UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജനുവരി 30, തിങ്കളാഴ്‌ച

പുരോഗതിയ്ക്കായി പിട്രോഡയുടെ പത്തു നിര്‍ദേശങ്ങള്‍ (with VIDEO)

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പത്തുകാര്യങ്ങള്‍ സാം പിട്രോഡ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ അധ്യക്ഷനുമായ പിട്രോഡയുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നുമാസത്തിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും അവ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ധവളപത്രം പുറപ്പെടുവിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിട്രോഡ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സമിതിയ്ക്ക് മുമ്പാകെയാണ് പിട്രോഡ തന്റെ പത്തിന അജണ്ട അവതരിപ്പിച്ചത്. മൂന്നുമണിയ്ക്കൂര്‍ നീണ്ട പ്രസന്‍േറഷനില്‍ മന്ത്രിമാര്‍ തൃപ്തി രേഖപ്പെടുത്തി. തന്റെ പത്തു നിര്‍ദേശങ്ങളില്‍ സംസ്ഥാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടത് തീര ജല ഗതാഗത പദ്ധതിയാണെന്ന് പിട്രോഡ വ്യക്തമാക്കി. തീരമേഖലയിലൂടെയുള്ള വന്‍കിട പദ്ധതിയാണിത്. സംസ്ഥാനത്തെ നിരവധി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കുഗതാഗതപ്പാതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയ്ക്ക് സമാന്തരമായിട്ടായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നോളജ് സിറ്റിയാണ് രണ്ടാമത്തെ നിര്‍ദേശം. വിജ്ഞാനമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കായി തൊഴില്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഒന്നാംതരം ലാബുകളുമൊക്കെയുള്ള സ്വയംപര്യാപ്ത നഗരമാണ് പിട്രോഡ ലക്ഷ്യമിടുന്നത്. ഏറെ പ്രതിഭാധനരായ നിരവധി ചെറുപ്പക്കാര്‍ വികസിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചൊഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോളജ് സിറ്റിയ്ക്ക് സംസ്ഥാനത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് പിട്രോഡ വ്യക്തമാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊന്ന്. പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡിലൂടെ ബന്ധിപ്പിച്ച് ഐ.ടി സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് പത്തുരൂപ ഈടാക്കി സംസ്ഥാനത്തെല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയുന്ന പദ്ധതിയാണ് മറ്റൊന്ന്. ''മൂന്ന് കോടി ജനങ്ങളുള്ള കേരളത്തില്‍ 3.5 കോടി സെല്‍ ഫോണുകളുണ്ട്. പത്തുരൂപ വെച്ച് ഈടാക്കിയാല്‍ ഇന്‍ഷുറന്‍സ് വിജയിപ്പിക്കാന്‍ കഴിയും'' -പിട്രോഡ പറഞ്ഞു.

പരിസ്ഥിതി സൗഹാര്‍ദമായ മാലിന്യ സംസ്‌കരണം, ഇ-ഗവേണന്‍സ് എന്നിവയ്ക്കായുള്ള പദ്ധതികളും പിട്രോഡ മുന്നോട്ടു വെച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള സംരംഭമാണ് മറ്റൊന്ന്. 'കേരളത്തില്‍ പെന്‍ഷന്‍ പ്രായം 55 വയസ്സാണ്. എനിക്കിപ്പോള്‍ 70 വയസ്സായി. ഞാന്‍ പതിനാറ് മണിക്കൂര്‍ ജോലിചെയ്യുന്നു. അതുപോലെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പല മേഖലകളിലും ഉപയോഗിക്കാന്‍ കഴിയും. സാമൂഹ്യ പ്രവര്‍ത്തനം മുതല്‍ അധ്യാപനം വരെ പല കാര്യങ്ങളിലും ഇവരെ സര്‍ക്കാരിന് പ്രയോജനപ്പെടുത്താം' - പിട്രോഡ പറഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലകളെ യന്ത്രസഹായത്തോടെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ചും പിട്രോഡ ആശയം മുന്നോട്ടുവെച്ചു. കശുവണ്ടി, കയര്‍, കൈത്തറി വ്യവസായങ്ങളെ ആധുനികവത്കരിക്കുകയും തൊഴില്‍ശേഷി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്തെ ആയുര്‍വേദത്തിന്റെ ലോക തലസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പിട്രോഡ അവതരിപ്പിച്ച മറ്റൊരു ആശയം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന ഹൈസ്​പീഡ് റെയില്‍ ഇടനാഴിയാണ് പത്താമത്തെ ഇനം. ''കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ഹൈ സ്​പീഡ് റെയില്‍ കോറിഡോര്‍. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കുറഞ്ഞത് പത്തുവര്‍ഷം വേണം. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതിനുള്ള ശ്രമം തുടങ്ങണം'' - പിട്രോഡ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോല ഏറെ കര്‍മശേഷിയുള്ള നേതാവുമായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പിട്രോഡ പറഞ്ഞു. ''പല കാര്യങ്ങളിലും രാജ്യത്തിന് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. ലോകം മാറുകയാണ്. തൊഴില്‍ പ്രശ്‌നമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും സംസ്ഥാനം മാറിയേ തീരൂ. വ്യക്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഏതു പദ്ധതിയും നടപ്പിലാക്കാവുന്നതേയുള്ളൂ. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിക്കേണ്ടത്'' - പിട്രോഡവ്യക്തമാക്കി.

.


ministers meeting with sam pitroda

cm's breifing after meeting with montek singh aluwalia (video)

cm's breifing after meeting with montek singh aluwalia More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

guruvayoor sathyagraham (video)

guruvayoor sathyagraham_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Republic day celebration CM (video)


Republic day celebration _CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Sukumar Azhikode obituary (video)

Sukumar Azhikode obituary More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's Republic Day Message 2012 (video)

CM's Republic Day Message 2012 More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

2012, ജനുവരി 27, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ സത്യാഗ്രഹം സാമൂഹ്യമാറ്റത്തിനു വഴിതെളിച്ചു - മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ച മഹത്തായ പ്രവര്‍ത്തനമാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സംഭവമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാവിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ക്ക് കഴിഞ്ഞു.

രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച് പ്രവര്‍ത്തിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത തലമുറയില്‍ ഇന്ന് അവശേഷിക്കുന്നവര്‍ വിരളമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി അത്തരത്തില്‍ പ്രവര്‍ത്തിച്ച തലമുറയെ ആദരിക്കുന്നതു തന്നെ വിലപ്പെട്ടതാണ്. അത്തരം ആളുകളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്ന കെ.മാധവനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയ കേളപ്പജിക്കു സ്ഥലത്ത് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നഭ്യര്‍ഥിച്ച് കെ.മാധവന്‍ നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേളപ്പജിക്ക് ഗുരുവായൂരില്‍ സ്മാരകമാണോ പ്രതിമയാണോ വേണ്ടതെന്നത് പരിശോധിക്കുമെന്നും അതിനു സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്‍ക്കൊത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എന്‍.ആര്‍.മാധവമേനോന്‍ അധ്യക്ഷനായിരുന്നു.

ഇ-മെയില്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനകം - മുഖ്യമന്ത്രി

  1. തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തിന് അടിസ്ഥാനമായ രേഖകള്‍ കേരള പോലീസ് ഹൈടെക്‌സെല്ലില്‍ നിന്നും ചോര്‍ന്നതുസംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി. ഒരു റിസര്‍വ് സബ് ഇന്‍സ്‌പെക്ടറെ സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് എ.ഐ.ജി.ഘോറി സഞ്ജയ്കുമാറിന് ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ ഇടപെടുമോയെന്ന ചോദ്യത്തിന് പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചതല്ലാതെ ദേവസ്വം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും നിയമനത്തില്‍ അപാകത ഉണ്ടെന്നുവന്നാല്‍ തീര്‍ച്ചയായും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളെ ഡ്രഗ്‌സ് കണ്‍ട്രോളറായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് 'വിജിലന്‍സ് ക്ലിയറന്‍സ്' നിര്‍ബന്ധമാണെന്നും ഇതില്‍ ആര്‍ക്കും ഒഴിവുനല്‍കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പഞ്ചാബില്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള താരങ്ങളെ മര്‍ദിച്ചതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം പഞ്ചാബ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മദര്‍നംമൂലം കളി മതിയാക്കേണ്ടിവന്ന കേരള ടീമിന് ജയിച്ചാല്‍ ലഭിക്കുമായിരുന്ന പാരിതോഷികംതന്നെ സര്‍ക്കാര്‍ നല്‍കും. ഓരോ ടീമംഗത്തിന് 35000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂരിലെ വിയ്യൂരില്‍ വൈദ്യുതി ലൈനില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ വിനോദ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപയും വൈദ്യുതി ബോര്‍ഡ് ഒരുലക്ഷം രൂപയും നല്‍കും.

സിനിമാസംവിധായകന്‍ കെ.ജി.ജോര്‍ജിന് ഒരുലക്ഷം രൂപ ചികിത്സാസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012, ജനുവരി 24, ചൊവ്വാഴ്ച

കേരള വികസനത്തിന് വിഷന്‍ 2030



തിരുവനന്തപുരം: 2030 വരെ കേരളത്തില്‍ നടപ്പാക്കേണ്ട വികസനപദ്ധതികളുടെ രേഖ തയ്യാറാക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടപടി തുടങ്ങി. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഉപദേശനിര്‍ദേശങ്ങളനുസരിച്ചായിരിക്കും വിഷന്‍ 2030 സമീപനരേഖയ്ക്ക് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോടു പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിങ് അലുവാലിയയുമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ച ഇതിന്റെ ഭാഗമാണ്. മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖറും ഇതിന് നേതൃത്വം നല്‍കി.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്രയും ദീര്‍ഘകാല വികസന പരിപാടികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് തീരുമാനം.

അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍

അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍


തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.keralacom.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക് പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രത്യേക ഫോറം ഇതില്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം. അതുപോലെതന്നെ ഏതെങ്കിലും വകുപ്പിനെയോ സ്ഥാപനത്തെയോ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം.

പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

2012, ജനുവരി 21, ശനിയാഴ്‌ച

സൈബര്‍ പാര്‍ക്കിനെ മലബാറിന്റെ ഐ.ടി. കേന്ദ്രമാക്കും: മുഖ്യമന്ത്രി



കോഴിക്കോട്:സൈബര്‍പാര്‍ക്ക് കേന്ദ്രീകരിച്ച് മലബാറിന്റെ ഐ.ടി.വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി.വികസനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എല്‍ സൈബര്‍പാര്‍ക്ക് സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌മെന്‍റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

