UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മേയ് 29, വ്യാഴാഴ്‌ച

സച്ചിന്‍ സാക്ഷി; ഉമ്മന്‍ചാണ്ടി പേരിട്ടു...കേരള ബ്ലാസ്‌റ്റേഴ്‌സ്

സച്ചിന്‍ സാക്ഷി; ഉമ്മന്‍ചാണ്ടി പേരിട്ടു...കേരള ബ്ലാസ്‌റ്റേഴ്‌സ്

 

 
 
 
 

mangalam malayalam online newspaper

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാല്‍പന്തു കളിക്കു പുതുജീവനേകാന്‍ ക്രിക്കറ്റ്‌ ദൈവം വിരുന്നെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വന്തം ഉടമസ്‌ഥതയിലുള്ള കൊച്ചി ടീമിന്റെ നാമകരണത്തിനായി തലസ്‌ഥാനത്തെത്തിയ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ ഊഷ്‌മളവരവേല്‍പ്‌.

സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണുക്ല ബ്ബിന്റെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌- കേരള ബ്ലാസേ്‌റ്റഴ്‌സ്‌. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ്‌ അംബാസഡറാകാനുള്ള സര്‍ക്കാര്‍ക്ഷണം രാജ്യസഭാംഗംകൂടിയായ സച്ചിന്‍ സ്വീകരിച്ചു.

താന്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററെന്ന്‌ അറിയപ്പെടുന്നതിനാലാണു ഫുട്‌ബാള്‍ക്ല ബ്ബിനു കേരള ബ്ലാസേ്‌റ്റഴ്‌സ്‌ എന്നു പേരിട്ടതെന്ന്‌ സച്ചിന്‍ പറഞ്ഞു. കേരളാ ഫുട്‌ബോളില്‍ ഈ ടീം മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ക്രിക്കറ്റിനുപുറമേ മറ്റു കായികയിനങ്ങളും ഇഷ്‌ടമായതിനാലാണു ഫുട്‌ബോള്‍ക്ല ബ്ബിനു തുടക്കമിട്ടത്‌. എണ്‍പതുകളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കേരളത്തില്‍നിന്ന്‌ ഏറെ താരങ്ങളുണ്ടായിരുന്നു. അന്നു കൊല്‍ക്കത്തയോടു കിടപിടിക്കുന്ന ഫുട്‌ബോള്‍ പാരമ്പര്യമായിരുന്നു കേരളത്തിന്‌. ആ യശസ്‌ തിരിച്ചുകൊണ്ടുവരാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകും- സച്ചിന്‍ പറഞ്ഞു.ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 1.25 ലക്ഷംസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുമെന്നു സച്ചിന്‍ പറഞ്ഞു. കായികരംഗത്തെ നവീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ എം.പിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയിട്ടുണ്ട്‌. കേരളം ഒത്തുപിടിച്ചാല്‍ കായികരംഗത്തു മികച്ച നേട്ടങ്ങളുണ്ടാകും. സ്‌കൂളുകളുടെയും കോളജുകളുടെയും കായികപദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. തന്റെ ഫുട്‌ബോള്‍ക്ല ബിനു പിന്തുണ നല്‍കിയ കേരളസര്‍ക്കാരിന്‌ അദ്ദേഹം നന്ദിയറിയിച്ചു.

ഫുട്‌ബോള്‍ക്ല ബ്‌ രൂപീകരിക്കാനുള്ള സച്ചിന്റെ ശ്രമങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിന്റെ അംബാസഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചതു കേരളത്തിന്‌ അഭിമാനനേട്ടമാണ്‌.

രാവിലെ എട്ടരയോടെ വിമാനത്താവളത്തിലെത്തിയ സച്ചിനെ ആര്‍പ്പുവിളികളോടെയാണ്‌ ആരാധകര്‍ വരവേറ്റത്‌. 11-നു സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു. സെക്രട്ടേറിയറ്റ്‌ ജീവനക്കാരടക്കം നൂറുകണക്കിന്‌ ആരാധകര്‍ പ്രിയതാരത്തെ ഒരുനോക്കു കാണാനെത്തി. കേരളത്തിന്റെ സാംസ്‌കാരികപൈതൃകം വിളിച്ചോതുന്ന ആറന്മുളക്കണ്ണാടി സമ്മാനിച്ചശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാംഗങ്ങളെ സച്ചിനു പരിചയപ്പെടുത്തി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും സച്ചിനെ കാണാനെത്തിയിരുന്നു. 

