UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും

സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള നടപടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈബര്‍ ഡോം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളും പുതിയ പ്രവണതകളും വ്യക്തമാക്കാന്‍ സെമിനാര്‍ സഹായകരമായതായി പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യനും ഐ.ജി. മനോജ് എബ്രഹാമും വിലയിരുത്തി. പോള്‍ സൈബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സംസാരിച്ചു.

കേരള പോലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം, ഐ.ജി. മനോജ് എബ്രഹാം, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സമീപം
 

ഫയാസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം അറിയില്ല -റമീസ് അഹമ്മദ്

ഫയാസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം അറിയില്ല -റമീസ് അഹമ്മദ്

 

ദുബൈ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ളെന്ന് ഫയാസിന്‍െറ നാട്ടുകാരനും ദുബൈയിലെ പുതുച്ചേരി പ്രവാസി അസോസിയേഷന്‍ (നോര്‍പ്പ) ജനറല്‍ സെക്രട്ടറിയുമായ റമീസ് അഹമ്മദ്. ഉമ്മന്‍ ചാണ്ടി ഫയാസിന്‍െറ വാഹനത്തിലാണോ നോര്‍പ്പയുടെ പരിപാടിക്ക് വന്നതെന്ന് തനിക്കറിയില്ളെന്നും റമീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചില ചാനലുകളും പത്രങ്ങളും താന്‍ പറഞ്ഞത് വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു.


2008ല്‍ നോര്‍പ്പ ദുരിതാശ്വാസനിധിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനത്തിന്് ഉമ്മന്‍ ചാണ്ടിയെ കിട്ടാന്‍ ഫയാസിന്‍െറ സഹായം അദ്ദേഹത്തിന്‍െറ അമ്മാവനും അന്ന് നോര്‍പ്പ പ്രസിഡന്‍റുമായ ഇബ്രാഹിംകുട്ടി വഴിയാണ്് തേടിയത്. ജയ്ഹിന്ദ് ചാനലിന്‍െറ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ദുബൈയിലത്തെിയത്. ഉമ്മന്‍ചാണ്ടിയെ കാണാനായി താനും ഇബ്രാഹിംകുട്ടിയും ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തിരക്കിലായിരുന്നു. 
അവിടെവെച്ചാണ് താന്‍ ഫയാസിനെ ആദ്യമായി കാണുന്നത്. ഫയാസ് മറ്റൊരു നേതാവ് വഴിയാണ് ഉമ്മന്‍ചാണ്ടിയെ നോര്‍പ്പയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ഉറപ്പുവാങ്ങിയത്. പിന്നീട് പരിപാടിക്ക് ഉമ്മന്‍ചാണ്ടി എത്തുമ്പോള്‍ താന്‍ ചടങ്ങ് നടക്കുന്ന ഹാളില്‍ തിരക്കിലായിരുന്നു. ഫയാസിന്‍െറ വാഹനത്തിലാണോ ഇബ്രാഹിംകുട്ടിയുടെ വാഹനത്തിലാണോ ഉമ്മന്‍ചാണ്ടി വന്നതെന്ന് അറിയില്ല. പരിപാടിയില്‍ ഫയാസിന്‍െറ സാന്നിധ്യമുണ്ടായിരുന്നില്ല-റമീസ് പറഞ്ഞു.

വിവാദങ്ങളില്‍ സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ല

വിവാദങ്ങളില്‍ സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ല

 

 

കോട്ടയം: മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളില്‍ ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ളെന്ന് കരുതുന്ന വ്യക്തിയാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുമാസമായി തുടരുന്ന വിവാദങ്ങളുടെ പേരില്‍ രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും സത്യത്തോട് നീതി പുലര്‍ത്തണമെന്നതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) 51ാം സംസ്ഥാന സമ്മേളനം കോട്ടയം സി.എ. ചന്ദ്രന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്്, എം.പിമാരായ ആന്‍േറാ ആന്‍റണി, പി.ടി. തോമസ്, ജോയി എബ്രഹാം, എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, മനോഹരന്‍ മോറായി, കോട്ടയം നഗരസഭ ചെയര്‍മാന്‍ എം.പി . സന്തോഷ് കുമാര്‍ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി 

 

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന്  വര്‍ഗീയ, നക്സല്‍ ഭീഷണി  -മുഖ്യമന്ത്രി
 

ന്യൂദല്‍ഹി: കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് ബാഹ്യശക്തികള്‍ ഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പറഞ്ഞു.