                     ഐ.ടി.രംഗത്താണ് ഇനി കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത്. സ്ഥലത്തിന്റെ ആവശ്യം ഏറ്റവും കുറഞ്ഞതും മലിനീകരണമില്ലാത്തതുമായ വ്യവസായമാണ് ഐ.ടി.മേഖല. വിദ്യാഭ്യാസ യോഗ്യത വെച്ച് നോക്കുമ്പോള്‍ നമ്മളായിരുന്നു ഈ രംഗത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനം. രാജ്യത്തിന്റെ ഐ.ടി.കയറ്റുമതി രണ്ട് ലക്ഷം കോടിയിലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിന്റെ വിഹിതം 3200 കോടി മാത്രമാണ്. ഐ.ടി.യുടെ പ്രാഥമിക ഘട്ടത്തില്‍ നമുക്ക് 'ബസ് മിസ്സായി'. മല്‍സരത്തില്‍ മുന്നോട്ട് വരാന്‍ കേരളത്തിന് കഴിയണം. 2020 ആവുമ്പോഴേക്കും ഐ.ടി.കയറ്റുമതി രംഗത്ത് 10 ലക്ഷം കോടിയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതില്‍ കേരളത്തിന്റെ വിഹിതം നേടിയെടുക്കാന്‍ നമുക്ക് കഴിയണം. കേരളത്തിലെ വളര്‍ച്ചാ ലക്ഷ്യം വെച്ചാണ് കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നീ മുന്ന് മേഖലകളാക്കി നിക്ഷേപം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സഹകരണ മേഖലയില്‍ ഐ.ടി. സംരംഭത്തിന് തുടക്കം കുറിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ശ്രമം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയ്ക്ക് ജീവിതത്തിന്റെ എല്ലാ രംഗത്തും കടന്ന് വരാന്‍ കഴിയണം. അതിന് മികച്ച മാതൃകയാണ് യു.എല്‍. സൈബര്‍ പാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ പാര്‍ക്ക് ക്വിക്ക് സ്‌പേസിന്റെ ഉദ്ഘാടനം ഐ.ടി.വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കക്ഷി രാഷ്ട്രീയഭേദമെന്യേ വികസനത്തിന് വേണ്ടി ഒരുമിക്കലാണ്. അല്ലാതെ കഴുത്തിന് പിടിക്കലല്ല രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. കഴുത്തിന് പിടിക്കല്‍ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. അതു തുടര്‍ന്നാല്‍ നാടിന് രക്ഷകിട്ടില്ല. എല്ലാവരും നല്ല രീതിയില്‍ നിന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സാമൂഹികക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു.

സൗജന്യം നല്‍കിയതുകൊണ്ടുമാത്രം സമൂഹം രക്ഷപ്പെടില്ല- ഉമ്മന്‍ചാണ്ടി

കരുവാരകുണ്ട്:സൗജന്യങ്ങള്‍ നല്‍കിയതുകൊണ്ടുമാത്രം ഒരു വ്യക്തിയോ സമൂഹമോ ശാശ്വതമായി രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ ശാശ്വത വിജയം സാധ്യമാകൂ. സര്‍ക്കാറിന്‌പോലും ചെയ്യാനാകാത്ത കാര്യങ്ങളാണ് സമുദായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

അനാഥരെ സംരക്ഷിക്കുക ഏറ്റവും വലിയ പുണ്യം കിട്ടുന്ന പ്രവര്‍ത്തനമാണ്. കെ.ടി. ഉസ്താദ് ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഇന്ന് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററില്‍ കാണുന്നത് - ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി. ഉബൈദുള്ള എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, കളക്ടര്‍ എം.സി. മോഹന്‍ദാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.വി. പ്രകാശ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, പി. സൈതാലി മുസ്‌ലിയാര്‍, എന്‍.കെ. അബ്ദുറഹ്മാന്‍, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഫരീദ് റഹ്മാനി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മൊയ്തീന്‍ ബാഖവി, എം. അലവി, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, റഫീഖ് അഹമ്മദ്, എം. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദാറുന്നജാത്ത് ഖത്തര്‍ കമ്മിറ്റി അന്തേവാസികള്‍ക്കായി സംഭാവനചെയ്ത ഒന്നരലക്ഷം രൂപയുടെ വസ്ത്രങ്ങളുടെ വിതരണം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്നത് കടുത്ത വെല്ലുവിളി- മുഖ്യമന്ത്രി



നിലമ്പൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് ഇത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ് മമ്പാട് കോളേജിലെ പി.ജി. ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാശ്രയ കോളേജ് രംഗത്തെ തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്ത് ജനവരിയില്‍തന്നെ തീര്‍ക്കും. വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ് ഈ നൂറ്റാണ്ടില്‍ ലോകം അംഗീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ടി. രംഗത്ത് ഇന്ത്യയുടെ കുതിപ്പ് അപാരമാണ്. എന്നാല്‍ ഇതില്‍ വേണ്ടത്ര പങ്കുപറ്റാന്‍ ഇപ്പോള്‍ കേരളത്തിനാവുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വിലയിരുത്തി.

കോളേജിലെ വിമന്‍സ് ഹോസ്റ്റലിന്റെ സമര്‍പ്പണം ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ടൂറിസംമന്ത്രി എ.പി. അനില്‍കുമാറും നിര്‍വ്വഹിച്ചു.

2012, ജനുവരി 19, വ്യാഴാഴ്‌ച

ഇ-മെയില്‍ വിവാദം: സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ഹീനശ്രമം-മുഖ്യമന്ത്രി


തിരുവനന്തപുരം: ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് സംസ്ഥാനത്തെ സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പരത്തി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച വാരികയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന തീരുമാനം മന്ത്രിസഭ ഐകകണേ്ഠ്യനയാണെയെടുത്തത്. അതേസമയം മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയിണുണ്ടായത്.