 

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

 

കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

2014, മേയ് 23, വെള്ളിയാഴ്‌ച

പിള്ളയുടെ ഭീഷണിക്ക് വഴങ്ങില്ല

പിള്ളയുടെ ഭീഷണിക്ക് വഴങ്ങില്ല

തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ എന്താണ് കൈവശമുള്ളതെങ്കില്‍ അത് ആദ്യം ബാലകൃഷ്ണപിള്ള പുറത്തുവിടട്ടെ, അതുകഴിഞ്ഞെ ഇനി മന്ത്രിസഭാ പുന:സംഘടന ആലോചിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗണേഷിനെ മന്ത്രിയാക്കാന്‍ സരിതയുടെ കത്ത് വച്ച് വിലപേശിയ ബാലകൃഷ്ണപിള്ളയുടെ നീക്കം തിരിച്ചടിയാകുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന

'മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ഗണേഷ്‌കുമാറിന്റെ കാര്യമാണ്. ഇനി അത് അങ്ങനെയാകണമെന്നില്ല. ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. പിള്ളയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. കത്ത് കൈവശമുണ്ടെങ്കില്‍ അത് അദ്ദേഹം പുറത്തുവിടട്ടെ. അതുവരെ പുന:സംഘടനയ്ക്കായി കാത്തിരിക്കാം-ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ല. പാര്‍ട്ടിയിലും മുന്നണിലും ഇനി അത് ചര്‍ച്ചചെയ്യണം. ജൂണ്‍ ഒമ്പതിന് നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി പുന:സംഘടന നടക്കാനുള്ള സാധ്യതയാണ് ഇതോടെ അടയുന്നത്.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേരള കോണ്‍ഗ്രസ് ബിക്ക് മാത്രം മന്ത്രിസ്ഥാനം ഇനിയും നിഷേധിച്ചാല്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്ന ഭീഷണി ബാലകൃഷ്ണപിള്ള പ്രയോഗിച്ചത്. സരിതയുടെ കത്തില്‍ ചില മന്ത്രിമാരുടെയും പാര്‍ലമെന്റിലേക്ക് ജയിച്ചവരുടെയും പേരുകളുണ്ടെന്നും പിള്ള സൂചിപ്പിച്ചു. ഇനി ഏതായാലും പിള്ളയുടെ ബ്ലാക്‌മെയിലിങ്ങിന് വഴങ്ങേണ്ടെന്ന ഉറച്ചനിലപാടിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളും.

മെയ് 31 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഗണേഷ് എം.എല്‍.എ സ്ഥാനവും രാജിവെക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗണേഷിനെതിരായ കേസുകള്‍ അവസാനിച്ചാല്‍ തിരിച്ച് മന്ത്രിസഭയിലെടുക്കാമെന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നുവെന്നും പിള്ള പറയുകയുണ്ടായി.
 

2014, മേയ് 17, ശനിയാഴ്‌ച

ജനങ്ങൾ നല്കിയ അംഗീകാരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

ജനങ്ങൾ നല്കിയ അംഗീകാരത്തിന്  എന്റെ ഹൃദയം നിറഞ്ഞ നന്ദി 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിച്ച വോട്ടര്‍മാരോട്‌ ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി നന്ദി പറയുകയാണ്‌. ഇത്‌ യഥാര്‍ഥത്തില്‍ ജനങ്ങളുടെ വിജയമാണ്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും യുഡിഎഫ്‌ പ്രവര്‍ത്തകരും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ വിജയത്തില്‍ നിശ്ചയമായും അഭിമാനിക്കാം. 

2014, മേയ് 13, ചൊവ്വാഴ്ച

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം

 
 
 
 
 
 
 

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ 19-മത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് സിനിമ മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീയേറ്റര്‍ കോംപ്ലക്‌സ് സംബന്ധിച്ച് യോഗത്തിലുയര്‍ന്ന അഭിപ്രായം പ്രൊപ്പോസല്‍ ആയി മന്ത്രിസഭയില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കി.

