സാധ്യമായ എല്ലാ വഴിയും തേടും. വികസന പ്രവര്‍ത്തനങ്ങള്‍ക്കു കടം വാങ്ങും, വേണ്ടവിധം ഉപയോഗിക്കും. ഈ സര്‍ക്കാര്‍ ഇതുവരെ പിഎസ്‌സി വഴി 1,20,316 പേര്‍ക്കു ജോലി നല്‍കി. 22,058 പുതിയ തസ്തിക സൃഷ്ടിച്ചു. വിഭിന്ന ശേഷിയുള്ള 2677 പേരെ നിയമിച്ചു. പാലക്കാട് ഐഐടിയില്‍ ഈ വര്‍ഷം തന്നെ പ്രവേശനം നടത്തി ക്ലാസുകള്‍ ആരംഭിക്കും. കേരളത്തിന് അര്‍ഹതപ്പെട്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നേടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി നേടിയെടുക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അല്‍പം വൈകിയെങ്കിലും സമയനഷ്ടം പരിഹരിക്കത്തക്ക നിലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.  സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതു കെ.എം. മാണിയുടെ ലോട്ടറി പദ്ധതിയാണ്. കാരുണ്യ ഫണ്ടിലൂടെ 650.37 കോടി രൂപ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 412 കോടി രൂപയും. കൃഷി മേഖലയില്‍ ഉല്‍പാദനം വര്‍ധിച്ചെന്നും നീര ഉല്‍പാദനം കേര കര്‍ഷകരുടെ സാമ്പത്തികസ്ഥിതി മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



പ്രിയദര്‍ശിനി മില്ലിന് 38.5 കോടി



 കോട്ടയം പ്രിയദര്‍ശിനി കോഓപ്പറേറ്റിവ് സ്പിന്നിങ് മില്ലിന്റെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 38.49 കോടി രൂപയുടെയും മാള കെ. കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്ലിന് 24.13 കോടി രൂപയുടെയും പദ്ധതികള്‍ക്കു മന്ത്രിസഭ ഭരണാനുമതി നല്‍കി. കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ ലൂം സഹകരണ സംഘത്തിന്റെ  13.65 കോടിയുടെ പദ്ധതിക്കും ഭരണാനുമതി നല്‍കി. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 51 ഏക്കര്‍ സ്ഥലത്തില്‍ ആറ് ഏക്കര്‍ കെപിഎംഎസിന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങാന്‍ സൗജന്യമായി നല്‍കും.

പട്ടികവിഭാഗ സമുദായങ്ങള്‍ക്കു സ്വന്തമായി കോളജ് ഇല്ലാത്തതിനാല്‍ കെപിഎംഎസ്, പിആര്‍ഡിഎസ്, വണ്ടൂരിലെ പട്ടികജാതിക്കാരുടെ സൊസൈറ്റി എന്നിവയ്ക്കായി മൂന്ന് എയ്ഡഡ്  കോളജുകള്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോട്ടയം നാട്ടകം വില്ലേജില്‍ ടെസില്‍ കമ്പനിയുടെ കൈവശമുള്ള 11.25 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു സ്‌പോര്‍ട്‌സ് കോളജ് തുടങ്ങാന്‍ വിട്ടുകൊടുക്കും. പാലക്കാട് താലൂക്കില്‍ റവന്യു വകുപ്പിന്റെ 4.65 ആര്‍ സ്ഥലം എക്‌സൈസ് കോംപ്ലക്‌സിനായി വിട്ടുകൊടുക്കും. ഹരിപ്പാട് പല്ലന കുമാരകോടി പാലത്തിനു 30.2 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കി. മലപ്പുറം നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ വ്യവസായ ഓഫിസുകള്‍ തുടങ്ങും. 

പൂവാര്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോവുകയും ആഫ്രിക്കന്‍ രാജ്യമായ സെയ്‌ഷെല്‍സില്‍ തടവിലായി പിന്നീടു മോചിപ്പിക്കപ്പെടുകയും ചെയ്ത എട്ടു പേര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗമെങ്കില്‍ വിമര്‍ശനം വേണ്ട

 

യുഡിഎഫിനും സര്‍ക്കാരിനും നിരന്തരം തലവേദന സൃഷ്ടിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  മുന്നറിയിപ്പ്. സര്‍ക്കാരിന്റെ അഭിപ്രായത്തോട് ആര്‍ക്കു വേണമെങ്കിലും വിയോജിക്കാമെങ്കിലും സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതു സാധ്യമല്ലെന്നു ജോര്‍ജിനോടായി മുഖ്യമന്ത്രി വ്യക്തമാക്കി. 

ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ്‌നിഷാമിനെ സഹായിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ജോര്‍ജിന്റെ ആരോപണം പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തുകയും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തതോടെയാണു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. ഡിജിപിയില്‍ ഈ സര്‍ക്കാരിനു പൂര്‍ണവിശ്വാസമുണ്ട്. 

ആഭ്യന്തരമന്ത്രി അക്കാര്യം ഇവിടെ പറഞ്ഞുകഴിഞ്ഞു. അതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതിനോടു വിയോജിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി പറഞ്ഞു.    

എന്നാല്‍ ഡിജിപിക്കെതിരെയുള്ള ജോര്‍ജിന്റെ ആരോപണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നു മന്ത്രി ചെന്നിത്തല വ്യക്തമാക്കി. ഡിജിപി ഈ അന്വേഷണത്തില്‍ അനാവശ്യമായ ഒരു  ഇടപെടലും നടത്തിയിട്ടില്ല. പരിപൂര്‍ണവിശ്വാസമാണ് ഇക്കാര്യത്തിലുള്ളത്. ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും തന്റെ മുന്നിലുണ്ടെന്നും രമേശ് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയും ജോര്‍ജിനെ തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്നു ജോര്‍ജ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കുന്നതെന്ന പ്രതിപക്ഷനിരയുടെ ആരോപണത്തിനു മറുപടിയായാണ് അങ്ങനെ സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

റവന്യു റിക്കവറി സ്‌റ്റേ: പ്രതിപക്ഷം മാണിയെ ക്രൂശിക്കുകയാണ്


 മന്ത്രിസഭ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചു റവന്യു റിക്കവറിക്കു സ്‌റ്റേ നല്‍കിയ മന്ത്രി കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും നിയമങ്ങള്‍ പാലിക്കാതെ റിക്കവറി സ്‌റ്റേ ചെയ്ത തന്നെ വെറുതെ വിടുകയുമാണു പ്രതിപക്ഷമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജിന്റെ 173 കോടി രൂപയുടെ റവന്യു റിക്കവറി നടപടി താന്‍ സ്‌റ്റേ ചെയ്തത് ഒരു നിയമവും പാലിക്കാതെയാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആശുപത്രി പ്രസിഡന്റ് എം.വി. ജയരാജന്‍ തന്നെ വിളിച്ചു റിക്കവറി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. താന്‍ നിയമം ലംഘിച്ചാണ് ആ സ്‌റ്റേ ഉത്തരവിട്ടത്. ശരിയായ കാര്യത്തിനു ചിലപ്പോള്‍ അറിഞ്ഞുകൊണ്ടു നിയമം ലംഘിക്കേണ്ടിവരുമെന്നും നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും പുറത്തു ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും. എന്നാല്‍, അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ ആര് ചൂണ്ടിക്കാട്ടിയാലും താന്‍ തിരുത്തും. കെ.എം. മാണിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. അദ്ദേഹത്തിനു ഡോ. സ്റ്റീഫന്‍ എന്നൊരു മരുമകന്‍ ഉള്ളതായി തനിക്ക് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍  അനുവദിക്കില്ലെന്ന നിലപാടില്‍ നിന്നു പ്രതിപക്ഷം പിന്തിരിയണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ സാക്ഷി മൊഴി കൊടുത്ത ആരും മാണിക്കെതിരെ തെളിവു നല്‍കിയിട്ടില്ലെന്നാണു പിന്നീട് അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. മാണിയെ കുറ്റക്കാരനായി കാണാന്‍ കഴിയുന്ന ഒരു മൊഴിയും ഇല്ല. ഏതു പരാതി കിട്ടിയാലും പ്രഥമ വിവര റിപ്പോര്‍ട്ട് ഇടണമെന്നു നിയമം ഉള്ളതിനാലാണു മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്. അതിനര്‍ഥം മാണി തെറ്റ് ചെയ്തു എന്നല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇട്ട എഫ്‌ഐആര്‍ ആണിത്. മാണി കുറ്റം ചെയ്തു എന്ന നിലയില്‍ ഒരു സാഹചര്യവും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ മുന്നിലില്ലെന്നും ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു  തടയേണ്ട സാഹചര്യം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

ബജറ്റ് അവതരണം കൃത്യമായി നടത്തും


 സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും നാളെ രാവിലെ കൃത്യം ഒന്‍പതിനു തന്നെ നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്രയും കാലം പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു പറയണമെങ്കില്‍ അതിനു പിന്നില്‍ എന്താണു കാര്യമെന്നു മുഖ്യമന്ത്രി മറുചോദ്യം  ഉന്നയിച്ചു.