ഇ-മെയില്‍ വിവാദം സംബന്ധിച്ച വാര്‍ത്തകള്‍ കൊടുത്ത രീതി വളരെ നിര്‍ഭാഗ്യകരമാണ്. നമ്മള്‍ ഹൈടെക് യുഗത്തിലാണ് ജീവിക്കുന്നത്. ഇ-മെയില്‍ വിലാസങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് തികച്ചും സാധാരണ നടപടിയാണ്. സംസ്ഥാന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണത്. എന്നാല്‍ അത്തരം നടപടികളെ ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നീക്കമായി ചിത്രീകരിക്കാനും അതിനുവേണ്ട രീതിയില്‍ വാര്‍ത്ത നല്‍കാനുമാണ് 'മാധ്യമം' വാരിക ശ്രമിച്ചത്. അങ്ങേയറ്റം ഹീനമായ നടപടിയാണിത്. പോലീസ് അന്വേഷിക്കുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസത്തിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ഹൈടെക് സെല്ലിന് കത്തെഴുതിയത്. ആ കത്തിനൊപ്പമുള്ള പട്ടികയില്‍ കൃത്രിമത്വം വരുത്തിയാണ് വാരികയില്‍ ചേര്‍ത്തത്. വാരികയില്‍ ചേര്‍ത്ത പട്ടികയില്‍ 12, 26, 48 എന്നീ സ്ഥാനത്ത് ആള്‍ക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥ പട്ടികയിലെ മറ്റ് സ്ഥാനങ്ങളില്‍ നിന്നെടുത്ത ഇ-മെയില്‍ വിലാസങ്ങളാണ് ഈ പേരുകള്‍ക്കൊപ്പം ചേര്‍ത്തിട്ടുള്ളത്. 12, 26, 48 സ്ഥാനങ്ങളിലുള്ള ബിപിന്‍, എം.ഹേമ, പി.ജെ.ചെറിയാന്‍ എന്നീ പേരുകളെ ഒഴിവാക്കി വാരിക പട്ടിക പ്രസിദ്ധീകരിച്ചതെന്തിനാണ്? ഒരു പ്രത്യേക വിഭാഗത്തെ മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് കാണിക്കാനുള്ള ശ്രമമല്ലേ ഇത്? ഇതുപോലെ പലയിടങ്ങളിലും കൃത്രിമം നടത്തിയിട്ടുണ്ട്.

പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ലോഗ് ഇന്‍ ഐ.ഡി അറിയാനുള്ള നിര്‍ദേശത്തെയാണ് ഇങ്ങനെ വ്യാഖ്യാനിച്ചത്. സമുദായ സ്​പര്‍ധ വളര്‍ത്താന്‍ മാത്രമേ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂ. എന്തുകൊണ്ടാണ് വാര്‍ത്ത ഇങ്ങനെ നല്‍കുന്നതെന്ന് 'മാധ്യമം' ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണം. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്.പി, ഹൈടെക് സെല്ലിന് അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ ഇ-മെയില്‍ വിലാസങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ , അത് ആ ഉദ്യോഗസ്ഥന് തെറ്റുപറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സ്വീകരിക്കുന്ന ചില നടപടികളെ മതസ്​പര്‍ധയായി വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രിയെ എന്തുവിമര്‍ശിച്ചാലും ഇത്തരം വാര്‍ത്തകള്‍ ഈ രീതിയില്‍ നല്‍കുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സമുദായ സ്​പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു വാരിക പ്രസിദ്ധീകരിച്ച ലേഖനം അതേപടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഏറ്റെടുത്തത് തന്നെ ഞെട്ടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാരിക ബ്ലാങ്കിട്ട സ്ഥലങ്ങളില്‍ സ്വന്തം നിലയ്ക്ക് പേരുകള്‍ ചേര്‍ത്താണ് പ്രതിപക്ഷ നേതാവ് പ്രസ്താവനയിറക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2012, ജനുവരി 16, തിങ്കളാഴ്‌ച

കുടിവെള്ളവും മാലിന്യ നിര്‍മാര്‍ജനവും പരമപ്രധാനം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കടപ്ലാമറ്റം (കോട്ടയം):ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാനും മാലിന്യപ്രശ്‌നം പരിഹരിക്കാനും കഴിയുന്നില്ലെങ്കില്‍ മറ്റെല്ലാനേട്ടങ്ങളും നിഷ്ഫലമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജലവിഭവ വകുപ്പ് ആരംഭിക്കുന്ന ജലനിധി രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്ലാമറ്റം മേരിമാതാ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടച്ചുനീക്കിയ പല പകര്‍ച്ചവ്യാധികളും തിരിച്ചുവരുന്ന അവസ്ഥയാണിപ്പോള്‍. മാലിന്യ സംസ്‌കരണത്തിലെ പോരായ്മകളും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണം. നമുക്ക് ലഭ്യമാകുന്ന വെള്ളം പൂര്‍ണമായി സംരക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ല. ജലസംരക്ഷണത്തില്‍ നാം വിജയിച്ചേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുദ്ധമായ കുടിവെള്ളവും മാലിന്യമുക്തമായ പരിസരവും സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. ത്രിതല പഞ്ചായത്തുകളും സന്നദ്ധസംഘടനകളുമെല്ലാം പരമാവധി ജനകീയ പങ്കാളിത്തത്തോടെ ശ്രമിച്ചാലേ ഇത് സാധ്യമാകൂ.