സിനിമകള്‍ക്ക് ഉള്ള സബ്‌സിഡി സംബന്ധിച്ച മാനദണ്ഡം പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെ മലയാള സിനിമയ്ക്കും ഫിലിം ഫെസ്റ്റിവലിനും സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ സമിതിയെയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, സുരേഷ് കുമാര്‍, പന്തളം സുധാകരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. കമ്മിറ്റി രണ്ട് മാസത്തിനുളളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സബ്‌സിഡി സംബന്ധിച്ച് മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച് പൊതുവായ ചര്‍ച്ച നടന്ന യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ചും വേണ്ട മാറ്റങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായുളള കമ്മിറ്റിക്ക് നിര്‍ദ്ദേശിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറില്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച നിലയില്‍ സംഘടിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്തര്‍ ദേശീയ രംഗത്തെ നല്ല സിനിമകളാണ് വേണ്ടത്. നന്മയുളള സിനിമകള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെസി ഡാനിയേല്‍ അവാര്‍ഡ് തുക സംബന്ധിച്ച് യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ പരിശോധിക്കും. പ്രായോഗിക വശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും സിനിമ മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ഗാന്ധിമതി ബാലന്‍, നടന്‍ മധു, പന്തളം സുധാകരന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, നടന്‍ മധുപാല്‍, വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

2014, മേയ് 11, ഞായറാഴ്‌ച

സാങ്കേതികവിദ്യയുടെ പ്രയോജനം വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കും

ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കി


തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോജനം വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജി ഇതിന് ഉദാഹരണമാണ്. ഗ്രാമീണ സാങ്കേതിക വിദ്യ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012ലെ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് 'മാതൃഭൂമി' കോഴിക്കോട് യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ഡോ. കെ. ശ്രീകുമാറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കി. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മാലിന്യങ്ങളുടെ സ്വന്തം നാട്' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ഡോ. കെ. ശ്രീകുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
2012ലെ മറ്റ് അവാര്‍ഡുകള്‍ പി.ആര്‍. മാധവ പണിക്കര്‍, ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍, 'കലാകൗമുദി' ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി. സെല്‍വരാജ് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

2011ലെ അവാര്‍ഡ് ജേതാക്കളായ ഇ.എന്‍. ഷീജ, ഡോ. എസ്. ശാന്തി, കെ.കെ. വാസു, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷനായി. പ്രൊഫ. സി.ജി. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.കെ. രാമചന്ദ്രന്‍, പ്രൊഫ. ജോര്‍ജ് വര്‍ഗ്ഗീസ്, ഡോ. വി. അജിത് പ്രഭു, എ. പ്രഭാകരന്‍, ബിനുജ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 

2014, മേയ് 6, ചൊവ്വാഴ്ച

കാര്‍ട്ടൂണ്‍ ശക്തിയേറിയ മാധ്യമം: മുഖ്യമന്ത്രി

 

കോട്ടയ: ആശയങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള ശക്തിയേറിയ മാധ്യമമാണ് കാര്‍ട്ടൂണ്‍. മനഃപൂര്‍വം വേദനിപ്പിക്കാത്തവ ആസ്വാദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ജവഹര്‍ ബാലഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ പഠനക്കളരിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണുകളുടെ ആശയം മനസ്സിലാക്കി അഭിനന്ദനം അറിയിക്കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരി. 

പഠനക്കളരിയില്‍ പങ്കെടുത്ത കുട്ടികള്‍ വരച്ച തന്റെ ചിത്രങ്ങളില്‍നിന്ന് മുഖ്യമന്ത്രി മൂെന്നണ്ണം തിരഞ്ഞെടുത്തു. അവ കുട്ടികള്‍ക്ക് അദ്ദേഹം ഒപ്പിട്ടുനല്‍കി. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് ടോംസ്, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ശശികുമാര്‍, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി.വാസുദേവന്‍ നായര്‍, അനില്‍ വേഗ, എം.എസ്.മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.