ഇതുവരെ ഒരുപാട് സിഡികളും ശബ്ദരേഖയും പുറത്തുവന്നല്ലോ. ഒന്നിനും തുടര്‍നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്. ഡിജിപിക്കെതിരെ ചിലതൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ. എന്താണ് അതില്‍ ഉള്ളതെന്നു ചോദിച്ചിട്ടു പറയുന്നുമില്ല. ഇപ്പോള്‍ മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം വന്ന സാഹചര്യം കൂടി നോക്കണം. ഓരോരോ കാര്യങ്ങള്‍ കൊണ്ടുവന്ന് ഇതു സജീവമായി നിര്‍ത്താനാണു ചിലരുടെ ശ്രമം. കെ.എം. മാണിയില്‍ നിന്നു ശ്രദ്ധതിരിക്കാനല്ല, അദ്ദേഹത്തില്‍ ഫോക്കസ് ചെയ്തുകൊണ്ടു കൂടുതല്‍ പേരെ ആക്ഷേപിക്കാനാണു ശ്രമിക്കുന്നത്.

കെ.എം. മാണി ചില ഇളവുകള്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പുതിയ ആരോപണം.  അദ്ദേഹം എന്തെങ്കിലും ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ അതു മന്ത്രിസഭ തീരുമാനിച്ചു നല്‍കിയതാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫിനു വോട്ട് ചെയ്യുന്നതില്‍ അതിശയമുണ്ടോ. അവര്‍ യുഡിഎഫിനു പുറത്തായെങ്കില്‍ അത്  അവരുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 11, ബുധനാഴ്‌ച

മുസ്ലിം ലീഗ് സ്വതന്ത്രമായ വ്യക്തിത്വം ആര്‍ജിച്ച പ്രസ്ഥാനം


തിരുവനന്തപുരം: മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാതെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സ്വതന്ത്രമായ സ്ഥാനവും വ്യക്തിത്വവും സ്ഥാപിച്ച പ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാഘോഷ സമ്മേളനത്തില്‍ സി.എച്ച്. മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സി.എച്ച്. മുഹമ്മദ്‌കോയയുടെ വിദ്യാഭ്യാസ രംഗത്തെ നേതൃത്വമാണ് പിന്നാക്ക പ്രദേശങ്ങളെയും വിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വിജയകരമായ പങ്ക് വഹിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ഇ. അഹമ്മദ് സാഹബ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രിച്ചി ശിവ എം.പി. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. 

എന്‍ജിനിയറിങ് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ല


എന്‍ജിനിയറിങ് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു നിവേദനം കിട്ടിയെന്ന് മാത്രമേയുള്ളു.

നമ്മുടെ സമൂഹത്തിന്റെ 'ക്രീം' ചെറുപ്പക്കാരാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും കൈക്കൊള്ളില്ല. അതിനാലാണ് പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്ന പൊതുനിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് ഇതിന് മാറ്റംവന്നത്. ചില ഫാക്കല്‍റ്റികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാതാകുമെന്ന സ്ഥിതി വന്നപ്പോള്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നീട്ടുക മാത്രമാണ് ചെയ്തത്.

2015, മാർച്ച് 9, തിങ്കളാഴ്‌ച

ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ നഷ്ടം


ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. കെ.എസ്.യു. പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയതു മുതല്‍ അദ്ദേഹത്തെ അടുത്തറിയാനും ധാരാളം സന്ദര്‍ഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അവസരമുണ്ടായി. 

ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ജി. കാര്‍ത്തികേയന്‍. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പല പ്രത്യേകതകളുമുണ്ടായിരുന്നു. വളരെയേറെ വായിക്കും. പൊതുപ്രവര്‍ത്തനത്തിനപ്പുറത്ത് മറ്റു മേഖലകളില്‍ അറിവും സ്വന്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. 

പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം പ്രത്യേക ശൈലികൊണ്ട് വലിയ വിജയം നേടി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.







2015, മാർച്ച് 8, ഞായറാഴ്‌ച

ദുരിതാശ്വാസ നിധിയില്‍നിന്ന് 400 കോടി



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഇതുവരെ 400 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ മൂന്നിരട്ടിയാണിത്. സാമ്പത്തികപ്രശ്‌നങ്ങള്‍ സമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൂട്ടി നിശ്ചയിച്ചെങ്കിലും ഫലത്തില്‍ അതിനനുസരിച്ച ഫണ്ട് വര്‍ധനയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല കേന്ദ്രപദ്ധതികളും ഇല്ലാതായി. ഇതിനാല്‍, ഇതിനുള്ള പണം വേറെ കണ്ടെത്തേണ്ടിവരും.

ലൈറ്റ് മെട്രോ:സമയബന്ധിതമായിപൂര്‍ത്തിയാക്കും



തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

ഡി.ജി.പിയിൽ പൂര്‍ണ വിശ്വാസം



സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തെളിവായി മാധ്യമങ്ങള്‍ക്ക് നല്‍കിയ സി.ഡി.യില്‍ ഡി.ജി.പി.ക്കെതിരെ നേരിട്ട് തെളിവില്ലെന്ന് മുഖ്യമന്ത്രി. ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യനില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഡി.ജി.പി.ക്കെതിരായ യാതൊന്നും പി.സി. ജോര്‍ജ് നല്‍കിയിട്ടുളള സി.ഡി.യില്‍ ഇല്ല. അത് വളരെ വ്യക്തവും പരിശോധിച്ച് ബോധ്യപ്പെട്ടതുമാണ്. ആഭ്യന്തരമന്ത്രിയും ഇത് പറഞ്ഞിട്ടുണ്ട്. ഡി.ജി.പി.യില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ട് ''. അദ്ദേഹം വളരെ നല്ല പ്രവര്‍ത്തനമാണ് ഡി.ജി.പി. സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഘോഷിക്കാന്‍ മാധ്യമങ്ങളുള്ളപ്പോള്‍ അത് കൂട്ടു പിടിച്ച് ചിലര്‍ വിവാദങ്ങളുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ്. നടത്തുന്ന സമരം സോളാര്‍ സമരം പോലെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2015, മാർച്ച് 6, വെള്ളിയാഴ്‌ച

'നീര'യില്‍ പ്രശ്‌നമില്ല


കൃഷിവകുപ്പും എക്‌സൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കം 'നീര' പദ്ധതിയെ ബാധിച്ചെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യത്തിലൂന്നിയാണ് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് പരമാവധി ഗുണം കിട്ടണമെന്നതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഇതില്‍ ഒരഭിപ്രായം. മറിച്ച്, എക്‌സൈസ് വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആ വകുപ്പും മുന്നോട്ടുെവച്ചു. ഇതൊന്നും പദ്ധതിയെ ബാധിക്കില്ല. നീര നിര്‍മാണത്തിലുള്ള 14 ഫാക്ടറിയുടെ പണി നടന്നുവരികയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം ലാഭകരമായി പ്രവര്‍ത്തിക്കും


വല്ലാര്‍പാടത്തെക്കാള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞത്ത് നിലവില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. വിഴിഞ്ഞം-ബാലരാമപുരം റെയില്‍ ലിങ്കിന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. പൊന്നാനി ഹാര്‍ബര്‍ വികസനത്തിനായും റെയില്‍ലിങ്കിന് ധാരണയായിട്ടുണ്ട്.

കരുതല്‍-2015; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 20 മുതല്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും തുടങ്ങുന്നു. കരുതല്‍-2015 എന്നാണ് ഇത്തവണ ഇതിന് പേരിട്ടിരിക്കുന്നത്.ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 11 വരെയാണ് പരിപാടി.