ജലനിധിയുടെ രണ്ടാംഘട്ടം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്തൃവിഹിതം ഒന്നാംഘട്ടത്തില്‍ 15 ശതമാനമായിരുന്നത് 10 ശതമാനമാക്കി കുറച്ചു. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഈ 10 ശതമാനത്തില്‍ അഞ്ചു ശതമാനം പണമായി അടച്ചശേഷം ബാക്കി അഞ്ചുശതമാനം അധ്വാനമായി നല്‍കാനും സൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

200 ഗ്രാമപ്പഞ്ചായത്തുകളിലായി 20 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനംചെയ്യുന്നതാണ് ജലനിധി രണ്ടാംഘട്ടമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വപദ്ധതി എന്ന് പേരിട്ടിട്ടുള്ള പദ്ധതിയില്‍ കുടിവെള്ള വിതരണത്തോടൊപ്പം ശുചിത്വത്തിനും തുല്യ പ്രാധാന്യമുണ്ട്. 1022 കോടിയുടെ പദ്ധതിക്ക് ലോകബാങ്കിന്റെ സഹായമുണ്ട്. ആദ്യ പടിയായി ജലദൗര്‍ലഭ്യം രൂക്ഷമായ 30 ഗ്രാമപ്പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടപ്ലാമറ്റം പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ നിര്‍വഹണച്ചുമതല ഏറ്റെടുത്തിട്ടുള്ളത് തിരുവല്ല രൂപതയുടെ കീഴിലുള്ള 'ബോധന' സര്‍വീസ് സൊസൈറ്റിയാണ്. 'ബോധന' രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പദ്ധതി ഉടമ്പടിരേഖ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി.

2012, ജനുവരി 12, വ്യാഴാഴ്‌ച

planning board meeting cm (video)


   
planning board meeting _cm More

.

YouTube©
 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mullapperiyar disscussin cm with tamil media (video)


   

 

mullapperiyar disscussin cm with tamil media More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mass contact programme at kannur_interaction_CM (video)


   

 

mass contact programme at kannur_interaction_CM More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mass contact programme Inauguration at kannur (video)


   
mass contact programme Inauguration at kannur More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Kerala state co operative bank award distribution (video)


   
Kerala state co operative bank award distribution_CM More

 

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

pambadi hospital meeting- visuals (video)


   

:

pambadi hospital meeting- visuals More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

karimadom colony visit -cm (video)

karimadom colony visit -cm More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

nirbhaya meeting _CM (video)

:
nirbhaya meeting _CM More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Janasaparkam Thiruvananthapuram (video)


Janasaparkam Thiruvananthapuram. More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി

അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: അധികതസ്തിക കണ്ടെത്താനുള്ള ഉന്നതാധികാരസമിതിയുടെ പരിശോധനയുടെ പേരില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വന്നാണ് തീരുമാനം എടുക്കുക. ഒഴിവുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് മൂന്നാംപ്രാവശ്യവും സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ലിസ്റ്റ് നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ലിസ്റ്റ് നീട്ടുന്നത് ഗുണംചെയ്യില്ളെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. ലിസ്റ്റ് നീട്ടലുമായി ബന്ധപ്പെട്ട് പി.എസ്.സിയിലെ ചിലര്‍ നാണം കെട്ടിരുന്നു. അവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരം പ്രചാരണം. മൂന്ന് മാസം നിയമനം നടത്തരുതെന്ന് രഹസ്യനിര്‍ദേശം നല്‍കിയെന്ന പ്രതിപക്ഷനേതാവിന്‍െറ ആരോപണവും തെറ്റാണ്. ചെറുപ്പക്കാര്‍ക്ക് നീതി കിട്ടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കഴിഞ്ഞ നവംബര്‍ വരെ 40000 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം അധ്യാപക പാക്കേജ് അടക്കം 20000ത്തോളം പുതിയ തസ്തികകളില്‍ ശമ്പളം കിട്ടുന്ന സാഹചര്യമുണ്ടാക്കി. 10553 അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതിന് പുറമെ കെ.എസ്.ആര്‍.ടി.സിയില്‍ 3386പേരെ സ്ഥിരപ്പെടുത്തി. വികലാംഗര്‍ക്കായി 1144 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസില്‍ 3000 ഒഴിവുകള്‍ (കമ്യൂണിറ്റി പൊലീസ് 740, പത്മനാഭസ്വാമി ക്ഷേത്രം ചുമതലക്ക് 233, വ്യവസായ സുരക്ഷക്ക് 500 അടക്കം) സൃഷ്ടിച്ചു. ഒരു നിയമനനിരോധവും നിലവിലില്ല. മാര്‍ച്ച് 31വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുല്ലപ്പെരിയാര്‍: മൂന്നാം കക്ഷിയായി കേന്ദ്രം അനിവാര്യമെന്ന് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമ്പോള്‍ ജലവിതരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവത്കരിക്കുന്ന സംയുക്ത നിയന്ത്രണാധികാര സമിതിയില്‍ കേന്ദ്രത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണാധികാരം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ താന്‍ വിശദീകരിച്ചതിനെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ഒക്ടോബര്‍ 27ന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജലവിതരണം സംബന്ധിച്ച സംയുക്ത നിയന്ത്രണാധികാരം വേണമെന്ന് വ്യക്തമാക്കിയിരുന്നു. അക്കാര്യമാണ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്നത്തെ സത്യവാങ്മൂലത്തില്‍ മൂന്നാംകക്ഷിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, ജലവിതരണ മേല്‍നോട്ടത്തിന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളെക്കൂടാതെ മൂന്നാംകക്ഷിയെന്ന നിലയില്‍ കേന്ദ്രവും വേണമെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ''പുതിയ ഡാമിന്റെ ജലവിതരണത്തിന് എന്തുകൊണ്ട് സ്വതന്ത്ര സമിതി ആയിക്കൂടാ എന്ന് ഉന്നതാധികാര സമിതി ചോദിച്ചു. അതിനെ എതിര്‍ത്താല്‍ നമ്മള്‍ക്ക് രഹസ്യ അജണ്ട ഉണ്ടെന്നു വരും. പുതിയ ഡാമില്‍ നിന്ന് കേരളം ജലം വിട്ടുനല്‍കുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും തമിഴ്‌നാടിന് സംശയമുണ്ട്. ആ സാഹചര്യത്തില്‍ സംയുക്ത നിയന്ത്രണ സമിതിയില്‍ കേരളവും തമിഴ്‌നാടും മാത്രം അംഗങ്ങളായാല്‍പ്പോരാ എന്നാണ് നമ്മളെടുത്ത നിലപാട്. നമ്മള്‍ വാക്ക് നല്‍കുന്നതുപോലെ അവര്‍ക്ക് വേണ്ടത്ര ജലം വിട്ടുകൊടുക്കുന്നുണ്ടെന്നത് ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ സാന്നിധ്യവും കൂടിയേ തീരൂ. അതുകൊണ്ടാണ് സ്വതന്ത്രസമിതിയില്‍ കേന്ദ്രവും വേണമെന്ന് കേരളം പറഞ്ഞത്. അതിനെച്ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ സ്ഥലത്ത് നമ്മള്‍ പണിയുന്ന ഡാമിന്റെ നിയന്ത്രണാധികാരം ആര്‍ക്കും വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. ജലവിതരണത്തിനാണ് സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍: സംയുക്തസമിതി തീരുമാനിച്ചത് ഇടതു സര്‍ക്കാര്‍-മുഖ്യമന്ത്രി