കേരള ജനതയുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു. വര്‍ഗീയ, മൗലികവാദികളെയും ഇടതു തീവ്രവാദികളെയും നേരിടാന്‍ കേന്ദ്രം കേരളത്തിന് അടിസ്ഥാന സൗകര്യവും സാങ്കേതിക സഹായവും നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വനമേഖലകളില്‍ ഇടതു തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വ്യക്തമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ അടിത്തറ ഉണ്ടാക്കാന്‍ ഇടതു തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. കേരളം പൊതുവെ സമാധാനമുള്ള സംസ്ഥാനമാണ്. നിരവധി വര്‍ഷങ്ങളായി വലിയ വര്‍ഗീയ സംഭവങ്ങളോ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഇതിനിടയില്‍തന്നെയാണ് സംസ്ഥാനവുമായോ ജനങ്ങളുമായോ ബന്ധമില്ലാത്ത വിഷയങ്ങളുമായി ഭീഷണി ഉയര്‍ത്തുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും അക്രമസമരങ്ങള്‍ സംഘടിപ്പിക്കാനും സോഷ്യല്‍ മീഡിയ ദുരുപയോഗിക്കുന്നതു തടയാന്‍ നിരീക്ഷണം ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നവമാധ്യമ നിരീക്ഷണം പൗരന്‍െറ അടിസ്ഥാന അവകാശങ്ങള്‍ തകര്‍ക്കപ്പെടാതെയാകണം. ദേശീയോദ്ഗ്രഥനത്തിന്‍െറയും സാമുദായിക സൗഹാര്‍ദത്തിന്‍െറയും സന്ദേശം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

യുവസംരംഭകപദ്ധതി ബാങ്കുകള്‍ ഏറ്റെടുക്കണം

യുവസംരംഭകപദ്ധതി ബാങ്കുകള്‍ ഏറ്റെടുക്കണം -മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: യുവാക്കളുടെ സംരംഭകത്വ വികസന പരിപാടിയില്‍ ബാങ്കുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

യുവസംരംഭകര്‍ക്ക് ബജറ്റിന്റെ ഒരുശതമാനം നീക്കിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി ബാങ്കുകളുടെകൂടി സഹായത്തോടെ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ വായ്പയ്ക്ക് പല ബാങ്കുകളും ഫലത്തില്‍ 15 ശതമാനംവെര ഈടാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പറഞ്ഞു. ഇത് കുറയ്ക്കാനും ഏകീകരിക്കാനും ബാങ്കുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2.39 ലക്ഷം കോടിയായി. ഇതില്‍ 75,883 കോടിയും പ്രവാസി നിക്ഷേപമാണ്. 2012 ജൂണ്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ 36 ശതമാനം എന്ന റെക്കോര്‍ഡ് വളര്‍ച്ചയാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായത്. ഡോളറിന് വിലയേറിയതോടെ കൂടുതല്‍ പണം നാട്ടിലെത്തിക്കാന്‍ പ്രവാസികള്‍ തയ്യാറായതാണ് നിക്ഷേപത്തിലെ ഈ വര്‍ദ്ധനവിനുകാരണം. ഇതുവരെ ബാങ്കുകള്‍ നല്‍കിയ വായ്പ 1.74 ലക്ഷം കോടിയാണ്. 
 

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

തിരുവനന്തപുരം: യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഉപഹാരമായിട്ടാണ് ഇത് യുവാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ടി, ടെലിഫോണ്‍ മേഖലകളിലാണ് നൂതന ആശയങ്ങളുമായി യുവാക്കള്‍ എത്തിയത്. ഇത് കൃഷി, ആരോഗ്യം, സിനിമ, ടൂറിസം ഇങ്ങനെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും. 

കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് ഭിത്തി സജ്ജീകരിച്ചിരുന്നു.

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

20 ലക്ഷം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവാദത്തിന്‌

20 ലക്ഷം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവാദത്തിന്‌

തിരുവനന്തപുരം: സാങ്കേതിക കേരളത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20 ലക്ഷം വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പിലേക്ക് നേരിട്ടെത്തുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കുചേരും. 

കേരളത്തിലെ യുവാക്കളുടെ സംരംഭകത്വശേഷിയും ശക്തിയും ഒര്‍മപ്പെടുത്തുന്നതിനായി സപ്തംബര്‍ 12ന് നടത്തുന്ന സംരംഭകത്വ ദിനാചാരണത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് സംവദിക്കുക. ഗുഗിള്‍ പ്ലസ് നല്‍കുന്ന ചാറ്റ് സേവനമായ 'ഹാങ് ഔട്ട്' ഉപയോഗിച്ചാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പരിപാടി. 

ഭാവിയില്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ കേരളത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പ്രോത്‌സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംരംഭകത്വ ദിനാചാരണം.

സംരംഭകത്വ നയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ഭാവിപരിപാടികളെപ്പറ്റിയും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ യുവാക്കളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിക്കും. 

