UDF

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 136.15 കോടി രൂപയുടെ പാക്കേജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ കുടുംബത്തിനും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവര്‍ക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ യോഗം അംഗീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ച എല്ലാ കേസുകളിലും ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കും.

ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളാണ് ഈ പാക്കേജിന്റെ പരിധിയില്‍ വരിക. എന്‍ഡോസള്‍ഫാന്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ പറഞ്ഞു.

പുനരധിവാസ കേന്ദ്രത്തിനുള്ള 25 ഏക്കര്‍ സ്ഥലം മൂളിയാര്‍ പഞ്ചായത്തില്‍ പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷന്‍ വിട്ടു നല്‍കും. പകരം ചീമേനിയിലുള്ള റവന്യൂ വകുപ്പിന്റെ സ്ഥലം പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷനു നല്‍കും.




Endosalfan meeting visulas