ഏപ്രില്‍ 20- തിരുവനന്തപുരം, 
ഏപ്രില്‍ 23-എറണാകുളം, 
ഏപ്രില്‍ 27-കോഴിക്കോട്, 
ഏപ്രില്‍ 30-പത്തനംതിട്ട, 
മെയ് നാല്-വയനാട്, 
മെയ് 11-കൊല്ലം, 
മെയ് 14-കാസര്‍കോട്, 
മെയ് 18-മലപ്പുറം, 
മെയ് 21-ആലപ്പുഴ, 
മെയ് 25-പാലക്കാട്, 
മെയ് 28-ഇടുക്കി, 
ജൂണ്‍ നാല്-തൃശ്ശൂര്‍, 
ജൂണ്‍ എട്ട്-കണ്ണൂര്‍, 
ജൂണ്‍ 11-കോട്ടയം.



2015, മാർച്ച് 5, വ്യാഴാഴ്‌ച

പി.എസ്.സി. സെക്രട്ടറി: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, ഗവര്‍ണര്‍ക്ക് തീരുമാനിക്കാം


 പി.എസ്.സി. സെക്രട്ടറി നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് രണ്ട് തവണ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ ഫയലുകള്‍ വീണ്ടും പരിശോധിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. പക്ഷേ, സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട നിലപാടില്‍ മാറ്റംവരുത്തേണ്ടെന്ന കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.

ഇതേസമയം, തെറ്റുപറ്റിയെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി. അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ചെയര്‍മാന്‍മാത്രം വ്യത്യസ്ത നിലപാടാണല്ലോ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ഒരാള്‍ അങ്ങനെനിന്നാല്‍ എന്തുചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സംവരണം:നിലവിലുള്ളസ്ഥിതി തുടരും


പി.എസ്.സി. വഴി പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ നടന്ന നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.

ബജറ്റ് തടയല്‍: പ്രതിപക്ഷത്തിന്റേത് തീവ്രവാദികളുടെ നിലപാട്

 ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം തീവ്രവാദികളുടേതിന് സമാനമായ നിലപാടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവരുടേത് കൈയൂക്കിന്റെ നിലപാടാണ്. ജനാധിപത്യത്തില്‍ ഇത്തരം സമീപനങ്ങള്‍ പാടില്ല. അതിനാല്‍ അവര്‍ അത് മാറ്റണം- മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നില മോശമാകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആരുടെ നിലയാണ് മോശമാകാന്‍ പോകുന്നെന്ന് കാണാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തീവ്രവാദികളുടെ നിലപാടാണെങ്കില്‍ ആ രീതിയില്‍ തന്നെ അവരെ നേരിടുമോയെന്നാരാഞ്ഞപ്പോള്‍ എല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്. അത് തടുക്കാന്‍ ആര്‍ക്കും അവകാശമില്ല.

2015, മാർച്ച് 3, ചൊവ്വാഴ്ച

അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും


പുതുപ്പള്ളി: അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിടപ്പുരോഗികള്‍ക്കായുള്ള ആശ്വാസകിരണം പദ്ധതിയുടെ വരുമാനപരിധി ഒരുലക്ഷംരൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ സമ്പൂര്‍ണ സാമൂഹ്യപരിരക്ഷാ നിയോജക - മണ്ഡലമാക്കുന്നതിന് ആവിഷ്‌കരിച്ച കരുതല്‍ 2015 പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംസാരശേഷിയില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത്. ബധിരതയുടെപേരില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും കോക്ലിയാര്‍ സര്‍ജറിക്ക് പരിഗണിക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 5000 കോടിയുടെ സാമൂഹ്യസുരക്ഷാധനസഹായം നല്‍കിക്കഴിഞ്ഞു. ആനുകൂല്യംവാങ്ങുന്നവര്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുപകര്‍ന്ന് കൂടുതല്‍പേര്‍ക്ക് സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ സഹായിക്കണം. മാര്‍ച്ച് ഒന്നിനുലഭിച്ച അപേക്ഷകള്‍ക്കുള്ള ധനസഹായം മാര്‍ച്ച് 10നകം വിതരണം ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഒരുകോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. 

രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ളവരുടെ വൈദ്യുതിചാര്‍ജ് സര്‍ക്കാര്‍ വഹിക്കും


നാണ്യവിളകള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരുടെ അധിക വൈദ്യുതിനിരക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്ന വൈദ്യുതി ബോര്‍ഡിന് സാമ്പത്തികഭാരം താങ്ങാനാവാത്തതിനാലാണ് സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പനയില്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.