യുട്യൂബിലൂടെയും (www.youtube.com/oommenchandykerala)  'ഹാംഗ്ഔട്ട് ഓണ്‍ എയ'റിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം സംപ്രേഷണം ചെയ്യും. ക്യാംപസുകളില്‍ ഇത് ലൈവായി പ്രദര്‍ശിപ്പിക്കാന്‍ കോളജുകള്‍ക്കും സ്‌ക്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടറോ മൊബൈല്‍ഫോണോ കൈവശമുള്ളവര്‍ക്ക് കേരളത്തിന്റെ ആദ്യ സംരംഭകത്വ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം നേരിട്ട് കാണാനും കേള്‍ക്കാനും സാധിക്കും. 
 

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തി

ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തി -ഉമ്മന്‍ചാണ്ടി

 

മേഴ്‌സിരവിയുടെ 4-ാം ചരമവാര്‍ഷികം ആചരിച്ചു 
കോട്ടയം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അതുണ്ടാക്കിയെടുക്കാന്‍ ജനപ്രതിധികള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അകലവും അവിശ്വാസവും വര്‍ദ്ധിക്കുന്നതാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഴ്‌സിരവിയുടെ നാലാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച മേഴ്‌സിരവി ഫൗണ്ടേഷന്‍, മാമ്മന്‍മാപ്പിള ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന തോന്നലാണ് ജനങ്ങള്‍ക്ക് അവരോട് അകല്‍ച്ചയുണ്ടാക്കുന്നത്. മേഴ്‌സിരവി അക്കാര്യത്തില്‍ തികച്ചും വ്യത്യസ്തയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കോട്ടയത്തിന്റെ എം.എല്‍.എ. ആയിരുന്നപ്പോള്‍ മണ്ഡലത്തിന്റെ വികസനകാര്യത്തിലും ജനകീയപ്രശ്‌നങ്ങളിലും അവര്‍ കാണിച്ച ആത്മാര്‍ത്ഥത എല്ലാവരും അംഗീകരിച്ചതാണ്. എറണാകുളത്തുനിന്ന് വന്ന മേഴ്‌സി, ജയിച്ചുകഴിഞ്ഞാല്‍ എറണാകുളത്തേക്ക് പോകുമെന്ന് എതിരാളികള്‍ ആക്ഷേപിച്ചിരുന്നു. പക്ഷേ, എം.എല്‍.എ. എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം കണ്ടതോടെ എതിരാളികള്‍ക്ക് നാവുപൊങ്ങിയില്ല. തികഞ്ഞ ആത്മാര്‍ത്ഥതയോടെ തന്‍േറതായ ശൈലിയില്‍ പ്രവര്‍ത്തിച്ച് വിജയിച്ച വ്യക്തിയായിരുന്നു മേഴ്‌സിരവിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മേഴ്‌സിരവി ഫൗണ്ടേഷന്‍ ചെയര്‍മാനും 'മാതൃഭൂമി' മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 
 

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

അമൃതവര്‍ഷം 60: വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

 

 


തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണ പരിപാടിയില്‍ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ബഹുജനപങ്കാളിത്തത്തോടെ ഒരു വര്‍ഷംകൊണ്ട് രാജ്യത്താകമാനം നടപ്പാക്കാനുദ്ദേശിക്കുന്ന വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം ക്ലിഫ്ഹൗസില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ഒരു വര്‍ഷം കൊണ്ട് രാജ്യത്താകെ 60 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് മഠം ലക്ഷ്യമിടുന്നത്. ഇതിന്റെ പത്തിലൊന്ന് കേരളത്തില്‍ മാത്രം നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ ആദ്യത്തെ ഒന്നേമുക്കാല്‍ ലക്ഷം തൈകള്‍ എത്രയും പെട്ടെന്ന് കൈമാറുമെന്നും തുടര്‍ന്ന് ഓരോ മാസവും 50,000 തൈകള്‍ വീതം മഠത്തിനു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ജൂണ്‍മാസത്തോടുകൂടി മുഴുവന്‍ വൃക്ഷത്തൈകളും നല്‍കും.

പ്രകൃതിയോട് പൂര്‍ണമായും നീതിപുലര്‍ത്തി നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാണിത്. അതുകൊണ്ടുതന്നെ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് മഠം നടത്തുന്ന ഈ പരിപാടി ഏറെ പ്രശംസനീയമാണ്. അമൃതാനന്ദമയി മഠം നടത്തിവരുന്ന സാമൂഹികസേവന പരിപാടികളില്‍ അവസാനത്തെ ഉദാഹരണമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനുവേണ്ടി പതിറ്റാണ്ടുകളായി അമ്മയുടെ ഭക്തര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തെപ്പറ്റി ലോകത്തെ ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അമൃതപുരി ആശ്രമം പ്രതിനിധി സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. കൈമനം ആശ്രമത്തിലെ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, അമൃതപുരി ആശ്രമത്തിലെ ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയകുമാര്‍ ശര്‍മ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.