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം അര്‍ഥമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടുണ്ടാക്കുമ്പോള്‍ ജലനിയന്ത്രണത്തിന് സംയുക്തസമിതിയാവാമെന്ന് ഇടതുസര്‍ക്കാര്‍ തീരുമാനിച്ചതാണ്.
സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍പ്രതിനിധി കൂടി ഉള്‍പ്പെട്ട സമിതിക്ക് തയ്യാറാണെന്ന് അറിയിച്ചു. സമിതിയില്‍ കേന്ദ്രം ഉള്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്? പ്രശ്‌നപരിഹാരത്തിന് അതു നല്ലതല്ലേ- മുഖ്യമന്ത്രി ചോദിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിസംഘത്തിന്റെ ധാരണ മറികടന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2010 ഒക്ടോബറില്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംയുക്തസമിതിക്ക് തയ്യാറാണെന്ന് അന്നാണ് സുപ്രീംകോടതിയുടെ ഉന്നതാധികാരസമിതിയെ അറിയിച്ചത്. തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയെന്നുമാത്രം. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടുന്ന സംയുക്തസമിതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംയുക്തസമിതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലും തര്‍ക്കമില്ല -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലുള്ള സ്ഥിതിഗതികളും സര്‍ക്കാറിന്റെ നിലപാടും ബന്‍സലിനെ ധരിപ്പിച്ചു. ഇരുസംസ്ഥാനങ്ങളുംതമ്മിലുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം ശ്രമിച്ചു. എന്നാല്‍ ഇതുവരെ തമിഴ്‌നാട് ഇതിനു തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. നിയമപരമായ പരിഹാരത്തിനുപകരം കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് കേരളം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമവ്യവസ്ഥയില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല. എന്നാല്‍ തീരുമാനം നീണ്ടുപോകുന്നു. നമ്മുടെ പ്രശ്‌നം സുരക്ഷയാണ്. തമിഴ്‌നാടിന് വെള്ളവും ലഭിക്കണം. പ്രശ്‌നത്തിന് എത്രയുംപെട്ടെന്ന് പരിഹാരമുണ്ടാവണമെന്നാണ് കേരളത്തിന്റെ ആഗ്രഹം. ഇതിന് ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും ഏതുസമയത്തും തയ്യാറാണ് -അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ തര്‍ക്കവും പിറവം ഉപതിരഞ്ഞെടുപ്പും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന അദ്ദേഹംതന്നെ പിന്‍വലിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹൈക്കോടതിബെഞ്ച് സ്ഥാപിക്കുന്ന വിഷയം കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ചചെയ്തു. പൂര്‍ണതോതില്‍ ബെഞ്ച് പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ സര്‍ക്കുലര്‍ ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിശ്ചിതദിവസങ്ങളില്‍ സിറ്റിങ് നടത്തുന്ന രീതിയിലായിരിക്കും സര്‍ക്കുലര്‍ ബെഞ്ച്. ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുമായി ചര്‍ച്ചചെയ്തു. ഏലത്തിന്റെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ഇതിന് ഒരു പദ്ധതിയുണ്ട്. ഏലത്തിനുള്ള താങ്ങുവില ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രം അടിയന്തരനടപടിയെടുക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടോമിന്‍ തച്ചങ്കരിയുടെ വിഷയത്തില്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് കണ്ടാലേ മറുപടി പറയാനാവൂ. കേന്ദ്രത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമടങ്ങുന്ന സമിതിയുടെ ശുപാര്‍ശ. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍കാലാവധി തീര്‍ന്നപ്പോള്‍ പുതുതായി സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്-അദ്ദേഹം പറഞ്ഞു.

വിദേശമലയാളികളുടെ 74 ശതമാനവും സംസ്ഥാനസര്‍ക്കാറിന്റെ 26 ശതമാനവും ഓഹരിപങ്കാളിത്തത്തോടെ നോര്‍ക്ക ബാങ്ക് രൂപവത്കരിക്കും. ഇതിന്റെ അനുമതിക്ക് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കും. പ്രവാസി മലയാളികളുടെ മക്കളുടെ ഉപരിപഠനാര്‍ഥം നോര്‍ക്ക സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2012, ജനുവരി 9, തിങ്കളാഴ്‌ച

ശ്രീധരനെ മാറ്റുന്ന പ്രശ്നമില്ല; മുഖ്യമന്ത്രി

ജയ്പൂര്‍: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാര്‍ ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്നമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീധരന്‍ സംസ്ഥാന ആസുത്രണ കമീഷനില്‍ അംഗമാണ്. അദ്ദേഹത്തിന്‍െറ പൂര്‍ണ സഹകരണവും നേതൃത്വവും പദ്ധതിക്ക് ഇപ്പോഴുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിന്‍്റെ ഭാഗമായുള്ള കേരളസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംരംഭകരുടെ നാടാക്കി മാറ്റുകയാണ് ലക്ഷ്യം-ഉമ്മന്‍ചാണ്ടി

ജയ്പൂര്‍: ശമ്പളം വാങ്ങുന്നവരുടെ നാട് എന്ന നിലയില്‍ നിന്ന് സംരംഭകരുടേയും വ്യവസായങ്ങളുടേയും നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നുണ്ട്. പത്തമാത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില പദ്ധതികള്‍ തയാറാക്കി വരുകയാണ്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്നവര്‍ക്ക് അദ്ദേഹം എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തു. മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരും ഇന്ന് പങ്കെടുക്കും.

2012, ജനുവരി 5, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: സഹകരണ മേഖലയുടെ നവീകരണത്തിനുള്ള വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നിക്ഷേപ സമാഹരണ അനുമതി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും സഹകരണ മേഖലയുടെ ഉന്നമനം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡ് വായ്പയ്ക്കുള്ള ഗ്യാരണ്ടിയുടെ കമ്മീഷന്‍ ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗ്യാരണ്ടി കമ്മീഷന്‍ തുക സര്‍ക്കാര്‍ ഓഹരിയാക്കാന്‍ ബാങ്ക് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കാര്‍ഷിക വായ്പ നിശ്ചിത സമയത്തിനുള്ളില്‍ തിരച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രാഥമിക ബാങ്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വി. എസ്. ശിവകുമാര്‍ വിതരണം ചെയ്തു.

ശ്രീധരന്‍ വേണം; ജപ്പാന്‍പണവും വേണം-മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഇ.ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം പണം മുടക്കാന്‍ തയ്യാറായ ജപ്പാന്‍ ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ നിര്‍ദേശവും ജപ്പാന്‍ ബാങ്കിന്റെ നിര്‍ദേശവും സമന്വയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ റെയിലില്‍ ഇ.ശ്രീധരന്റ പങ്കാളിത്തം സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് കൂടിയേ തീരൂവെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ''കഴിഞ്ഞ ദിവസം കൂടി ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊച്ചി മെട്രോയുമായി ശ്രീധരന്‍ സഹകരിക്കില്ല എന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കൊച്ചി മെട്രോ, കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. വിവാദങ്ങളില്‍ കുടുക്കി അത് നഷ്ടപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാരിന് ആഗ്രഹമില്ല. ഇനിയും ഒന്നരക്കൊല്ലം അടിസ്ഥാന ജോലികള്‍ക്കായി ഡി.എം.ആര്‍.സിയുടെ ആള്‍ക്കാര്‍ കൊച്ചിയില്‍ തുടരുന്നുണ്ട്. അതിനിടയില്‍ കരാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. മെട്രോ എങ്ങനെ പണിയണമെന്ന് അഭിപ്രായം പറയാന്‍ ഞങ്ങളാരും വിദഗ്ധരല്ല. അതുകൊണ്ടാണ് ശ്രീധരന്‍ വേണമെന്ന് പറയുന്നത്. എന്നാല്‍ പദ്ധതിക്കായി വായ്പ തരുന്ന ജപ്പാന്‍ ബാങ്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള ടെന്‍ഡറാണ് അതിലൊന്ന്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് അവര്‍ വായ്പ തരുന്നത്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് വായ്പയെടുത്താല്‍ ആ നിബന്ധനകള്‍ അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ശ്രീധരന് വ്യത്യസ്ത നിലപാടാണുള്ളതെങ്കിലും ഇത് രണ്ടുംകൂടി സമന്വയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. എന്തുതന്നെയായാലും ശ്രീധരന്‍, തന്റെ സേവനം കേരളത്തിന് വിട്ടുതരികയാണെങ്കില്‍ കൊച്ചി മെട്രോയെ സംബന്ധിച്ച് അദ്ദേഹത്തിന്‍േറതാവും അവസാന വാക്ക്''-മുഖ്യമന്ത്രി പറഞ്ഞു. പ്ലാനിങ് ബോര്‍ഡംഗം എന്ന നിലയില്‍ പന്ത്രണ്ടാം തീയതി ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തുമെന്നും അന്ന് ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെട്രോ പദ്ധതിയില്‍ അഴിമതി നടത്താന്‍ ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മറുപടി. അഞ്ചുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാഞ്ഞതെന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്റെ വികസനകാര്യങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിരവധി മേഖലകളിലെ വിദഗ്ധര്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിജ്ഞാന കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സാം പിത്രോദ 25 ന് എത്തുന്നുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയ 23 ന് എത്തുന്നുണ്ട്. 2030-ലേക്കുള്ള കേരളത്തിന്റെ വികസന നയം രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് ഈ മാസം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖം: നിയമവശം പരിഗണിച്ച് തീരുമാനിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കാര്യം നിയമവശങ്ങള്‍ പരിഗണിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടെന്‍ഡറില്‍ ഇനി ഒരു കമ്പനി മാത്രമാണ് രംഗത്തുള്ളതെങ്കിലും അത് അനുകൂലമാണെങ്കില്‍ മുന്നോട്ടുപോയാലെന്തെന്ന ആഗ്രഹമുണ്ട് . എന്നാല്‍ ഇതുസംബന്ധിച്ച് എല്ലാവശങ്ങളും പരിഗണിച്ചശേഷമേ തീരുമാനമെടുക്കൂ-മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

