UDF

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എജി വിവാദം അടഞ്ഞ അധ്യായം

എജി വിവാദം അടഞ്ഞ അധ്യായം


തിരുവനന്തപുരം: എജി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്ന അദ്ദേഹം. വിവാദങ്ങളേക്കാള്‍ വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന എജിയുടെ വിശദീകരണം മന്ത്രിസഭ അംഗീകരിച്ചെന്നും വിശദമായ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി നാല് അംഗങ്ങളടങ്ങുന്ന മന്ത്രി സഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കെഎം മാണി, പിജെ ജോസഫ്, ആര്യാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് വൈകുന്നേരം നടക്കന്ന ഉപസമിതിയുടെ യോഗത്തില്‍ എജിയും പങ്കെടുക്കമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എജിക്ക് നേരെ നടപടിയെടുക്കാത്ത കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നത് പോലെ തന്നെ പ്രധാനമാണ് നാം തമിഴ്നാടുമായി സഹകരിച്ച് പോകുന്നതും ^ മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ ഉദ്യോഗസ്ഥര്‍ എല്ലാകാര്യത്തിലും സഹകരിക്കുന്നുണ്ടെന്നും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.