UDF

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത

 

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ജനശ്രീ സ്വയംസഹായ ഗ്രൂപ്പാണെന്നും അതിന്‍െറ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബശ്രീ സര്‍ക്കാര്‍ സംവിധാനമാണ്. അതിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. ഇടത് സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ പ്രോത്സാഹനമാണ് യു.ഡി.എഫ് നല്‍കുന്നത്. എന്നാല്‍ മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ജനശ്രീയെ കുറിച്ച് ആക്ഷേപം പറയുന്നവര്‍ എം.എം. ഹസന്‍െറ വെല്ലുവിളി സ്വീകരിക്കണം. 50000 രൂപയില്‍ കൂടുതല്‍ ഓഹരി ഉണ്ടെന്ന് തെളിയിക്കാനാണ് ഹസന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര പദ്ധതികള്‍ ധാരാളമായി സന്നദ്ധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നുണ്ട്്. മുമ്പും ഇത് നല്‍കിയിട്ടുണ്ട്. ഏതൊക്കെ ഗ്രൂപ്പുകള്‍ക്കാണ് ഇത് കിട്ടിയതെന്ന് വേണമെങ്കില്‍ പരിശോധിക്കാം.


പ്ളാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ജനശ്രീക്ക് വിവരം നല്‍കാന്‍ നിര്‍ദേശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. ജനശ്രീക്ക് പദ്ധതി അനുവദിച്ചതില്‍ ഒരു പ്രശ്നവുമില്ല. മാനദണ്ഡപ്രകാരം അത് നടപ്പാക്കും. ജനശ്രീയില്‍ പദ്ധതി അനുവദിക്കുംമുമ്പ് എത്ര ഷെയര്‍ ഉറപ്പുനല്‍കാനാകുമെന്നാണ് ഹസന്‍ അറിയിച്ചത്. പ്രോജക്ട് അംഗീകരിച്ചാലേ ഓഹരി ലഭ്യമാവുകയുള്ളൂ. ഓഹരി എടുപ്പിക്കാമെന്ന ഉറപ്പാണ് ഹസന്‍ നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.