UDF

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കും

 

 

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷംകൊണ്ട് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 

അഞ്ചു ക്ഷേമ പദ്ധതികള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം- സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും ഫണ്ട് സമാഹരണം. പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്‍കും. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാകും വീടുകള്‍ നിര്‍മിക്കുക. ഒരു വീടിന് മൂന്നു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

കാഴ്ചവൈകല്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയടക്കം ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കും. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ററാക്ടിവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങും. സര്‍ക്കാര്‍ വെബ് പോര്‍ലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള അസിസ്റ്റിവ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.

മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കുന്ന പദ്ധതി തുടങ്ങും. അക്ഷയ വഴിയാകും ഇതു നടപ്പാക്കുന്നത്. ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കംകുറിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താകും ഇത്. പിന്നീടു മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ഒക്ടോബര്‍ രണ്ടിനു മുന്‍പ് ഈ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി