UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 30, ബുധനാഴ്‌ച

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി
                

   
കൊല്ലം: ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞുകൊണ്ടു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  നിയമങ്ങളും ചട്ടങ്ങളും അനുകൂലമല്ലാ തിരിക്കുമ്പോഴും പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകാതിരിക്കുമ്പോഴും മറുപടി പറയേണ്ടതു ഭരണകര്‍ത്താക്കളാണ്. നിയമവും ചട്ടവും ആവശ്യമെങ്കില്‍ മാറ്റണം. ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കണം - ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

ഒറ്റ ദിവസം കൊണ്ട് അടയുന്ന വാതിലല്ല ജനസമ്പര്‍ക്ക പരിപാടിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലം കാലാകാലങ്ങളില്‍ പരിശോധിക്കും. എല്ലാ ജില്ലയിലും ഞാന്‍ വീണ്ടും വന്നു കലക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു നടപടികള്‍ വിലയിരുത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഓരോ ജില്ലയുടെ ചുമതല നല്‍കും. 

വലിയ അനുഭവസമ്പത്താണിത്. ഭരണരംഗത്തെ കുരുക്കുകളും ജനങ്ങള്‍ എവിടെയൊക്കെ ബുദ്ധിമുട്ടുന്നെന്നും അറിയാനുള്ള അവസരം. ഡിസംബര്‍ 22ന് ആലപ്പുഴയില്‍ അവസാന ജനസമ്പര്‍ക്ക പരിപാടി കഴിയുമ്പോള്‍ 14 ജില്ലകളിലെയും പൊതുസ്വഭാവമുള്ള പരാതികള്‍ കണക്കിലെടുത്തു ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ തീരുമാനമെടുക്കും. 

എപിഎല്ലില്‍ നിന്നു ബിപിഎല്‍ കാര്‍ഡ് ആക്കാന്‍ ധാരാളം അപേക്ഷ ലഭിക്കുന്നുണ്ട്. ഇതില്‍ പലരും അര്‍ഹരാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡ സംഖ്യയാണു പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനും ആസൂത്രണ കമ്മിഷനും ഇക്കാര്യത്തില്‍ നിവേദനം നല്‍കി. ഇനി അനുമതി കാക്കാതെ വ്യവസ്ഥകളും നിബന്ധനകളും വച്ചു ബിപിഎല്ലിലേക്കു മാറാന്‍ അര്‍ഹതയുള്ളവര്‍ക്ക് അനുമതി നല്‍കും - മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍. പീതാംബരക്കുറുപ്പ്, കലക്ടര്‍ പി.ജി. തോമസ് എന്നിവരും പ്രസംഗിച്ചു.


ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം



കൊല്ലം: അശരണരായ ആയിരങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതികള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ജില്ലയുടെ ഭരണചരിത്രത്തില്‍ പുതിയൊരധ്യായം രചിച്ചു. ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ചു 14 മണിക്കൂറിലേറെ ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതികള്‍ കേട്ടു. വന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളാണ് എടുത്തത്.

എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ ഏറെ അപേക്ഷകരുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ കലക്ടര്‍ പി.ജി. തോമസും ഏറെപ്പേരെ ബിപിഎല്ലിലേക്കു മാറ്റാന്‍ ഉത്തരവിട്ടു. ഫാത്തിമ മാതാ കോളജില്‍ രാവിലെ 9.30ന് ആരംഭിച്ച പരിപാടി അര്‍ധരാത്രിയായിട്ടും അവസാനിച്ചില്ല. രാത്രി ഒന്‍പതു വരെയുള്ള കണക്കനുസരിച്ച് 2,100 പേര്‍ക്കു 90 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി അനുവദിച്ചു. ലഭ്യമായ കണക്കനുസരിച്ചു കൊട്ടാരക്കര താലൂക്കില്‍ 320 പേര്‍ക്കു 12.39 ലക്ഷം രൂപയും കുന്നത്തൂര്‍ താലൂക്കില്‍ 347 പേര്‍ക്കു 18.32 ലക്ഷം രൂപയും കരുനാഗപ്പള്ളി താലൂക്കില്‍ 450 പേര്‍ക്കു 19.72 ലക്ഷം രൂപയും പത്തനാപുരം താലൂക്കില്‍ 99 പേര്‍ക്ക് എട്ടു ലക്ഷം രൂപയും കൊല്ലം താലൂക്കില്‍ 700 പേര്‍ക്ക് 22.5 ലക്ഷം രൂപയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ചത്.

ഇതിനു പുറമേ വരള്‍ച്ചാ ദുരിതാശ്വാസമായി എട്ടര ലക്ഷവും മഴയില്‍ ഭാഗികമായി വീടു തകര്‍ന്നവര്‍ക്ക് 1.95 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരംം 150 പേര്‍ക്കു 15 ലക്ഷം രൂപയും വിതരണം ചെയ്തു. അന്തിമ കണക്കെടുക്കുമ്പോള്‍ ഒരു കോടിയിലേറെ രൂപ ധനസഹായമായി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ ഭരണകൂടം 90 ലക്ഷം രൂപയും 3,000 ചെക്ക് ലീഫുകളും കരുതിയിരുന്നു.


കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കൊല്ലം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തെ എതിര്‍ക്കുന്ന തമിഴ്നാട്, ഇനി അവര്‍ക്ക് കേരളത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന വെള്ളം ഒരു തുള്ളിപോലും കുറയാതെ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ ആശങ്ക തമിഴ്നാടിന് മനസ്സിലാവാത്തതില്‍ ദുഃഖമുണ്ട്. പുതിയ ഡാം നിര്‍മാണത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിയില്ല. കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ നിലയില്‍ വെള്ളം നല്‍കാമെന്ന കാര്യത്തില്‍ ഏതുറപ്പിനും ഏത് കരാറിനും കേരളം ഒരുക്കമാണ്. കേരളത്തിന്‍െറ സുരക്ഷപോലെതന്നെ തമിഴ്നാടിന് വെള്ളം കൊടുക്കുന്നതും നമ്മള്‍ പ്രധാനമായിട്ടാണ് കാണുന്നത്. അവരുമായി നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ അണക്കെട്ട് പണിയാന്‍ ഏത് മാര്‍ഗത്തിലും പണം കണ്ടെത്തും. തമിഴ്നാടിനോട് ചോദിക്കില്ല, എന്നാല്‍ കേന്ദ്രത്തോട് ചോദിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ നിലപാട് കേന്ദ്രത്തെ പൂര്‍ണമായും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് താന്‍ ദല്‍ഹിക്ക് പോകാത്തത്. കഴിഞ്ഞയാഴ്ച മന്ത്രിമാരെല്ലാം ദല്‍ഹിയില്‍ പോയി. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന സമയത്ത് താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം-മുഖ്യമന്ത്രി

കൊല്ലം: എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബി.പി.എല്‍.കാര്‍ഡുകള്‍ നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ യുക്തമായ പരിശോധന നടത്തിയാവും കളക്ടര്‍ തീരുമാനം കൈക്കൊള്ളുക.

എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവ് സംബന്ധിച്ച ന്യൂനതകള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാര്‍: നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ ദുഃഖം - മുഖ്യമന്ത്രി




കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ താന്‍ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ ഡാം നിര്‍മ്മിച്ചാലും തമിഴ്‌നാടിനുള്ള വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയ്ക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ തയ്യാറാണ്. വെള്ളമല്ല സുരക്ഷയാണ് ഇപ്പോള്‍ കേരളത്തിനാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് ജില്ലാതല ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം പണിയാന്‍ കേന്ദ്രത്തിന്റെ സഹായം കേരളം തേടും. ബാക്കിത്തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കും-ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ.ജോസഫും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി ബന്‍സലിനെയും കണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിന്റെ നിലപാട് നേരിട്ട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ താനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ തന്റെ മുന്നിലെത്തുന്ന പരാതികളില്‍ തീര്‍പ്പുണ്ടാകാത്തവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരിക്കല്‍ക്കൂടി താനെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ പരിശോധിക്കും. ജനസമ്പര്‍ക്കപരിപാടി നടന്ന അഞ്ച് ജില്ലകളിലും വളരെ ക്രിയാത്മകമായ സമീപനമായിരുന്നു ഉദ്യോഗസ്ഥരുടേത്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യത്തോടെ വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് വളപ്പില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പതിനായിരത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രി തീര്‍പ്പു കല്പിച്ചത്. മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.ബി.ഗണേഷ് കുമാര്‍, എന്‍.പീതാംബരക്കുറുപ്പ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ പി.ജി.തോമസ് ആമുഖപ്രസംഗം നടത്തി.





Janasamparkka Pripadi,Kollam

2011, നവംബർ 29, ചൊവ്വാഴ്ച

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി



ആലുവ: നദീസംരക്ഷണ അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ അദൈ്വതാശ്രമം അങ്കണത്തില്‍ നടന്ന പെരിയാര്‍ നദീസംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായാണ് അതോറിറ്റി രൂപവത്കരിക്കുന്നത്.ഇതിന്‍െറ കരട് തയാറാക്കി നിയമവകുപ്പിന് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് അതോറിറ്റി. ജല മലിനീകരണം, മണല്‍ കടത്ത്, കൈയേറ്റം തുടങ്ങിയവ ഇല്ലാതാക്കലാണ് ലക്ഷ്യം. പമ്പ, പെരിയാര്‍, ഭാരതപ്പുഴ എന്നീ നദികള്‍ക്കാണ് തുടക്കത്തില്‍ മുന്‍ഗണന. 44 നദികളുടെയും സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തും.

വേമ്പനാട് കായലിന്‍െറ സംരക്ഷണത്തിനായി 10 കോടി കേന്ദ്ര സര്‍ക്കാര്‍ തന്നിട്ടുണ്ട്. ഇനി 90 കോടി കൂടി അവര്‍ തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി


മീഡിയ വണ്‍ ടി.വി ചാനല്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
കോഴിക്കോട്: മാധ്യമങ്ങളുടെ ധീരവും ഗുണാത്മകവുമായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മീഡിയാ വണ്‍ ടി.വി ചാനലിന്റെ കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള സ്റ്റുഡിയോ കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മീഡിയാ വണിന് സാധിക്കുമെന്നാണ് മാധ്യമം ദിനപത്രത്തിന്റെ അനുഭവം വെളിപ്പെടുത്തുന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെയും വേദനിക്കുന്നവരെ പരിഗണിക്കുകയും അവര്‍ക്കു പോരാടുകയും ചെയ്യുമ്പോഴാണ് മാധ്യമ ധര്‍മം പൂര്‍ത്തിയാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡിയോ കോംപ്ലക്സിന്റെ രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി



കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിളി കാത്തിരിക്കുകയാണെന്നും എപ്പോള്‍ വിളിച്ചാലും ദല്‍ഹിയിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഒരു പോറലുമേല്‍പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കേരളത്തിന്‍െറ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ കുന്ദമംഗലത്തെ സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിശാല കാഴ്ചപ്പാടാണ് സംസ്ഥാനത്തിനുള്ളത്. ഇതിനേക്കാള്‍ മുന്‍ഗണനയുള്ള ഒരു അജണ്ടയും ഇപ്പോള്‍ നമുക്കില്ല. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഇത് തമിഴ്നാടും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍െറ നിലപാട് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചുകഴിഞ്ഞു. അദ്ദേഹം ഗൗരവത്തോടെ വിഷയത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രജലവിഭവ മന്ത്രിയേയും നിലപാട് ബോധ്യപ്പെടുത്താനായി. തമിഴ്നാടിന് വെള്ളം കൊടുക്കുന്ന കാര്യത്തില്‍ ഒരു മടിയും കേരളം കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നം. തമിഴ്നാടിന് 999 വര്‍ഷത്തേക്ക് വെള്ളം കൊടുക്കാനാണ് കരാര്‍. അതുവരെ ഡാം നിലനില്‍ക്കണമെന്നില്ല. നല്ളൊരു കാലം ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നു ഡാം വേണോ നാളെ ഡാം വേണോ എന്നതാണ് ചോദ്യം. ഇന്നു തന്നെവേണമെന്നാണ് നമ്മുടെ ആവശ്യം. കേരളത്തിന്‍െറ ആശങ്ക തീര്‍ക്കുന്നതിനും തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിനും ഇതാണ് മെച്ചപ്പെട്ട നിര്‍ദേശം. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നുറപ്പാണ്. പ്രശ്നത്തെ ആത്മ സംയമനത്തോടെ നേരിടണം. ആശങ്കയും പ്രതിഷേധവും സ്വാഭാവികമാണ്. എന്നാല്‍, അതിരുകടക്കരുതെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

2011, നവംബർ 28, തിങ്കളാഴ്‌ച

ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി



ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനെ ദുര്‍ബലപ്പെടുത്തുന്ന സമരമാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. വികാരപരമായി കാണേണ്ട വിഷയമല്ലിത്. പ്രതിഷേധ സമരങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു

കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ നല്‍കും: മുഖ്യമന്ത്രി

30ന് ബാങ്കുകളുടെ യോഗം

ആലുവ: കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവയില്‍ എറണാകുളം സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികവായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കുവാന്‍ ആവശ്യപ്പെടും. നിലവില്‍ ഏഴു ശതമാനമാണ് ഇന്‍സെന്റീവ്. കര്‍ഷകരുടെ വായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ 30ന് ബാങ്കുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡിനെയും സഹകരണ ബാങ്കുകളെയും കാര്‍ഷിക ബാങ്കുകളെയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ലോണ്‍മേള ഉദ്ഘാടനംചെയ്തു. എക്‌സൈസ്മന്ത്രി കെ. ബാബു മാതൃകാകര്‍ഷകരെ ആദരിച്ചു. കെ.പി. ധനപാലന്‍ എംപി കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കും - മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം

ആലുവ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിലവിലെ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് റവന്യൂമന്ത്രിയും ജലവിഭവ മന്ത്രിയും ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കുന്ന കാര്യം പിന്നീട് ആലോചിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം ദല്‍ഹിക്ക് പോകണമെന്ന വി.എം.സുധീരന്റെ പ്രസ്താവനയോട് ആലുവയില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന കരാറില്‍ നിന്ന് കേരളം പിന്നോട്ടുപോകില്ല. അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായ ആശങ്കകള്‍ ഇപ്പോള്‍ ഭൂചലനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. ഇതിനായി ആരും വൈകാരിക സമീപനം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, നവംബർ 27, ഞായറാഴ്‌ച

സര്‍ക്കാര്‍ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും -മുഖ്യമന്ത്രി

സര്‍ക്കാര്‍ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും -മുഖ്യമന്ത്രി

ശബരിമല: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പമ്പയില്‍ പുതിയ സര്‍വീസ് റോഡിന്‍െറ ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം നിര്‍മിക്കുമ്പോള്‍ തമിഴ്നാടിന് നിലവിലെ രീതിയില്‍ വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വിവിധ മേഖലകളില്‍നിന്ന് കേരളത്തിന് അനുകൂല സമീപനമാണ് ഉണ്ടായത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍വാങ്ങില്ല.

കേരളത്തിന്‍െറ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂല നിലപാടാണ് എടുത്തത്. ശനിയാഴ്ച ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയച്ചു. റിപ്പോര്‍ട്ട് കിട്ടിയശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വ്യാപാര രംഗത്ത് കുത്തകകളുടെ കടന്നുവരവ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് അനുകൂല നിലപാടേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി തീര്‍ക്കും -മുഖ്യമന്ത്രി

പമ്പ (പത്തനംതിട്ട): ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അയ്യപ്പസേവാസംഘം പണിത പുതിയ റോഡ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ ഗവണ്‍മെന്റ് ശബരിമലയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കേരളത്തിലെ ജനസംഖ്യയേക്കാളേറെ തീര്‍ത്ഥാടകരെത്തുന്ന തീര്‍ത്ഥാടനമാണിത്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഔദാര്യമല്ല; കടമയാണ്.

ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ദേവസ്വംവകുപ്പ് മന്ത്രി നേതൃത്വം നല്‍കും. ഇക്കാര്യത്തില്‍ ഈ സമിതിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. ശബരിമല വികസനത്തിന്റെ കാര്യത്തില്‍ ഈ ഗവണ്‍മെന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.




Oommen chandy at Sabarimala

2011, നവംബർ 24, വ്യാഴാഴ്‌ച

മദ്യം പ്രോത്സാഹിപ്പിക്കുക യു.ഡി.എഫ്. നയമല്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം യു.ഡി.എഫ്. എടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ആക്ഷേപങ്ങള്‍ പത്രലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്.

''എ.കെ.ആന്റണിയാണ് കേരളത്തില്‍ ചാരായം നിരോധിച്ചത്. മുമ്പ് ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1661 കള്ളുഷാപ്പ് അടച്ചുപൂട്ടി. മദ്യത്തിനെതിരെ യു.ഡി.എഫ്. മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ'' -അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. ആ തീരുമാനം മാറ്റി ഇനി കേസിന് വഴിവെയ്ക്കണ്ട എന്നു കരുതിയാണ് അതിനു മുതിരാത്തത് -മുഖ്യമന്ത്രി പറഞ്ഞു.

ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ചെയ്യുന്നതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു- ''എന്നോട് സഹാനുഭൂതി പ്രകടിപ്പിച്ചതിന് നന്ദിയുണ്ട്. എന്നെ ആക്ഷേപിക്കാന്‍ വേണ്ടി മറ്റുള്ളവരുമായി ഉപമിക്കുന്നത് അവര്‍ക്ക് ആക്ഷേപമാവരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്''.

വിദ്യാഭ്യാസ വായ്‌പ: ബാങ്കുകള്‍ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക, വിദ്യാഭ്യാസ വായ്പാരംഗത്തെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ വായ്പകളെപ്പറ്റി ധാരാളം പരാതികള്‍ ഉയര്‍ന്നതായി കഴിഞ്ഞ ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ താന്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികളില്‍ ഏറെയും കഴമ്പില്ലാത്തവയാണെന്നും വായ്പാവിതരണം കുറ്റമറ്റതാക്കുമെന്നും ബാങ്കേഴ്‌സ് സമിതി ഉറപ്പ് നല്‍കി. എന്നാല്‍ ജില്ലകളിലെ പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ തനിക്ക് ധാരാളം പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വായ്പാത്തുക ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അംഗീകൃത കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയെന്ന് ബോധ്യപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായ്പയെടുത്ത് പഠിക്കുന്ന കാലത്തെ പലിശ ഇളവ് ചെയ്യണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ -കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു-മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാനുമാകില്ല. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നയം. ഇത് സമന്വയിപ്പിച്ചുള്ള നടപടികളായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ എല്ലാ കക്ഷികളും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി അടങ്കല്‍ ലക്ഷ്യം കൈവരിക്കുകതന്നെ ചെയ്യും-മുഖ്യമന്ത്രി


തിരുവനന്തപുരം: 1,05,000 കോടി രൂപയുടെ പദ്ധതി അടങ്കലെന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനം സംബന്ധിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1,05,000 കോടി രൂപയുടെ പദ്ധതിലക്ഷ്യം നേടാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടാകുക സ്വാഭാവികമാണ്. ചരക്ക് സേവനനികുതി (ജി.എസ്.ടി)യില്‍ നിന്നുള്ള വരുമാനംപോലും കണക്കാക്കാതെയാണ് 1,05,000 കോടി രൂപയുടെ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ മാറിയ വ്യവസായ കാലാവസ്ഥയും നിക്ഷേപസൗഹൃദാന്തരീക്ഷവും നേരിട്ടു വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി 25 ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാര്‍ വൈകാതെ കേരളം സന്ദര്‍ശിക്കും.

25 ലോകോത്തര കമ്പനികളുടെ സി.ഇ.ഒ മാരുടെ സന്ദര്‍ശനം കേരളത്തിന് ഗുണകരമാകുമെന്നതില്‍ സംശയമില്ല. മുംബൈയില്‍ നടന്ന ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് കേരളത്തില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നോടു ചോദിച്ചറിഞ്ഞത്. അടുത്ത ഇന്ത്യന്‍ എക്കണോമിക് ഫോറത്തിന്റെ യോഗം ഡല്‍ഹിയിലാണ് നടക്കുക. അതിനുശേഷമാണ് 25 സി.ഇ.ഒ മാരുമായി വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് കേരളത്തിലെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയിലെ ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ ശേഖര്‍ഗുപ്ത തന്നെ പരിചയപ്പെടുത്തിയത് ഇറാഖില്‍ സദ്ദാംഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടന്ന ഏക പ്രദേശത്തിന്റെ മുഖ്യമന്ത്രി എന്നാണ്. സദ്ദാമിന്റെ രാജ്യമായ ഇറാഖിലും സദ്ദാമിനെ അനുകൂലിക്കുന്ന മറ്റു രാജ്യങ്ങളിലും ഹര്‍ത്താല്‍ ഉണ്ടായില്ല. ആ സമയത്ത് കേരളത്തിലുണ്ടായിരുന്ന തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളും ശേഖര്‍ഗുപ്ത വിശദീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ വ്യവസായ സംരംഭകരിലും തൊഴിലാളികളിലും വിവിധ തൊഴിലാളി സംഘടനാ നേതൃത്വങ്ങളിലും ഉണ്ടായ മാറ്റം പരിശോധിക്കാനാണ് താന്‍ നല്‍കിയ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചവത്സര പദ്ധതികളോടുള്ള സമീപനവും പദ്ധതി രൂപവത്കരണവും ഏതാനുംപേര്‍ മാത്രം ചേര്‍ന്നു ചര്‍ച്ചചെയ്തു രൂപവത്കരിച്ചാല്‍ പോരായെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാലാണ് ആസൂത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ ജനവിഭാഗങ്ങളുമായും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളത്. നമുക്കെല്ലാവര്‍ക്കും നമ്മുടേതായ വീക്ഷണങ്ങളുണ്ടാകും. പക്ഷേ അവ പൊതുതാത്പര്യങ്ങള്‍ക്കുമുന്നില്‍ മാര്‍ഗതടസ്സമാകരുതെന്നുമാത്രം-മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: നിയമസഭാ നടപടികള്‍ പൂര്‍ണമായും തത്സമയം സംപ്രേഷണം ചെയ്യുന്നതിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

നിയമസഭാനടപടിക്രമങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്യവേ സ്​പീക്കര്‍ ജി.കാര്‍ത്തികേയനുമുന്നിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം വെച്ചത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി പ്രമാണിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന നിയമം ഇപ്പോഴുണ്ട്. സുതാര്യതയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അതുകൊണ്ട് നിയമസഭാനടപടികളും ജനങ്ങളെക്കാണിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കണം-മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയയിലെ നടപടിക്രമങ്ങള്‍ തത്സമയം ഇന്റര്‍നെറ്റില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. അടുത്ത സമ്മേളനം മുതല്‍ ഇത് തുടങ്ങാനാവും-അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുമ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടതില്ലെന്ന സ്​പീക്കറുടെ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അല്ല ജനങ്ങളാണ് എം.എല്‍.എമാരെ നിയന്ത്രിക്കേണ്ടത്. സ്​പീക്കര്‍ ഈ തീരുമാനമെടുത്തശേഷം പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, നവംബർ 23, ബുധനാഴ്‌ച

ചെലവുകുറഞ്ഞ വിമാന സര്‍വീസ് പരിഗണനയിലെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ചെലവു കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേരളത്തിലെ പ്രവാസികളുടെ എണ്ണം പരിഗണിച്ചാണിത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച ഉടനെ നടത്തും.

എന്നാല്‍, കണ്ണൂരില്‍ സംസ്ഥാനത്തെ നാലാമത് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യക്തിഗത നിക്ഷേപത്തിനുള്ള പരിധി 50,000 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് 2,00,100 രൂപയായിരുന്നു. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിക്ഷേപ പരിധി കുറച്ചത്. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും. 23 ശതമാനം ഓഹരികള്‍ പൊതുമേഖലയിലും. 49 ശതമാനം ഓഹരികളാണ് സ്വാകാര്യ നിക്ഷേപകര്‍ക്കായി നീക്കി വെച്ചിട്ടുള്ളത്. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കായും മാറ്റിവെച്ചു.

രാജ്യാന്തര റൂട്ടുകളില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്ന പത്ത് ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര റൂട്ടുകളില്‍ 3,00,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജനസംഖ്യയുടെ 13 ശതമാനത്തോളം പ്രവാസികളാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2000 എക്കറില്‍ സ്ഥാപിക്കുന്ന വിമാനത്താവളം 2013ഒടെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് സര്‍ക്കാരിന്റ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ പ്രവാസികളാണ്. അതിലേറെയും ഗള്‍ഫിലാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക് ബാങ്കിങ് സേവനത്തെ സംസ്ഥാനം പിന്തുണക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ബറാക്ക ബാങ്കിംഗ് കമ്പനിക്ക് നിയമാനുസൃതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദംഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ കൂടുതലൊന്നും തീരുമാനച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം: കൂടുതല്‍ സ്ഥലം ഉടന്‍ നല്‍കും -മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേക്ക് സുരക്ഷ ഉറപ്പിക്കാന്‍ ഇരുവശങ്ങളിലും 240 മീറ്റര്‍ കൂടി അധികമായി ആവശ്യമുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി ആറോ ഏഴോ ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്. ഉടന്‍ തന്നെ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി.

റണ്‍വേയുടെ ഇരുവശങ്ങളിലുംകൂടി 480 മീറ്റര്‍ നീളം വര്‍ധിപ്പിക്കേണ്ടതുണ്ട്. മതിയായ ഭൂമി ലഭ്യമാവാത്തതിനാല്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 2012 ജൂണില്‍ ഇത് പൂര്‍ത്തിയാവും.

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 13 ശതമാനം ഓഹരി മൂലധനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതു സംബന്ധിച്ച് രണ്ട് മാര്‍ഗങ്ങളാണ് അതോറിറ്റി മുന്നോട്ടുവെച്ചത്. അതോറിറ്റിയുടെ തന്നെ ആര്‍കിടെക്ച്ചറല്‍ വിഭാഗമോ അല്ലെങ്കില്‍ പൊതുവായി ലേലം ചെയ്ത് കൊടുക്കലോ ആണിത്. എന്നാല്‍ രൂപകല്‍പ്പനയുടെ കാര്യത്തിലും ഓഹരി മൂലധനത്തിന്റെ കാര്യത്തിലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഗ്ദാനം കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ബോര്‍ഡ് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോഴിക്കോട്-തിരുവനന്തപുരം വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ സി. എം. ഡിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ കൊച്ചി- യൂറോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സി.എം.ഡി.യോട് മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റണ്‍വേയുടെ വികസനത്തിനായി 137 ഏക്കര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയിട്ടില്ലെന്ന് മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇത് സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും ചരക്കുനീക്കത്തിനും പുതിയ ടെര്‍മിനല്‍ കെട്ടിടം സ്ഥാപിക്കാന്‍ 85 ഏക്കറും സംസ്ഥാനം കൈമാറിയിട്ടില്ലെന്ന് മന്ത്രി വലയാര്‍ രവി ചൂണ്ടിക്കാട്ടി. എത്രയും വേഗം ഇത് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാമത്തെ റണ്‍വേയില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്.) വേണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം പരിശോധിച്ചു. പ്രധാന റണ്‍വേയുടെ രണ്ടു വശങ്ങളിലും പി.ബി.എന്‍. സേവനങ്ങള്‍ ലഭ്യമായതിനാല്‍ രണ്ടാമത്തെ റണ്‍വെയില്‍ ഐ.എല്‍.എസ്. ആവശ്യമില്ലെന്ന് വയലാര്‍ രവി അറിയിച്ചു. റഡാര്‍ ഉപകരണം വാങ്ങുന്നതു സംബന്ധിച്ച കോടതി സ്‌റ്റേ മാറുന്ന പക്ഷം ഇത് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.

11000 കോടി പാക്കേജിന് കേരളം


ന്യൂഡല്‍ഹി: കേരളത്തിനായി 11,002.11 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് അഭ്യര്‍ഥിച്ചു. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജ്യണല്‍ കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്​പത്രിക്ക് മികവിന്റെ കേന്ദ്രമെന്ന പദവി നല്‍കാനും തീരുമാനമായി. ഇതിനായി 150 കോടി രൂപയും അനുവദിച്ചു.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജില്‍ 2,924 കോടിയുടെ കേന്ദ്രകടം എഴുതിത്തള്ളല്‍, 477.11 കോടിയുടെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ്, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം തുടങ്ങിയവ ഉള്‍പ്പെടും.

കോയമ്പത്തൂരിലെ പാരാ മെഡിക്കല്‍ സയന്‍സ് റീജ്യണല്‍ കേന്ദ്രത്തില്‍ കേരളത്തിലെ 390 വിദ്യാര്‍ഥികള്‍ക്ക് ക്വാട്ട അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉറപ്പ് നല്‍കി. ശബരിമലയിലെ തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കും.



ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റഷനുകള്‍ക്ക് തീര്‍ഥാടക റെയില്‍വേ സ്റ്റേഷന്‍ എന്ന പദവി നല്‍കാന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.

കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി നടപ്പാക്കുന്ന കാര്യം അനുകൂലമായി പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പുനല്‍കി. ദക്ഷിണമേഖലാ വ്യവസായ മന്ത്രിമാരുടെ സമ്മേളനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. ആലപ്പുഴയില്‍ ഫിബ്രവരി 12-ന് നടക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര മേളയ്ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സഹായം നല്‍കണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു. കയര്‍ വികസനത്തിന് നിലവിലുള്ള പദ്ധതികള്‍ക്ക് അനുകൂലമായ പരിഗണന നല്‍കുമെന്നും മന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. രണ്ട് ഭാഗങ്ങളായി കിടക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ പ്രത്യേക സാമ്പത്തിക മേഖലാപദവി ഉടന്‍ നല്‍കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രവും ഉറപ്പു നല്‍കി.

റബറിന്റെ പുനര്‍നടീലിനുള്ള സബ്‌സിഡി ഹെക്ടറിന് 19,000ല്‍ നിന്നും അമ്പതിനായിരം രൂപയായി ഉയര്‍ത്തണമെന്ന് മന്ത്രി ആനന്ദ് ശര്‍മയോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എം. മാണിയെ അറിയിച്ചു. റബര്‍ ബോര്‍ഡിന്റെ ശുപാര്‍ശ കിട്ടിക്കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി.



പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ കടബാധ്യത സംസ്ഥാനങ്ങള്‍ക്കായി പരിഗണിക്കുന്ന പാക്കേജിന്റെ മാതൃകയില്‍ കേരളത്തിനും പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. പഞ്ചാബിനും ബംഗാളിനുമൊപ്പം കേരളത്തെയും 13-ാം ധനകാര്യ കമ്മീഷന്‍ ഋണബാധ്യതാ സംസ്ഥാനമായാണ് കാണുന്നത്. കടബാധ്യത നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പാക്കേജ് സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി സംസാരിക്കുമെന്നും കേരളത്തെ പരമാവധി സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയും ധനമന്ത്രി കെ.എം. മാണിയും പ്രണബ് മുഖര്‍ജിയുമായും ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദിവാസികളുടെ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തുമെന്ന് കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്ര ദേവ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്ന ആവശ്യം വിദഗ്ധരുടെ പരിഗണനയ്ക്ക്‌വിടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ തീരത്ത് വിദേശ കണ്ടെയ്‌നര്‍ കപ്പലുകളുടെ സുഗമമായ നീക്കത്തിന് സഹായകരമായ രീതിയില്‍ കബോട്ടാഷ് നിയമത്തില്‍ വേണ്ട ഭേദഗതി വരുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനത്തിന് ഇത് ആവശ്യമാണ്. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്ക് കേന്ദ്രസഹായം, അധിക വൈദ്യുതി വിഹിതം കായംകുളം താപവൈദ്യുതി, നിലയത്തിന് കുറഞ്ഞ നിരക്കില്‍ നാഫ്ത തുടങ്ങിയ ആവശ്യങ്ങളും കേരളസംഘം ഉന്നയിച്ചു.

കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനായി ആസൂത്രണ കമ്മീഷന്‍ മുന്നോട്ടുവെച്ച ചില തടസ്സങ്ങളും മറികടന്നു. സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ കൊച്ചി മെട്രോ നടപ്പാക്കുമെന്ന ഉറപ്പും മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചിട്ടുണ്ട്.

വയനാട്ടില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പം പ്രധാനമന്ത്രിയെ കണ്ട എം.ഐ. ഷാനവാസ് എം.പി. പ്രധാനന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ ട്രൈബല്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന കാര്യത്തിലും കേന്ദ്രാനുമതിയായിട്ടുണ്ടെന്ന് മന്ത്രി ജയലക്ഷ്മി അറിയിച്ചു.

2012 സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരള മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ക്ഷണിച്ചു. മന്ത്രിമാരായ കെ.എം. മാണി, പി.കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, കെ. ബാബു, എ.പി. അനില്‍ കുമാര്‍, ആര്യാടന്‍ മുഹമ്മദ്, എം.കെ. മുനീര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ് എന്നിവരും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


2011, നവംബർ 20, ഞായറാഴ്‌ച

ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



കൊച്ചി: നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ദൈന്യകഥകളുറങ്ങുന്ന ഫയലുകളുടെ ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തീരായിരത്തോളം പരാതികള്‍ക്ക് തീര്‍പ്പാക്കി. ഒരു പകലും രാത്രിയും നീണ്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മഹായജ്ഞമായി മാറി. കാക്കനാട് കളക്ടറേറ്റില്‍ ശനിയാഴ്ച 9.30നാണ് പരിപാടി തുടങ്ങിയത്. അവസാനത്തെ പരാതിക്കാരനേയും കണ്ട് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ പാതിരാത്രിയായിരുന്നു. കുറച്ച് കരിക്കിന്‍വെള്ളം മാത്രം കുടിച്ച്, ഒരേ നില്പില്‍ ആയിരങ്ങളെ നേരില്‍ കണ്ട് മുഖ്യമന്ത്രി അവരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു. കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥവൃന്ദം മുഖ്യന്ത്രിയുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തുനിന്നു.

7500 ഓളം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. അയ്യായിരത്തോളം പരാതികളില്‍ നേരത്തെ തന്നെ അതത് വകുപ്പുകളില്‍ തീര്‍പ്പാക്കിയിരുന്നു. മറ്റുള്ളവരെയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ടത്. എല്ലാ പരാതികളിലും മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചു. പരാതിക്കാരും കൂടെ വന്നവരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ തിങ്ങിനിറഞ്ഞത്. എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കാന്‍ ആയിരത്തിലധികം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഇതില്‍ 700 പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്നുള്ള 250 പേര്‍ക്ക് പട്ടയം വിതരണംചെയ്തു. 50 ലക്ഷം രൂപയാണ് കുടുംബസഹായ നിധിയില്‍നിന്ന് വിതരണം ചെയ്തത്. മൊത്തം 500 പേര്‍ക്ക് 10,000 രൂപവീതം ഈയിനത്തില്‍ ലഭിച്ചു. ദുരിതാശ്വാസ, ചികിത്സാ ധനസഹായമായി 71 ലക്ഷം രൂപ ജനസമ്പര്‍ക്കവേദിയില്‍ അനുവദിച്ചു. 1400 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

സ്‌കൂള്‍ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ യൂണിഫോം ഉടക്കിവീണ് മരിച്ച കുന്നത്തുനാട് മഠത്തിപ്പറമ്പില്‍ സാന്ദ്രയുടെ പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ ആശ്വാസധനം നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ആംബുലന്‍സിലെത്തിയ നാല് രോഗികള്‍ക്കരികിലെത്തി മുഖ്യമന്ത്രി അവര്‍ക്ക് സഹായം നല്‍കി. പിന്നീട് സദസ്സിന്റെ മുന്‍നിരയിലിരുന്ന അഞ്ഞൂറോളം വികലാംഗര്‍ക്കരികിലേയ്‌ക്കെത്തി. ഓരോരുത്തരേയും കണ്ട് ആശ്വസിപ്പിക്കുകയും പരാതികള്‍ക്ക് തീര്‍പ്പ് കല്പിച്ച് ഫയലില്‍ ഉത്തരവുകളെഴുതുകയും ചെയ്തു. രാവിലെ 9.45ന് വികലാംഗര്‍ക്കിടയിലേയ്ക്ക് നീങ്ങിയ മുഖ്യമന്ത്രി3.40 നാണ് പൊതുപരാതികള്‍ കേള്‍ക്കാന്‍ വേദിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ ചികിത്സാസഹായം സംബന്ധിച്ച പരാതികള്‍ കേട്ട് എക്‌സൈസ് മന്ത്രി കെ. ബാബു തീര്‍പ്പുകള്‍ നല്‍കി. കുടുംബസഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

സ്‌ട്രെച്ചറിലും ക്രച്ചസ്സിലും വീല്‍ച്ചെയറിലും വന്നവര്‍, ഉറ്റവര്‍ എടുത്തുകൊണ്ടുവന്നവര്‍, അശരണര്‍, ആലംബഹീനര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കൈകാലുകള്‍ നഷ്ടമായവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, അനാഥര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍....ദൈന്യം നിറഞ്ഞ ജനജീവിതത്തിന്റെ ഭിന്നമുഖങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിറഞ്ഞത്.

അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷമേ താന്‍ ഈ വേദി വിടൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടി തുടങ്ങിയത്. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയപ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാണുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്. കൂട്ടായ്മയുടെ ഈ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2011, നവംബർ 19, ശനിയാഴ്‌ച

ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരുകളെ ജനത്തിന്റെ ശത്രുക്കളാക്കുന്നു



കോന്നി: സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട്‌ മോശമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ക്ക്‌ കാലതാമസം വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്‌ഥരാണ്‌ മാറിമാറിവരുന്ന സര്‍ക്കാരുകളെ ജനങ്ങളുടെ ശത്രുക്കളാക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോന്നി മിനി സിവില്‍സ്‌റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും പൊതുജനങ്ങള്‍ക്കുളള സേവനം അവകാശമാക്കിമാറ്റും. അതിനുവേണ്ടിയാണ്‌ പൊതുജനസമ്പര്‍ക്ക പരിപാടി. പൊതുജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ഒരുപോലെ സര്‍ക്കാരിന്റെ പരിപാടികളോട്‌ സഹകരിച്ചെങ്കില്‍ മാത്രമേ ലക്ഷ്യം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

2011, നവംബർ 18, വെള്ളിയാഴ്‌ച

സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി

സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി



തൃശൂര്‍: സൌമ്യയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. കേസ് ഫലപ്രദമായി അന്വേഷിക്കുകയും വേഗത്തില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു. അന്വേഷണത്തിനും കേസ് നടത്തിപ്പിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കും ആഭ്യന്തരവകുപ്പിന്റെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ദൃക്്സാക്ഷികള്‍ ഇല്ലെങ്കിലും കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ഏര്‍പ്പെടുത്തുന്ന കാര്യം ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൌമ്യ കേസില്‍ അന്വേഷണത്തിനും കേസ് നടപടികള്‍ക്കും നേതൃത്വം നല്‍കിയ 17 പേര്‍ക്കാണ് മുഖ്യമന്ത്രി ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചത്.

വാഹനപരിശോധനയുടെ പേരില്‍ നിരപരാധികളെ ശിക്ഷിക്കരുത് -മുഖ്യമന്ത്രി

വാഹനപരിശോധനയുടെ പേരില്‍ നിരപരാധികളെ ശിക്ഷിക്കരുത് -മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനപരിശോധനയുടെ പേരില്‍ കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്നരീതി പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ബി.ടി സഹകരണത്തോടെ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഇ-ചെലാന്‍ ഡിജിറ്റല്‍ പേമെന്‍റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാഹന പരിശോധനക്കിടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണം. എന്നാല്‍ വാഹന പരിശോധന ഒഴിവാക്കാന്‍ കഴിയില്ല.വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ നിരക്ക് കണക്കിലെടുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ബുദ്ധിമുട്ട് ഒഴിവാക്കി പിഴഅടയ്ക്കാന്‍ ഇ-ചെലാന്‍ സിസ്റ്റം നടപ്പാക്കുന്നത്.വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ട്രാഫിക് പൊലീസിനെ വിനിയോഗിക്കാന്‍ കഴിയുന്നില്ല. പരിമിതിയില്‍ നിന്നുകൊണ്ട് ട്രാഫിക് പൊലീസിന്‍െറ അംഗബലം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

തിരുവനന്തപുരം: സി.ബി.ഐമാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപവത്കരിക്കുമെന്ന് സര്‍ക്കാറിന്‍െറ ഒരുവര്‍ഷ കര്‍മപദ്ധതിയില്‍ പ്രഖ്യാപനം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഏജന്‍സി രൂപവത്കരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോള്‍ സെന്‍ററും ദ്രുതകര്‍മവിഭാഗവും എല്ലാ ജില്ലകളിലും ആരംഭിക്കും.

സംസ്ഥാനത്ത് പ്രത്യേക സുരക്ഷാസേന രൂപവത്കരിക്കും. ഗുണ്ടാ ആക്ടില്‍ മാറ്റംവരുത്തി ശക്തിപ്പെടുത്തും.വനിതാ ഹെല്‍പ് ഡെസ്കുകള്‍ 150 പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും.ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ പൊലീസുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. ഏത് സ്റ്റേഷനിലെ പരാതിയും ഏത് ജനസേവനകേന്ദ്രത്തിലും നല്‍കാം. ഇതില്‍ നടപടിയെടുത്തശേഷം പരാതിക്കാരനെ വിവരം അറിയിക്കും.

ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താനും നിയമലംഘനം കണ്ടെത്താനും കേന്ദ്രീകൃത സംവിധാനം 300 കേന്ദ്രങ്ങളില്‍ കൂടി തുടങ്ങും.ഫോറന്‍സിക് ലബോറട്ടറികള്‍ക്ക് ഓഡിയോ വീഡിയോ അനാലിസിസ് ഉപകരണങ്ങള്‍ നല്‍കും. വിയ്യൂരില്‍ അതീവ സുരക്ഷാ ജയില്‍ സ്ഥാപിക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതിസ്വീകരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് തുടങ്ങും. ഹെല്‍പ് ഡെസ്കില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറുമുണ്ടാകും. വിജിലന്‍സ് അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അന്വേഷണങ്ങളെ മൂന്ന് വിഭാഗമായി തരംതിരിക്കും.

പൊലീസ് കമീഷണറുടെ കീഴില്‍ തിരുവനന്തപുരത്ത് ‘തിരുവനന്തപുരം സിറ്റി പൊലീസ്’എന്ന പേരില്‍ പ്രത്യേക യൂനിഫോമോടെ പൊലീസ് സംവിധാനം നടപ്പാക്കും.കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അഞ്ച് മിനിറ്റിനകം സിഫ്ട് ആക്ഷന്‍ ടീം സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ ഉള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം തുടങ്ങും.

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാം പദ്ധതി സമീപനരേഖ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു. അതേസമയം ഇടത് മുന്നണിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്തു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തി സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ചതീരുമാനം വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി അടങ്കലിന്‍െറ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്.എന്നാല്‍ ഗ്രാമസഭകള്‍ കൃത്യമായി കൂടാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കണം. ഇപ്പോള്‍ ചടങ്ങിനായിമാത്രമാണ് ഗ്രാമസഭകള്‍ ചേരുന്നത്. ഗ്രാമസഭകള്‍ ചേരാത്തതിനാല്‍ അംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ ലഭിക്കാറുണ്ട്. ഗ്രാമസഭകളെ രാഷ്ട്രീയത്തിനതീതമായി കണ്ട് ശക്തിപ്പെടുത്തണം.

കേരളത്തിലൊഴികെ എല്ലായിടത്തും മലയാളികള്‍ വിജയിക്കുന്നത് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉല്‍പാദനമേഖലയിലുള്‍പ്പെടെയുള്ള നമ്മുടെ പല പ്രതിസന്ധികളും ഇച്ഛാശക്തിയുണ്ടെങ്കില്‍ തരണംചെയ്യാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. പദ്ധതി നടത്തിപ്പ് നീളുമ്പോള്‍ ചെലവ് കൂടുകയും പദ്ധതിയില്‍ നിന്നുള്ള ഫലം വൈകുകയും ചെയ്യുമന്ന് അദ്ദേഹം പറഞ്ഞു.

വികസനം ഇനി പ്രകൃതിയെ മാനിച്ചുമാത്രം -ഉമ്മന്‍ചാണ്ടി

വികസനം ഇനി പ്രകൃതിയെ മാനിച്ചുമാത്രം -ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: പ്രകൃതിയെ മാനിച്ചുള്ള വികസനത്തെക്കുറിച്ചേ ഇനി ചിന്തിക്കാനാവൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ധാരണയോടെ ഓരോ ചുവടും മുന്നോട്ട് നീങ്ങിയില്ളെങ്കില്‍ ആഘാതം വലുതായിരിക്കും. ഈ തിരിച്ചറിവ് രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രത്തിനുള്ളിലുമുള്ള ചര്‍ച്ചകളിലും ഇപ്പോള്‍ മുഖ്യവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് സംഘടിപ്പിക്കുന്ന കുട്ടികളുടെ നാലാമത് പരിസ്ഥിതി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനവും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളും വന്നേ മതിയാവൂ. വനസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടാകണം.

കാലാവസ്ഥാ വ്യതിയാനം ലോകംമുഴുവന്‍ ചര്‍ച്ചചെയ്യുന്ന ഒന്നാണ്. പരിസ്ഥിതി സംരക്ഷണ സംസ്കാരം നമ്മുടെ ജീവിതത്തിന്‍െറ ഭാഗമാകണം. ഇക്കാര്യത്തില്‍ കുട്ടികളില്‍ കുടുതല്‍ അവബോധം ഉണ്ടാക്കാന്‍ കഴിയണമെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു.

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജന സേവന മേഖല മികവുറ്റതാക്കാന്‍ നാല് സിയാല്‍ മോഡല്‍ കമ്പനികള്‍ രൂപവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍്റെ 26ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീസ് ഏര്‍പ്പാടാക്കിയും കാര്യക്ഷമമായി നടത്താന്‍ കഴിയും. കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി , കുടിവെള്ള വിതരണ കമ്പനി ,പൊതു ടോയിലറ്റ് കമ്പനി , ക്ളീന്‍ സിറ്റി കമ്പനി എന്നിവയാണവ.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സപ്തധാരാ പദ്ധതി എന്ന പേരിലായിരക്കും ഇത് നടപ്പില്‍ വരുത്തുകയെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ , എയ്ഡഡ് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി, ബി.പി.എല്‍ ജന വിഭാഗങ്ങള്‍ക്കു 2 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ നടപ്പില്‍ വരുത്തും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുവാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് ഏര്‍പ്പെടുത്തും. ഹെല്‍പ് ഡെസ്ക്കുകളില്‍ ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ടായിരിക്കും.

69.6 മെഗാവാട്ട് മൊത്തം സ്ഥാപിത ശേഷിവരുന്ന പെരിങ്ങല്‍കുത്ത്,മാങ്കുളം, അപ്പര്‍ കല്ലട, വെള്ളത്തൂവല്‍ എന്നീ നാല് ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കും. 220 കെ.വി. സബ്സ്റ്റേഷനുകളുടെയും ഒരു 66 കെ.വി. സബ്സ്റ്റേഷന്‍്റെയും പതിനഞ്ച് 33 കെ.വി. സബ്സ്റ്റേഷനുകളുടേയും പണികള്‍ പൂര്‍ത്തീകരിക്കും. 4000 കി.മീ 11 കെ.വി. ലൈനിന്‍്റെ നിര്‍മ്മാണം, 5200 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, 7000 കി.മീ സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസ്ലൈനാക്കി മാറ്റല്‍, 3,40,000 സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കും. കാറ്റില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്കു പരമാവധിപ്രോത്സാഹനം നല്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതിചാര്‍ജ്ജ് കേരളത്തില്‍ എവിടേയും അടയ്ക്കുവാന്‍ സംവിധാനം ഒരുക്കും.

സംസ്ഥാന റോഡ് വികസന പദ്ധതിക്ക് കീഴില്‍ 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും. നബാര്‍ഡ് ധനസഹായത്തില്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ, എറണാകുളം,മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ തീരദേശത്തെ പാലങ്ങളുടെ
നിര്‍മ്മാണം ഏറ്റെടുക്കും . നോക്കുകൂലിയും അമിതകൂലിയും ഇല്ലാതാക്കും. എല്ലാ പഞ്ചായത്തുകളിലും പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കും.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന 2500 കോടി രൂപ കാര്‍ഷിക വായ്പ നല്‍കുമെന്നും
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25000 കര്‍ഷകര്‍ക്ക് പലിശയില്‍ കിഴിവ് നല്‍കുമെന്നും മുഖ്യമന്ത്രിഅറിയിച്ചു.

2011, നവംബർ 17, വ്യാഴാഴ്‌ച

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശചെയ്ത തുക ബജറ്റില്‍ ഉണ്ടായിരുന്നിട്ടും അത് വിതരണംചെയ്യാത്ത അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വയനാട്ടിലെ കര്‍ഷകരുടെ ദുരവസ്ഥയെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് അയച്ചിട്ടും അത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങിനെ പ്രതികരിച്ചത്. 2007-08, 2010-11 വരെയുള്ള നാലുവര്‍ഷക്കാലം ബജറ്റില്‍ കടാശ്വാസമായി വിതരണംചെയ്യാന്‍ മാറ്റിവെച്ചത് 220.8 കോടി രൂപയായിരുന്നു. എന്നാല്‍ കടാശ്വാസമായി വിതരണംചെയ്തത് 62.4 കോടി രൂപ മാത്രമായിരുന്നു. കടാശ്വാസമായി നല്‍കാന്‍ കടാശ്വാസകമ്മീഷന്‍ 89.6 കോടി രൂപ ശുപാര്‍ശചെയ്തിട്ടുള്ളതുപോലും നല്‍കാതെയാണ് പ്രതിപക്ഷ നേതാവ് കുറ്റം പറയുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കടാശ്വാസകമ്മീഷന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാതെവരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമംമൂലമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളിയപ്പോള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ 'ശതശതമാനം കേരളീയം' പദ്ധതി കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. ബുക്ക് അഡ്ജസ്റ്റ്‌മെന്റ് നടത്തി കുടിശ്ശികകൂടി മുതലില്‍ എഴുതിച്ചേര്‍ത്തു. അതിനാല്‍ കുടിശ്ശികയില്ലെന്ന പേരില്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചതുമില്ല.

എം.വി. ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സി.പി.എം. എന്തിനാണ് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയും ഹൈക്കോടതിക്ക് മുന്നില്‍ ഒരേസമയം സമരവും നടത്തുകയുംചെയ്തു. ജയരാജന് ജാമ്യം അനുവദിച്ച കോടതിവിധി കൊള്ളാം. സി.പി.എം. ജനങ്ങളോട് മാപ്പ് പറയണം. ഏത് സമരവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്തായാലും അവര്‍ സമാധാനപരമായി സമരം നടത്തിയതില്‍ സന്തോഷമുണ്ട്. ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ എതിര്‍ക്കുക, അനുകൂല വിധി വരുമ്പോള്‍ സ്വീകരിക്കുക എന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്. ജനാധിപത്യത്തിന്റെ ശക്തിയാണ് ജുഡീഷ്യറി. കോടതിതന്നെ അപ്പീല്‍ സ്വീകരിച്ചു. സി.പി.എം. അപ്പില്‍ പോകുന്നതിന് മുമ്പ് സമരം നടത്തുകയല്ലേ ചെയ്തത്.

ഈ കേസ്സില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിചേര്‍ത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. എന്തായാലും ജുഡീഷ്യറിയെ അവഹേളിക്കുന്ന സമീപനത്തോട് സര്‍ക്കാരിന് ഒരുതരത്തിലും യോജിക്കാനാവില്ല. പാമോയില്‍ കേസില്‍ ജഡ്ജിക്കെതിരെ ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതുതന്നെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ഒരു ചോദ്യത്തിന് മറുപടി നല്‍കി. അക്കാര്യത്തിലും ഇപ്പോഴത്തെ ജയരാജന്‍ സംഭവത്തിലും ഒരേ നിലപാടുതന്നെയാണ് തന്‍േറത്. എന്നാല്‍ ഒരു പ്രസ്താവനയുടെ പേരില്‍ ജോര്‍ജിനെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ.

സൗമ്യ വധക്കേസ്സില്‍ പ്രതിക്ക് പിന്തുണ ലഭിച്ചതില്‍ അസ്വാഭാവികത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും.

സൗമ്യയുടെ സഹോദരന് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത് സംബന്ധിച്ച് താന്‍ റെയില്‍വേ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തന്റെ ഒരു കത്തുകൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി. ആ കത്ത് ഇന്നുതന്നെ താന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സദാചാര പോലീസിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതിനെ കര്‍ശനമായിതന്നെ നേരിടും. ക്രമസമാധാനപരിപാലനത്തിന് ഇവിടെ പോലീസുണ്ട്. നിയമവാഴ്ചയ്ക്ക് കോടതിയുമുണ്ട്. അതിനാല്‍ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേഗത്തിലുള്ള അടിസ്ഥാന സൗകര്യവികസനത്തിന് നവീന സാങ്കേതിക വിദ്യ ആവശ്യം - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: നവീന ആശയങ്ങളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിച്ചാലേ ചെറിയ സമയത്തിനുള്ളില്‍ വന്‍ വികസനം എന്ന കേരളത്തിന്റെ മോഹങ്ങള്‍ സാധ്യമാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വേഗത്തില്‍ വികസനം വേണമെന്നതിനാലാണ് നാല് ഏജന്‍സികളെ നിയോഗിച്ച് നാല് റെയില്‍വേ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്-2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി മെട്രോയും തിരുവനന്തപുരത്തെ മോണോ റെയിലും മാത്രമല്ല ഗുണനിലവാരമുള്ള റോഡുകളും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. റോഡിനായി സ്ഥലമെടുക്കുമ്പോള്‍, അതിനായി ഭൂമി ത്യാഗംചെയ്യുന്നവരെ വലയ്ക്കുന്ന തരത്തിലുള്ള സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താങ്ങുവില പ്രഖ്യാപിക്കും വയനാടിനെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടി



തിരുവനന്തപുരം: പ്രതിസന്ധിയിലായ വയനാട്ടിലെ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടിക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി. വയനാട്ടിലെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്തിട്ടുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭവനനിര്‍മാണ ബോര്‍ഡ്, പട്ടിക വിഭാഗ പ്രോത്സാഹന കൗണ്‍സില്‍, പച്ചക്കറി -പഴം പ്രോത്സാഹന കൗണ്‍സില്‍ കേരള എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുക. ഈ വായ്പകള്‍ക്കു മേലുള്ള പിഴപ്പലിശ എഴുതിത്തള്ളും. വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് 10 ശതമാനം ഇളവ് നല്‍കും. യഥാസമയം വായ്പ തിരിച്ചടച്ചവരെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കിയ വായ്പകള്‍ സംബന്ധിച്ച് നേരിട്ടു തീരുമാനമെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക സംസ്ഥാനതല ബാങ്കേഴ്‌സ് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി, ധനമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ നേരിട്ട് ഈ യോഗത്തില്‍ പങ്കെടുത്ത് ബാങ്കുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കും. ഇതിനു പുറമെ സംസ്ഥാന സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ യോഗവും സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും.

കഴിഞ്ഞ ഒക്ടോബര്‍ 31 വരെയുള്ള കടബാദ്ധ്യത സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന് അധികാരം നല്‍കുന്ന വിധത്തില്‍ കാര്‍ഷിക കടാശ്വാസ നിയമം- 2006 ഭേദഗതി ചെയ്യും. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ 2006-07ലെ കടം മാത്രമേ വരികയുള്ളൂ. ഇതിന് അപേക്ഷിക്കാനുള്ള കാലാവധി 2009 മെയ് 31ന് അവസാനിക്കുകയും ചെയ്തു. ഇതിനു ശേഷം ബാദ്ധ്യത വന്നവര്‍ക്ക് അപേക്ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖല മുഖേന നല്‍കിയ വായ്പകള്‍ ക്രമീകരിക്കുന്നതിന് നബാര്‍ഡിന്റെ സഹകരണം ഉറപ്പാക്കും. വയനാട്ടിലെ മൈക്രോ ഫിനാന്‍സ് ക്രെഡിറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം പ്രത്യേകമായി പരിശോധിക്കും. വയനാട്ടിലെ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും താങ്ങുവില ഏര്‍പ്പെടുത്തുന്നതിനുമുള്ള ശുപാര്‍ശ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കി 23ന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ കൂടിയായ കെ.ജയകുമാറിനെത്തന്നെ ചുമതലപ്പെടുത്തി.

വയനാട്ടിലെ നെല്ലുസംഭരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. തങ്ങള്‍ക്കു ലഭിക്കാനുള്ള സബ്‌സിഡി പണമായി ബാങ്ക് അക്കൗണ്ട് മുഖേന കിട്ടണമെന്ന ആവശ്യം വയനാട്ടിലെ കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ സാദ്ധ്യതകള്‍ മന്ത്രിസഭ പരിശോധിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി അനുബന്ധ തൊഴിലുകളെ ഉള്‍പ്പെടുത്തുന്നതിന് നേരത്തേ തന്നെ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അതു പുതുക്കി സമര്‍പ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യും.

വയനാട്ടില്‍ കാര്‍ഷിക മേഖലയുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായി കൃഷി മന്ത്രി കെ.പി.മോഹനന്‍ ചെയര്‍മാനായി സ്ഥിരം സമിതിക്കും മന്ത്രിസഭ രൂപം നല്‍കി. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും സമിതിയുടെ കണ്‍വീനര്‍. വയനാട്ടില്‍ നിന്നുള്ള മന്ത്രി പി.കെ.ജയലക്ഷ്മി, രണ്ട് എം.എല്‍.എമാര്‍, കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം അംഗങ്ങളായിരിക്കും. രണ്ടു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും.

പഞ്ചായത്തുകളില്‍ പ്രസിഡന്റ് അദ്ധ്യക്ഷനായി കര്‍ഷകമിത്ര സമിതികള്‍ നിലവില്‍ വരും. കൃഷി ഓഫീസര്‍, വെറ്ററിനറി ഓഫീസര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഈ സമിതിയിലുണ്ടാവും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയാനും പഞ്ചായത്ത് തലത്തില്‍ തന്നെ കഴിയുമെങ്കില്‍ പരിഹാരമുണ്ടാക്കാനും ഇത് അവസരമൊരുക്കും.

കാട്ടുമൃഗ ശല്യം നിമിത്തം എത്ര നാശമുണ്ടായാലും പരമാവധി 2000 രൂപ മാത്രം നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ മാറ്റുന്ന കാര്യവും മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചു. കാട്ടുമൃഗ ശല്യം നിമിത്തമുണ്ടാകുന്ന നഷ്ടത്തിനും കൃഷി വകുപ്പിന്റെ വ്യവസ്ഥകള്‍ ബാധകമാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാം പിട്രോഡ കേരള വികസന മെന്റര്‍




തിരുവനന്തപുരം:
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സത്യനാരായണ്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോഡ കേരളത്തിന്റെ വികസനകാര്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.


ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഉപദേഷ്ടാവും ദേശീയ വിജ്ഞാന കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ പിട്രോഡയുടെ സേവനം കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി കുറച്ചുകാലമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിട്രോഡയെ നേരിട്ടു കണ്ടു സംസാരിച്ചു. ഇതേത്തുടര്‍ന്ന് കേരളവുമായി സഹകരിക്കാന്‍ അദ്ദേഹം സമ്മതം മൂളുകയാണുണ്ടായത്.



കേരള വികസനത്തിന്റെ 'മെന്റര്‍' എന്ന നിലയ്ക്കാണ് പിട്രോഡ അവതരിപ്പിക്കപ്പെടുക. പ്രതിഫലം വാങ്ങാതെയായിരിക്കും കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. താമസിയാതെ കേരളത്തിലെത്തുന്ന പിട്രോഡ മുഖ്യമന്ത്രി, മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങിയവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ പല വികസന പരിപാടികള്‍ക്കും സാം പിട്രോഡയുടെ സേവനം സഹായകരമാകുമെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.



ഇന്ത്യയിലെ വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ സൂത്രധാരനായാണ് പിട്രോഡ അറിയപ്പെടുന്നത്. 1984-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. വാര്‍ത്താവിനിമയം, ജലം, സാക്ഷരത, രോഗപ്രതിരോധം, പാലുത്പാദനം, എണ്ണക്കുരു എന്നീ മേഖലകളിലെ സാങ്കേതിക മിഷനുകള്‍ക്ക് ഈ സമയത്ത് അദ്ദേഹം നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ ഉപദേശകനെന്ന നിലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള സേവനങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.



2005-08 കാലയളവിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനായി പിട്രോഡ പ്രവര്‍ത്തിച്ചത്. 27 ശ്രദ്ധാ മേഖലകളിലായി മുന്നൂറോളം നിര്‍ദേശങ്ങള്‍ ഈ വേളയില്‍ അദ്ദേഹം തയ്യാറാക്കി സമര്‍പ്പിച്ചു. നൂറോളം ടെക്‌നോളജി പേറ്റന്റുകള്‍ പിട്രോഡയുടെ പേരിലുണ്ട്. 1992 ലായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഉപദേശകനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.



സി-സാം ഇന്‍കോര്‍പ്പറേറ്റഡിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് അദ്ദേഹം. ഷിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലണ്ടന്‍, ടോക്കിയോ, മുംബൈ, വഡോദര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഷിക്കാഗോയിലും ഡല്‍ഹിയിലുമായി സമയം ചെലവിടുന്ന അദ്ദേഹം 1984-ല്‍ ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനായി അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുകയായിരുന്നു. 2009ല്‍ രാഷ്ട്രം പിട്രോഡയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

2011, നവംബർ 15, ചൊവ്വാഴ്ച

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി




മുംബൈ: കേരളത്തിലെ വ്യവസായ മേഖലയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ മാത്രമാണ്െ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകളെ കേരളത്തില്‍ ഇടതുതൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനങ്ങളുടെ പുതിയ പങ്കാളിത്തം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രൃഥ്വിരാജ് ചവാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ബ്രിട്ടിഷ് കൊളംബിയ പ്രധാനമന്ത്രി ക്രിസ്റി ക്ളാര്‍ക്ക് എന്നിവര്‍ പങ്കെടുത്ത സെമിനാറില്‍ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത മോഡറേറ്ററായിരുന്നു. ഡല്‍ഹി- മുംബൈ വ്യവസായ ഇടനാഴിപോലെ കേരളത്തില്‍ കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്െടന്ന് മുഖ്യമന്ത്രി അറിയിച്ചു.

2011, നവംബർ 14, തിങ്കളാഴ്‌ച

കോടതികാര്യത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി



മുംബൈ: കോടതിവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം വിധിക്കെതിരെ സമരം നടത്തുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം. ഈ ഇരട്ടത്താപ്പില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അതിലിടപെടാന്‍ ശ്രമിക്കും. നഴ്‌സായിരുന്ന ബീന ബേബിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. ബീനയുടെ കുടുംബത്തിന് കേരളസര്‍ക്കാര്‍ രണ്ടുലക്ഷംരൂപ സഹായധനം നല്കിയിട്ടുണ്ട്.

മറുനാടന്‍മലയാളികളുടെ ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. മറുനാട്ടില്‍ മലയാളഭാഷാപഠനവും ശക്തമാക്കും. കേരളത്തിന്റെ വ്യവസായവികസനവുമായി ബന്ധപ്പെട്ട് സാം പിത്രോഡയുമായി സംഭാഷണം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന സാമ്പത്തികഫോറത്തിലും കേരളത്തിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയായിരിക്കും ചര്‍ച്ചകളില്‍ പങ്കുകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി


കളമശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിന് ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ച അടുത്തു തന്നെ തുടങ്ങും. 'സൈം' ബിസിനസ് സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച 2002 മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും പ്രവേശന സമയത്ത് വിവാദവും സമരവും കേസുമാണ്. ഇതൊഴിവാക്കണം, അതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി അയല്‍ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ കൊടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നതിനാലാണ് അവര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരോഫീസുകളുടെ സേവനം ജനാവകാശമാക്കുന്ന നിയമം കൊണ്ടുവരും-ഉമ്മന്‍ചാണ്ടി



കൊച്ചി: സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ജനാവകാശമായി മാറ്റുന്നതിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക പരിപാടി 14 ജില്ലകളിലും പൂര്‍ത്തിയായാല്‍ അതില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിക്ക് വന്‍ ജനപങ്കാളിത്തമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പരാതികള്‍ കൂടുന്നത് നിലവിലുള്ള സംവിധാനത്തിന്റെ പരാജയമല്ലേയെന്ന വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്തുകൊണ്ട് സംവിധാനം പരാജയപ്പെടുന്നുവെന്നത് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. കുറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ താന്‍ ഒരുക്കമല്ല. തീരുമാനമെടുക്കുന്ന, പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കുന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യും ? തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളായി കാണുകയും വിവാദങ്ങളില്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ചട്ടങ്ങളുടെ പേരില്‍ സി.ബി.ഐ. അന്വേഷണമോ, വിജിലന്‍സ് അന്വേഷണമോ വരുന്നത് ശരിയല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന, സ്വജനപക്ഷപാതം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ വകുപ്പ്തല നടപടി മാത്രമേ എടുക്കാവൂ.

ജനസമ്പര്‍ക്ക പരിപാടിക്കെതിരെ വന്നിട്ടുള്ള വിമര്‍ശനത്തെ പോസിറ്റീവായി എടുക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണരംഗം സുതാര്യവും സജീവവും ജനാഭിമുഖ്യവുമാക്കി മാറ്റും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, നവംബർ 13, ഞായറാഴ്‌ച

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്‍െറ മാത്രമല്ല, പ്രതിപക്ഷത്തിന്‍െറയും പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെവിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പിറവത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ജയരാജന്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹൈകോടതി സമരത്തില്‍നിന്ന് സി.പി. എം പിന്മാറണം. അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും കോടതി വിധിക്കെതിരെ സമരം നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോടതിക്കെതിരായ സമരം അതീവ ഗുരുതരമായേ കാണാനാകൂ. കോടതിയെ ഭയക്കുന്നവരുടെ കൂട്ടത്തില്‍ സി.പി.എം ഉള്‍പ്പെടുമെന്ന് കരുതുന്നില്ല.

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരട്ടപ്പദവി വിഷയത്തില്‍ കൂടുതല്‍ കരുതലിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവിന്‍െറ പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ അതൃപ്തിയുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണ്. മുമ്പ് പ്രതിപക്ഷനേതാവായിരുന്നതിനാല്‍ വാങ്ങിയ പണം തിരിച്ചടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ കഴിയും. ഇരട്ടപ്പദവി വിവാദം പ്രതിപക്ഷനേതാവിന് ബാധകമാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടിക്ക് ഭരണ-പ്രതിപക്ഷഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതല്‍ ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. സ്റ്റാര്‍ പദവി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. വി.എം. സുധീരന്‍ ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവാദപരമായ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളായി ആരെങ്കിലും പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വര്‍ഷം മാത്രം 4,000 ത്തോളം ആത്മഹത്യകളാണ് നടന്നത്. ഇതെല്ലാം കര്‍ഷക ആത്മഹത്യകളാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.യാഥാര്‍ഥ്യം മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഇതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച അവര്‍ വയനാട്ടിലെത്തും. വയനാട് കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒൗദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരെ കര്‍ഷകരായി പരിഗണിക്കാനാവില്ളെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും അന്യസംസ്ഥാനത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും ഇതേരീതിയില്‍ കാണേണ്ടിവരില്ളെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം



കൊച്ചി: എം.വി ജയരാജനെ ജയിലിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൈകോടതിക്ക് മുന്നില്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധിക്കെതിരെ സമരം നടത്തുന്നത് തെറ്റാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പീല്‍ കൊടുക്കാന്‍ അവസരമുണ്ടായിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് ഭൂഷണമല്ല. സമൂഹത്തോടും ജനങ്ങളോടും തെറ്റ് ചെയ്യുമ്പോഴാണ് കോടതി ഇടപെടുന്നത്. ജൂഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ ജുഡീഷ്യറിക്കെതിരെ രംഗത്തുവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നത്. കോടതിയെ ഭയക്കുന്നവരാണ് സി.പി.എമ്മുകാര്‍ എന്ന് കരുതുന്നില്ല. സമരത്തില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെടില്ല. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിലപാട്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലേയെന്ന ചോദ്യത്തിന് അതിന് കഴിയുമെന്നും പക്ഷേ ഇത്തരം വിവാദങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കി മുന്നോട്ടു പോവാന്‍ തന്നെ കിട്ടില്ലെന്നും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

പിറവം ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേക്ഷണം നടത്തിയ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് റിക്കാര്‍ഡ് ഹിറ്റ്. 3.68 ലക്ഷം ഹിറ്റാണ് സൈറ്റില്‍ ഉണ്ടായത്. രാവിലെ 9.30ന് തുടങ്ങി രാത്രി 12.30 വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി മുഴുവന്‍ സമയവും തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. സി-ഡിറ്റിന്റെ സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.

പതിനായിരക്കണക്കിന് ആളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചവരില്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സജീവ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്. സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ വിജയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സജീവ സംപ്രേക്ഷണം ഒരുക്കാനുള്ള ചുമതല സി-ഡിറ്റിനെ ഏല്‍പ്പിച്ചത്.

2011, നവംബർ 12, ശനിയാഴ്‌ച

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും



ഹോട്ടലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച വിലകളില്‍ കൂടുതല്‍ ഈടാക്കുന്ന കടകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളുടെ യോഗം തിങ്കളാഴ്ചക്കകം വിളിച്ച് തീരുമാനമെടുക്കണം. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച് എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി മഫ്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം- അദ്ദേഹം പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വില നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചു.

 മണ്ഡലകാലത്തോടനുബന്ധിച്ച്‌ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സംസ്‌ഥാനത്ത്‌ ഓരോ ജില്ലയിലും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാകലക്‌ടര്‍മാരുമായും ബന്ധപ്പെട്ട മറ്റുദ്യോഗസ്‌ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി.

മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ നമ്മുടെ അതിഥികളായി കണ്ട്‌ ചൂഷണ രഹിതവും സൗഹാര്‍ദ്ധപരവുമായ സമീപനമുണ്ടാക്കണമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കര്‍ശനമായ നിരീക്ഷണവും പരിശോധനയും നടത്തണം. ഹോട്ടലുകളിലും റെസ്‌റ്റാറന്റുകളിലും സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. ഇതിനായി ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കണം. വിലവിവരം മറ്റു ഭാഷകളിലും രേഖപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണം. ഒരു വിധത്തിലുള്ള ചൂഷണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദ്ദശം നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ പരിശോധന നടത്തണം. എന്നാല്‍ പരിശോധനയുടെ പേരില്‍ മറ്റ്‌ അസൗകര്യങ്ങള്‍ സൃഷ്‌ടിക്കരുത്‌. പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാകലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

മണ്ഡലകാലത്ത്‌ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്‌ ഓണം, റംസാന്‍ സീസണിലെപ്പോലെ സിവില്‍സപ്ലൈസ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വി.എഫ്‌.പി.സി.കെ, കണ്‍സ്യൂമര്‍ഫെഡ്‌ മുഖേന വിപണികള്‍ ആരംഭിക്കുന്നതിന്‌ മുഖ്യമന്ത്രി കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അഡിഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ.ജയകുമാറിന്‌ നിര്‍ദ്ദേശം നല്‍കി.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഓണം - റംസാന്‍ കാലത്തെപ്പോലെ വില നിയന്ത്രിക്കാന്‍ നടപടിവേണമെന്ന്‌ മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗതാഗത - ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ ആവശ്യമുന്നയിച്ചിരുന്നു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരി വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന്‌ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്‌ എഫ്‌.സി.ഐയുമായി ബന്ധപ്പെട്ട്‌ നടപടി സ്വീകരിക്കണമെന്ന്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥരോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


മെഗാഷോ വേദിയില്‍ വേദനയുടെ കൂമ്പാരവുമായി ജനം

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ നിറഞ്ഞാടിയ മെഗാഷോകള്‍ അരങ്ങേറിയ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച പകലും രാത്രിയും മറ്റൊരു മെഗാഷോയുടെ നിറവിലായിരുന്നു. സംഗീവും നിറപ്പൊലിമയും പതിവ് കാഴ്ചയായ വേദിയില്‍ പ്രാരാബ്ദങ്ങളും വേദനകളുമായി സാധാരണക്കാര്‍ വന്നെത്തി. ഒരു നിമിഷംപോലും വേദി വിടാതെ എല്ലാ പരിവേദനങ്ങളും നേരിട്ട് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ താരമായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.രാവിലെ മുതല്‍തന്നെ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇവര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളുമായി പഞ്ചായത്തംഗങ്ങള്‍ മുതല്‍ എം.എല്‍.എ മാര്‍ വരെ ഓടി നടന്നു. സദസ്സ് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടത്തിന് മുന്നിലേക്ക് രാവിലെ 9.30 ഓടെ മുഖ്യമന്ത്രിയെത്തി. അഞ്ച് തിരിയുള്ള നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം കഴിഞ്ഞ് പതിവ് രീതിയില്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി. അവസാനത്തെ ആളിന്റെ പരാതിയും നേരിട്ട് വാങ്ങി പരിഹരിച്ച ശേഷമെ വേദി വിടൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. സദസ്സിന് മുന്നിലിരുന്ന വികലാംഗരുടെയും വൃദ്ധരുടെയും പരാതികള്‍ നേരിട്ടിറങ്ങിച്ചെന്ന് വാങ്ങി. ചികിത്സയ്ക്കും മറ്റുമുള്ള ധനസഹായങ്ങളുടെ അപേക്ഷകളാണ് ആദ്യം സ്വീകരിച്ചത്. അപ്പപ്പോള്‍ തന്നെ സഹായതുകയും രേഖപ്പെടുത്തി അതത് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ കൈമാറി. ആദ്യ ധനസഹായം ലഭിച്ചത് തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി സുരേഷിനാണ്. എഴുപത്തിയയ്യായിരം രൂപയായിരുന്നു സഹായം. ചെക്ക് കൈമാറുകയും ചെയ്തു. പിന്നില്‍ നിന്നവരെല്ലാം മുന്നിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നു.

10.50 ഓടെ മുഖ്യമന്ത്രി വീണ്ടും വേദിയിലേക്ക് കയറി. ചെറിയ ചെറിയ സംഘങ്ങളായി പരാതിക്കാരെ വേദിയിലേക്ക് കയറ്റിവിട്ടു. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ വന്‍സംഘം വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തിരക്കുകാരണം വേദിയിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഞ്ചുമിനിട്ട് ചടങ്ങ് നിര്‍ത്തിവെയ്ക്കുന്നതായും പഞ്ചായത്തംഗങ്ങളും കൗണ്‍സിലര്‍മാരും വേദിക്ക് പുറത്തേക്ക് പോകണമെന്നും വര്‍ക്കല കഹാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൈയടിയോടെയാണ് ഈ ആവശ്യത്തെ സദസ്സ് സ്വീകരിച്ചത്. ഒരു പാട് നേരത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷം കുറെപ്പേര്‍ വേദിയില്‍ നിന്ന് മാറിയതോടെ പരിപാടി വീണ്ടും ആരംഭിച്ചു. വേദിക്കുമുന്നില്‍ വീണ്ടും തിക്കും തിരക്കുമായി. മുഖ്യമന്ത്രി വേദിയുടെ ഒരുവശത്തെത്തി താഴെനിന്നവരില്‍ നിന്നും അപേക്ഷകള്‍ കൂട്ടം കൂട്ടമായി വാങ്ങിയതോടെ ഒരു മണിക്കുറിനുള്ളില്‍ നൂറുകണക്കിന് അപേക്ഷകള്‍ക്ക് പരിഹാരം നല്‍കാനായി. ഇടയ്ക്ക് വീണ്ടും സദസ്സിലേക്കിറങ്ങാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തി. ഇതിനിടയില്‍ വേദിയിലെ ബാരിക്കേഡിലെ രണ്ട് മുളകള്‍ തകര്‍ന്നിട്ടുണ്ടെന്നും എത്രയും വേഗം ഇത് ശരിയാക്കണമെന്നും കഹാറിന്റെ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ എത്തി. ഈ സമയമെല്ലാം നിരവധി പേര്‍ക്ക് ധനസഹായം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ഉച്ചഭാഷിണി വഴിയും എല്‍.സി.ഡി മോണിറ്റര്‍ വഴിയും എത്തിക്കൊണ്ടിരുന്നു. തിരക്കൊന്ന് കുറഞ്ഞതോടെ പരാതി സ്വീകരണം വേദിക്കകത്താക്കി. വികലാംഗരെ സ്ട്രക്ച്ചറിലും വീല്‍ചെയറിലും എടുത്തുകൊണ്ടും വേദിയിലേക്ക് കൊണ്ടുവന്നു. പലരെയും സ്വന്തം കസേരയിലിരുത്തി നിന്നു കൊണ്ടാണ് അപേക്ഷകള്‍ വാങ്ങിയത്.

ഉച്ചക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൊണ്ടുവന്ന പാല്‍ക്കഞ്ഞി ഒരു ഗ്ലാസ് കുടിച്ച് ഇടതടവില്ലാതെ വീണ്ടും അദ്ദേഹം പരാതികള്‍ക്കിടയിലേക്കിറങ്ങി. മൂന്നുമണിയോടെ വീണ്ടും ജനങ്ങളുടെ ഇടയിലേക്ക്. വേദിയും സദസ്സും ഒഴിയാതെ തിരക്കേറിക്കൊണ്ടേയിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ സഹായം അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തി. രാത്രി വൈകിയും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരാതികള്‍ സ്വീകരിച്ചു.

2011, നവംബർ 11, വെള്ളിയാഴ്‌ച

അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി


അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി
                


തിരുവനന്തപുരം: വിശാലമായ മൈതാനത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലേക്കു പരാതിക്കാര്‍   പ്രവാഹമായെത്തി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്ന  പരാതിപരിഹാര വേദിയില്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്ന മുഖ്യമന്ത്രിയെ തേടി നാല്‍പ്പതിനായിരത്തിലേറെ പരാതികളാണെത്തിയത്. ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരെങ്കിലും സ്‌റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ടെന്ന് അധികൃതര്‍ അനുമാനിക്കുന്നു.

രാത്രി ഏഴു വരെ തന്നെ 26,000 പരാതികള്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തി. ഇതില്‍ 16500 പരാതികള്‍ വേദിയില്‍  തന്നെ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മാത്രം അപ്പോഴേക്കും 40 ലക്ഷം രൂപ ധനസഹായമായി ഒഴുകി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയാണു ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനു കാരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  

പരിപാടി രാവിലെ എട്ടരയ്ക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ തന്നെ സ്‌റ്റേഡിയം നിറഞ്ഞു. ഓരോ കൗണ്ടറിനു മുന്നിലും നീണ്ട ക്യൂ. വികലാംഗരും വൃദ്ധരുമായ പരാതിക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടം. ഉദ്ഘാടനം  കഴിഞ്ഞപാടെ മുഖ്യമന്ത്രി താഴെ അവര്‍ക്കരികിലെത്തി. തെങ്ങില്‍നിന്നു വീണ് ശരീരം തളര്‍ന്ന സുരേഷിന്റെ പരാതിയാണ് ആദ്യം കേട്ടത്.  കച്ചവടം തുടങ്ങാന്‍ സുരേഷിന് 75,000 രൂപ അവിടെവച്ചു തന്നെ അനുവദിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ പരാതി പരിഹാര മഹായജ്ഞത്തിന് അതിവേഗമായി.

സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാം പരിഹരിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാല്‍, പരിഹരിക്കപ്പെടേണ്ട പരാതികള്‍ അറിയാതെ പോകുന്നതു ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയഭേദമെന്യേ ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യം വേദിക്ക് ഉണര്‍വു പകര്‍ന്നു. പത്തു മിനിറ്റായി വെട്ടിച്ചുരുക്കിയ ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരെ പ്രതിനിധീകരിച്ച് വി. ശിവന്‍കുട്ടി മാത്രമാണു പ്രസംഗിച്ചത്.

തലസ്ഥാന ജില്ലയെ നോക്കുകൂലി വിമുക്ത നഗരമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നോക്കുകൂലിയാണു പരാതിക്കാരുടെ ഈ പ്രവാഹത്തിനു കാരണമെന്നും, അതുകൂടി ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

കോടതിവിധികളോടുള്ള സമീപനം: സി.പി.എമ്മിന് ഇരട്ടത്താപ്പ് -ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചാല്‍ കോടതികള്‍ പരിശുദ്ധമെന്നും എം.വി.ജയരാജനെ ശിക്ഷിച്ചാല്‍ കോടതികള്‍ക്ക് വിമര്‍ശനമെന്നുമുള്ള സി.പി.എമ്മിന്റെ സമീപനം ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യത്തില്‍ പ്രധാന ഘടകമാണ് ജുഡീഷ്യറി. പലപ്പോഴും സര്‍ക്കാരിനുപോലും ജുഡീഷ്യറിയുടെ നിലപാട് പ്രയാസമുണ്ടാക്കാറുണ്ട്. എന്നാല്‍ അതൊരു ബുദ്ധിമുട്ടായി കാണുന്നതു ശരിയല്ലെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.

ജുഡീഷ്യറിയ്ക്കും അതിര്‍വരമ്പുകള്‍ വേണ്ടേയെന്ന ചോദ്യത്തിന് ജുഡീഷ്യറിക്കും അതിരുണ്ട്, അതാണ് അപ്പീല്‍ കോടതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വികാരാവേശത്തിലുള്ള എം.വി.ജയരാജന്റെ പ്രസംഗം മൂലമുണ്ടായ കേസും ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ കേസും ഒരുപോലെയാണോയെന്ന ചോദ്യത്തിന് വികാരത്തിന്റെ അടിസ്ഥാനത്തില്‍ കോടതികളെ അപമാനിക്കാമോയെന്ന മറുചോദ്യമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

കോടതികളെ വെല്ലുവിളിക്കുന്നത് ജനാധിപത്യപ്രക്രിയയ്ക്കു പുറത്തുനില്‍ക്കുന്ന തീവ്രവാദികളും മാവോയിസ്റ്റുകളുമാണ്. ഇന്ത്യയിലെപ്പോലെ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഇതിന്റെ ആവശ്യമുണ്ടോ? പ്രധാനമന്ത്രിയെവരെ എന്തും പറയാനും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍പോലും നശിപ്പിച്ച് സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യം വേറെ ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതി ശിക്ഷിച്ച എം.വി.ജയരാജന് വഴിനീളെ സ്വീകരണംനല്‍കിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയേണ്ടത് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമാണ്. ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലേക്ക് കാറില്‍ കൊണ്ടുപോയെന്ന് ആക്ഷേപിച്ചവര്‍ കുറഞ്ഞത് അന്നുപറഞ്ഞത് തെറ്റായിപ്പോയെന്നെങ്കിലും സമ്മതിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്കു നല്‍കിയതുപോലെ ശിക്ഷാ ഇളവ് എം.വി.ജയരാജനും സര്‍ക്കാര്‍ നല്‍കുമോയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഒരു തരംതിരിവുമില്ല, എല്ലാവരോടും ഒരേ സമീപനമായിരിക്കും എന്നായിരുന്നു മറുപടി.

നവംബര്‍ 14ന് ഹൈക്കോടതിക്കു മുന്നില്‍ സി.പി.എം. പ്രതിഷേധസമരം നടത്തുന്നതു സംബന്ധിച്ച ചോദ്യത്തിന് ജഡ്ജിയെ നേരത്തേ നാടുകടത്തിയവരാണ് സി.പി.എംകാരെന്നായിരുന്നു മറുപടി. സ്വാശ്രയസ്ഥാപന മേധാവികളുടെ വിരുന്നില്‍ പങ്കെടുത്തുവെന്ന ആക്ഷേപം ആ ജഡ്ജിക്കെതിരെ ഉയര്‍ന്നിരുന്നുവെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ ജഡ്ജിയെക്കുറിച്ച് വി.എസ്. പ്രകടിപ്പിച്ച അഭിപ്രായം താന്‍ പറയണോയെന്ന് മറുചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

കിളിരൂര്‍ കേസില്‍ ഇപ്പോള്‍ പുനരന്വേഷണം വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത് ഭരണത്തിലിരുന്ന അഞ്ചുവര്‍ഷം ഒന്നുംചെയ്യാതിരുന്നതിലുള്ള ജാള്യതകൊണ്ടാണ്. താന്‍ ഭരണത്തിലേറിയാല്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ കൈയാമംവയ്ക്കും, കേസിലുള്‍പ്പെട്ട വി.ഐ.പി യുടെ പേരു വെളിപ്പെടുത്തുമെന്നൊക്കെ വി.എസ്. പറഞ്ഞിരുന്നു. ശാരിയുടെ മരണത്തിന്റെ അഞ്ചാംവാര്‍ഷികദിനത്തില്‍ നിവേദനം നല്‍കാനെത്തിയ മാതാപിതാക്കളെ അന്ന് അറസ്റ്റ് ചെയ്യുകപോലും ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യംവേണം - മുഖ്യമന്ത്രി



തിരുവനന്തപുരം: പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖ സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചര്‍ച്ച പഴയ നിയമസഭാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പദ്ധതികളും നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല. ഇക്കാര്യത്തില്‍ 25 ശതമാനമെങ്കിലും സ്വാതന്ത്ര്യം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തില്‍ ചതുര്‍വേദി കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ബി.പി.എല്‍ മാനദണ്ഡം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിര്‍ദേശം മാറ്റിയേ മതിയാവൂ. പന്ത്രണ്ടാം പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ജോലിചെയ്യാന്‍ അറിയാവുന്ന ഒരാള്‍ക്കും ജോലി ഇല്ലാതിരിക്കില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് 12-ാം പദ്ധതിയില്‍ വലിയ പ്രാധാന്യം കൊടുത്തേ മതിയാവൂ. പദ്ധതി അടങ്കല്‍ തുകയുടെ മൂന്നിരട്ടിയെങ്കിലും ഈ പദ്ധതിക്കാലത്ത് സ്വകാര്യ മേഖലയിലും മറ്റുംവഴി സംസ്ഥാനത്ത് വരണം. കഴിഞ്ഞ കാലങ്ങളില്‍ വികസനരംഗത്തുണ്ടായ കുറവ് നികത്താന്‍ കഴിയണം. നമ്മുടെ കൈയില്‍ അത്ഭുത വിളക്കില്ലെങ്കിലും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ അത്ഭുതം കാട്ടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ പാക്കേജ്: കേന്ദ്രത്തെ സമീപിച്ചു -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിനുവേണ്ട സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 50,000 രൂപ വീതമാണ് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അതുതന്നെ കുറച്ചുപേര്‍ക്കേ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മുഴുവന്‍ ദുരിതബാധിതര്‍ക്കും ഒരുലക്ഷം രൂപവീതം നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചുലക്ഷം രൂപവീതം നല്‍കണമെങ്കില്‍ മൊത്തം 500 കോടി രൂപ വേണ്ടിവരും. ഇതിനായാണ് കേന്ദ്രസര്‍ക്കാറിനെ സമിപിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.