മുന്ദ്രാ പോര്‍ട്ടും വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യവുമാണ് നടത്തിപ്പിനുള്ള ടെന്‍ഡറില്‍ അവസാനം രംഗത്തുണ്ടായിരുന്നത്. ഇതില്‍ മുന്ദ്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതോടെ വെല്‍സ്​പണിന് മാത്രമായി യോഗ്യത. എന്നാല്‍ കേന്ദ്രത്തിന്റെ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല -തുറമുഖ വകുപ്പുമന്ത്രി കെ. ബാബു പറഞ്ഞു. ഒരാശങ്കയും ആവശ്യമില്ല. സര്‍ക്കാര്‍ നേരിട്ടാണ് തുറമുഖനിര്‍മാണം നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയായശേഷമേ നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയുടെ ആവശ്യം വരുന്നുള്ളൂ. അടിയന്തരമായി ഇത് തീരുമാനിക്കേണ്ട സാഹചര്യം ഇപ്പോഴില്ല -മന്ത്രി പറഞ്ഞു.

പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

താങ്കള്‍ പുതിയ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ നിര്‍മിക്കുകയാണല്ലോ എന്ന് സ്വന്തമായി കേസ് വാദിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് ജസ്റ്റിസ് ആലം ചോദിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

കേസെടുത്ത സമയത്ത് അന്നത്തെ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയപ്പോള്‍ അന്നത്തെ ധനമന്ത്രിയെയും പ്രതിയാക്കുന്നതിന് എന്തായിരുന്നു തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചത് ശരിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ആലം ചൂണ്ടിക്കാട്ടി. ഹര്‍ജി കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി തുടര്‍ന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണന്താനത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

2012, ജനുവരി 4, ബുധനാഴ്‌ച

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി



തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ നയം പത്തുദിവസത്തിനുള്ളില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ജനങ്ങളില്‍ നിന്നും സദ്ധസംഘടനകളില്‍ നിന്നും ലഭിച്ച പുതിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് നയം തയ്യാറാക്കേണ്ടത്.

സാമ്പത്തിക ബാധ്യതയുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുതെന്ന് നിര്‍ഭയ പദ്ധതിയുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പോലീസിന്‍്റെ സത്വരനടപടി ഉണ്ടാകണം. കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം, പുനരധിവാസ സൗകര്യം എന്നിവ അടിയന്തരമായി ഏര്‍പ്പെടുത്തണമെും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ മുതല്‍ ആരംഭിക്കാനും ട്രാഫിക്കിംഗിന്‍്റെ നിര്‍വചനം വിപുലപ്പെടുത്തി ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിര്‍ഭയയുടെ കരട്നയം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അവ കൂടി പരിഗണനയിലെടുത്ത് നയത്തിന് അന്തിമരൂപം നല്‍കും.

മന്ത്രിമാരായ അബ്ദു റബ്, ഡോ.എം. കെ. മുനീര്‍ എന്നിവരും സുഗതകുമാരി, സുനിതാ കൃഷ്ണന്‍, ലിഡാ ജേക്കബ്, കെ.ജയകുമാര്‍, ശാരദ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു

2012, ജനുവരി 3, ചൊവ്വാഴ്ച

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

ചങ്ങനാശേരി: വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 135 ാമത് മന്നം ജയന്തിസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്‍െറ പ്രാധാന്യം മനസ്സിലാക്കുന്നെന്നും നീതിപൂര്‍വകമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് പിരിക്കാന്‍ ഭൂരിപക്ഷമാനേജ്മെന്‍റുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കം ചെയ്യാന്‍ കാലതാമസം ഉണ്ടായതില്‍ കുറ്റബോധമുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നടപടി തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനാല്‍ നടക്കാതെ പോകുകയായിരുന്നു. അതിനാല്‍ അഞ്ചുവര്‍ഷം വൈകി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങള്‍ ന്യായമായതുകൊണ്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികല വിദ്യാഭ്യാസ നയമാണ് ഇപ്പോഴത്തേതെന്നും ഇത് തിരുത്തണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥ മേധാവിത്വമാണ് വകുപ്പില്‍ നടമാടുന്നതെന്ന് പറഞ്ഞ് മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശവുമുയര്‍ത്തി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയിട്ടില്ളെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീച്ചേഴ്സ്ബാങ്ക് സംബന്ധിച്ച വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

2012, ജനുവരി 2, തിങ്കളാഴ്‌ച

New Year Greetings (video)

:
New Year Greetings More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066